2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

-കർഷകരെ ഒഴിപ്പിക്കൽ -

16-ആം നൂറ്റാണ്ടിലെ പ്രശസ്ത  ഇംഗ്ളീഷ് പണ്ഡിതനായിരുന്ന തോമസ് മൂർ ,ഇംഗ്ളണ്ടിൽ "ആടുകൾ മനുഷ്യരെ തിന്നുന്നു" എന്ന് എഴുതുകയുണ്ടായി .18-ആം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഇംഗ്ളണ്ടിൽ കർഷകർ എന്ന വർഗ്ഗം തന്നെ ഏതാണ്ട് അപ്രത്യക്ഷമായി.ഭൂമി പ്രഭുക്കളുടേയും ശക്തരായ ഭൂപ്രഭുക്കളുടേയും കൈകളിലായിരുന്നു.അവർ അത് കർഷകർക്ക് പാട്ടത്തിന്ന് കൊടുത്തു .കൂലിവേലക്കാരുടെ സഹായത്തോടെ കർഷകർ ഭൂമിയിൽ പണിയെടുത്തു .ഇങ്ങനെയാണു മുതലാളിത്ത രീതി ഇംഗ്ളണ്ടിലെ കൃഷിയെ അധീനപ്പെടുത്തിയത്.ചെറുകിട ഉല്പാദകരെ നശിപ്പിച്ചു കൊണ്ടായിരുന്നു സാമ്പത്തിക പുരോഗതി നേടിയത് .
തൊഴിൽ ശാലകൾക്ക്,പ്രത്യേകിച്ചും ,ആദ്യഘട്ടത്തിൽ ഭൂമിയിൽ നിന്നും ആട്ടിയകറ്റപ്പെട്ടു.കർഷകരെയെല്ലാവരേയും ഉൾക്കൊള്ളാൻ  കഴിഞ്ഞിരുന്നില്ല ..നിരവധിപേർ നിത്യവൃത്തി തേടി രാജ്യമാകെ അലഞ്ഞു തിരിഞ്ഞു .
തൊഴിൽ കിട്ടാത്തവർ പിച്ചക്കാരും ,മോഷ്ടാക്കളും കൊള്ളക്കാരുമായി മാറി .
അലഞ്ഞു തിരിയുന്നത് തടയാൻ ഗവണ്മെന്റ് കർശനമായ നിയമങ്ങൾ നടപ്പിലാക്കി.
ഒരു പന്നിക്കുഞ്ഞിന്ന് തുല്യമായ വിലയുള്ള എന്തെങ്കിലും  മോഷ്ടിക്കുന്നതിനുള്ള  ശിക്ഷ തൂക്കി കൊല്ലലായിരുന്നു .
1547-ല എഡ്വേർഡ് ആറാമൻ അവതരിപ്പിച്ച ഒരു നിയമമനുസരിച്ചു തൊഴിലുപേക്ഷിച്ചവർ ,ആ വിവരം  ചെന്ന് പറയുന്നവരുടെ  അടിമകളായി തീരുമായിരുന്നു.
"ദൈവത്താൽ വെറുക്കപ്പെട്ട" അത്തരക്കാരെ പീഡിപ്പിക്കുകയും  ചങ്ങലക്കിടുകയും
ജോലിചെയ്യാൻ നിര്ബന്ധിക്കുകയും ചെയ്തിരുന്നു.
ഒരു തൊഴിലാളി രണ്ടാഴ്ച ത്തേക്ക് അവധിയെടുക്കാതെ ഹാജരാകാതിരുന്നാൽ
അജീവാനാന്തം അടിമത്വത്തിന്ന് വിധിച്ചിരുന്നു.
അയാളുടെ നെറ്റിയിലോ  കവിളിലോ s എന്നാ അടയാളവും രേഖപ്പെടുത്തിയിരുന്നു .
അയാള് മൂന്നാമതൊരു തവണ ഒളിച്ചോടിയാൽ
മഹാ കുറ്റവാളിയായി കണക്കാക്കുകയും തൂക്കി കൊല്ലുകയും ചെയ്യുമായിരുന്നു.

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

- കർഷകരുടെ നാശം -

  ഭൂമിയിൽ നിന്നും ആട്ടിയകറ്റപ്പെട്ട കര്ഷകരുടെ നില ദയനീയമായിരുന്നു.
കൈവേലക്കാരുടെ നിലയും ഒട്ടും മെച്ചമായിരുന്നില്ല .
നിരവധി വ്യവസായ രംഗങ്ങളിൽ വർദ്ധിച്ചു വന്ന തൊഴിൽ ശാലകളുടെ എണ്ണം അനിവാര്യമായും കൈവേലക്കാരുടെ നാശത്തിലേക്ക് നയിച്ചു.
വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ സാധനങ്ങൾ ഉല്പാദിപ്പിക്കുന്ന
തൊഴിൽ ശാലകളുമായി മത്സരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

തങ്ങളുടെ പണിശാലകൾ അടച്ചു പൂട്ടാൻ  കൈവേലക്കാർ നിര്ബന്ധിതരായി .ഭാഗ്യമുണ്ടെങ്കിൽ ചിലർ തൊഴിൽ ശാലകളിലെ കൂലിപ്പണിക്കാരാകും
ഇലലെങ്കിൽ അലഞ്ഞു തിരിയുന്നവർടേയും  നിർധനരുടേയും അണിയിൽ
പുതുതായി ചേരുകയും ചെയ്യാം

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

- മൂലധനത്തിന്റെ പ്രാഥമിക സഞ്ചയം


കൂലിവേലക്കാരെ ചൂഷണം ചെയ്യണമെങ്കിൽ ബഹുഭൂരിപക്ഷം കര്ഷകരേയും ശില്പികളേയും  ഉല്പാദനോപാധികളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും ജീവനോപാധികളിൽ നിന്നും അവരെ അകറ്റി നിർത്തണം .
അങ്ങനെ അധ്വാനശക്തി വിൽക്കാൻ അവർ നിർബന്ധിതരാവുകയും വേണം .
ലോകത്തൊട്ടാകെ മുതലാളിത്ത ഉത്പാദന രീതിയുടെ ഉദയത്തിന്ന് ഈ പ്രതിഭാസം കാരണമായിത്തീർന്നു .
മുതലാളികൾ കര്ഷകരെ അവരുടെ ഭൂമിയിൽ നിന്നും ഒഴിപ്പിച്ചു .കൈവേലക്കാരെ നശിപ്പിക്കുകയും അവരെ ദാരിദ്രരാക്കുകയും ചെയ്തു.
ഉല്പാദനോപാധികൾ -
ഭൂമി,ഉല്പാദനോപകരണങ്ങൾ ,പണിയെടുക്കുന്നവരുടെ ജീവനോപാതികൾ -
എന്നിവയെല്ലാം-ന്യൂനപക്ഷമായ ഒരു പിടി മുതലാളികളുടെ കയ്യിൽ കേന്ദ്രീകരിക്കപ്പെട്ടു .
പണിയെടുക്കുന്ന ജനങ്ങളിൽ നിന്ന് തട്ടിപ്പറിച്ചു കേന്ദ്രീകരിച്ച സമ്പത്ത് മാത്രമല്ല .
തങ്ങളുടെ അധ്വാനശക്തി വിൽക്കാൻ നിർബന്ധിതരായ പണിയെടുക്കുന്ന
ആളുകളേയും ഇഷ്ടം പോലെ ഉപയോഗിക്കുവാൻ അവർക്ക്കഴിഞ്ഞിരുന്നു.
മുതലാളിത്ത വികസനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇംഗ്ളണ്ട് .
മൂലധനത്തിന്റെ പ്രാഥമിക സാന്ദ്രീകരണത്തിന്റെ പരിണാമം
ഇംഗ്ളണ്ടിൽ അനായാസമായിരിന്നു .
മഴകാരണം ഫലഭൂയിഷ്ടമായ പുൽത്തകിടിയുടെ കാര്യത്തിൽ സമ്പന്നമായിരുന്നു ഇംഗ്ളണ്ട്.
ആടുകളെ വളർത്തിയും വസ്ത്രനിർമ്മാണ കേന്ദ്രമായ ഫ്ലാഡേഴ്സിന്ന്
കമ്പിളി രോമങ്ങൾ വിറ്റും ഇംഗ്ളണ്ട് നൂറ്റാണ്ടു കളായി അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരുന്നു .
അത്തരം തുണിത്തരങ്ങൾക്ക് ആവശ്യം വർദ്ധിച്ചതോടെ  കമ്പിളിയുടെ വിലയും കൂടി .
15-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ  കമ്പിളി വസ്ത്ര നിർമ്മാണത്തിന്ന്
ഇംഗ്ളീഷ് വ്യാപാരികൾ സ്വന്തമായ തൊഴിൽ ശാലകൾ തന്നെ നിർമ്മിച്ചു.
കമ്പിളിയുടെ ആവശ്യം വർദ്ധിച്ചതോടെ ഇംഗ്ളീഷ് ഭരണാധികാരി വർഗ്ഗത്തിന്റെ
പ്രധിനിധികൾ ലാഭകരമായ കമ്പിളി ഉല്പാദനം വ്യാപിപ്പിക്കാനാരംഭിച്ചു.
കർഷകരെ അവരുടെ ഭൂമിയിൽ നിന്നും ആട്ടി അകറ്റി ;
മറ്റാരും ഉപയോഗിക്കാത്ത വിധത്തിൽ ഭൂമി വളഞ്ഞുവെക്കുകയും
അവിടെ വലിയതോതിൽ ആട്ടിൻ പറ്റങ്ങളെ വളർത്തുകയും ചെയ്തു.
ചിലപ്പോൾ ഗ്രാമം മുഴുവൻ ഇപ്രകാരം നശിപ്പിക്കപ്പെടുകയുണ്ടായി .
ആകെയുള്ള സ്വത്തായിരുന്ന ഭൂമി നഷ്ടപ്പെട്ട കർഷകർ ,
പട്ടണങ്ങളിലേക്ക്  ഓടിപ്പോയി പോയി പണിശാലകളിൽ പ്രവൃത്തിയെടുത്തു .

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

- കൂലി വേലക്കാരായ ഒരു വർഗ്ഗത്തിന്റെ ഉദയം -


മുമ്പ് വിശദീകരിച്ച  മൂന്നു തരംതൊഴിൽ ശാലകളും മുതലാളിത്ത സ്ഥാപനങ്ങളായിരുന്നു.
അവയിൽ പ്രവൃത്തിച്ചിരുന്നവർ  കൂലി വേലക്കാരായിരുന്നു .
അവർ അവരുടെ  അദ്ധ്വാന ശക്തി മുതലാളിക്ക് വിറ്റ്‌ ഉപജീവനം കഴിച്ചു .
മുതലാളിയാവട്ടെ , ഈ അദ്ധ്വാനശക്തിയെ  ചൂഷണം ചെയ്ത് മിച്ച മൂല്യം ഉണ്ടാക്കി . അയാളുടെ ലാഭത്തിന്റെ പ്രധാന പങ്കും അതായിരുന്നു.
 മുതലാളിയുടെ  എല്ലാ  സംരംഭങ്ങൾക്കും  പിന്നിലുള്ള പ്രേരക ശക്തി ലാഭമോഹമായിരുന്നു. അയാൾ  അത് വർദ്ധിപ്പിക്കുവാൻ നിരന്തരം ശ്രമിച്ചു .തൊഴിലാളിക്ക് കഴിയുന്നത്ര കുറച്ചു കൊടുക്കുക ,പരമാവധി ഉത്പാദിപ്പിക്കുവാൻ അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാ ണ്   അതിന്ന് വേണ്ടി അയാൾ കൈക്കൊണ്ട മാർഗ്ഗങ്ങൾ .
ഇതിൽ ഒന്നാമത്തെ കാര്യം നടപ്പിലാക്കുക വളരെ എളുപ്പമായിരുന്നു.
സമൂഹത്തിൽ  ഉല്പാദനോപകരണങ്ങളുടെയും  ജീവനോപാദികളുടേയും  ഉടസ്ഥാവകാശം  ഇല്ലാത്തവരും  സ്വന്തമായുള്ള അധ്വാനശക്തി വിറ്റ് 
ഉപജീവനം കഴിക്കാൻ നിർബന്ധിക്കപ്പെടുന്നവരുമായ പാവപ്പെട്ടവരുടെ സംഖ്യ നിരവധിയാണെന്ന് ഉറപ്പുവരുത്തേണ്ടത്    മുതലാളിമാരുടെ നിക്ഷിപ്ത താല്പര്യമായിരുന്നു.
അത്തരക്കാരുടെ അംഗസംഖ്യ എത്ര കൂടുതലാണോ അത്രയും കുറച്ചു മാത്രമേ  കൂലിയിനത്തിൽ മുതലാളിക്ക് കൊടുക്കേണ്ടി യിരുന്നുള്ളു .
കൂലിവേലക്കാരുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കാൻ  തൊഴിൽശാലയുടെ ഉടമസ്ഥൻ വിശദമായ പ്രവൃത്തി വിഭജനം ഏർപ്പെടുത്തുമായിരിന്നു .
ഓരോതൊഴിലാളിയും ഓരോ പ്രത്യേക ജോലിമാത്രം ചെയ്‌താൽ മതി.
ഒരേ ഉപകരണങ്ങൾ കൊണ്ട്  നിർവഹിക്കാവുന്ന  ഒരൊറ്റ പ്രവൃത്തിയിൽ  പരിശീലനം നേടുകയായിരുന്നു ഇതിന്റെ ഫലം.
 ഉല്പാദന പ്രക്രിയയിലെ  അവരുടെ പ്രവൃത്തി കൂടുതൽ വേഗത്തിൽ
ചെയ്തു തീർക്കാൻ ഈ വിഭജനം മൂലം തൊഴിലാളിക്ക് കഴിഞ്ഞു.
ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ മധ്യയുഗത്തിലെ കൈത്തൊഴിലുകാർ   ചെയ്തതിനേക്കാൾ കൂടുതൽ പ്രവൃത്തികൾ ചെയ്യാൻ ഇവർക്ക് കഴിഞ്ഞു.
കൈവേലക്കാർക്ക് വ്യത്യസ്തമായ നീക്കങ്ങൾ ആവശ്യമുള്ള നിരവധി പ്രവൃത്തികളോടുകൂടിയ ഉല്പാദനപ്രക്രിയ  ഒറ്റക്ക് തന്നെ            നിർവഹിക്കേണ്ടതുണ്ടായിരുന്നു.
ഉല്പാദന ക്ഷമത ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മറ്റൊരു കാര്യമുണ്ട് ,  ഉല്പാദനത്തിന്ന്  ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ മെച്ചപ്പെടുത്തിയതാണത്. തൊഴിലാളികൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എത്രമാത്രം മെച്ചമാണോ ,
അവർ ക്ക് ചെയ്യേണ്ട പ്രവൃത്തി എത്രമാത്രം അനുയോജ്യമാണോ
അത്രയും കുറച്ചു സമയമേ  അവർക്ക് ചെലവഴിക്കേണ്ടി വരുന്നുള്ളു.
മാത്രമല്ല, ഉല്പന്നങ്ങളുടെ അളവും വർദ്ധിപ്പിക്കാൻ കഴിഞ്ഞു.
സ്വാഭാവികമായും മെച്ചപ്പെട്ട  ഉപകരണങ്ങൾ ശേഖരിച്ച്
അങ്ങനെ കൂടുതൽ ലാഭമുണ്ടാക്കെണ്ടത് മുതലാളിയുടെ സ്വന്തം താല്പര്യമായി മാറി .
പുതിയ ഉല്പാദന രീതി,
മുതൽ മുടക്കിയവർക്കെല്ലാം വലിയ ലാഭം വാഗ്ദാനം ചെയ്തു.
തൊഴിലാളികളുടെ എണ്ണം പെട്ടെന്ന് വര്ദ്ധിച്ചു.
ഓരോ തൊഴിൽ ശാലയുടെ ഉടമസ്ഥനും അയാളുമായി മത്സരിക്കുന്ന
ഒരു അയൽക്കാരൻ ഉണ്ടാവും .നല്ല സാധനങ്ങൾ കുറഞ്ഞവിലക്ക് ഉത്പാദിപ്പിക്കുവാൻ അയൽക്കാരൻ ശ്രമിച്ചിരുന്നു.
മത്സരത്തിൽ വിജയിക്കുവാനുള്ള ഏകവഴി അതുമാത്രമായിരുന്നു.
ഉല്പാദനോപകരണങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും
ഉല്പാദന സമ്പ്രദായങ്ങളിൽ ഒരു വിപ്ളവം തന്നെ വരുത്തുന്നതിലും
മുതലാളിത്ത ഉല്പാദന രീതിക്ക് കഴിഞ്ഞു.
പരമാവധി ലാഭം ലഭ്യമാക്കാൻ വേണ്ടി ആദ്യകാലത്തെ മുതലാളിമാർ  ഉപയോഗപ്പെടുത്തിയ പുതിയതും മെച്ചപ്പെട്ടതുമായ സമ്പ്രദായങ്ങൾ
ഈ ഉല്പാദന രീതിയുടെ തന്നെ ഏറ്റവും  പുരോഗമനപരമായ  ഒരു സ്വഭാവ വിശേഷമായിരുന്നു.
ഉല്പാദന പ്രക്രിയയുടെ  ഗതിവേഗം വർദ്ധിപ്പിക്കേണ്ടത് അടിയന്തിരമായപ്പോൾ മനുഷ്യന് പകരം യന്ത്ര ശക്തി ഉപയോഗപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ടവർ ആലോചിച്ചു.
മനുഷ്യൻ കൈകൊണ്ട് ചെയ്തിരുന്ന പ്രവൃത്തികൾ എല്ലാം ചെയ്യുന്നതും
എന്നാൽ അതിനേക്കാൾ വേഗതയും സൂഷ്മതയുമുള്ളതുമായ യന്ത്രങ്ങളെക്കുറിച്ച്  അവർ ചിന്തിച്ചു.
ക്രമേണ പല യന്ത്രങ്ങളും രംഗത്ത് വന്നു.
തൊഴിൽശാലകളെ ഫാക്ടറികൾ പകരം വെച്ചു.
ആധുനിക യുഗത്തിന്റെ മുഖമുദ്രയായ വമ്പിച്ച സാങ്കേതിക പുരോഗതിയായിരുന്നു ഇതിന്റെ ഫലം
കൂലിവേലക്കാരുടെ അധ്വാനം ഫലപ്രദമാക്കാൻ ആദ്യകാലത്തെ തൊഴിൽശാലാ ഉടമസ്ഥർ നിരവധി മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നു.
തൊഴിലാളികൾക്ക് നല്ല പരിശീലനം നൽകി അവർ അവരുടെ സ്ഥാപനങ്ങളുടെ ഘടന മെച്ചപ്പെടുത്തി.
ഇതിന്റെ ഫലമായി നിരവധി തൊഴിലാളികൾ  അവരുടെ തൊഴിലിൽ
വിദഗ്ദരായി തീർന്നു. മെച്ചപ്പെട്ട ഉല്പാദന ഉപകരണങ്ങളുടെ ഉപയോഗവും
അവർ പ്രയോജനപ്പെടുത്തി.
ഈ പുതിയ മുതലാളിത്ത ഉല്പാദനരീതിയുടെ ഉദയം ഐതിഹാസികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി .
മനുഷ്യരാശിയുടെ ചരിത്രത്തിൽ  ഒരു പുതിയ യുഗത്തിന്റെ
തുടക്കമായിരുന്നു അത്.
ഗ്രാമത്തിലെയും പട്ടണങ്ങളിലേയും  ചെറുകിട ഉല്പാദകരുടെ തകർച്ചയായിരുന്നു ഒന്നാമത്തെ പ്രത്യാഘാതം .
നഗരത്തിലെയും ഗ്രാമത്തിലെയും  പണിയെടുക്കുന്ന ജനങ്ങൾ ദരിദ്രരായ തൊഴിലാളികളായിത്തീർന്നു.
അതായത്,
ഉല്പാദനോപാധികളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും  ജീവനോപാധികളിൽ നിന്നും അകറ്റി നിർത്തപ്പെട്ട അവർക്ക്
തങ്ങളുടെ അധ്വാനശക്തി വിറ്റ് ഉപജീവനം കഴിക്കേണ്ടിവന്നു. 

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

-പണിശാലകൾ -

    പശ്ചിമ യൂറോപ്പിന്റെ ആദ്യകാല മുതലാളിത്തത്തിന്റെ ഉദയം :(തുടർച്ച  ...)
                                                  -പണിശാലകൾ -
ആദ്യകാലമുതലാളികൾ  അവരുടെ ലാഭം വർദ്ധിപ്പിക്കുവാൻ എന്തെല്ലാം   മാർഗ്ഗങ്ങൾ  ഉപയോഗിച്ചിരുന്നു  എന്ന് നോക്കാം .
ആദ്യം അവർ ചെയ്തത്  വ്യക്തികളായ ഉത്പാദകരിൽ  നിന്ന് പൂർത്തിയായ  ഉല്പന്നങ്ങൾ വാങ്ങുകയാണ്. അതിനു ശേഷം ശില്പികൾക്ക്അസംസ്കൃത സാധനങ്ങളും പണിയായുധങ്ങളും  കൊടുക്കാൻ തുടങ്ങി .ഒടുവിൽ  ഉത്പാദന മേൽനോട്ടത്തിൽ  അവർ നേരിട്ട് പങ്കെടുക്കാൻ തുടങ്ങി.

ഈ മേൽനോട്ടം പല രീതിയിലായിരുന്നു.  ഉദാഹരണത്തിന്ന്, കരാറുകാരൻ അയാളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ  തന്റെ കെട്ടിടത്തിൽ വെച്ചുതന്നെ  വസ്ത്രത്തിൽ  ചായം മുക്കാൽ പോലുള്ള  കൂടുതൽ വിലപിടിച്ചതോ  സങ്കീർണ്ണമോ ആയ പ്രവർത്തികൾ  ചെയ്യാൻ ശിൽപ്പികളെ പ്രേരിപ്പിച്ചിരുന്നു.  പിന്നീട് ഒരു പ്രത്യേക  രീതിയിലുള്ള ഉല്പാദനത്തിന്ന് ആവശ്യമായ എല്ലാ പ്രക്രിയകളും  നേരിട്ടുള്ള മേൽനോട്ടത്തിൽ  ഒരു പ്രത്യേക കെട്ടിടത്തിൽ  തന്നെ  അയാള് കേന്ദ്രീകരിച്ചു നടത്തി .ഇതിന്റെ ഫലമായി തൊഴിൽശാലകൾ ഉദയം ചെയ്തു .15 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ  യൂറോപ്പിലാകെ  വ്യാപിച്ചതും  18-ആം നൂറ്റാണ്ടുവരെ  പ്രാമാണ്യം നേടിയതുമായ  ഒരു ആദ്യകാല മുതലാളിത്ത ഉല്പാദന സ്ഥാപന മായിരുന്നു ഇത് .
അതിന്റെ ഫലമായി ഈ കാലഘട്ടം "പണിശാലകളുടെ കാലഘട്ടം" എന്ന് അറിയപ്പെട്ടു . മാനുഫാസിയോ    എന്ന  ലാറ്റിൻ വാക്കിൽ   നിന്നാണ് ഇതിന്റെ ഉദയം ."ഞാൻ കൈകൊണ്ട് നിര്മ്മിക്കുന്നു " എന്നാണ് ഇതിന്റെ അർത്ഥം .ഇത്തരം പണിശാലകളിൽ  എല്ലാപ്രധാന പ്രവർത്തനങ്ങളും  കൈകൊണ്ട് തന്നെയാണ്‌ തൊഴിലാളികൾ നിർവഹിച്ചിരുന്നത്.കൈകൊണ്ട്  ഉപയോഗിക്കാവുന്ന  ചെറിയ ചില ഉപകരണങ്ങൾ  മാത്രമേ അവർ സഹായത്തിന്ന് ഉപയോഗിച്ചിരുന്നുള്ളു . ഒരു പ്രത്യേക  ഉല്പന്നത്തിന്റെ  നിർമ്മാണത്തിന്ന് ആവശ്യമായ  എല്ലാ പ്രവർത്തനങ്ങളും  മുതലാളിയുടെ നേരിട്ടുള്ള  മേൽ നോട്ടത്തിൽ ഒരു കെട്ടിടത്തിൽ വെച്ചു നടത്തുന്ന  തൊഴിൽ ശാലകളെ യാണിവിടെ  കേന്ദ്രീകൃതം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. മറിച്ച് മുതലാളിയുടെ കൂലിക്കാർ  അവരുടെ തന്നെ പണിശാലകളിൽ  പണിയെടുക്കുന്നത് ശിഥിലീകൃതമായ (ചിന്നിച്ചിതറിയ ) രീതിയിലാണ് .അവസാനമായി, മൂന്നാമതൊരുതരം  ഉല്പാദന രീതിയും നിലവിലുണ്ടായിരുന്നു.ചില ഉല്പാദന പ്രവർത്തനങ്ങൾ  ശില്പികളുടെ പണിശാലകളിലും  ബാക്കി കരാറുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലും  മേൽനോട്ടത്തിലും അയാളുടെ കെട്ടിടത്തിലും നടത്തുന്ന ഒരു തരാം ഇരട്ടരീതിയിലായിരുന്നു ഇത്.

2013, ജൂലൈ 20, ശനിയാഴ്‌ച

ഹ്യൂമനിസവും നവോത്ഥാനവും

നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും മുതലാളിത്ത ഉൽപാദനത്തിന്റെ സംഘാടകരായ പുതിയ ബൂർഷ്വാവർഗ്ഗത്തിന്ന് തങ്ങളുടെ സ്ഥാപനങ്ങളിലെ അദ്ധ്വാനക്ഷമതയുടെ നിലവാരം ഉയർത്തുകയും എതിരാളികളുമായി വിജയകരമായി മത്സരിക്കാൻ ഗുണമേന്മയുള്ളതും വിലക്കുറവുള്ളതുമായ കൂടുതൽ സാധനങ്ങൾ ഉൽപാധിപ്പിക്കുകയും ചെയ്യേണ്ടത്‌ ആവശ്യമായി വന്നു. 
മുതലാളിത്തയുഗത്തിന്റെ ആരംഭംകുറിച്ചത്‌ ബുദ്ധിപരവും സാംസ്കാരികവുമായ ഒരു പുതിയ അന്തരീക്ഷത്തിന്റെ വികസനമായിരുന്നു. 
നവോത്ഥാനം(Renaissance) എന്നാണ്‌ അത്‌ അറിയപ്പെട്ടത്‌. 
നവോത്ഥാനകാലം-ഹ്യൂമനിസത്തിന്റെയുഗം-പുതിയ മുതലാളിത്ത ഉൽപാദനരീതിയുമായും ബൂർഷ്വാ വർഗ്ഗവുമായും കെട്ടുപിണഞ്ഞുകിടക്കുന്നു. 
കത്തോലിക്കാ പള്ളിയുടെ പിന്തുണയോടെ പശ്ചിമയൂറോപ്പിൽ പ്രാമാണ്യം നേടിയിരുന്ന പഴയ മധ്യകാല തത്വശാസ്ത്രത്തിന്ന് പുതിയ സാമ്പത്തിക പുരോഗതിയും വികസനവും മാരകമായ പ്രഹരം ഏൽപിച്ചു. 
നീതി പൂർവ്വകമായ ഒരു സാമൂഹ്യഘടനക്ക്‌ വേണ്ടിയുള്ള മനുഷ്യന്റെ അഭിലാഷത്തെ മരണാനന്തര ജീവിത വിശ്വാസവുമായി ബന്ധപ്പെടുത്താനും ഭൂമിയിലെ നൈമിഷിക ജീവിത കാലഘട്ടത്തിൽ മനുഷ്യൻ അവന്റെ എല്ലാ പ്രതീക്ഷകളും ദൈവത്തിൽ അർപ്പിക്കണമെന്ന് പഠിപ്പിക്കുവാനുമായിരുന്നു മധ്യയുഗത്തിലെ തത്വശാസ്ത്രം ഉദ്ദേശിച്ചത്‌. 
എന്നാൽ 
ബൂർഷ്വാ വ്യവസായികളാകട്ടെ സ്വന്തം ശക്തിയിലും,മുൻകൈയ്യിലും,പാടവത്തിലും അവരുടെ പ്രതീക്ഷകൾ അർപ്പിക്കാൻ തുടങ്ങി. 
പുതിയ ഹ്യൂമനിസ്റ്റ്‌ തത്വശാസ്ത്രത്തിന്റെ കേന്ദ്രം ദൈവമായിരുന്നില്ല. മനുഷ്യനായിരുന്നു. ഹ്യൂമനിസ്റ്റ്‌ തത്വശാസ്ത്രം യൂറോപ്പിലാകെ വ്യാപിച്ചിരുന്ന കാലഘട്ടത്തിനാണ്‌ നവോത്ഥാനം എന്നു പേരുകൊടുത്തിരിക്കുന്നത്‌.
 പൗരാണിക സംസ്കാരത്തിന്റെ'പുനർജന്മ'ത്തെ ഇത്‌ എത്രമാത്രം പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഈ പേർ പ്രതിഫലിപ്പിക്കുന്നുണ്ട്‌. 
ഹ്യൂമനിസ്റ്റുകൾ ഗ്രീക്കുകാരുടേയും റോമാക്കാരുടേയും ശാസ്ത്രീയവും പ്രത്യേകിച്ച്‌ കലാപരവുമായ നേട്ടങ്ങളെ വീണ്ടും കണ്ടെത്തി.
എല്ലാരംഗത്തും,വിശിഷ്യാ ശാസ്ത്രീയ രംഗത്ത്‌,അവരെ അനുകരിക്കാനും അവർ നിർത്തി വെച്ചിടത്ത്‌ നിന്ന് വീണ്ടും ആരംഭിക്കാനാണുമാണ്‌ ഹ്യൂമനിസ്റ്റുകൾ ശ്രമിച്ചത്‌. 

 ഹ്യൂമനിസ്റ്റ്‌ സംസ്കാരത്തിന്റെ ഇളം നാമ്പുകൾ ഇറ്റലിയിലാണ്‌ തല നീട്ടിയത്‌.
ആ ബൂർഷ്വാ സംസ്കാരം വളരെ വേഗം തന്നെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നു പിടിക്കാൻ തുടങ്ങി.
അതിന്റെ വ്യാപനത്തിന്ന് ആക്കം കൂട്ടിയ ഒരു പ്രധാനഘടകം 15 ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജർമ്മനിയിൽ ജോഹൻ ഗുട്ടൻ ബർഗ്ഗ്‌ കണ്ടുപിടിച്ച അച്ചടിയാണ്‌. 
മധ്യയുഗത്തിലെ മതാധിഷിടിത സംസ്കാരത്തിനും പുതിയ ഹ്യൂമനിസ്റ്റ്‌ സംസ്കാരത്തിനും മധ്യേ തലയുയർത്തി നിൽക്കുന്ന ഒരു അമാനുഷ പ്രഭാവനുണ്ട്‌ ;
ഫ്ലോറന്റൈൻ കവിയായ ദാന്തേ അലിഗറി (1205 -1321) അദ്ദേഹത്തിന്റെ പ്രശസ്ഥ കൃതിയായ'ഡിവൈൻ കോമഡി' ഇറ്റാലിയൻ ഭാഷയിലാണ്‌ രചിക്കപ്പെട്ടതെന്ന കാര്യം തന്നെ വമ്പിച്ച പ്രാധാന്യം അർഹിക്കുന്നു.
14ഉം 15 ഉം നൂറ്റാണ്ടുകളിൽ നിരവധിരാജ്യങ്ങളിൽ ദേശീയബോധം ശക്തമായിക്കൊണ്ടിരുന്നു. ഹ്യൂമനിസ്റ്റുകളായ എഴുത്തുകാർ ദേശീയ ഭാഷകളിൽ തന്നെ സാഹിത്യ രചന തുടങ്ങി.
ക്ലാസിക്കൽ ഭാഷകളിൽ അസാമാന്യമായ പാണ്ഢിത്യമുണ്ടായിരുന്ന അവർ തങ്ങളുടെ ശാസ്ത്രീയ സിദ്ധാന്തങ്ങൾ ലാറ്റിൻ ഭാഷയിലാണ്‌ എഴുതിയിരുന്നത്‌. 
ഹ്യൂമനിസ്റ്റുകളായ എഴുത്തുകാരുടെ കൃതികൾ അവരുടെ ചുറ്റുമുള്ള ജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. മതപരമായ വിഷയങ്ങളേക്കാൾ മതേതരത്വ വിഷയങ്ങൾക്ക്‌ അവർ മുൻ ഗണന നൽകി.
ആദർശ പുരുഷന്മാരായ വീരന്മാരെ അപേക്ഷിച്ച്‌ സാധാരണ ജനങ്ങളായിരുന്നു അവരുടെ കഥാപാത്രങ്ങൾ. 
ഈ കാലഘട്ടത്തിൽ അഖില ലോക പ്രശക്തിയാർജ്ജിച്ച മഹാന്മാരായ കവികളും ഏഴുത്തുകാരും നാടക കൃത്തുക്കളും ഇവരാണ്‌ ;
ഇറ്റലിയിൽ ഫ്രാൻസസ്സ്‌ കോ പെറ്റാർക്ക്‌,ഗിയോവന്നി ബെക്കാഷ്യോ,ഫ്രാൻസിൽ ഫ്രാങ്കോയ്സ്‌ റാബലെയ്സ്‌,ജർമ്മനിയിൽ ഉൾറിച്ച്‌ വോൾഹട്ടൻ,നെതർലാൻഡ്സിൽ റോടർദാമിലെ എറാസ്മസ്‌,സ്പെയിനിൽ മിഗുയേൽ സെർവ്വാന്റീസ്‌,ഇംഗ്ലണ്ടിൽ വില്യം ഷേക്ക്സ്പിയർ എന്നിവർ.
നവോത്ഥാന കാലഘട്ടത്തിൽ കലാരംഗത്തും വലിയ പുരോഗതി ഉണ്ടായി. 
യഥാതഥ തത്വങ്ങളിൽ മുറുകെ പിടിച്ച ചിത്രകാരന്മാരും ശിൽപികളും അവർ ജീവിച്ച ലോകത്തെ സത്യ സന്ധമായി പ്രതിഫലിപ്പിച്ചു. 
മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തേയും മനുഷ്യാൽമാവിന്റെ മഹനീയതയേയും അവർ വരച്ചുകാട്ടി.
ലിയോനാർഡോ ഡാവിഞ്ചി ,മൈക്കേൽ ആഞ്ചലോ റാഫേൽ,ടിഷ്യൻ,വെലാസ്‌ ക്വഷ്‌,റെംബ്രാന്റ്‌- അവരുടെ പട്ടിക നീണ്ടതാണ്‌ ശാസ്ത്രീയമായ മഹത്തായ കണ്ടുപിടുത്തങ്ങളുടെ ഒരു യുഗമായിരുന്നു അത്‌. 
അനുഭവാധിഷ്ടിതമായ ഒരു സമീപനമായിരുന്നു ഹ്യൂമനിസ്റ്റുകൾക്ക്‌ ലോകത്തോട്‌ ഉണ്ടായിരുന്നത്‌. ആധുനിക പ്രകൃതിശാസ്ത്രത്തിന്റേയും(കാർഡാനോയും ഗലീലിയോയും​‍ാമെക്കാനിക്സിന്റേയും(ലിയാനാർഡോ ഡാവിൻ ചിയും ഗലീലിയോയും) ജ്യോതിശാസ്ത്രത്തിന്റേയും(കോപ്പർനിക്കസും ഗലീലീയോയും) ശരീരശാസ്ത്രത്തിന്റേയും ജീവശാസ്ത്രത്തിന്റേയും(വെസാലിയസും ഹാർവ്വേയും) പ്രകൃതിയുടെ ഭൗതിക വ്യാഖ്യാനത്തിന്റേയും(ഫ്രാൻസിസ്‌ ബേക്കണും ഗിയാർഡാനോ ബ്രൂണോയും) അടിത്തറയിട്ടത്‌ ഈ കാലഘട്ടത്തിലെശാസ്ത്രജ്ഞന്മാരാണ്‌.
രാഷ്ട്രീയത്തിൽ ക്രമസമാധാന പരിപാലനത്തിന്‌ ഉറപ്പ്‌ നൽകിയിരുന്ന കേന്ദ്രീകൃത രാജാധികാരത്തേയാണ്‌ ഹ്യൂമനിസ്റ്റുകൾ പിന്താങ്ങിയത്‌. 
ലോകത്തെയെന്നപോലെ ഫ്യൂഡൽഘടനയേയും ഈശ്വരൻ സൃഷ്ടിച്ചതാണെന്നും അതുകൊണ്ട്‌ നിലവിലുള്ള ഘടനയെ എതിർക്കുന്നത്‌ പാപമാണെന്നും പഠിപ്പിച്ച കത്തോലിക്കാ പള്ളിയെ ഹ്യൂമനിസ്റ്റുകൾ എതിർത്തു..

                                   മതപരിഷ്കരണ പ്രസ്ഥാനം (.റെഫർമേഷൻ) 

മുതലാളിത്ത പാതയിലൂടെ വികസിക്കാൻ തുടങ്ങിയ നിരവധി രാജ്യങ്ങൾ പള്ളിയുടെ കാര്യത്തിൽ ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്തി റോമൻ കത്തോലിക്ക പള്ളിയിൽ നിന്ന് അവർ തെറ്റിപ്പിരിഞ്ഞു. 
മാർപ്പാപ്പയെ പള്ളിയുടെ തലവനായി അംഗീകരിക്കാൻ അവർ കൂട്ടാക്കിയില്ല.
താൽക്കാലിക ഭരണാധികാരികൾക്കും,രാജാക്കന്മാർക്കും,രാജകുമാരന്മാർക്കും,നഗര ഗവൺമന്റുകൾക്കും ഭരണത്തെ വിധേയമാക്കുകയും, ബൂർഷ്വാസിയുടെ താൽപര്യസംരക്ഷണത്തിന്ന് അനുയോജ്യമായ വിധത്തിൽ അതിന്റെ തവങ്ങളെ രൂപഭേദപ്പെടുത്തുകയും ചെയ്തു. 
മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരിൽ അതിന്റെ തത്വങ്ങളെ രൂപഭേദപ്പെടുത്തുകയും ചെയ്തു.മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാക്കന്മാരിൽ പ്രമുഖനായിരുന്നു'ജീൻ കാൽവിൻ' സമ്പന്നരായ വ്യാപാരികൾക്കും വ്യവസായികൾക്കും മരണാനന്തര ജീവിതത്തിൽ മോക്ഷം കിട്ടുമെന്നും എന്നാൽ തൊഴിലാളികൾ അവരുടെ യജമാനന്മാർക്‌ൿവേണ്ടി വിശ്രമമില്ലാതെ പണിയെടുക്കണമെന്നും അങ്ങണെ ചെയ്തെങ്കിൽമാത്രമേ അവർക്ക്‌ സമ്പന്നരായ സ്വത്തുടമകൾ ആകാൻ കഴികയുള്ളു എന്നും കാൽവിൻ പഠിപ്പിച്ചു 
അടിമത്വം, കൊളോണിയലിസം തുടങ്ങി പ്രാഥമിക സഞ്ചയത്തിൽ നിന്നുണ്ടാകുന്ന എല്ലാദുരിതങ്ങളേയും കാൽവിൻ ന്യായീകരിച്ചു.  
സമ്പദ്ഘടന അഭിവൃദ്ധിപ്പെട്ട എല്ലാരാജ്യങ്ങളും പ്രോട്ടസ്റ്റന്റ്‌ മതം സ്വീകരിച്ചു. 
യൂറോപ്പിന്റെ വലിയൊരു ഭാഗത്ത്‌ പുതിയ മതം സ്വീകരിക്കപ്പെട്ടു.
ജർമ്മനിയിലെലൂതർ പള്ളിയിലൂടെ പ്രചരിച്ച ലൂതറിന്റെ സിദ്ധാന്തങ്ങളുടെ രൂപത്തിലോ,സ്വിസ്സ്‌ പരിഷ്കരണ വാദിയായ സ്വിംഗ്ലിയുടെ സിദ്ധാന്തങ്ങളുടെ രൂപത്തിലോ ആണ്‌ അത്‌ സ്വീകരിക്കപ്പെട്ടത്‌. 
ലൂതറിന്റെ സിദ്ധാന്തങ്ങൾ രാജകുമാരന്മാരുടെ ഭരണത്തെ പിൻതാങ്ങുന്നതായിരുന്നു. 
നഗര വ്യാപാരത്തിന്റെയും വ്യവസായ ബൂർഷ്വാസിയുടേയും താൽപര്യങ്ങൾക്ക്‌ അനുയോജ്യമായിരുന്നു സ്വിംഗ്ലിയുടെ സിദ്ധാന്തങ്ങൾ 
പഴയ ശക്തി വീണ്ടെടുക്കാനുള്ള കത്തോലിക്കാ പള്ളിയുടെ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു.
1540-ൽ അവർ ജസ്യൂട്ട്‌ ഓർഡർ സ്ഥാപിച്ചു. 
ധർമാദർമ്മ വിവേചനവും മാനസിക ചതുരതയും കൗശലപൂർവ്വമായ അനുനയവുമൊക്കെ ഉണ്ടായിരുന്നിട്ടും ചില രാജ്യങ്ങളിൽ മാത്രമേ നഷ്ടപ്പെട്ട കുഞ്ഞാടുകളെ കൂട്ടത്തിലേക്ക്‌ കൊണ്ടുവരാൻ അവർക്ക്‌ കഴിഞ്ഞിള്ളു. 
ജർമ്മനി,പോളണ്ട്‌, ലിത്വാനിയ എന്നിവിടങ്ങളിൽ മാത്രം അവർ വിജയിച്ചു. അവിശ്വാസത്തിലേക്ക്‌ (കത്തോലിക്കർ പ്രോട്ട്സ്റ്റന്റ്‌ മതത്തെ അങ്ങനെയാണ്‌ വിളിച്ചത്‌) തെന്നിപ്പോയവരെ തിരിച്ചുകൊണ്ടുവരാൻ അവർക്ക്‌ കഴിഞ്ഞില്ല. 




2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഇറാനിൽ ഫ്യൂഡൽ ബന്ധങ്ങളുടെ ആവിർഭാവം

                                                              ഇറാനിൽ ഫ്യൂഡൽ ബന്ധങ്ങളുടെ ആവിർഭാവം-
മൂന്നാം നൂറ്റണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെ സസാനിദ്‌ സാമ്രാജ്യം ഇറാനിൽ അധികാരം പുലർത്തിപ്പോന്നു. അതിന്റെ ചരിത്രം ഇറാനിയൻ ജനതയുടേയും അവരുടെ രാഷ്ട്രത്തിന്റേയും ചരിത്രവുമായി നേരിട്ട്‌ ബന്ധപ്പെട്ടതാണ്‌. സാമ്രാജ്യത്തിന്റെ കേന്ദ്ര ബിന്ദുതന്നെ ഈ രാജ്യമായിരുന്നു. ഇവിടെ ഫ്യൂഡൽ ബന്ധങ്ങൾ,ഇന്ത്യയിലേയും യെല്ലോ നദീതടത്തിലേയും പോലെ അടിമ ഉടമസ്ഥതയുടെ പുരാതനപാരമ്പര്യങ്ങളിൽ നിന്നാണ്‌ രൂപം കൊണ്ടത്‌. മറ്റൊരു തരത്തിലും ഇവിടെ ഫ്യൂഡൽ ബന്ധങ്ങളുണ്ടായി.കുലത്തിന്റേയും കമ്യൂണിന്റേയും മാതൃകകളെ അടിസ്ഥാന മാക്കിയുള്ള ഇറാനിയൻ ഗോത്രങ്ങളുടെ ആദ്യസമൂഹത്തിന്റെ തകർച്ചയുടെ ഫലമായിരുന്നു ഇത്‌. ഇവിടെ ഫ്യൂഡൽ ബന്ധത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട സമൂഹവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ വംശപരമായി ഏകജാതീയമായ ഒരു ഘടകത്തിനുള്ളിലാണ്‌(മധ്യ ഇറാനിലും ദക്ഷിണ-പശ്ചിമ ഇറാനിലും) ഉണ്ടായത്‌. ഇത്‌ അറബികാലിഫേറ്റുകളിൽ നിന്നും ചിനാ സാമ്രാജ്യത്തിൽ നിന്നും വിഭിന്നമായി ജപ്പാനിലേയും വിയറ്റ്നാമിലേയും പോലെ ആയിരുന്നു. 

സ്വകാര്യ എസ്റ്റേറ്റുകളിൽ പണിയെടുക്കുന്ന അടിമകൾ അടിയാന്മാരുടെ പദവി ആർജ്ജിക്കുകയും കമ്യൂണുകൾ ക്രമേണ ശിഥിലമാവുകയും ചെയ്തതോടുകൂടി അവരുടെ യജമാനന്മാരുടെ ഭൂമിയോട്‌ കെട്ടുപാടുള്ള ഒരു കർഷക വർഗ്ഗം ആവിർഭവിച്ചു. ഇതിന്റെ ഫലമായി പുതിയൊരു വർഗ്ഗം കൂടി പ്രത്യക്ഷപ്പെട്ടു.അസാത്തുക്കൾ എന്നാണിവരെ വിളിച്ചത്‌. സ്വതന്ത്രരും സമ്പന്നരും അശ്വാരൂഢരുമായ പട്ടാളക്കാരുമായിരുന്നു ഇവർ. നഗരങ്ങളിൽ കൈത്തൊഴിൽ ഗിൽഡുകൾ വളർന്നു വന്നു. എന്നാൽ അവ ആധിമ മധ്യ യുഗങ്ങളിലെ ഇറാനിൽ കാര്യമായ യാതൊരു പങ്കും വഹിച്ചിരുന്നില്ല. ഇന്ത്യയിലും ഇതിനേക്കാൾ കാർക്കശ്യം കുറഞ്ഞ ഒരു ജാതി വ്യവസ്ഥ ഇതിനകം രൂഡമൂലമായിത്തീർന്നിരുന്നു.

മൂന്നും നാലും അഞ്ചും നൂറ്റാണ്ടുകളിൽ പശ്ചിമേഷ്യയിൽ രാഷ്ട്രീയവും സാമ്പത്തികവുമായി ഏറ്റവും ശക്തമായ രാഷ്ട്രം ഇറാനായിരുന്നു. പ്രധാന അധികാരം ഭൂവുടമകളായ കുലീനാധിപത്യത്തിന്റേയും സൊരാഷ്ട്രിയൻ സഭയുടേയും കൈകളിലായിരുന്നു. സഭയ്ക്‌ ധാരാളം ഭൂമിയും അനേകം അടിമകളുമുണ്ടായിരുന്നു. സൊരാഷ്ട്രിയർ സൂര്യനേയും അഗ്നിയേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും ആരാധിച്ചു.നമ്മുടെ കാലഘട്ടത്തിന്റെ ആരംഭത്തിൽ ഇറാനിയൻ ജനതയുടെ ഔദ്യോഗിക മതമായി സൊരാഷ്ട്രീയ മതം സ്വീകരിക്കപ്പെട്ടു. സമ്പത്തും സ്വാധീനവുമുള്ള ഈ മത സ്ഥാപനം ഇറാനിലെ ഒരു സുപ്രധാന സാമൂഹ്യ ശക്തിയായിരുന്നു.

ഇറാനിലെ അടിമത്വ സമൂഹത്തിൽ ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ചൂഷിതരായ ബഹുജനങ്ങളുടെ ഒരു പ്രസ്ഥാനം,മാനിക്കോയിസം,അക്കാലത്താണ്‌ ആവിർഭവിച്ചത്‌.മാനിക്കോയിസ്റ്റുകൾ നിലവിലുള്ള സാമൂഹ്യഘടനയെ അനീതിപരമെന്ന് വിമർശിച്ചു എങ്കിലും അവരുടെ പ്രതിഷേധം സഹന സമരത്തിൽ ഒതുങ്ങി നിൽക്കുകയാണുണ്ടായത്‌.
കാര്യമായ യാതൊരു ആഭ്യന്തരക്കുഴപ്പവുമില്ലാതിരുന്നതു കാരണം സസാനിദുകൾക്ക്‌ അവരുടെ ഭൂപ്രദേശ്‌ പരിധി ട്രാൻസ്‌ കോക്കേഷ്യ,മെസപ്പൊട്ടേമിയ,ഏഷ്യാമൈനർ എന്നിവിടങ്ങളിലേക്ക്‌ വ്യാപിപ്പിക്കുവാനും മധ്യ ഏഷ്യവരെ ചുഴിഞ്ഞു കയറുവാനും കഴിഞ്ഞു. ഈ പിടിച്ചടക്കലുകൾ അടിമയുടമകളായ കുലീനർക്കും സാമ്രാജ്യത്തിന്റെ ഭരണാധികാരികൾക്കും ഗണ്യമായ സമ്പത്ത്‌ കൊണ്ടുവന്നു എങ്കിലും ഇറാനിയൻ അടിമത്ത സമൂഹത്തിലെ വളർന്നുകൊണ്ടിരുന്ന പ്രതിസന്ധിയെ രൂക്ഷമാക്കുവാനാണ്‌ സഹായിച്ചത്‌. നിരാഹാര സമരങ്ങൾ തുടരെ നടക്കുകയുണ്ടായി. അതുപോലെത്തന്നെ ഭൂവുടമകളായ കുലീനർക്കെതിരേയുള്ള ബഹുജനകലാപങ്ങളും നടന്നു. തങ്ങളുടെ പഴയ സ്വാതന്ത്ര്യങ്ങൾ നേടിയെടുക്കാമെന്ന പ്രതീക്ഷകളോടെയാണ്‌ മുൻ കമ്യൂൺ കർഷകർ ഇതിൽ പങ്കെടുത്തത്‌.അസാത്തുക്കളാകട്ടെ ചെറുകിടയും ഇടത്തരവുമായ കൈവശഭൂമികളിൽ അവരുടെ പിടിമുറുക്കാൻ കഴിയുമെന്ന പ്രതീക്ഷകളോടെയും കഴിഞ്ഞു.പ്രമുഖരായ കുലീന കുടുംബങ്ങളുടെ സ്വത്തിൽ ഒരു ഭാഗം പിടിച്ചടക്കാൻ കഴിയുമെന്ന് സാമ്രാജ്യ ഭരണാധികാരികൾ കരുതി.നാലാം നുറ്റാണ്ടിന്റെ അവസാനത്തിലും അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഈ കുലീനർക്കെതിരെ സാമ്രാജ്യ ഭരണാധികാരികൾ ഒരു വിഫല ശ്രമം നടത്തി. ഇതിനിടയിൽ സാമ്രാജ്യത്തിന്റെ കിഴക്കനതിർത്തികളിൽ നാടോടികളായ എഫ്തലൈറ്റുകൾ നടത്തിയ ആക്രമണങ്ങൾ സാമ്രാജ്യത്തിന്റെ കേന്ദ്ര അധികാരം ഉർപ്പിക്കേണ്ടത്‌ അനിവാര്യമാക്കിതീർത്തു(ഹൺഗോത്രക്കാരും കിഴക്കൻ ഇറാനിയൻ ഗോത്രക്കാരും ചേർന്ന് രൂപീകരിച്ച സഖ്യത്തിന്‌ നൽകിയ പേരാണ്‌ എഫ്‌ തലൈറ്റുകൾ എന്നത്‌; അവർ പിന്നീട്‌ ഒരു ഫ്യൂഡൽ രാഷ്ട്രം സ്ഥാപിക്കുകയുണ്ടായി.) 
                                                                                                          മസ്‌ ദാക്കിസം-

ഈ വിവിധഗ്രൂപ്പുകൾ അവരുടെ ശക്തികളെ മസ്‌ ദാക്കൈറ്റ്‌ പ്രസ്ഥാനത്തിൽ(അതിന്റെ നേതാവായ മസ്ദാക്കിറ്റിന്റെ പേരിനെ അവലംഭമാക്കിയാണ്‌ ഈ പേരുണ്ടായത്‌)ഏകോപിപ്പിച്ചു. അവരുടെ മുൻ ഗാമികളായ മാനിക്കേയന്മാരിൽ നിന്ന് വിഭിന്നമായി,മസ്‌ ദാക്കൈറ്റുകൾ സാമൂഹ്യമായ അസമത്വത്തിന്നെതിരെ പരസ്യമായ സമരത്തിന്നാഹ്വാനം ചെയ്തു. കുലീന ജനങ്ങളുടെ കൈവശമുള്ള മിച്ച സ്വത്ത്‌ പിടിച്ചെടുക്കണമെന്ന് അവർ പ്രത്യേകിച്ചും ആവശ്യപ്പെട്ടു. സസാനിയൻ ഭരണാധികാരിയായ കാവാദ്‌ ഒന്നാമൻ മസ്‌ ദാക്കൈറ്റുകളും അസാത്തുക്കളുമായി ഒരു സഖ്യമുണ്ടാക്കുകയും കുലീനരുടെ അധികാര ശക്തി തകർക്കുകയും ജാതി വ്യവസ്ഥ അവസാനിപ്പിക്കുകയും മസ്‌ ദാക്കിസത്തെ രാഷ്ട്രത്തിന്റെ മതമാക്കി മാറ്റുകയും ചെയ്തു. ഈ വിജയത്തിനു ശേഷം ഏറെ താമസിയാതെ കർഷകരും കൈത്തൊഴിലുകാരുമടങ്ങുന്ന വിപുലമായ ബഹുജനങ്ങളുടെ താൽപര്യം ഒരു വശത്തു നിന്നും,ഇവരുടെ താൽപര്യങ്ങളെ അനുകൂലിച്ചവരും എന്നാൽ കലാപകാരികളിലെ മുഖ്യ ഗ്രൂപ്പുമായ അസാത്തുക്കളും രാജപരിവാരങ്ങളും മറുവശത്തും അണിനിരന്നുകൊണ്ടുള്ള ഒരു താൽപര്യ സംഘട്ടനം ഉയർന്നു വന്നു.വീണ്ടും അസാത്തുകളും കവാദും യോജിച്ചു.മതത്തിനകത്തും പുറത്തുമുള്ള കുലീനാധിപത്യത്തിന്റെ അവശേഷിക്കുന്ന പ്രതിനിധികളുമായി ചേർന്നുകൊണ്ട്‌ 529-ലെ കാർഷിക കലാപത്തെ അടിച്ചൊതുക്കുവാനും ഈ കൂട്ട്കെട്ടിന്ന് കഴിഞ്ഞു.
                                                                 ചോസ്‌ റോസ്‌ ഒന്നാമന്റെ കീഴിൽ സസാനിദ്‌ സാമ്രാജ്യം-

ഇറാനിലെ ഫ്യൂഡൽ സമൂഹം അഞ്ചാം നൂറ്റണ്ടിലും ആറാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ്‌(531-579) ആവിർഭവിച്ചത്‌. കുലീനാധിപത്യത്തിനെതിരായ വിജയത്തോട്‌ കൂടി കേന്ദ്ര അധികാരത്തിന്ന് അതി വിപുലമായ പുതിയ ഭൂമികൾ ലഭിക്കുകയും സ്റ്റേറ്റ്‌ ഉടമസ്ഥത പുനസ്ഥാപിക്കുകയും ചെയ്തു.ഈ പുതിയ ഭൂമിയിൽ ഗണ്യമായ ഒരു ഭാഗം അസാത്തുക്കൾക്ക്‌ പതിച്ചു കൊടുത്തു. എല്ലാ അധ്വാനിക്കുന്ന ജനതയും അവരുടെ ഭൂമിയിന്മേൽ ഒരാളോഹരി നികുതി നൽകുവാൻ ബാധ്യസ്ഥരായി.(പലതവണ വസൂലാക്കുന്നതിന്ന് പകരമായിരുന്നു ഇത്‌). ഈ നികുതി,മുൻ നികുതി ഭാരത്തേക്കാൾ ,മൊത്തത്തിൽ കുറവായിരുന്നു. ഗവൺമന്റ്‌ സമ്പദ്ഘടനയിൽ ഭൂമിയുടെ സ്റ്റേറ്റ്‌ ഉടമസ്ഥതയുടെ ഒരു ദൃഡീകരണത്തിനുള്ള പങ്ക്‌ എന്തെന്നും പ്രകടമായിരുന്നു.(കൃഷിക്കാർക്ക്‌ വായ്പ നൽകുക തുടങ്ങിയ).രാജഭരണം മറ്റെല്ലാറ്റിലുമധികം പിൻന്തുണക്ക്‌ വേണ്ടി ആശ്രയിച്ച സാമൂഹ്യ വിഭാഗം അസാത്‌ വർഗ്ഗമായിരുന്നു. ഇവർ ഫ്യൂഡൽ സമൂഹത്തിലെ സൈനിക വിഭാഗമായിരുന്നു.ചക്രവർത്തിയുടെ സ്ഥിരം സൈന്യത്തിലധികവും,അറബിരാഷ്ട്രങ്ങളുടേതിൽ നിന്നു വിഭിന്നമായ കൂലിപ്പട്ടാള മായിരുന്നു.ഈ സൈന്യവും അസാത്‌ സേനാ വിഭാഗവും നാനാശാഖകളോട്‌ കൂടിയതും കേന്ദ്രീകരിച്ചതുമായ അസാത്‌ ഉദ്യോഗസ്ഥ മേധാവിത്വവും കൂടിച്ചേർന്ന് സസാനിത്‌ സാമ്രാജ്യത്തിലെ ഭരണ സംവിധാനത്തിന്റെ അടിത്തറയിട്ടു. ഫ്യൂഡൽ ബന്ധങ്ങളെ ഉറപ്പിക്കുകയും കർഷക അസ്വസ്ഥതകളെ അടിച്ചമർത്തുകയും ചെയ്തതിന്റെ ഫലമായി സസാനിദ്‌ കളുടെ തെക്കോട്ടുള്ള വിപുലീകരണം പുനരാരംഭിക്കുവാനും അവരുടെ കിഴക്കൻ അതിർത്തികളിൽ നിന്നും എഫ്‌ തലൈറ്റുകളെ തുരത്തുവാനും കഴിഞ്ഞു.പടിഞ്ഞാറൻ പ്രദേശത്തുണ്ടായ ചില ആദ്യ വിജയങ്ങൾക്ക്ശേഷം ബൈസാൻതിയവുമായി നീണ്ടതും ധാരാളം നഷ്ടം വന്നതുമായ ഒരു യുദ്ധത്തിൽ ഇറാൻ കുടുങ്ങിപ്പോവുകയും ചെയ്തു.
                                                                              അറേബിയ-ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ-

അറേബിയൻ ഉപദ്വീപിലും ഭൂപ്രദേശങ്ങളിലും ഫ്യൂഡൽ ബന്ധങ്ങളുടെ ആവിർഭാവം എ ഡി ഒന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തിലാണ്‌ നടന്നത്‌.ഉപദ്വീപിന്റെ തെക്കും തെക്ക്പടിഞ്ഞാറും പ്രദേശങ്ങളിൽ അടിമത്ത സമൂഹങ്ങൾ ക്രമേണ തകരാൻ തുടങ്ങി. മറ്റ്‌ പ്രദേശങ്ങളിൽ നാടോടികളുടെ പ്രാകൃത ഗണ വ്യവസ്ഥ ശിഥിലീകരിച്ചു. രണ്ടും കൂടിയായപ്പോൾ അറേബിയ ഫ്യൂഡൽ ബന്ധങ്ങളിലേക്ക്‌ പ്രവേശിച്ചു.

അക്കാലത്ത്‌ കന്നുകാലികളുടേയും മേച്ചിൽ സ്ഥലങ്ങളുടേയും വലിയൊരു ഭാഗം കുലപ്രമാണിമാരുടെ കൈകളിലായിരുന്നു. അതേ അവസരത്തിൽ കൂടുതൽ ദരിദ്രരായ നാടോടി ഗോത്രങ്ങൾക്കിടയിൽ,വിശേഷിച്ചും കന്നുകാലി വളർത്തലിൽ നിന്നും എങ്ങനെയോ ഉപജീവനം നടത്തുന്നവർക്കിടയിൽ ,ഭൂദാഹം വളരെ അധികമായിരുന്നു.വളരുന്ന ജനസംഖ്യയെ പോറ്റാൻ കൂടുതൽ ഭൂമി അവർക്ക്‌ വേണ്ടിയിരുന്നു. ഭൂമിക്ക്‌ വേണ്ടി ഗോത്രങ്ങൾ തമ്മിൽ യുദ്ധം തുടങ്ങി.യുദ്ധ ഗതിക്കിടയിൽ പല സഖ്യങ്ങളുമുണ്ടായി. അയൽ ഗോത്രങ്ങളുടെ ചെലവിൽ പ്രദേശപരമായ വിപുലീകരണം നേടുവാനുള്ള ആഗ്രഹം ശക്തിയായി വളർന്നുകൊണ്ടിരുന്നു.ഏകീകരണത്തിലേക്കുള്ള ഈ നീക്കത്തെ മറ്റൊരു ഘടകം പ്രോത്സാഹിപ്പിച്ചു.ഫ്യൂഡൽ മാതൃകകൾ രൂപം പ്രാപിച്ചു കൊണ്ടിരുന്ന അറേബിയയിലെ കൂടുതൽ വികസിത പ്രദേശങ്ങളുമായുള്ള വർദ്ധമാനമായ സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധങ്ങളായിരുന്നു അത്‌. അതുപോലെ തന്നെ ,ഈ പ്രദേശങ്ങളും നാടോടി ജനതകളും തമ്മിലുള്ള ബന്ധങ്ങളും വളർന്നു.

നാടോടികളും സ്ഥിരവാസികളുമായ ജനതകളുടെ ഫ്യൂഡലീകരണത്തോടൊപ്പം മുഴുവൻ അറബികളുടേയും ഏകോപനത്തിനുവേണ്ടിയുള്ള ഒരു പ്രസ്ഥാനവും ഉണ്ടായി.ഈ പ്രസ്ഥാനത്തിന്‌ ഏറെ താമസിയാതെ മതപരമായ ഒരു സ്വഭാവം കൂടി കൈവന്നു. ഇവർ ഇസ്ലാം എന്ന പുതിയ മതത്തിന്റെ  പ്രചാരകരായി.
                                                                                       ഇസ്ലാമിന്റെ ആദ്യകാലങ്ങൾ 

ഇസ്ലാം ഒരു ഏകദൈവമതമാണ്‌.ഏകദൈവമായ അല്ലാഹുവിനെ മാത്രമാണ്‌ അത്‌ അംഗീകരിക്കുന്നത്‌.ഭൂമിയിൽ അല്ലാഹുവിനെ പ്രധിനിധീകരിച്ചത്‌ പ്രവാചകരും അവരുടെ പ്രതിനിധികളുമായ കാലിഫ്‌ മാരുമായിരുന്നു.ഈ മതം അതിന്റെ വിശ്വാസികളിൽ നിനും ദൈവത്തോടും അദ്ദേഹത്തിന്റെ സേവകന്മാരോടുമുള്ള ചോദ്യം ചെയ്യപ്പെടാത്ത അനുസരണ ആവശ്യപ്പെട്ടു. മുസ്ലിം മതസംഘടനകൾക്ക്‌ ഭരണകൂടവുമായി പലതിലും സാദൃശ്യമുണ്ടായിരുന്നു. ഇസ്ലാമിന്റെ പ്രചാരണം പ്രവാചകനായ മുഹമ്മദിന്റെ(570-632)പേരുമായി ബന്ധപ്പെട്ടതായിരുന്നു. അറബിജനതകൾക്കിടയിലെ മതപരമായ ഐക്യത്തിനുവേണ്ടിയുള്ള ഒരു പ്രസ്ഥാനമെന്ന നിലക്കും അടിമസമ്പ്രദായതേപ്പറ്റി അത്‌ നടത്തിയ വിമർശനവും വിവിധ സാമൂഹ്യ വിഭാഗങ്ങളിൽ നിന്ന് ഇസ്ലാമിന്ന് ധാരാളം അനുയായികളെ നേടിക്കൊടുത്തു. ആദിമ ഫ്യൂഡൽ സമൂഹത്തിലെ അറബി ജനതകൾക്കിടയിൽ(അവരുടെ പ്രധാന ജീവിതോപാധി കന്നുകാലികളായിരുന്നു.) ദൃശ്യമായിരുന്ന ഏകോപനത്തിനു വേണ്ടിയുള്ള നീക്കവും കൂടുതൽ സ്ഥലം കിട്ടാനുള്ള ആഗ്രഹവും ഇതിന്റെ ഒരു പ്രധാന വശമായിരുന്നു."പ്രവാചകന്റെ വിശ്വാസം"ബലപ്രയോഗത്തിലൂടെ സമീപ പ്രദേശങ്ങളിൽ പ്രചരിപ്പിക്കുവാനുള്ള പ്രവണത ,പുതിയ മതത്തിന്റെ ഒരു പ്രതിഫലനമായിരുന്നു. 

                                                                         അറബികളുടെ ഏകീകരണവും കാലിഫേറ്റിന്റെ ആവിർഭാവവും-

ഏഴാം നുറ്റാണ്ടിന്റെ ആദ്യപകുതിയിൽ പ്രത്യക്ഷപ്പെട്ട മെദീനയിലെ മുഹമ്മദീയ രാഷ്ട്രം ഏറെത്താമസിയാതെ അതിന്റെ അതിർത്തികൾ വിപുലപ്പെടുത്തി തുടങ്ങി. ഭൂപ്രദേശ പരമായ ഈ വിപുലീകരണത്തെ ഇസ്ലാമിന്റെ വ്യാപനം സഹായിച്ചു.ഇസ്ലാമിന്റെ ഏറ്റവും ജീവശക്തി നൽകിയ വശം ശക്തമായ രാഷ്ട്രീയാധികാരം നേടാൻ വേണ്ടിയുള്ള സമരമായിരുന്നു.മുഹമ്മദ്‌ സ്ഥാപിച്ച കേന്ദ്രീകൃത ദൈവാധിപത്യത്തിന്ന്‌ പിൻതുണ ലഭിച്ചത്‌ പട്ടാളക്കാരിൽ നിന്നാണ്‌.അവർക്കാകട്ടെ ഭൂമിയായിരുന്നില്ല പ്രതിഫലമായി നൽകിയത്‌.;മറിച്ച്‌,യുദ്ധത്തിൽ പിടിച്ചെടുക്കുന്ന കൊള്ളയുടെ ഓഹരിയായിരുന്നു.ഈ വ്യവസ്ഥക്ക്‌ (ഭൂവുടമകളെ യോദ്ധാക്കളും സേനാനികളും ആകുന്നത്‌ അത്‌ തടഞ്ഞില്ല) ആദ്യ കാലിഫുകളിൽ നിന്ന് (പ്രവാചകന്റെ അനന്തരാവകാശികൾ) എല്ലാ പിൻതുണയും കിട്ടി.മാത്രമല്ല,ആപേക്ഷികമായി ഒരു ദീർഘകാലത്തേക്ക്‌ പട്ടാളത്തിന്റെ സ്ഥിരമായ സമരശേഷി ഉറപ്പാക്കുവാനും കഴിഞ്ഞു.കേന്ദ്ര അധികാരത്തിനെ ഉറപ്പിക്കാൻ സഹായിച്ച മറ്റൊരു ഘടകം,എല്ലാ ഭൂവുടമകളിൽ നിന്നും പിരിച്ചെടുത്ത നികുതിയായിരുന്നു. ഫ്യൂഡൽ പ്രഭുക്കളിൽ നിന്നുള്ള നികുതി നിരക്കുകൾ കുറവായിരുന്നു എങ്കിൽ പോലും ഭൂമിയുടെ ഒരു ചെറിയ അംശം മാത്രമേ സ്റ്റേറ്റിന്റെ ഉടമയിൽ ഉണ്ടായിരുന്നുള്ളു.(ഒന്നുകിൽ പൊതു ഭൂമി അല്ലെങ്കിൽ കൃഷിയിറക്കാത്ത ഭൂമി).അതേ അവസരത്തിൽ,ഭൂമിയിൽ ഏറിയ പങ്കും ഒന്നുകിൽ സ്വകാര്യ സ്വത്തായിരുന്നു;അല്ലെങ്കിൽ കുലസ്വത്തായിരുന്നു. 

 ഗവൺമന്റ്‌ ഭൂമിയിൽ നിന്നാണ്‌ കാലിഫ്‌ മാർ സൈനിക ഉദ്യോഗസ്ഥന്മാർക്കും ഭരണ ഉദ്യോഗസ്ഥന്മാർക്കും ഭൂമി പതിച്ചു കൊടുത്തത്‌. അവർ ജോലിയിലിരിക്കുന്ന കാലത്തേക്ക്‌ മാത്രമായിരുന്നു ഇത്‌. ഭൂവുടമകളുടേയും ശക്തരായ കുലീനരുടേയും ഒരു പുതിയ വർഗ്ഗം അങ്ങനെ ആവിർഭവിച്ചു. ഇവരുടെ ഭൂഎസ്റ്റേറ്റുകൾ അവരുടെ ഗവൺമന്റ്‌ സേവനത്തെ ആശ്രയിച്ചാണിരുന്നത്‌. പുതിയ ഉടമകൾ അയാൾ ചെയ്യാൻ ചുമലപ്പെട്ട കടമകൾ നിറവേറ്റാതിരുന്നാൽ ഈ ഭൂമികൾ അത്തരക്കാരിൽ നിന്നും തിരികെ എടുക്കാവുന്നതു മായിരുന്നു.ഭൂമി പതിച്ചുകൊടുത്ത ഈ വ്യവസ്ഥ വളരെ വേഗത്തിൽ ഏഷ്യ മൈനറിലേക്കും വടക്കനാഫ്രിക്കയിലേക്കും വ്യാപിച്ചു.ഇത്‌ വിദൂരപൂർവ്വ പ്രദേശത്തും ഇന്ത്യയിലും നാം കണ്ടതിൽ നിന്നും മൗലികമായും വിഭിന്നമായിരുന്നു.

ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അറേബിയ ഏകോപിതമായെങ്കിലു സ്ഥായിയായ ഭദ്രത സംബന്ധിച്ച്‌ യാതൊരു പ്രത്യാശയുമുണ്ടായിരുന്നില്ല.കാരണം ,ഈ ഐക്യം ഭൂവിതരണ പ്രശ്നത്തിന്‌ പരിഹാരമൊന്നും നൽകിയില്ല. അറേബിയയിൽ പ്രബലമായ ഭൂ എസ്റ്റേറ്റുകൾ സ്ഥാപിച്ചതിന്നു ശേഷം അറബി മുഖ്യന്മാർ അയൽ ജനതകളെ ആക്രമിച്ചു തങ്ങളുടെ ഭൂപ്രദേശം വിപുലപ്പെടുത്താൻ മോഹിച്ചു. 

അതേ അവസരത്തിൽ ഫ്യൂഡൽ അറേബിയയിൽ യാതെരു സ്ഥാനവുമില്ലാതിരുന്ന നാടോടികൾ നിരവധിയുദ്ധങ്ങളിലൂടെ വിദഗ്ദരായ യോദ്ധാക്കളായിത്തീരുകയും അവർ പിടിച്ചടുക്കിയ വിവിധരാജ്യങ്ങളിലെ ഭൂവുടമകളായിത്തീരുകയും ചെയ്തു.ഫ്യൂഡൽ സാമൂഹ്യ മാതൃക കൂടുതൽ ഉറപ്പിക്കാൻ ഇതുപകരിച്ചു.കാലിഫുകളുടെ നിയന്ത്രണത്തിൽ വിശ്വസ്ഥരായ പട്ടാളമുണ്ടെന്നും ഇത്‌ തെളിയിച്ചു.ഈ പട്ടാളമാകട്ടെ പൊതു വിശ്വാസം കൊണ്ടും പൊതു വംശപശ്ചാത്തലം കൊണ്ടും ഒരുമിക്കപ്പെട്ടവരായിരുന്നു.കീഴടക്കിയ പ്രദേശങ്ങൾ കൊള്ളയടിച്ചാണ്‌ ഇവർ ജീവിച്ചത്‌.

ഏഴാം നൂറ്റാണ്ടിൽ അറബികൾ ബൈസാൻതിയത്തിനും ഇറാനും എതിരെ ഒരു വമ്പിച്ച യുദ്ധം ആരംഭിച്ചു.ഈ രണ്ട്‌ രാജ്യങ്ങളും പരസ്പര കലഹങ്ങളും ആഭ്യന്തര കലാപങ്ങളും കാരണം ദുർബലപ്പെട്ട ഒരു സാഹചര്യമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്‌. 

636-ൽ സിറിയയിൽ നിന്നും പാലസ്തൈനിൽ നിന്നും ബൈസാൻത്യം പുറത്താക്കപ്പെട്ടു.651-ൽ അറബികൾ ഇറാൻ കൈവശമാക്കി.ഈ പുതിയ ജേതാക്കളുടെ വിജയത്തിനു സഹായിച്ച ഒരു സുപ്രധാന ഘടകം മതപരമായ അവരുടെ സഹിഷ്ണതയായിരുന്നു.(ഇസ്ലാമിലേക്കുള്ള മത പരിവർത്തനം പ്രോത്സാഹിപ്പിക്കുവാൻ അവർ സാമ്പത്തികോപാതികൾ മാത്രമാണുപയോഗിച്ചത്‌.) മറ്റൊരു കാരണം ,യാതൊരു ചെറുത്ത്‌ നിൽപും കൂടാതെ തങ്ങൾ കീഴടക്കിയവരുടെ സ്വത്തുക്കൾ പാലിച്ചു എന്നതാണ്‌.കീഴടക്കിയ രാജ്യങ്ങളിലെ ജനങ്ങളിൽ ഗണ്യമായ വിഭാഗങ്ങളെ നിഷ്പക്ഷമാക്കുവാൻ ഈ സമീപനം വളരെയേറെ സഹായിച്ചു.അക്കാലത്ത്‌ കാലിഫുകൾ നികുതികൾ പിരിച്ചെടുക്കുന്നതിൽ ഒതുങ്ങി നിൽക്കുകയാണ്‌ ചെയ്തത്‌;അവർ പട്ടാളത്തെ ഇതിനുപയോഗിച്ചില്ല. തദ്ദേശ കുലീനരുടെ പ്രത്യേക അവകാശങ്ങൾ അവർ എടുത്തുകളഞ്ഞതുമില്ല. മാത്രമല്ല,കീഴടക്കപ്പെട്ട പ്രദേശങ്ങൾ സ്റ്റേറ്റ്‌ സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു.തദ്ദേശ വാശികളുടെ മേൽ നികുതി ചുമത്തിയെങ്കിലും പ്രാദേശിക നായകന്മാർ നികുതിഭാരം ഗണ്യമായികുറയ്ക്കുകയാണ്‌ ചെയ്തത്‌.ഇസ്ലാമിലേക്ക്‌ മതപരിവർത്തനം ചെയ്തവർ അവിശ്വാസികൾ നൽകേണ്ടിയിരുന്ന പ്രത്യേക നികുതി കൊടുക്കേണ്ടെന്നും വ്യവസ്ഥ ചെയ്തു.

കാലിഫ്‌ ഭരണത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം സോപാധികമായ ഭൂവുടമസ്ഥതയായിരുന്നു.സേവനം ,നികുതികൾ,സൈനിക സേവനം ,ഉടമസ്ഥതയുള്ള ഭൂമിയിൽ നിർബന്ധിതമായും കൃഷി നടത്തൽ,(ഭൂമി കൈമാറ്റത്തിനുള്ള അവകാശവും നൽകിയിരുന്നു) എന്നിവയായിരുന്നു ഈ വ്യവസ്ഥകൾ. കാലിഫുകൾ അവരുടെ ശത്രുക്കളിൽ നിന്നും പിടിച്ചെടുത്ത ഭൂമി കൂട്ടമായി പുനർ വിതരണം നടത്തിയതിന്ന് ശേഷം ഇത്തരത്തിലുള്ള ഭൂവുടമസ്ഥതയ്കായിരുന്നു പ്രാമുഖ്യം .സ്വകാര്യ ഭൂവുടമസ്ഥതയ്ക്കും അത്ര പ്രചാരമില്ലായിരുന്നു.കരുത്തരായ നാട്ടുമുഖ്യന്മാരുടെ ഭൂമി സാധാരണ ഗതിയിൽ അടിയാളരായ കർഷകരാണ്‌ കൃഷി ചെയ്തത്‌.

കാലിഫേറ്റുകളിൽ പുതിയ പ്രദേശങ്ങൾ ചേർത്തു.സാമ്പത്തിക സ്വാതന്ത്ര്യമുള്ള വ്യത്യസ്ഥ വർഗ്ഗക്കാർ അവിടെ ജീവിച്ചു.ഈ ജനതകൽക്ക്‌ സ്വന്തം ചരിത്രവും പാര്യമ്പര്യവുമുണ്ടായിരുന്നു.ഈ കാരണങ്ങൾ രാജ്യത്തിനകത്ത്‌ കുഴപ്പങ്ങൾ ഉണ്ടാക്കി.എല്ലാ ആദ്യകാല ഫ്യൂഡൽ രാജ്യങ്ങളിലും ദൃശ്യമായതുപോലുള്ള കുഴപ്പങ്ങൾ.

സൈനിക കൊള്ളയിലെ ഓഹരി കുതിരപ്പട്ടാളങ്ങൾക്ക്‌ മാത്രമാണ്‌നൽകിയത്‌. ഇവർ അലിയുടെ നേതൃത്വത്തിൽ(602-661) വമ്പ്ച്ച ഭൂപ്രദേശങ്ങൾ സ്വന്തമാക്കിവെച്ചിരുന്ന അറബി കുലീനാധിപത്യത്തിനെതിരെ കലാപമുയർത്തി.656-ൽ അലി കാലിഫയായീ സ്വയം വാഴിക്കപ്പെട്ടു. എന്നാൽ കുലീനർ മൊയാദുകളുടെ തലവനായ മൊയാവിയയുടെ നേതൃത്വത്തിൽ അണിനിരക്കുകയും ഒരു ചെറുത്ത്‌ നിൽപ്പ്‌ പ്രസ്ഥാനം സംഘടിപ്പിക്കുകയും ചെയ്തു. മൊയാദുകളുടെ ശക്തികേന്ദ്രം പുതുതായി കീഴടക്കപ്പെട്ട പ്രദേശങ്ങളിൽ ഏറ്റവും വികസിതരാജ്യങ്ങളിലൊന്നായ സിറിയയായിരുന്നു.

കുതിരപ്പടയും കുലീന ജനതയും തമ്മിലുള്ള സമരഗതിയിലെ സാമൂഹ്യ വൈരുദ്ധ്യങ്ങളേറെ താമസിയാതെ സൈദ്ധാന്തികമായ തർക്കങ്ങളിലും പ്രകടമായി. അലിയുടെ പിൻതുണക്കാർ'ഷിയാത്‌' വിഭാഗം സ്ഥാപിച്ചു.(ഷിയാ വിഭാഗത്തിലെ അംഗങ്ങൾ കാലിഫായ അലിയുടെ അനന്തര ഗാമികളെ മാത്രമേ ആത്മീയ നേതാക്കളായി അംഗീകരിച്ചുള്ളു; ഈ വിഭാഗം ഏറെ താമസിയാതെ,ഇറാനിലെങ്ങും വേരു പിടിക്കുകയും ചെയ്തു).അതേ അവസരത്തിൽ ,മൊയാവിയുടെ പിൻതുണക്കാർ 'സുന്നി' എന്ന വിഭാഗം സ്ഥാപിച്ചു. സുന്നി വിഭാഗത്തിന്റെ വിജയത്തിനുശേഷം അത്‌ ഇസ്ലാമിന്റെ യാഥാസ്ഥിതിക വിഭാഗമായി തീർന്നു. സുന്നി സിദ്ധാന്തം മുസ്ലിം ഐതിഹ്യങ്ങളെ(സുൻ-ന) അടിസ്ഥാനമാക്കിയുള്ളതാണ്‌.അറബി സമൂഹത്തിൽ ദൃശ്യമായ പുതിയ സംഭവ വികാസങ്ങളേയും പിന്നീടുണ്ടായ വർഗ്ഗ തരം തിരിവിനേയും ,പ്രതിഫലിപ്പിക്കുന്ന സിദ്ധാന്തമാണിത്‌.കുതിരപ്പട്ടാളത്തിലെ മറ്റൊരു ചേരിക്കാർ ഖവാരിജ്‌ വിഭാഗം സ്ഥാപിച്ചു. എല്ലാ വിശ്വാസികളുടേയും സമത്വം അത്‌ പ്രചരിപ്പിച്ചു. 

ഈ കലഹങ്ങളിൽ സിറിയൻ മനുഷ്യ ശക്തിയേയും ഭൗതിക വിഭവങ്ങളേയും ആശ്രയിച്ചും കരുത്തരായ തന്റെ മുഖ്യന്മാരുടെ പിൻ ബലത്തോടുകൂടിയും മൊയാവിയ വിജയശ്രീലാളിതനായിത്തീർന്നു. സിറിയ തന്റെ ഭരണ കേന്ദ്രമായി അദ്ദേഹം തുടർന്നും ഉപയോഗിച്ചു. ഇറാക്കിലേയും ഇറാനിലേയും ജനതകളുടെ മേൽ ക്രൂരമായ ചൂഷണം നടത്താനും അയാൾ തുടങ്ങി. മൊയാദുകൾ (മൊയാവിയുടെ പിൻ ഗാമികൾ) ബൈസാൻതിയത്തിനെതിരെ ഏഷ്യാമൈനറിൽ നിരവധി യുദ്ധങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. എന്നാൽ അവരുടെ പട്ടാളങ്ങൾ വടക്കനാഫ്രിക്കയിലൂടെ കുതിച്ചു കയറി അവിടത്തെ ബൈസാൻതിയൻ ഭരണം അവസാനിപ്പിച്ചു.തദ്ദേശത്തെ ബർബർ നായകന്മാർ അറബികളുടെ പക്ഷം ചേർന്നു.ഇവർ വടക്കനാഫ്രിക്കയിൽ നാടോടികളുമായി തഫീക്കിന്റെ നേതൃത്വത്തിലുള്ള അറബി സേന ഐബീരിയൻ ഉപദ്വീപ്‌ പിടിച്ചടക്കുകയും പിന്നീട്‌ ഫ്രാൻസിലേക്ക്‌ കടക്കുകയും ചെയ്തു.പോയ്തേഴ്സ്‌ യുദ്ധത്തിലുണ്ടായ പരാജയത്തെ തുടർന്ന് (732) അറബികൾ പിറണീസിനപ്പുറത്തേക്ക്‌ പിന്മാറാൻ നിർബന്ധിതമായി. അങ്ങനെ അത്‌ അറബി സാമ്രാജ്യത്തിന്റെ അതിരായി തീരുകയും ചെയ്തു.

ഈ കാലഘട്ടത്തിൽ അറബിപ്പട ഭരണ കാലത്ത്‌ (661-750) അറബികളും തദ്ദേശ ഭരണാധികാരികളും തമ്മിൽ അടുത്ത ബന്ധങ്ങൾ അതിവേഗത്തിൽ വളരുകയുണ്ടായി(രാഷ്ട്രഭാഷ,അധ്വാന ചൂഷണത്തിന്റേയും നികുതി സംഭരണത്തിന്റേയും രീതികൾ,മതം,ധനപരവും നിയമ പരവുമായ വ്യ്‌വസ്ഥകൾ എന്നിവയിൽ) അറബി ഘടകങ്ങൾക്കാണ്‌ ഇതിൽ മേധാവിത്വ മുണ്ടായിരുന്നത്‌.എന്നാൽ എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇസ്ലാമിലേക്ക്‌ കൂട്ടത്തോടെ ഒരു മത പരിവർത്തനം ഉണ്ടായി. മുസ്ലിം അല്ലാത്തവരിൽ നിന്ന് പിരിച്ചിരുന്ന നികുതി ഇടിയാൻ ഇത്‌ കാരണമാക്കി. ഇത്‌ കാലിഫ്‌ ഭരണത്തിന്റെ സാമ്പത്തിക ശക്തിയേത്തന്നെ ക്ഷയിപ്പിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ അറബിപ്പട ട്രാൻസ്കോക്കേഷ്യയിലേക്കും വടക്ക്‌ പടിഞ്ഞാരൻ ഇന്ത്യിലേക്കും മധ്യ ഏഷ്യ വരേയും എത്തി.അങ്ങനെ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി ബൃഹത്തായ മൊയാദ്‌ സാമ്രാജ്യം സ്ഥാപിതമായി. ഇതിന്റെ വിജയത്തിനു ഒരു കാരണം അതിശക്തമായ ഒരു പട്ടാള മായിരുന്നു. തദ്ദേശ ഗവൺമന്റ്‌ സംവിധാനത്തിൽ വരുത്തിയ ചെറിയ മാറ്റങ്ങളും തദ്ദേശീയ നായകന്മാർക്കു അനുവദിച്ചു കൊടുത്ത പ്രത്യേക അവകാശങ്ങളും മറ്റുമായിരുന്നു വിജയത്തിനുള്ള ചില കാരണങ്ങൾ.പിടിച്ചടക്കപ്പെട്ട രാജ്യങ്ങളിൽ,പാരിതോഷികമെന്ന നിലയിൽ അറബികളുടെ സംഖ്യ വർദ്ധിപ്പിക്കാനും സഹായിച്ചു.

                                                                                             ഒമയാദ്‌ സാമ്രാജ്യം- 

ഒമയാദ്‌ വംശത്തിന്റെ ഭരണ കാലത്ത്‌(661-750) അറബികളും തദ്ദേശഭരണാധികാരികളും തമ്മിൽ അടുത്ത ബന്ധങ്ങൾ അതിവേഗത്തിൽ വളരുകയുണ്ടായി(രാഷ്ട്ര ഭാഷ,അധ്വാന ചൂഷണത്തിന്റേയും, നികുതി സംഭരണത്തിന്റേയും രീതികൾ,മതം,ധനപരവും നിയമപരവുമായ വ്യവസ്ഥകൾ  എന്നിവയിൽ).അറബിഘടകങ്ങൾക്കാണ്‌ ഇതിൽ മേധാവിത്വമുണ്ടായിരുന്നത്‌.എന്നാൽ എട്ടാം നൂറ്റണ്ടിന്റെ ആരംഭത്തിൽ ഇസ്ലാമിലേക്ക്‌ കൂട്ടത്തോടെ ഒരു മത പരിവർത്തനം ഉണ്ടായി. മുസ്ലിം അല്ലാത്തവരിൽ നിന്ന് പിരിച്ചെടുത്ത നികുതി ഇടിയാൻ ഇത്‌ കാരണമാക്കി.ഇത്‌ കാലിഫ്‌ ഭരണത്തിന്റെ സാമ്പത്തിക ശക്തിയെ തന്നെ ക്ഷയിപ്പിക്കുകയും ചെയ്തു. 

പിൽക്കാല മൊയാദ്‌ കാലിഫുകൾ നികുതികളിൽ വമ്പിച്ച വർദ്ധനവ്‌ ഏർപ്പെടുത്തി. അതിബൃഹത്തായ സാമ്രാജ്യത്തിന്റെ ഐക്യം നിലനിർത്തുവാൻ വേണ്ടിവന്ന സൈനിക ചിലവുകൾ പിടിച്ചെടുക്കപ്പെട്ട പ്രദേശങ്ങളിലെ ചൂഷണം കൊണ്ട്‌ മാത്രം നിറവേറ്റാൻ കഴിയാത്ത നിലവന്നു.എട്ടാം ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പിടിച്ചടക്കപ്പെട്ട പ്രദേശങ്ങളിൽ കലാപങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അത്‌ ആദ്യന്തികമായി സിറിയയിലേക്കും വ്യാപിച്ചു.മധ്യ ഏഷ്യയിലാരംഭിച്ച ഒരു വമ്പിച്ച കലാപം പിന്നീട്‌ ഇറാനിലേക്കും വ്യാപിക്കുകയും ചെയ്തു.അത്‌ ഒമയാദുകളുടെ പതനത്തിന്ന്‌ വഴിയൊരുക്കുകയും ചെയ്തു.പക്ഷെ കലാപകാരികളല്ല അധികാരമേറ്റെടുത്തത്‌.മറിച്ച്‌,അബ്ബാസിദ്‌ കുടുംബത്തിലെ അംഗങ്ങളായിരുന്നു..അവരാകട്ടെ,പ്രക്ഷുബ്ദമായ പരിതസ്ഥിതി തങ്ങൾക്കനുകൂലമായി ഉപയോഗിക്കുകയാണുണ്ടായത്‌. ഈ വംശത്തിലെ കാലിഫുകൾ സാമ്രാജ്യത്തിലെ ഇറാക്കി പ്രവിശ്യയിൽ നിന്നുമാണ്‌ അവരുടെ പിൻതുണ പ്രധാനമായും നേടിയത്‌.ഇറാക്കാകട്ടെ അതിശക്തമായ അറബി സ്വാധീനങ്ങൾക്ക്‌ വശപ്പെടുകയും ചെയ്തു.അബ്ബാസിദ്‌ കുടുംബം ബാഗ്‌ദാദ്‌ അവരുടെ തലസ്ഥാനമാക്കി(750-1258). 

                                                                                      അബ്ബാസിദ്‌ കാലിഫേറ്റ്‌- 

ഒമയാദുകളുടെ വമ്പിച്ച സാമ്രാജ്യം അബ്ബാസിദ്‌ കുടുംബം അധികാരത്തിൽ വന്ന് ആറു കൊല്ലം കഴിഞ്ഞപ്പോഴേക്കും തകർന്ന് വീഴാൻ തുടങ്ങി .കാലിഫുകളുടെ എല്ലാ പരിശ്രമങ്ങളേയും പരാജയപ്പെടുത്തികൊണ്ട്‌ പിടിച്ചടക്കിയ പ്രദേശങ്ങളിലെ പട്ടാളം ഭൂവുടമകളുടെ ഒരു വർഗ്ഗമായി തീർന്നു.അവരുടെ സമ്പത്തിനും അധികാരത്തിനും ഏറ്റക്കുറച്ചിലുണ്ടായിരുന്നു എന്നുമാത്രം.കാലിഫേറ്റിന്റെ കേന്ദ്രത്തോടെന്നതിനേക്കാൾ അവർ താമസമാക്കിയ സ്ഥലങ്ങളുമായിട്ടായിരുന്നു അവർ കൂടുതൽ അടുത്തു ബന്ധപ്പെട്ടത്‌.മാത്രമല്ല,കാലിഫേറ്റിന്റെ പിൻതുണ അത്ര ആവശ്യമാണെന്നും അവർക്ക്‌ തോന്നിയില്ല.

അബ്ബാസിദ്‌ വംശത്തിന്റെ ഭരണം കാലിഫേറ്റിന്റെ തുടർച്ചയായ ശിഥിലീകരണത്തിന്ന് സാക്ഷ്യം വഹിച്ചു എങ്കിലും എട്ടും ഒമ്പതും നൂറ്റാണ്ടുകളിൽ അറബിലോകത്തിന്റെ സാമ്പത്തിക-സാംസ്കാരിക മണ്ഡലങ്ങളിൽ മഹത്തായ ഒരു പുരോഗതി ദർശിക്കാൻ കഴിഞ്ഞു.അറബിലോകത്തിന്റെ കേന്ദ്രമായ ഇറാക്കിൽ ഈ വളർച്ച പ്രത്യേകിച്ചും കാണാമായിരുന്നു. ഇവിടെ താരതമ്യേന ഏകരൂപമായ ഒരു ഫ്യൂഡൽ സമൂഹം അതിവിപുലമായ ഒരു പ്രദേശത്ത്‌ വേരൂന്നിയിരുന്നു;മാത്രമല്ല,കൃഷി,കൈത്തൊഴിൽ,വാണിജ്യം എന്നീമണ്ഡലങ്ങളിൽ ശീഘ്രഗതിയിലുണ്ടായ വളർച്ച,സാമൂഹ്യ ദൃഡീകരണത്തെ കൂടുതൽ പുരോഗമിപ്പിക്കുവാനും സഹായിച്ചു.അക്കാലത്ത്‌ ലോകത്തെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളിൽ അറബിരാജ്യങ്ങളും പെട്ടിരുന്നു. അറബി കച്ചവടപ്പാതകൾ യൂറോപ്പിനേയും ഏഷ്യയേയും ആഫ്രിക്കയേയും മുറിച്ച്‌ കടന്നുപോയി.യുദ്ധത്തിലെ കൊള്ളയുടെ വിതരണം സാമ്പത്തിക ചൂഷണത്തിന്റെ ഒരു പ്രമുഖരൂപമല്ലാതായി തീർന്നു.കൃഷിചെയ്യാതെ കിടക്കുന്ന ഭൂമി ഭരണകർത്താക്കൾക്ക്‌ അവർ രാഷ്ട്രത്തിന്ന് നൽകുന്ന സേവനത്തിന്ന് പ്രതിഫലമായി പതിച്ചു കൊടുത്തു. ഇത്‌ ഭൂവിതരണത്തിന്റെ മുഖ്യ രൂപമായിത്തീർന്നു. ഭൂമി കാലിഫുകളുടെ സ്വത്തായിരുന്നു.സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയും കാലിഫിന്റെ ഭൂമിയും ചേർന്നാൽ ഭൂമിയുടെ ഗണ്യമായ ഒരു അംശമാകുമായിരുന്നു.ഗവൺമന്റിൽ നിന്നും ഭൂമി പതിച്ചു കിട്ടിയ ഭൂവുടമകൾ,അവരുടെ സാമൂഹ്യ പശ്ചാത്തലം എന്തായിരുന്നാലും,സൈനിക സേവനത്തിന്ന് വിധേയരുമായിരുന്നു.കാലിഫേറ്റ്‌ ഭരണത്തിന്റെ അവസാനത്തിൽ അവർ അവരോടൊപ്പം സായുധരായ അനുചരന്മാരെക്കൂടി യുദ്ധത്തിന്നു കൊണ്ടുവരാൻ ബാധ്യസ്ഥരുമായിരുന്നു.ഈ ഭൂ എസ്റ്റേറ്റുകളിൽ കൃഷിചെയ്തിരുന്ന കർഷകർ ഗവൺമന്റിന്ന്‌ നികുതിയും അവരുടെ യജമാനന്മാർക്ക്‌ പാട്ടവും നൽകി.സ്റ്റേറ്റ്‌ വരുമാനത്തിന്റെ ഏറിയപങ്കും ഭൂനികുതികളായിരുന്നു.

മറ്റു രാഷ്ട്രങ്ങളിലെന്നപോലെ അറബി സാമ്രാജ്യത്തിലും സേവനത്തിന്റെ പേരിൽ പതിച്ചുകൊടുത്ത ഭൂമി ക്രമേണ സ്വകാര്യ സ്വത്തായി മാറി ഇവിടെ ഈ പ്രക്രിയ നടന്നത്‌ ഒമ്പതാം നൂറ്റാണ്ടിലായിരുന്നു. ഈ പ്രക്രിയയിൽ മുസ്ലിം മതസ്ഥാപനങ്ങളുടെ കൈകളിലെ ഭൂ എസ്റ്റേറ്റുകളുടെ(വക്കഫുകളുടെ) വളർച്ച ഒരു സുപ്രധാന പങ്കു വഹിച്ചു. ഈ ഭൂമികൾ കരമൊഴിവായിരുന്നു. അതിൽ പാർത്തിരുന്നവർ സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ഈ വക്കഫുകളിൽ ഒരു ഭാഗം മതസ്ഥാപനങ്ങളുടെ വകയായിരുന്നത്‌ പേരിന്ന് മാത്രമാണ്‌. പ്രാദേശിക മുഖ്യന്മാർ അവരവരുടെ ആത്മീയഗുരുക്കൾക്ക്‌ സംഭാവനയായിക്കൊടുത്ത ഭൂമിയാണ്‌ ഇതെങ്കിലും പ്രയോഗത്തിൽ അവയിൽ നിന്ന് ലഭിച്ച വരവിൽ ഏറിയ പങ്കും അവർ സ്വയം എടുക്കുകയാണ്‌ ഉണ്ടായത്‌.അത്തരം ഭൂമികളധികമധികം പാരമ്പര്യാവകാശ ഭൂസ്വത്തുക്കളും വക്കഫുകളുമായി തീർന്നതോടു കൂടി കർഷകർ വർദ്ധമാനമായ തോതിൽ യജമാനന്മാർക്ക്‌ ആശ്രിതരായിത്തീരുകയും സ്റ്റേറ്റിന്റെ മേലുള്ള അവരുടെ ആശ്രിതത്വം കുറയുകയും ചെയ്തു.

എങ്കിലും ഭരണകൂടം അവരുടെ വരുമാനത്തിൽ പക്തി തുടർന്നും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അതേ അവസരത്തിൽ,സ്വകാര്യ ഭൂവുടമകളും കർഷകരുടെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തി. ഇതിന്റെ ഫലമായി അവരുടെ സ്ഥിതി പഴയത്തിലും വഷളായി.അറബികളല്ലാത്ത കർഷകരുടെ നില വിശേഷിച്ചും കഠിനമായിരുന്നു. സാധനങ്ങളായുള്ള നികുതിയിൽ നിന്ന് പണമായുള്ള നികുതിയിലേക്കുള്ള ഏറെക്കുറെ സാർവ്വത്രികമായ പരിവർത്തനത്തിന്റേയും അതിന്റെ ഫലമായ അന്യായ പലിശയുടെ വ്യാപനവും മുഴുവൻ കർഷകരേയും കൂടുതൽ കഷ്ടപ്പാടിലാക്കി.

                                                                                           കാലിഫേറ്റിന്റെ അധ:പതനം-

കർഷകർക്കിടയിലെ അസംതൃപ്തി വളർന്നതോടുകൂടി കരുത്തരായ ഭൂവുടമകളും കേന്ദ്ര അധികാരവും തമ്മിൽ ഒരു സമരം തന്നെ പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തിന്റെ വിദൂരത്തുള്ള അറബികൾ അല്ലാത്തവർ ജീവിച്ചിരുന്ന പ്രദേശങ്ങളിലായിരുന്നു ഈ സമരം രൂക്ഷമായത്‌. ഭൂവുടമകൾ അവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യം ഉറപ്പിക്കാൻ വേണ്ടി നടത്തിയ ഒരു നീക്കമായിരുന്നു ഇത്‌ .ഭരണ കൂട സംവിധാനത്തിന്റെ പൊതുവേയുള്ള കാര്യശേഷിരാഹിത്യം കാരണം പ്രവിശ്യാ ഗവർണ്ണർമാർക്ക്‌ വിപുലമായ അധികാരങ്ങൾ അനുവദിച്ചുകൊടുക്കാൻ കാലിഫേറ്റ്‌ നിർബന്ധിതമായി.ക്രമേണ അവരുടെ മേലുള്ള നിയന്ത്രണം തന്നെ കാലിഫേറ്റിന്ന് നഷ്ടപ്പെട്ടു തുടങ്ങി.ഈജിപ്തിൽ സ്വതന്ത്ര'തുളുനീദ്‌' വംശം ആവിർഭവിച്ചു.ഇറാനിൽ'താഹിറിദ്‌' വംശവും. ഇവ രണ്ടുദാഹരണങ്ങൾ മാത്രമാണ്‌.വേറിട്ട്‌ നിൽക്കുന്ന ഈ പ്രവണതയെ നേരിടുവാൻ വേണ്ടി കാലിഫുകൾ ഭരണ കൂട സംവിധാനത്തെ ശക്തിപ്പെടുത്തുവാൻ ശ്രമിക്കുകയും മന്ത്രിമാരെന്ന പുതിയ പദവി സൃഷ്ടിക്കുകയും ചെയ്തു.(ഈ മന്ത്രിമാർ കാലിഫിനേട്‌ നേരിട്ട്‌ ഉത്തരവാദിത്വമുള്ളവരായിരുന്നു) എന്നാൽ ഇത്‌ സാമ്രാജ്യത്തിന്റെ പഴയ ഐക്യം പുനസ്ഥാപിക്കുവാൻ പര്യാപ്തമല്ലെന്ന് തെളിഞ്ഞു.കാലിഫിന്റെ പ്രധാന ശക്തിദുർഘമായ അറബി നാടോടികളുടെ ഏകശിലാനിർമ്മിതമെന്നപോലുള്ള പട്ടാളം അപ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഒരിടത്തും ഉറച്ചു താമസിക്കാതെ യുദ്ധത്തിൽ നിന്നുലഭിച്ച കൊള്ളകൊണ്ടാണ്‌ ഇവർ ജീവിച്ചു പോന്നത്‌. ബർബർ,ഖൊറാസൻ എന്നീ വിഭാഗങ്ങളടങ്ങുന്ന കൂലിപ്പട്ടാളവും പിടിച്ചടക്കപ്പെട്ട മറ്റു ജനതകളിൽനിന്നുള്ള പട്ടാളവും അങ്ങേയറ്റം വിശ്വാസയോഗ്യമല്ലാത്തതായും തീർന്നിരുന്നു.

ഇസ്ലാം മതത്തിന്റെ ആത്മീയനേതാവായി കാലിഫിനെ സാർവ്വത്രികമായി അംഗീകരിച്ചിരുന്നു എന്ന വസ്തുത സാമ്രാജ്യത്തിന്റെ കേന്ദ്രാധികാരം പെട്ടെന്നുതകരാതെ കാത്തുസൂക്ഷിച്ചു എങ്കിലും,ഒമ്പതാം നൂറ്റാണ്ടു മുതൽ ബഹുജനങ്ങളെ നിയന്ത്രണത്തിൽ നിർത്തുക എന്ന അടിസ്ഥന ചുമതല നിർവ്വഹിക്കാൻ കാലിഫേറ്റ്‌ പ്രാപ്തമല്ലെന്ന് തെളിഞ്ഞു.അസർബൈജാനിലേയും വടക്കു പടിഞ്ഞാറൻ ഇറാനിലേയും ബാബക്ക്‌ കലാപം കാലിഫേറ്റിന്റെ അന്ത്യത്തിന്റെ ആരംഭംകുറിച്ചു.ഏറെ താമസിയാതെ ഇറാക്കി കർഷകരുടേയും വടക്കൻ അറേബ്യയിലേയും നാടോടികളുടേയും കലാപങ്ങൾ(869-883) പൊട്ടിപുറപ്പെട്ടു.ഇത്തരം അസ്വസ്ഥതകൾ പത്താം നൂറ്റാണ്ടിലും തുടർന്നു.കാലിഫേറ്റിന്റെ ദുർബല സ്ഥിതി ചൂഷണം ചെയ്തുകൊണ്ട്‌ ഒമ്പതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മധ്യ ഏഷ്യയും ഇറാനും അവരുടെ സ്വാതന്ത്ര്യം പുനസ്ഥാപിക്കുകയും ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ സിറിയ,ഈജിപ്ത്‌,പാലസ്തൈൻ എന്നീ രാജ്യങ്ങളും ആ പാത പിൻതുടരുകയുംചെയ്തു.പത്താംനൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും ബാഗ്‌ദാദും അതിനു ചുറ്റുമുള്ള പ്രദേശവും മാത്രമേ കാലിഫേറ്റിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നുള്ളു.പ്രയോഗത്തിൽ കാലിഫ്‌ മുസ്ലിം ലോകത്തിന്റെ മതനേതാവിൽ കവിഞ്ഞൊന്നുമല്ലാതായി തീർന്നു.1258-ൽ മംഗോളിയർ ബാഗ്‌ദാദ്‌ പിടിച്ചടക്കുകയും കാലിഫിനെ കൊലപ്പെടുത്തുകയും ചെയ്തു.

                                                                                               അറബി സംസ്കാരം-

എട്ടും ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ അറബിരാജ്യങ്ങൾക്കുണ്ടായിരുന്ന രാഷ്ട്രീയ സ്വാധീനത്തോടൊപ്പം വമ്പിച്ച സാംസ്കാരിക നേട്ടങ്ങളുമുണ്ടായി. കാലിഫേറ്റിന്റെ മധ്യ പ്രദേശങ്ങളിലും ഐബീരിയൻ ഉപദ്വീപിലും ഇത്‌ വിശേഷിച്ചും പ്രകടമാണ്‌. ശാസ്ത്രം വമ്പിച്ച പുരോഗതി കൈവരിച്ചു.അത്‌ പുരാതന ലോകത്തിൽ നിന്നും ഓസ്യത്തായി ലഭിച്ച എല്ലാറ്റിനേയും പുഷ്ടിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തു.ഗണിതശാസ്ത്രം,ജ്യോതിശാസ്ത്രം,വൈദ്യശാസ്ത്രം,ഭൂമിശാസ്ത്രം, ചരിത്രം എന്നീ മണ്ഡലങ്ങളിലെ നേട്ടങ്ങൾ വിശേഷിച്ചും മുന്തി നിൽക്കുന്നവയാണ്‌. ചൈനീസ്‌ കണ്ടുപിടുത്തങ്ങൾ പലതും യൂറോപ്പിലേക്ക്‌ കൊണ്ടുവന്നത്‌ അറബികളാണ്‌.വടക്കുനോക്കിയന്ത്രങ്ങൾ,കടലാസ്സ്‌,വെടിമരുന്നു, തുടങ്ങിയവ ഇവയിൽ പെടുന്നു.അറബി ദർശനത്തിൽ ഏറിയപങ്കും ഭൂതകാലത്തിൽ നിന്നും പാരമ്പര്യമായി ലഭിച്ചതായിരുന്നു എങ്കിലും മുസ്ലിം മതസിദ്ധാന്തങ്ങളുടെ സ്വാധീനത്തിന്റെ ഫലമായി ഗണ്യമായ പുതിയത്‌ പലതും കൈവരിച്ചു മുന്നേറാൻ അവർക്കു കഴിഞ്ഞു.അറബി ദർശനത്തിന്ന് മതപരമായ സത്തയുണ്ടെങ്കിൽ തന്നെയും യുക്തിസഹമായ അതിൽ പ്രകാശിക്കുകയുണ്ടായി.കപ്പൽ ഗതാഗതം,സൈനികതന്ത്രം,കരകൗശലകലകൾ ,ശിൽപ വിദ്യ എന്നിത്യാദികളിൽ അറബികൾ വമ്പിച്ച സംഭാവനകൾ നൽകുകയുണ്ടായി.അറബി സാഹിത്യം തളിരണിഞ്ഞു.അതികായന്മാരായ ഇബൻ ഇഷാക്ക്‌,താബാരി എന്നിവരേപ്പോലെയുള്ള എഴുത്തുകാരുണ്ടായി.അതേ അവസരത്തിൽ മധ്യപൂർവ്വദേശത്തേയും മധ്യ ഏഷ്യയിലേയും മുസ്ലിം സാഹിത്യം ഫിർദൗസിനേയും ഒമർ ഖയാമിനേയും പോലെയുള്ള മഹാ കവികളെ ലോകത്തിനു നൽകുകയും ചെയ്തു.
("ലോക ചരിത്ര"ത്തിൽ നിന്നും പകർത്തിയത്‌))

2012, ജൂൺ 7, വ്യാഴാഴ്‌ച

സോഷ്യല്‍ ഡെമോക്രസി ക്കെതിരായ പോരാട്ടത്തിന്റെ പ്രസക്തി

സോഷ്യൽ ഡെമോക്രസി എന്ന പദത്തിന്ന് ഇന്നുള്ള അർത്ഥത്തിൽ നിന്ന് വ്യത്യസ്ഥമായ ഒന്നായിരുന്നു ഒന്നാം ലോകയുദ്ധത്തിൻ മുമ്പ്‌ രണ്ടാം ഇന്റർന്നാഷണലിന്റെ കാലത്ത്‌ അതിന്ന് ഉണ്ടായിരുന്നത്‌.

പാരീസ്കമ്യൂണിന്റെ അനുഭവങ്ങൾക്ക്‌ ശേഷം പുനർ നിർമിക്കപ്പെട്ട തൊഴിലാളി വർഗ്ഗ സംഘടനകൾ പൊതുവേ അംഗീകരിച്ച പേരായിരുന്നു അത്‌. മുതലാളിത്ത വ്യവസ്ഥിതിയെ തൂത്തെറിയുന്നതിന്ന് വേണ്ടി തൊഴിലാളി വർഗ്ഗത്തെ അണി നിരത്തുകയും ഈ ഉദ്ദേശത്തിന്ന് വേണ്ടി തൊഴിലാളി വർഗ്ഗ നേതൃത്വത്തിൻ കീഴിൽ എല്ലാ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും അണിനിരത്തുകയും പാർലമന്ററി പ്രക്ഷോഭങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ശക്തമായ ജനാധിപത്യ പ്രസ്ഥാനങ്ങൾ വികസിപ്പിച്ച്‌ കൊണ്ട്‌ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു അന്നത്തെ സോഷ്യൽ ഡെമോക്രാറ്റിക്ക്‌ പാർട്ടികളുടെ ദൗത്യം . അക്കാലങ്ങളിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രഥാനത്തെ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നതിൽ നിർണ്ണായകമായ പങ്കാണ്‌ വിപ്ലവകരമായി സോഷ്യൽ ഡെമോക്രസി നിർവ്വഹിച്ചത്‌.

എന്നാൽ മത്സരാധിഷ്ടിത മുതലാളിത്തത്തിന്ന് പകരം കുത്തകമുതലാളിത്തവും സാമ്രജ്യത്വവും സ്ഥാനം പിടിക്കുകയും അവ ദിനം പ്രതി പ്രതിസന്ധിയിലായിത്തീരുകയും അവയ്ക്ക്‌ അതിന്ന് പരിഹാരം കണ്ടെത്തേണ്ട കഠിനതരമായ ശ്രമങ്ങളുടെ ആവശ്യകത ഉയർന്നു വരികയും അതേസമയം തന്നെ മറു വശത്ത്ഗ്‌ മുതലാളിത്തത്തിന്റെ ചൂഷണോന്മുഖവ്യവസ്ഥിതിക്കെതിരേ തൊഴിലാളിവർഗ്ഗ പ്രക്ഷോഭങ്ങൾ നിരന്തരം ഉയർന്നുവരികയും ചെയ്തതിന്റെ ഫലമായി പുതിയ വെല്ലുവിളികളുയർന്നു വന്നു.വ്യവസായ മൂലധനവും ബാങ്ക്‌ മൂലധനവും തമ്മിൽ ലയിച്ച്‌ ഫൈനാൻസ്‌ മൂലധനമായി മാറുകയും അതിന്ന് ഊഹാധിഷ്ടിതവും പരാദവുമായ സ്വഭാവം കൂടുതൽ ശക്തമാവുകയും കോളനിരാജ്യങ്ങളിലും അർദ്ധകോളനീ രാജ്യങ്ങളിലും ആശ്രിതരാജ്യങ്ങളിലും സാമ്രാജ്യത്വം നടത്തിക്കൊണ്ടിരിക്കുന്ന കൊള്ള ഫൈനാൻസ്‌ മൂലധനത്തിന്റെ കയറ്റുമതിയിലൂടെ ആയിത്തീരുകയും ഇപ്രകാരം കൊള്ളടിക്കപ്പെട്ട സ്വത്തിന്റെ ഒരു ഭാഗം അഴിമതിക്കാരായ തൊഴിലാളി നേതൃത്വങ്ങൾക്കായി സാമ്രാജ്വത്വബൂർഷ്വാസി നീക്കിവെക്കുകയും അവരെ കുലീനമായ തൊഴിലാളിനേതാക്കന്മാരായി ഇപ്രകാരം മാറ്റിയെടുക്കുകയും ചെയ്തത്‌ സമൂർത്ത സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ സുപ്രധാന മാറ്റങ്ങൾക്ക്‌ വഴിവെച്ചതിനാൽ പുതിയ സാഹചര്യങ്ങളെ സമൂർത്തമായി വിലയിരുത്തേണ്ട ആവശ്യകത ഇവ വിളിച്ചോതുന്നുണ്ട്‌.രണ്ടാം ഇന്റർനാഷണലിന്റെ നേതൃത്വം ഈ സാഹചര്യങ്ങളെ കുറിച്ച്‌ വിശകലനം നടത്തിയെങ്കിലും വളരെ അവസരവാദപരമായ രീതിയിലായിരുന്നു അത്‌ നിർവ്വഹിച്ചത്‌.സാമ്രാജ്യത്വത്തിന്റെ ചൂഷണത്മകമായ സ്വഭാവ സവിശേഷതകൾക്ക്‌ പകരം സാമ്രാജ്യത്തിനപ്പുറമുള്ള ഒരു സങ്കൽപ്പമാണ്‌ അവർ അവതരിപ്പിച്ചത്‌.കോളനീ വൽക്കരണമെന്നാൽ കോളണിവൽകരണത്തിന്ന് വിധേയമാകുന്ന പുരോഗമന നടപടിയായാണ്‌ അവർ വ്യാഖ്യാനിച്ചത്‌. ഇവയെ അടിസ്ഥാനപ്പെടുത്തി അവർ വർഗ്ഗസഹകരണത്തിന്റേതായ പാത അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ലോകയുദ്ധം പൊട്ടിപുറപ്പെട്ട വേളയിൽ സോഷ്യൽ ഡെമൊക്രാറ്റുകൾ സാമ്രാജ്യത്വവുമായി അവരുടെ രാജ്യങ്ങളിൽ സഹകരിക്കാനാരംഭിക്കുകയും ചെയ്തത്‌ നേരത്തെ എടുത്ത തീരുമാനങ്ങൾക്ക്‌ വിരുദ്ധമായി.
തങ്ങളുടെ രാജ്യങ്ങളിലുള്ള സാമ്രാജ്യത്വ ശക്തികൾക്ക്‌ വേണ്ടി മറ്റ്‌ മുതലാളിത്ത രാജ്യങ്ങൾക്കെതിരേ യുദ്ധം ചെയ്യാൻ അവർ തൊഴിലാളി വർഗ്ഗത്തോട്‌ ആവശ്യപ്പെട്ടു. ഇത്തരം യുദ്ധങ്ങളെ ആഭ്യന്തരയുദ്ധങ്ങളാക്കി മാറ്റിക്കൊണ്ട്‌ അധികാരം പിടിച്ചെടുക്കാനുള്ള മാർഗ്ഗത്തെ ഇപ്രകാരം അവർ അട്ടിമറിച്ചു. സോഷ്യലിസം വാക്കുകളിൽ മാത്രം ഒതുക്കി വർഗ്ഗ സഹകരണത്തിന്റേയും മുതലാളിത്തത്തിന്റേയും പാതയിലേക്ക്‌ അവർ മറുകണ്ടം ചാടി. ഇപ്രകാരം സോഷ്യൽ ഡെമോക്രാറ്റുകൾ വർഗ്ഗവഞ്ചകരായി തീർന്നതിനെതുടർന്ന് രണ്ടാം ഇന്റർനേഷണൽ തകർന്നു.

പ്രത്യശാസ്ത്ര-രാഷ്ട്രീയ മണ്ഡലങ്ങളിൽ ലെനിൻ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളാണ്‌ സോഷ്യൽ ഡെമോക്രസിയുടെ വർഗ്ഗ വഞ്ചന തുറന്നു കാട്ടിയത്‌. സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം എന്ന രചനയിലൂടെ ആദ്ദേഹം സാമ്രാജ്വത്വ വ്യവസ്ഥയുടെ സമൂർത്ത വിശകലനം അവതരിപ്പിച്ചു. മുതലാളിത്വ സാമ്രാജ്വത്ത്വ രാജ്യങ്ങളിൽ തൊഴിലാളി വർഗ്ഗ വിപ്ലവങ്ങളെ ദുർബ്ബലപ്പെടുത്തുന്ന തൊഴിൽ കുലീനതയുടെ ആവിര്‍ഭാവത്തെ അദ്ദേഹം വിശകലനം ചെയ്തു. സാറിസ്റ്റ്‌ റഷ്യയും കൊളോണിയലിസത്തിന്ന് കീഴ്പ്പെട്ടിരിക്കുന്ന രാജ്യങ്ങളുമടക്കം സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കണ്ണികൾ ഏറ്റവും ദുർബ്ബലമായിടങ്ങളിലാണ് തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ബോൾഷേവിക്ക്‌ പാർട്ടിയെ ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിലേക്കും സോവിയറ്റ്‌ യൂണിയന്റെ രൂപീകരണത്തിലേക്കും മൂന്നാം ഇന്റർനാഷണൽ അഥവാ (കോമിന്റേൺ)ന്റെ സ്ഥാപനത്തിലേക്ക്‌ നയിച്ചു.

ലെനിന്റേയും അദ്ദേഹത്തിന് ശേഷം സ്റ്റാലിന്റേയുംകീഴിൽ കോമിന്റേൺ സോഷ്യൽ ഡെമോക്രസിയെ തുറന്നു കാട്ടുകയും അപലപിക്കുകയും നല്ലൊരു പരിധിവരെ പരാജയപ്പെടുത്തുകയും ചെയ്തു.ലോകമെമ്പാടും തൊഴിലാളി വർഗ്ഗ -കമ്യൂണിസ്റ്റ്‌ പാർട്ടികൾക്ക്‌ ഇത്‌ ജന്മം നൽകി. ലോകതൊഴിലാളി വർഗ്ഗ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ രണ്ടുധാരകളായി കൊളോണിയലിസത്തിന്ന് കീഴ്പ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നടക്കുന്ന ജനകീയ ജനാധിപത്യ വിപ്ലവവും സാമ്രാജ്യത്വ-മുതലാളിഥ രാജ്യങ്ങളിൽ നടക്കുന്ന സോഷ്യലിസ്റ്റ്‌ വിപ്ലവവും ഉൾക്കൊള്ളിച്ചുകൊണ്ട്‌ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് അത്‌ ഒരു പൊതു പാത മുന്നോട്ട്‌ വെച്ചു. സോഷ്യൽ ഡെമോക്രാറ്റുകളുടെ ഗൂഢാലോചനകളേയും മറ്റും മറികടന്നുകൊണ്ട്‌ കോമിന്റേണിനേയും സോവിയറ്റ്‌ യൂണിയന്റേയും നേതൃത്ത്വത്തിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം മുന്നോട്ട്‌ പോയി.

1930 കളിൽ ഉണ്ടായ മഹാമാന്ദ്യത്തെ സാമ്രാജ്യത്വം അഭിമുഖീകരിച്ചപ്പോള്‍ ലോകത്തെ പുനർ വിഭജിക്കാനായി രണ്ടാം ലോക യുദ്ധത്തിലേക്ക്‌ നയിച്ച അന്തർസാമ്രാജ്യത്വ വൈരുദ്ധ്യങ്ങളെ മൂർച്ഛിപ്പിച്ചുകൊണ്ട്‌ സാമ്രാജ്യത്വ രാജ്യങ്ങളിൽ ചിലയിടത്ത്‌ ഫാസിസ്റ്റ്‌ പ്രവണതകൾ തലപൊക്കിയപ്പോഴും സോഷ്യൽഡെമോക്രാറ്റുകൾ തങ്ങളുടെ രാജ്യങ്ങളിൽ സാമ്രാജ്യത്വ ബൂർഷ്വാസിയുമായി ഒരിക്കൽ കൂടി സഹകരിക്കുകയായിരുന്നു. എന്നാൽ സാമ്രാർജ്യത്വ സഖ്യങ്ങൾ നടത്തിയ ഗൂഢപരിപാടികളെ അതിജീവിച്ചുകൊണ്ട്‌ സോവിയറ്റ്‌ യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്‌ ശക്തികൾ ഫാസിസ്റ്റ്‌ അച്ചുതണ്ട്‌ ശക്തികൾക്കെതിരെ വൻ ചെറുത്ത്‌ നിൽപ്പാണ്‌ നടത്തിയത്‌. സോവിയറ്റ്‌ യൂണിയൻ ഫാസിസത്തിനെതിരേ നേടിയ വിജയം ലോകത്തെമ്പാടുമുള്ള വിപ്ലവ പ്രസ്ഥാനങ്ങൾക്ക്‌ കൂടുതൽ ധൈര്യം പകർന്നുകൊടുത്തു. ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്ക്‌ അവർ പുത്തൻ ആവേശമായി.1950 കളായപ്പോഴേക്കും 13 രാജ്യങ്ങളടങ്ങുന്ന സോഷ്യലിസ്റ്റ്‌ ചേരി വൻ ശക്തിയായിത്തീർന്നു.ഇത്‌ ദേശീയ വിമോചനപ്രസ്ഥാനങ്ങളുമായി കൈകോർത്തപ്പോൾ കിഴക്കുനിന്നുള്ള സോഷ്യലിസ്റ്റ്‌ കാറ്റ്‌ പടിഞ്ഞാറുള്ള സാമ്രാജ്യത്വക്കാറ്റിനെ കീഴടക്കുന്ന പ്രതീതി സൃഷ്ടിച്ചു.

എന്നാൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുണ്ടായിരുന്ന റിവിഷണിസമെന്ന മഹാ ആപത്ത്‌ കമ്യൂണിസ്റ്റ്‌ പാർട്ടികളിൽ വിനാശം വിതക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ്‌ പാർട്ടിക്കുള്ളിൽ മുതലാളിത്ത ചിന്താഗതിയുടെ ആവിർഭാവവും വളർച്ചയുമാണ്‌ റിവിഷണിസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ പാർട്ടികളെ വീണ്ടും സോഷ്യൽ ഡെമോക്രസിയിലേക്ക്‌ നയിച്ചു. അന്നത്തെ സാർവ്വദേശീയ സാഹചര്യങ്ങൾ സമൂർത്തമായി വിലയിരുത്താൻ വിപ്ലവപ്രസ്ഥാനം ഒരിക്കൽ കൂടി പരാജയപ്പെട്ടതിന്റെ ഭാഗമായി ഒന്നാം ലോകയുദ്ധത്തിന്ന് മുമ്പുണ്ടായിരുന്ന വർഷങ്ങളിൽ സംഭവിച്ചതു പോലെ സോഷ്യൽ ഡെമോക്രസി വീണ്ടും ഉയിർത്തൊഴുന്നേറ്റു. അതേസമയം നടന്ന വിശകലനങ്ങൾ അബദ്ധം നിറഞ്ഞതും വർഗ്ഗ സഹകരണാധിഷ്ടിതവുമായിരുന്നു.

ഒന്നാം ലോകയുദ്ധത്തിന്ന് മുമ്പുള്ള വർഷങ്ങളിൽ രണ്ടാം ഇന്റർനാഷണലിന്റെ ഭാഗമായി ഉണ്ടായിരുന്ന സോഷ്യൽ ഡെമോക്രാറ്റിക്ക്‌ പാർട്ടികളിൽ ഉയർന്നു വന്ന പരിഷ്കരണ വാദ-വർഗ്ഗ സഹകരണ പാതകൾക്ക്‌ കാരണം കൗട്സ്കി പോലുള്ള നേതാക്കൾക്ക്‌ പറ്റിയ അബദ്ധമായി മാത്രം ചുരുക്കികാണുന്നത്‌ ആത്മനിഷ്ടാപരമായ നിലപാടാണ്‌.അതുപോലെ തന്നെ രണ്ടാം ലോകയുദ്ധത്തിന്‌ ശേഷമുള്ള വർഷങ്ങളിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ വളർന്നു വന്ന സോഷ്യൽ ഡെമോക്രസിക്ക്‌ കാരണം അന്താരാഷ്ട്രതലത്തിൽ ക്രൂഷ്ചേവ്‌,ബഷ്ണേവ്‌,ഗോർബച്ചോവ്‌,ഡെങ്ങ്സിയാവോപിംഗ്‌ തുടങ്ങിയ നേതാക്കളും ദേശീയതലത്തിൽ പി സി ജോഷി,എസ്‌ എ ഡാങ്കേ,അജയ്ഘോഷ്‌,ഇ എം എസ്‌,ജ്യോതിബസു,ഹർക്കിഷൻസിംഗ്സുർജിത്‌ തുടങ്ങിയ നേതാക്കളുമായിരുന്നു എന്ന് ലളിതവൽക്കരിക്കുന്നതും ആത്മനിഷ്ടമായിരിക്കും.പ്രസ്താനത്തിന്റെ നേതാക്കന്മാരെന്ന നിലക്ക്‌ അവരുടെ പങ്ക്‌ തീർച്ചയായും നിക്ഷേധിക്കാനാവില്ല. പക്ഷേ അത്തരം ഒരു അവസ്ഥയിലേക്ക്‌ നയിച്ച വസ്തുനിഷ്ട സാഹചര്യങ്ങളെന്തൊക്കെയായിരുന്നു? ഒന്നാം ലോകയുദ്ധത്തിന്ന് മുമ്പുള്ള വർഷങ്ങളിൽ സംഭവിച്ചതുപോലെ തന്നെ, രണ്ടാം ലോകയുദ്ധത്തിന്ന് ശേഷമുള്ള കാലഘട്ടങ്ങളിലുണ്ടായ സാഹചര്യങ്ങളെ സമൂർത്തമായി വിശകലനം ചെയ്യുന്നതിൽ വന്ന വീഴ്ചയുടെ ഫലമായാണ്‌ സോഷ്യൽഡെമോക്രസിയുടെ വളർച്ചക്കും തൽഫലമായി സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തകർച്ചക്കും വഴിതെളിച്ചത്‌.

സാമ്രാജ്യത്വ രാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന ശാക്തിക സന്തുലനം രണ്ടാം ലോകയുദ്ധകാലത്ത്‌ തന്നെ മാറുകയുണ്ടായി. അമേരിക്ക സാമ്രാജ്യത്വ ക്യാമ്പിന്റെ നേതൃത്വമായി ഉയർന്നു വന്നു. അതുപോലെ തന്നെ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ട്‌ സോഷ്യലിസ്റ്റ്‌ ശക്തികളും ദേശീയ വിമോചന പ്രസ്ഥാനങ്ങളും ശക്തികളായി വളർന്നു വന്നു. അമേരിക്കൻ സാമ്രാജ്യത്വം കൊളോണിയൽ ഘട്ടത്തിൽ തെക്കേ അമേരിക്കയിൽ പ്രയോഗിച്ച വിദ്യകൾ വികസിപ്പിച്ചുകൊണ്ട്‌ കൊളോണിയൽ കൊള്ള ഒരു പുതിയ രൂപത്തിലേക്ക്‌,പുത്തൻ കൊളോണിയൽ തലത്തിലേക്ക്‌ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ബുദ്ധികേന്ദ്രങ്ങൾ വികസിപ്പിച്ചത്‌ ഈ സാഹചര്യത്തിലാണ്‌ ഇതിനുവേണ്ടി ഐ എം എഫ്‌-ലോകബാങ്കുകളുടെ രൂപീകരണം 1944-ലെ ബ്രെട്ടൻവുഡ്സ്‌ യോഗത്തിൽ അംഗീകരിക്കപ്പെട്ടു. കാർട്ടലുകൾ ബഹുരാഷ്ട്രകുത്തകകളായി മാറി .ഗാട്ട്‌ സ്ഥാപിക്കപ്പെട്ടു. അപകോളണീകരണത്തിലൂടെ ഭൂപരമായ നിയന്ത്രണത്തിന്‌ അറുതി വരികയും പല സാമ്രാജ്യത്വ രാജ്യങ്ങളും ഫൈനാൻസ്‌ മൂലധനത്തിലൂടെ പുത്തൻ കോളണി വൽക്കരണം നടത്തുന്ന അവസ്ഥ സംജാതമാകുകയും ചെയ്തു.സാമ്രാജ്യത്വകൊള്ള കൊളോണിയൽ തലത്തിലേക്ക്‌ മാറിയപ്പോൾ അത്‌ എല്ലാ രാജ്യങ്ങളുടേയും ദേശീയ സാഹചര്യങ്ങളിലും സാർവ്വദേശീയ സാഹചര്യങ്ങളിലും നിരവധിമാറ്റങ്ങൾ സൃഷ്ടിച്ചു.പ്രധാനപ്പെട്ട ഈ മാറ്റങ്ങൾ വിശകലനം ചെയ്യുന്നതിൽ സ്റ്റാലിനു ശേഷമുണ്ടായിരുന്ന സിപിഎസ്‌യു നേതൃത്വത്തിനും മറ്റു സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ നേതൃത്വങ്ങൾക്കും കമ്യുണിസ്റ്റ്‌ പാർട്ടി നേതൃത്വങ്ങൾക്കും ഗുരുതരമായ അബദ്ധങ്ങൾ സംഭവിച്ചു.

സാമ്രാജ്യത്വത്തിന്റെ അപകോളണീകരണ പദ്ധതികളും കെയ്‌നീഷ്യൻ പദ്ധതികളും സാമ്രാജ്യത്വം ദുർബലമാകുന്നതിന്റെ ലക്ഷണങ്ങളായാണ്‌ മേൽപ്പറഞ്ഞ നേതൃത്വങ്ങൾ വിലയിരുത്തിയത്‌.സാമ്രാജ്യത്വവുമായി സമാധാനപരമായി സഹവർത്തിക്കാനും സോഷ്യലിസത്തിലേക്ക്‌ സമാധാനപരമായി മത്സരിക്കാനും സോഷ്യലിസത്തിലേക്ക്‌ സമാധാനപരമായി പരിവർത്തനം ചെയ്യാനും ക്രൂഷ്ചേവൈറ്റുകൾ ആഹ്വാനം ചെയ്തത്‌ അതുകൊണ്ടാണ്‌ .വർഗ്ഗസമര സിദ്ധാന്തവും സാമ്രാജ്യത്വ ശക്തികളേയും അവയുടെ ശിങ്കിടികളേയും ബലം പ്രയോഗിച്ച്‌ തൂത്തെറിയുന്ന കാഴ്ചപ്പാടും ഉപേക്ഷിക്കപ്പെട്ടു..വർഗ്ഗസഹകരണപാതക്ക്‌ മേധാവിത്വം കൈ വന്നു. ഈ പാത നടപ്പാക്കിയതിന്റെ ഫലമായി സോഷ്യൽ ഡെമോക്രസി ശക്തിപ്രാപിക്കുകയും സോഷ്യലിസ്റ്റ്‌ രാജ്യങ്ങളും കമ്യൂണിസ്റ്റ്‌ പാർട്ടികളും മുതലാളിത്ത പാതയിലേക്ക്‌ വ്യതിചലിക്കുകയും ചെയ്തു.സോഷ്യൽസാമ്രാജ്യത്വ രാജ്യ (വാക്കിൽ സോഷ്യലിസവും പ്രവൃത്തിയിൽ സാമാരാജ്യത്വവും ) മായി മാറിയ ചൈനയെ സോഷ്യലിസ്റ്റ്‌ രാജ്യമെന്ന് വിളിക്കുകയും അധികാരമുള്ളിടത്തെല്ലാം മുതലാളിത്തപാത നടപ്പാക്കികൊണ്ടിരിക്കുകയുമാണ്‌ സോഷ്യൽഡെമോക്രസിക്ക്‌ ആധിപത്യം നേടിയ ഇടങ്ങളിൽ ചെയ്തുകൊണ്ടിരിക്കുന്നത്‌. സോഷ്യലിസ്റ്റ്‌ ഡെമോക്രസിയുടെ ഇത്തരത്തിലുള്ള വർഗ്ഗ വഞ്ചന നടത്തിയ ഇന്ത്യയിലെ പാർട്ടികൾക്കുള്ള ഉത്തമ ഉദാഹരണങ്ങളാണ്‌ സിപിഐ യും, സിപിഐ(എം)-ഉം.

ഇന്നും സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് മുഖ്യ അപകടം സോഷ്യൽ ഡെമോക്രസിയാണ്‌.കാരണം,അത്‌ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും പ്രത്യശാസ്ത്രപരമായി നിരായുധരാക്കുകയും ചെയ്തുകൊണ്ട്‌ അവയെ പരിഷ്കരണവാദത്തിലേക്കും കീഴടങ്ങലിലേക്കും നയിക്കുന്നു. ചെങ്കൊടി ഉയർത്തിപ്പിടിക്കുകയും കമ്യൂണിസ്റ്റ്‌ പാർട്ടിയെന്ന് സ്വയം അഭിസംബോധന ചെയ്യുകയും ബോൾഷേവിക്ക്പാർട്ടിയുടെ ഘടന ഉൾക്കൊള്ളുകയും ചെയ്യുന്ന ഇത്തരം പാർട്ടികളെ തുറന്നുകാട്ടുകയും ഈ പ്രതിവിപ്ലവപ്രവണതെക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യാതെ വിപ്ലവപ്രസ്ഥാനത്തിന്‌ മുന്നോട്ട്‌ പോകാൻ കഴിയില്ല.

സോഷ്യൽ ഡെമോക്രസിക്കെതിരേയുള്ള പോരാട്ട സമയത്ത്‌ ഇടത്‌ വിഭാഗീയതക്കെതിരേ മാർക്ക്സിസ്റ്റ്‌ ലെനിസ്റ്റുകൾ നടത്തേണ്ട ചെറുത്തു നിൽപ്പുകളെ അവഗണിക്കാൻ പാടുള്ളതല്ല. മെൻഷേവിക്കുകളും നരോദ്നിക്കുകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് ലെനിൻ അവരെ കൈകാര്യം ചെയ്യുന്ന വേളയിൽ പറഞ്ഞിട്ടുണ്ട്‌. വ്യവസ്ഥാപിത ചരിത്രമനുസരിച്ച്‌ ഈ രണ്ട്‌ വിഭാഗങ്ങളും വ്യത്യസ്ഥങ്ങളായി തോന്നിക്കുന്നെണ്ടെങ്കിലും രണ്ടും സാമ്രാജ്യത്വ വ്യവസ്ഥിതിയേയും പുത്തൻ കോളനീകരണം നടന്ന രാജ്യങ്ങളിലെ ദല്ലാൾ ഭരണകൂടങ്ങളേയും സേവിക്കുന്നവയാണ്‌. അതുകൊണ്ട്‌ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് ഭീഷണിയായ റിവിഷണിസത്തിന്റെ പ്രവർത്തനരൂപമായ സോഷ്യൽ ഡെമോക്രസിക്കെതിരേ പോരാടുമ്പോഴും ഇടതു വിഭാഗീയ പ്രവണതക്കെതിരെയുള്ള പോരാട്ട്ങ്ങളിൽ അയവുവരുത്തിയാൽ അത്‌ വിപ്ലവ പ്രസ്ഥാനങ്ങളെദോഷകരമായി ബാധിക്കും. സോഷ്യൽ ഡെമോക്രസിക്കെതിരേയുള്ള പോരാട്ടത്തെ ഊന്നിപ്പറയുമ്പോഴും ഇടതു വിഭാഗീയതക്കെതിരേയുള്ള പോരാട്ട മുപേക്ഷിക്കുന്ന നിലപാടുകളുള്ള പെറ്റിബൂർഷ്വാ വിഭാഗത്തിന്റെ ശക്തമായ സ്വാധീനം ഇന്ത്യയിലും ലോകത്തെമ്പാടുമുണ്ട്‌ എന്നിരിക്കെ ഇക്കാര്യം ആവർത്തിച്ച്‌ പറയേണ്ടത്‌ വളരെ പ്രധാനമാണ്‌.വലത്‌ അവസരവാദവും ഇടത്‌ വ്യതിയാനവും തമ്മിലുള്ള ബന്ധമാണ്‌ പെറ്റിബൂർഷ്വാവിഭാഗം ഇത്തരത്തിൽ അവഗണിക്കുന്നത്‌. ഈ പാതയിലൂടെ അവർ വിവിധ തരത്തിലുള്ള അരാജകത്വ പ്രവണതകളെ പിന്തുണക്കുകയാണ്‌ ചെയ്യുന്നത്‌. മേൽപ്പറഞ്ഞ രണ്ട്‌ വ്യതിയാനങ്ങളും ഭരണവ്യവസ്ഥിതിയെ സേവിക്കുകയാണ്‌ ചെയ്യുന്നത്‌ എന്നകാര്യം ഇവർ കാണാൻ മടിക്കുന്നു.ഇടത്‌ വിഭാഗീയ,അരാജക പ്രവണതകൾ ഇടതുപക്ഷമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഫലത്തിൽ അവ വലത്‌ പക്ഷം തന്നെയാണ്‌. അതുകൊണ്ട്‌ ഇവക്കെതിരായ സമരം ശക്തിപ്പെടുത്തിക്കൊണ്ട്മാത്രമേ മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റുകൾക്ക്‌ സോഷ്യൽ ഡെമോക്രസിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ കഴിയൂ.

സാമ്രജ്യത്വം,വിശേഷിച്ച്‌ അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ കൊളോണിയൽ കൊള്ള ദിനം പ്രതി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഏറ്റവുമൊടുവിൽ അതിനു സംഭവിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി അത്‌ പുത്തൻ കൊളോണിയൽ രാജ്യങ്ങളിലെ ജനങ്ങളുടെ ചുമലിൽ കെട്ടിവെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.ഇത്തരമൊരു സാഹചര്യത്തിൽ മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റുകൾ വർത്തമാന സാഹചര്യങ്ങളെ കുറിച്ച്‌ സമൂർത്തമായി വിശകലനം നടത്തുകയും അതിന്റെ സിദ്ധാന്തം വികസിപ്പിക്കുകയും നമ്മുടെ രാജ്യത്ത്‌ നിന്ന് സാമ്രാജ്യത്വ വ്യവസ്ഥിതിയേയും അതിന്റെ കൂട്ടാളികളേയും തൂത്തെറിയാനുള്ള വിപ്ലവ പ്രവർത്തനം വികസിപ്പിക്കുകയും ലോക തൊഴിലാളി വർഗ്ഗ സോഷ്യലിസ്റ്റ്‌ വിപ്ലവത്തെ മുന്നോട്ട്‌ കൊണ്ടു പോകാൻ ലോകത്തെമ്പാടുമുള്ള മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റുകളുമായി ഐക്യപ്പെടുകയും ചെയ്യേണ്ടതുണ്ട്‌. ഇതിലൂടെ മാത്രമേ എല്ലാ തരത്തിലുമുള്ള റിവിഷനിസത്തിനും അതിന്റെ പ്രവർത്തനരൂപമായ സോഷ്യൽ ഡെമോക്രസിക്കും അതിനോടൊപ്പം ഇടത്‌ വിഭാഗീയ പ്രവണതകൾക്കും എതിരേയുള്ള പോരാട്ടം ഫലപ്രദമായി നടത്താൻ സാധിക്കൂ. വസ്തുതകളിൽ നിന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ട്‌ കൊണ്ട്‌ വിപ്ലവസിദ്ധാന്തത്തെ പ്രവർത്തനവുമായി ബന്ധിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. വിപ്ലവ പ്രവർത്തനങ്ങളിൽ നിന്ന് അന്യമായതും സംഗ്രഹിക്കപ്പെട്ടതുമായ മാർക്ക്സിസ്റ്റ്‌ രൂപങ്ങൾ കപടമാണ്‌. ദല്ലാൾ ഭരണ വ്യവസ്ഥയെ തൂത്തെറിയുന്നതിനും ജനകീയ ജനാധിപത്യത്തിന്റേയും സോഷ്യലിസത്തിന്റേയും പാതയിലൂടെ മുന്നേറുന്നതിനും വേണ്ടിയുള്ള വിപ്ലവ പ്രവർത്തനങ്ങൾ സത്വരം വികസിപ്പിക്കുന്നതിനായി മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ നിലപാടുകളെ സമൂർത്തമായി വികസിപ്പിക്കാനുള്ള ഒരു സമൂർത്ത ശ്രമമായി ഓരോ സെമിനാറിനേയും സംവാദത്തേയും ചർച്ചയേയും മാറ്റിതീർക്കാൻ നമുക്ക്ശ്രമിക്കാം.
(സ:കെ എൻ രാമചന്ദ്രൻ 2009 മാർച്ച്‌ 28-ന്‌ ചണ്ഡിഗഢിൽ സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ച പേപ്പർ) സോഷ്യല്‍ ഡെമോക്രസി ക്കെതിരായ  പോരാട്ടത്തിന്റെ പ്രസക്തി

2012, മാർച്ച് 4, ഞായറാഴ്‌ച

1970ലെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സു മുതല്‍ 2011 ലെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ വരെ.

1970ലെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സു മുതല്‍ 2011 ലെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ വരെ.

1970മേയ്‌:കല്‍ക്കത്തയില്‍ വെച്ച്‌ സിപിഐ (എംഎല്‍ )ന്റെ ഒന്നാം (അഥവാ എട്ടാം)പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ നടക്കുന്നു.ഇന്ത്യന്‍ ഭരണകൂടത്തിന്റേയും ഇന്ത്യന്‍ സമൂഹത്തിന്റേയും സ്വഭാവം അര്‍ദ്ധകോളാണിയല്‍,അര്‍ദ്ധഫ്യൂഡല്‍ ആണെന്ന് അത്‌ വിലയിരുത്തി.ജനകീയയുദ്ധപാതയെന്ന ചൈനീസ്‌ പാതയാണ്‌ വിപ്ലവത്തിന്റെ പാതയെന്ന് അംഗീകരിച്ചു.ഗറില്ലാ യുദ്ധമുറയുടെ പ്രാരംഭമെന്നനിലക്ക്‌ വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയെന്ന ലൈന്‍ അത്‌ അംഗീകരിച്ചു.ഇത്തരത്തിലുള്ള ദിശാബോധത്തിന്‌ അടിസ്ഥാനം നല്‍കുന്ന പാര്‍ട്ടി പരിപാടി,ഭരണഘടന,രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്‌ എന്നിവ അംഗീകരിച്ചു സ:ചാരുമജൂംദാര്‍ ജനറല്‍ സെക്രട്ടറിയായി പൊളിറ്റ്‌  ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്‌ പ്രവര്‍ത്തിച്ചില്ല.

1971:സ: സത്യനാരായണ സിംഗിന്റെ നേതൃത്വത്തില്‍ ആദ്യത്തെ പിളര്‍പ്പ്‌ നടക്കുന്നു.ഉന്മൂലനവാദം തിരസ്കരിക്കുകയും ജനകീയലൈന്‍ അംഗീകരിക്കുകയും ചെയ്തു    കൊണ്ട്‌ പൊളിറ്റ്ബ്യൂറോ അംഗമായ നിരവധി കേന്ദ്രക്കമ്മിറ്റി അംഗങ്ങളോടൊപ്പം പാര്‍ട്ടി വിടുന്നു.എന്നാല്‍,ഒരു ബദല്‍ ലൈന്‍ മുന്നോട്ട്‌ വെക്കാന്‍ സ:സത്യനാരായണസിംഗ്‌ പരാജയപ്പെടുന്നു.

1972:ജൂലൈ 28ന്‌ കല്‍ക്കത്തയിലെ ലാല്‍ബസാര്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ വെച്ച്‌ സ:ചാരുമജുംദാര്‍ രക്തസാക്ഷിയാവുന്നു.കേന്ദ്രക്കമ്മിറ്റിയിലും മറ്റ്‌ ഉന്നതസ്ഥാനങ്ങളിലും ഉള്ളവരടക്കം ആയിരക്കണക്കിന്ന് സഖാക്കള്‍ രക്തസാക്ഷികളാവുന്നു. പതിനായിരക്കണക്കിന്ന് പാര്‍ട്ടിയംഗങ്ങള്‍ ജയിലഴിക്കുള്ളിലാവുന്നു. അതോടെ പാര്‍ട്ടി ബന്ധങ്ങള്‍ നഷ്ടപ്പെടുന്നു.ശക്തവും ക്രൂരവുമായ ഭരണകൂട അടിച്ചമര്‍ത്തലുകളുടെ ഭാഗമായി പാര്‍ട്ടി നിരവധി വിഭാഗങ്ങളായി ശിഥിലീകരിക്കപ്പെടുന്നു.എന്നിട്ടും ഭരണകൂടത്തോടുള്ള ചെറുത്ത്‌ നില്‍പ്‌ തുടര്‍ന്നു.താമസിയാതെ കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ വിവിധ വിഭാഗങ്ങളുടെ മുന്‍ കയ്യില്‍ പ്രത്യായശാസ്ത്രപരമായ ചര്‍ച്ചകള്‍,ഐക്യശ്രമങ്ങള്‍ കമ്യൂണിസ്റ്റ്‌ വിപ്ലവകാരി ഗ്രൂപ്പുകളുടെ പുനസംഘാടനം എന്നീ പ്രക്രിയകള്‍ ആരംഭിക്കുന്നു.

1979 ഒക്ടോബര്‍:ചൈനയില്‍ അധികാരത്തിലേറിയ മുതലാളിത്ത  ശക്തികളേയും അവരുടെ മൂന്നുലോകസിദ്ധാന്തത്തേയും എന്‍വര്‍ഹോജ യുടെ അവസരവാദപരമായ നിലപാടുകളേയും തള്ളിപ്പറഞ്ഞുകൊണ്ട്‌ സിപിഐ (എംഎല്‍ )ന്റെ കേരള സംസ്ഥാന കമ്മിറ്റിയും ആന്ധ്ര യിലെ സി ഒ സി-സിപിഐ (എംഎല്‍ )ന്റെ  ഒരു വിഭാഗവും തമ്മില്‍ ലയിച്ച്‌ കൊണ്ട്‌ സി അര്‍ സി സിപിഐ (എംഎല്‍ )രൂപീകരിക്കുന്നു.

1982 ജനവരി:മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വെച്ച്‌ സി ആര്‍ സി സിപിഐ (എംഎല്‍ )ന്റെ ആദ്യ ആദ്യ കോണ്‍ഫ്രന്‍സ്   നടക്കുന്നു.സഹോദരപാര്‍ട്ടികളുമായി അന്താരാഷ്ട്ര ബന്ധങ്ങള്‍ ആരംഭിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തര വര്‍ഷങ്ങളില്‍ ആരംഭിച്ച പുത്തന്‍ കൊളോണിയല്‍ വല്‍ക്കരണത്തിന്ന്‌ കീഴിലുള്ള ഇന്ത്യന്‍ സാഹചര്യത്തെ ക്കുറിച്ചുള്ള സമൂര്‍ത്തമായ പഠനം നടത്താന്‍ സി ആര്‍ സി സിപിഐ (എംഎല്‍ )തീരുമാനിക്കുന്നു. വസന്തത്തിന്റെ ഇടിമുഴക്കം എന്ന വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള ഉന്മൂലന സിദ്ധാന്തം അത്‌ തള്ളിക്കളയുകയും വിപ്ലവ ജനകീയ ലൈന്‍ അംഗീകരിക്കുകയും ചെയ്യുന്നു.

1984: പുത്തന്‍ കൊളോണിയല്‍ പ്രക്രിയയെ കുറിച്ച്‌ വിശദീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കേന്ദ്രസംഘാടനകമ്മിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍ കീഴില്‍ തയാറാക്കിയ ഇന്ത്യ വികസനം അഥവാ വിനാശം എന്ന വിഷയത്തെ ആധാരമാക്കി അഖിലേന്ത്യാ പഠനക്യാമ്പ്‌ സംഘടിക്കപ്പെട്ടു. പുത്തന്‍ കൊളോണിയലിസത്തെ കുറിച്ച്‌ തീഷ്ണമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വന്നു.

1985:പശ്ചിമ ബംഗാളിലെ പടിഞ്ഞാരന്‍ മിഡ്നാപ്പൂരില്‍ വെച്ച്‌ അഖിലേന്ത്യാ പ്ലീനം നടക്കുന്നു.പുത്തന്‍ കൊളോണിയല്‍ പ്രക്രിയയോടുള്ള വിഭിന്ന സമീപനങ്ങള്‍ ഉയര്‍ന്നു വരുന്നു. റവലൂഷണറി ഇന്റര്‍നാഷണല്‍ മൂവുമെന്റില്‍ നിന്നും വിട്ടുപോരാന്‍ പ്ലീനം തീരുമാനിക്കുന്നു.

1987: വിവിധദേശീയതകള്‍ വേര്‍തിരിഞ്ഞു നടത്തുന്ന പുത്തന്‍ ജനാധിപത്യ വിപ്ലവപ്രക്രിയകളുടെ ഒത്തു ചേരലാണ്‌ ഇന്ത്യയിലെ പുത്തന്‍ ജനാധിപത്യ വിപ്ലവം എന്ന വിശകലനത്തിനുമേല്‍ സി ആര്‍ സി സിപി-ഐ (എംഎല്‍ )ഔപചാരികമായി പിളരുന്നു. ഈ വിഭാഗം 1989-ല്‍ പിരിച്ചു വിടുന്നു.സി ആര്‍ സി സിപിഐ (എംഎല്‍ )സിപിഐ (എംഎല്‍ )റെഡ്‌ ഫാളാഗായി പുനസംഘടിക്കപ്പെടുന്നു.

1988: അഖിലേന്ത്യാ സ്പെഷല്‍ കോണ്‍ഫ്രന്‍സ്‌ കോഴിക്കോട്‌ വെച്ച്‌ നടക്കുന്നു. പുതിയ കേന്ദ്ര സംഘാടന കമ്മിറ്റിയേ തെരഞ്ഞെടുക്കുന്നു. കേന്ദ്ര മുഖപത്രമായി 1973-മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മാസ്‌ ലൈനു പകരം റെഡ്സ്റ്റാര്‍ ആരംഭിക്കുന്നു.

1989: ഛത്തീസ്ഗഢിലെ (അന്നത്തെ മധ്യപ്രദേശിലെ) ബിലാസ് പൂരില്‍ അഖിലേന്ത്യാ പ്ലീനം നടക്കുന്നു. വിഭാഗീയതയോട്‌ പോരാടിക്കൊണ്ട്‌ രാഷ്ട്രീയ സംഘടനാ പുനസംഘടന അംഗീകരിക്കുന്നു. കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ വേദിക്കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്യുന്നു.

1991: രണ്ടാം അഖിലേന്ത്യാ കോണ്‍ഫ്രന്‍സ്‌  കോട്ടയത്ത്‌ നടക്കുന്നു. 1982 ലെ ആദ്യസമ്മേളനത്തിന്‌ ശേഷമുള്ള പുരോഗതി വിലയിരുത്തുന്നു. പാര്‍ട്ടികെട്ടിപ്പടുക്കല്‍ ശക്തിപ്പെടുത്താനും വര്‍ഗ്ഗബഹുജനസംഘടനകള്‍ ആര്‍ംഭിക്കാനും തീരുമാനിക്കുന്നു.

1993: പുത്തന്‍ കൊളോണിയല്‍ സാഹചര്യത്തില്‍ ഇന്ത്യയിലെ ദേശീയപ്രശ്നത്തേക്കുറിച്ചുള്ള സമീപന രേഖയടക്കം വര്‍ഗ്ഗ ബഹുജനസംഘടനകള്‍ കെട്ടിപ്പടുക്കാനുള്ള സമീപനരേഖകളോടൊപ്പം സംഘടനാപരവും അടവുപരവുമായ ഒരു രേഖ അഖിലേന്ത്യാ പ്ലീനം അംഗീകരിക്കുന്നു.

1994: മൂന്നാം അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്‌ വെച്ച് നടക്കുന്നു. വിഭാഗീയതക്കെതിരേ എന്തു വിലകൊടുത്തും പോരാടാന്‍ ആഹ്വാനം ചയ്യപ്പെടുന്നു. കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുമായി പ്രശ്നാധിഷ്ടിതമായ ഐക്യമുന്നണികള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു. ഈ ശ്രമങ്ങളുടെ ഫലമായി1995-ല്‍ ആറു സംഘടനകളുടെ വേദി രൂപീകരിക്കപ്പെട്ടു.

1997:സ:സൗരന്‍ ബോസ്‌ പാര്‍ട്ടിയില്‍ ചേരുന്നു നാലാമത്‌ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്‌ വെച്ച്‌ നടക്കുന്നു. പുത്തന്‍ കൊളോണിയല്‍ സംഭവ വികാസങ്ങളുടെ വിശകലനത്തെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ സാര്‍വദേശീയ സംഭവ വികാസങ്ങളും മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ ശക്തികളുട്‌ ദൗത്യങ്ങളും എന്ന രേഖ അംഗീകരിക്കുന്നു. സാര്‍വ്വ ദേശീയ തലത്തില്‍ എം എല്‍ ശക്തികളുടെ ഐക്യത്തിനായി ആഹ്വാനം ചെയ്യുന്നു.

1999:ഭോപ്പാലില്‍ വെച്ച്‌ കേന്ദ്രക്കമ്മിട്ടിയുടെ അഖിലേന്ത്യാ വിപുലീകൃതയോഗം കൂടുന്നു. ബോള്‍ഷെവിക്ക്‌ ശൈലിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന്ന് തടസ്സമായ വിഭാഗീയ സ്വാധീനങ്ങളെ അടിമുതല്‍ മുടിവരെ തിരുത്താന്‍ യോഗം ആഹ്വാനം ചെയ്യുന്നു. തെരഞ്ഞെടുപ്പുകളില്‍ വിപ്ലവകരമായി പങ്കെടുത്ത്‌ കൊണ്ട്‌ വര്‍ഗ്ഗ സമരം വികസിപ്പിക്കുന്നതിന്ന്‌ വേണ്ടി പാര്‍ലമെന്ററി സമരരൂപങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുന്നു.

2000: അഞ്ചാമത്‌ അഖിലേന്ത്യാ സമ്മേളനം കര്‍ണ്ണാടകയിലെ റായിച്ചൂരില്‍ വെച്ച്‌ നടന്നു. ഇന്ത്യന്‍ ഭരണ കൂടവും സമൂഹവും, അര്‍ദ്ധകോളനി,അര്‍ദ്ധഫൂഡല്‍ ആണെന്ന നിലപാടും ദീര്‍ഘകാല ജനകീയ യുദ്ധവും തള്ളിക്കളയുന്നു. പുത്തന്‍ കോളോണിയല്‍ നിലപാടിനെ അടിസ്ഥാനപ്പെടുത്തി പുതിയ പാര്‍ട്ടി പരിപാടി അംഗീകരിക്കുന്നു.പാര്‍ട്ടി പുനസംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് അത്‌ ആഹ്വാനം ചെയ്യുന്നു.

2003: ആറാം അഖിലേന്ത്യാ സമ്മേളനം ബാംഗ്ലൂരില്‍ വെച്ച്‌ നടക്കുന്നു.സിഓഐ(എംഎല്‍)ഉം സിപിഐ(എംഎല്‍) യൂണിറ്റി ഇനീഷ്യേറ്റീവും ആയിട്ടുള്ള ഐക്യപ്രമേയം അത്‌ അംഗീകരിക്കുന്നു. പ്രത്യായ ശാസ്ത്രപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്‍പാര്‍ട്ടി സമരത്തിലൂടെ പരിഹരിക്കാമെന്ന നിലപിലാണ്‌ ഐക്യപ്രമേയം അംഗീകരിക്കുന്നത്‌.

2005 ജനുവരി:സിഓഐ(എംഎല്‍) സിപിഐ (എംഎല്‍ )യൂണിറ്റി ഇനിഷ്യേറ്റീവ്‌ എന്നീ സംഘടനകള്‍ ചേര്‍ന്നുണ്ടായ സിപിഐ (എംഎല്‍) വര്‍ഗ്ഗസമരവും സിപിഐ (എംഎല്‍ )രെഡ്‌ ഫ്ലാഗും തമ്മില്‍ പാര്‍ട്ടി പരിപാടി രൂപരേഖയേയും ഭരണഘടനയേയും ഐക്യപ്രമേയത്തേയും അടിസ്ഥാനപ്പെടുത്തി ലയിക്കുന്നു.അഖിലേന്ത്യാ തലത്തില്‍ സംഘടനയുടെ വികാസത്തിനും കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ പുനസംഘടക്കും ഇത്‌ സാദ്ധ്യതകള്‍ തുറന്നിടുന്നു.

2009ജനുവരി: അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള പ്രത്യയ ശാസ്ത്രസമരത്തോടും സാര്‍വ്വദേശീയ തലത്തില്‍ എംഎല്‍ ശക്തികളുടെ ഐക്യത്തിലുള്ള മുന്‍ കൈ എടുക്കുന്നതിനോടും അഖിലേന്ത്യാ തലത്തില്‍ ബോള്‍ഷെവിക്ക്‌ ശൈലിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനോടും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിനോടുംസിഓഐ (എംഎല്‍),സിപിഐ (എംഎല്‍)സിപിഐ യൂണിറ്റി ഇനിഷ്യേറ്റീവ്‌ വിഭാഗങ്ങള്‍ എടുത്ത വിഭാഗീയ നിലപാടുകള്‍ മൂലം വിഭജനത്തിലേക്ക്‌ നയിക്കുന്നു.അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സിപിഐ (എംഎല്‍ )കേന്ദ്രക്കമ്മിറ്റി പുനസംഘടിപ്പിക്കപ്പെടുന്നു.

2009 നവംബര്‍ ഭോപ്പാലില്‍ വെച്ച്‌ അഖിലേന്ത്യാ സ്പെഷല്‍ കോണ്‍ഫ്രന്‍സ്‌ നടക്കുന്നു. സാര്‍വ്വദേശീയ സാഹചര്യങ്ങളും നമ്മുടെ ദൗത്യങ്ങളും,ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തേപ്പറ്റി,മുഖ്യവൈരുദ്ധ്യത്തെപ്പറ്റി,വിപ്ലവത്തിന്റെ പാത എന്നീ നാലു രേഖകള്‍ സമ്മേളനം അംഗീകരിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയുടേയും വര്‍ഗ്ഗ ബഹുജനസംഘടനകളുടേയും മൊത്തത്തിലുള്ള വികാസത്തിന്‌ അത്‌ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു..സാര്‍വ്വദേശീയ,ദേശീയ തലത്തില്‍ നടത്തിയ സമൂര്‍ത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള പ്രത്യായശാസ്ത്ര -രാഷ്ട്രീയ ലൈന്‍ മറ്റു വിപ്ലവസംഘടനകളോടൊപ്പം ചേര്‍ന്ന് ഐസിഓ ആര്‍ രൂപീകരിക്കുന്നതിലും ഏതാണ്ടെല്ലാം സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിലും വര്‍ഗ്ഗ ബഹുജനസംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലും മുന്‍കൈ എടുക്കുന്നതിന്ന്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കി.അഖിലേന്ത്യാ തലത്തില്‍ നിരവധി പ്രചാരണങ്ങളടക്കം വിവിധ മുന്നണികളില്‍ നിരവധി പോരാട്ടങ്ങള്‍ വികസിപ്പിക്കുന്നതിനോടൊപ്പമാണ്‌ ഇതൊക്കെ.

2011നവംബര്‍: 7-ന്‌ മുതല്‍ ഭുബനേസ്വറില്‍ വെച്ച്‌ പാര്‍ട്ടിയുടെ ഒമ്പതാം പാര്‍ട്ടി നടന്നു.

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

പണിശാലകള്‍:-



ആദ്യകാല മുതലാളികള്‍ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നു നോക്കാം .ആദ്യം അവര്‍ ചെയ്തത്‌ വ്യക്തികളായ ഉല്‍പാദകരില്‍ നിന്ന് പൂര്‍ത്തിയായ ഉല്‍പന്നങ്ങള്‍ വാങ്ങുകയാണ്‌.അതിനുശേഷം ശില്‍പികള്‍ക്ക്‌ അസംസ്കൃതസാധനങ്ങളും പണിയായുധങ്ങളും കൊടുക്കാന്‍ തുടങ്ങി. ഒടുവില്‍ ഉല്‍പാദന മേല്‍നോട്ടത്തില്‍ അവര്‍ നേരിട്ട്‌ പങ്കെടുക്കാന്‍ തുടങ്ങി. ഈ മേല്‍ നോട്ടം പല രീതിയിലായിരുന്നു.ഉദാഹരണത്തിന്‌,കരാറുകാരന്‍ അയാളുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ തന്റെ കെട്ടിടത്തില്‍ വെച്ചു തന്നെ വസ്ത്രത്തില്‍ ചായം മുക്കല്‍ പോലുള്ള കൂടുതല്‍ വിലപിടിച്ചതോ സങ്കീര്‍ണ്ണമോ ആയ പ്രവൃത്തികള്‍ ചെയ്യാന്‍ ശില്‍പികളെ പ്രേരിപ്പിച്ചിരുന്നു.പിനീട്‌ ഒരു പ്രത്യേക കെട്ടിടത്തില്‍ തന്നെ അയാള്‍ കേന്ദ്രീകരിച്ചു നടത്തി. ഇതിന്റെ ഫലമായി തൊഴില്‍ശാലകള്‍ ഉദയം ചെയ്തു.15- ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ യൂറോപ്പിലാകെ വ്യാപിപ്പിച്ചതും 18- ആം നൂറ്റാണ്ടു വരെ പ്രാമാണ്യം നേടിയതുമായ ഒരു ആദ്യകാല മുതലാളിത്ത ഉല്‍പാദന സ്ഥാപനമായിരുന്നു ഇത്‌. അതിന്റെ ഫലമായി ഈ കാലഘട്ടം"പണിശാലകളുടെ കാലഘട്ടം" എന്ന് അറിയപ്പെട്ടു.മാനുഫാസിയോ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്‌ ഇതിന്റെ ഉദയം "ഞാന്‍ കൈകൊണ്ട്‌ നിര്‍മ്മിക്കുന്നു"എന്നാണിതിന്റെ അര്‍ത്ഥം.ഇത്തരം പണിശാലകളില്‍ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളും കൈകൊണ്ട്‌ തന്നെയാണ്‌ തൊഴിലാളികള്‍ നിര്‍വ്വഹിച്ചിരുന്നത്‌. കൈകൊണ്ട്‌ ഉപയോഗിക്കാവുന്ന ചെറിയ ചില ഉപകരണങ്ങള്‍മാത്രമേ അവര്‍ സഹായത്തിന്ന്‌ ഉപയോഗിച്ചിരുന്നുള്ളൂ . ഒരു പ്രത്യേക ഉല്‍പന്നത്തിന്റെ നിര്‍മ്മാണത്തിന്ന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും മുതലാളിയുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ ഒരു കെട്ടിടത്തില്‍ വെച്ചു നടത്തുന്ന തൊഴില്‍ശാലകളെയാണിവിടെ കേന്ദ്രീകൃതം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ മുതലാളിയുടെ കൂലിക്കാര്‍ അവരുടേതന്നെ പണിശാലകളില്‍ പണിയെടുക്കുന്നത്‌ ശിഥിലീകൃതമായ (ചിന്നിച്ചിതറിയ) രീതിയിലാണ്‌.അവസാനമായി,മൂന്നാമതൊരുതരം ഉല്‍പാദനരീതിയും നിലവിലുണ്ടായിരുന്നു.ചില ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ ശില്‍പിയുടെ പണിശാലകളിലും ബാക്കി കരാറുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേള്‍നോട്ടത്തിലും അയാളുടെ കെട്ടിടത്തിലും നടത്തുന്ന ഒരു തരം ഇരട്ട രീതിയായിരുന്നു ഇത്‌.
                                                               -കൂലിവേലക്കാരയ ഒരു വര്‍ഗ്ഗത്തിന്റെ ഉദയം-
മുകളില്‍ വിവരിച്ച മൂന്നുതരം തൊഴില്‍ ശാലകളും മുതലാളിത്ത സ്ഥാപനങ്ങളായിരുന്നു..അവയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ കൂലിവേലക്കാരായിരുന്നു.അവര്‍ അവരുടെ അദ്ധ്വാനശക്തി  മുതലാളിക്ക്‌ വിറ്റ്‌ ഉപജീവനം കഴിച്ചു. മുതലാളിയാകട്ടെ,ഈ അധ്വാനശക്തിയെ ചൂഷണം ചെയ്ത്‌ മിച്ച മൂല്യമുണ്ടാക്കി.അയാളുടെ ലാഭത്തിന്റെ പ്രധാന പങ്കും അതായിരുന്നു.മുതലാളികളുടെ എല്ലാ സംരംഭങ്ങള്‍ക്കും പിന്നിലുള്ള പ്രേരകശക്തി ലാഭമായിരുന്നു.അയാള്‍ അത്‌ വര്‍ദ്ധിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു. തൊഴിലാളിക്ക്‌ കഴിയുന്നത്ര കുറച്ചു കൂലികൊടുക്കുക,പരാമവധി ഉല്‍പാദിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ്‌. അതിന്നുവേണ്ടി അയാള്‍ കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍.ഇതില്‍ ഒന്നാമത്തെ കാര്യം നടപ്പിലാക്കുക വളരെ എളുപ്പമായിരുന്നു.സമൂഹത്തില്‍ ഉല്‍പാദനോ പകരണങ്ങളുടേയും ജീവനോപാധികളുടേയും ഉടസ്ഥാവകാശം ഇല്ലാത്തവരും സ്വന്തമായുള്ള അധ്വാനശക്തി വിറ്റ്‌ ഉപജീവനം കഴിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നവരുമായ പാവപ്പെട്ടവരുടെ സംഖ്യ നിരവധിയാണെന്ന് ഉറപ്പ്‌ വരുത്തേണ്ടത്‌ മുതലാളിയുടെ നിക്ഷിപ്ത താല്‍പര്യമായിരുന്നു.അത്തരക്കാരുടെ അംഗസംഖ്യ എത്രകൂടുതലാണോ അത്രയും കുറച്ചു മാത്രമേ കൂലിയിനത്തില്‍ മുതലാളിക്ക്‌ കൊടുക്കേണ്ടിയിരുന്നുള്ളു.കൂലിവേലക്കാരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ തൊഴില്‍ശാലയുടെ ഉടമസ്ഥന്‍ വിശദമായ പ്രവൃത്തി വിഭജനം ഏര്‍പ്പെടുത്തുമായിരുന്നു.ഓരോ തൊഴിലാളിയും ഓരോ പ്രത്യേക ജോലിമാത്രം ചെയ്താല്‍ മതി. ഒരേ ഉപകരണങ്ങള്‍കൊണ്ട്‌ നിര്‍വ്വഹിക്കാവുന്ന ഒരൊറ്റ പ്രവൃത്തിയില്‍ പരിശീലനം നേടുകയായിരുന്നു ഇതിന്റെ ഫലം.

ഉല്‍പാദനപ്രക്രിയയിലെ അവരുടെ പ്രവൃത്തി കൂടുതല്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഈ വിഭജനം മൂലം തൊഴിലാളിക്ക്‌ കഴിഞ്ഞു.ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ മധ്യയുഗത്തിലെ കൈത്തൊഴില്‍കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു.കൈവേലക്കാര്‍ക്ക്‌ വ്യത്യസ്തമായ നീക്കങ്ങള്‍ ആവശ്യമുള്ള നിരവധി പ്രവൃത്തികളോടുകൂടിയ ഉല്‍പാദന പ്രക്രിയ ഒറ്റയ്കുതന്നെ നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നു.

ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരു കാര്യമുണ്ടു  ഉല്‍പാദനത്തിനു ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ മെച്ചപ്പെടുത്തിയതാണത്‌..തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മെച്ചപ്പെടുത്തിയാണത്‌.തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എത്രമാത്രം മെച്ചമാണോ  അവര്‍ക്ക് ചെയ്യേണ്ട  പ്രവൃത്തി  എത്രമാത്രം  അനുയോജ്യമാണോ അത്രയും കുറച്ചു സമയമേ അവര്‍ക്ക്‌ ചെലവഴിക്കേണ്ടി വരുന്നുള്ളു.മാത്രമല്ല,ഉല്‍പന്നങ്ങളുടെ അളവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.സ്വാഭാവികമായും മെച്ചപ്പെട്ട ഉപകരണങ്ങള്‍ ശേഖരിച്ച്‌ അങ്ങനെ കൂടുതല്‍ ലാഭമുണ്ടാക്കേണ്ടത്‌ മുതലാളിയുടെ സ്വന്തം താല്‍പര്യമായി മാറി.

പുതിയ ഉല്‍പാദനരീതി,മുതല്‍ മുടക്കിയവര്‍ക്കെല്ലാം വലിയ ലാഭം വാഗ്ദാനം ചെയ്തു.തൊഴില്‍ശാലകളുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചു.ഓരോ തൊഴില്‍ശാലയുടെ ഉടമസ്ഥനും അയാളുമായി മത്സരിക്കുന്ന ഒരു അയല്‍ക്കാരന്‍ ഉണ്ടാവും .നല്ല സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്‌ ഉല്‍പാദിപ്പിക്കുവാന്‍ അയല്‍ക്കാരന്‍ ശ്രമിച്ചിരുന്നു. മത്സരത്തില്‍ വിജയിക്കാനുള്ള ഏകവഴി അതുമാത്രമായിരുന്നു. ഉല്‍പാദന ഉപകരണങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും ഉല്‍പാദന സമ്പ്രദായങ്ങളില്‍ ഒരു വിപ്ലവം തന്നെ നടത്തുന്നതിലും മുതലാളിത്ത ഉല്‍പാദനരീതിക്ക്‌ കഴിഞ്ഞു.പരമാവധി ലാഭം ലഭ്യമാക്കാന്‍ വേണ്ടി ആദ്യകാലത്തെ മുതലാളിമാര്‍ ഉപയോഗപ്പെടുത്തിയ പുതിയതും മെച്ചപ്പെട്ടതുമായ സമ്പദായങ്ങള്‍ ഈ ഉല്‍പാദനരീതിയുടെ തന്നെ ഏറ്റവും പുരോഗമനപരമായ സ്വഭാവവിശേഷമായിരുന്നു. ഉല്‍പാദനപ്രക്രിയയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കേണ്ടത്‌ അടിയന്തിരമായപ്പോള്‍ മനുഷ്യനു പകരം യന്ത്രശക്തി ഉപയോഗപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിച്ചു. മനുഷ്യന്‍ കൈകൊണ്ട്‌ ചെയ്തിരുന്ന പ്രവൃത്തികള്‍ എല്ലാം ചെയ്യുന്നതും എന്നാല്‍ അതിനേക്കാള്‍ വേഗതയും സൂഷ്മതയുമുള്ളതുമായ യന്ത്രങ്ങളേക്കുറിച്ച്‌ അവര്‍ ചിന്തിച്ചു. ക്രമേണ പലയന്ത്രങ്ങളും രംഗത്തു വന്നു. തൊഴില്‍ശാലകളെ ഫാക്റ്ററികള്‍ക്ക്‌ പകരം വെച്ചു.ആധുനിക യുഗത്തിന്റെ മുഖമുദ്രയായ വമ്പിച്ച സാങ്കേതിക പുരോഗതിയായിരുന്നു.ഇതിന്റെ ഫലം കൂലിവേലക്കാരുടെ അധ്വാനം ഫലപ്രദമാക്കാന്‍ ആദ്യകാലത്തെ തൊഴില്‍ശാലാ ഉടമകള്‍ നിരവധിമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. തൊഴിലാളികള്‍ക്ക്‌ നല്ല പരിശീലനം നല്‍കി അവര്‍ അവരുടെ സ്ഥാപനങ്ങളുടെ ഘടനമെച്ചപ്പെടുത്തി.ഇതിന്റെ ഫലമായി നിരവധിതൊഴിലാളികള്‍ അവരുടെ തൊഴിലില്‍ വിദഗ്ദരായിത്തീര്‍ന്നു.മെച്ചപ്പെട്ട ഉല്‍പാദന ഉപകരണങ്ങളുടെ ഉപയോഗവും അവര്‍ പ്രയോജനപ്പെടുത്തി.

ഈ പുതിയ മുതലാളിത്ത ഉല്‍പാദനരീതിയുടെ ഉദയം ഐതിഹാസികമായപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി.മനുഷ്യരാശിയുടെ ചരിത്രത്തിലൊരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു.ഗ്രാമത്തിലേയും പട്ടണത്തിലേയും ചെറുകിട ഉല്‍പാദകരുടെ തകര്‍ച്ചയായിരുന്നു ഒന്നാമത്തെ പ്രത്യാഘാതം.നഗരത്തിലേയും ഗ്രാമത്തിലേയും പണിയെടുക്കുന്ന ജനങ്ങള്‍ ദരിദ്രരായ തൊഴിലാളികളായിത്തീര്‍ന്നു.അതായത്‌,ഉല്‍പാദനോപാധികളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ജീവനോപാധികളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടു അവര്‍ക്ക്‌ തങ്ങളുടെ അദ്ധ്വാന ശക്തി വിറ്റ്‌ ഉപജീവനം കഴിക്കേണ്ടി വന്നു.