2010, ജൂൺ 27, ഞായറാഴ്‌ച

കെൽട്രിക്ക്‌,ജർമാനിക്ക്‌ ഗോത്രങ്ങളുടെ സാമൂഹ്യഘടന

Varamozhi Editor: Text Exported for Print or Save
റോമാസാമ്രാജ്യത്തിന്റെ വടക്കും കിഴക്കുമായി ,
മധ്യ-പൂർവ്വ യൂറോപ്പിൽ
നിരവധി ബാബേറിയൻ ഗോത്രങ്ങൾ ജീവിച്ചിരുന്നു.
റോമാക്കാരുടെ ഏറ്റവും അടുത്ത അയൽക്കാർ
പശ്ചിമ യൂറോപ്പിലെ കെൽട്‌
(പൗരാണിക ഫ്രാൻസിലെ ആര്യജനം)
ഗോത്രക്കാരും മധ്യ യൂറോപ്പിലെ
ജർമാനിക്ക്‌ ഗോത്രങ്ങളുമായിരുന്നു.
കെൽടിക്‌ ഗോത്രങ്ങളെ ഏറെ താമസിയാതെ
ജർമാനിക്‌ ഗോത്രങ്ങൾ പിന്നോക്കം പായിച്ചു .
ഈ രണ്ടു ഗോത്രങ്ങളും തമ്മിൽ
കുറെ ഇടകലരൽ ഉണ്ടായി .
തൽഫലമായി
ഇപ്പോൾ അവശേഷിക്കുന്ന കെൽടിക്‌ ജനതകൾ അയർലണ്ടുകാരും സ്കോട്‌ ലണ്ടുകാരും വെയിൽസ്‌ കാരും
വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ബ്രെട്ടൻ കാരും മാത്രമാണ്.
മറ്റു കെൽട്ടിക്ക്‌ ഗോത്രങ്ങളുടെ തുടർന്നുള്ള ചരിത്രം
ജർമാനിക്ക്‌ ജനതകളുടെ
ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജർമാനിക്ക്‌ ഗോത്രങ്ങൾ ആദ്യം ജീവിച്ചിരുന്നത്‌
പടിഞ്ഞാറു റൈൻ നദിക്കും
കിഴക്ക്‌ ഓടർ നദിക്കുമിടയിലുള്ള പ്രദേശത്താണ്.
കിഴക്കുമാറി ,ലിത്വേനിയക്കാരും ഫിൻലണ്ടുകാരും
മറ്റ നവധി സ്ലാവേറിക്ക്‌ ഗോത്രങ്ങളും ജീവിച്ചിരുന്നു.
ഇവർ എ ഡി ആദ്യ നൂറ്റാണ്ടുകളിൽ
ജർമാനിക്ക്‌ ഗോത്രങ്ങളെ
എൽബ്‌ നദിക്ക്‌ പടിഞ്ഞാറു ഭാഗത്തേക്ക്‌ തള്ളിമാറ്റി.
ക്രമേണ ജർമാനിക്‌ ഗോത്രങ്ങൾപശ്ചിമ പ്രദേശത്താകെ വാസമുറപ്പിച്ചു.
പശ്ചിമയൂറോപ്പ്‌ മുഴുവനും ,ബ്രിട്ടീഷ്‌ ദ്വീപുകളും അവർ കയ്യടക്കി.
ഈ ഗോത്രങ്ങളെല്ലാം
പ്രാകൃത പിതൃദായക്രമത്തിലുള്ളവയായിരുന്നു.
വലിയ കുടുംബങ്ങളടങ്ങുന്ന കുലങ്ങളുടെ ഗ്രൂപ്പുകളായി
അവ വിഭജിക്കപ്പെട്ടിരുന്നു.
ജർമാനിക്‌ ഗോത്രങ്ങളെ സംബന്ധിച്ച വിവരം
ജുലിയസ്സ്‌ സീസറിൽ നിന്ന് നമുക്ക്‌ ലഭിക്കുന്നു.
ബി സി ഒന്നാം ശതകത്തിന്റെ മധ്യത്തിൽ
ജുലിയസ്സ്‌ സീസർ അവരെ നേരിടുകയുണ്ടായി.
എ ഡി ഒന്നാം ശതകത്തിന്റെ അവസാനത്തിൽ
അവരുടെ ജീവിതരീതിയേയും
ആചാര്യമര്യാദകളേയും സംബന്ധിച്ച്‌
പഠനം നടത്തിയ റോമൻ ചരിത്രകാരനായ
ടാസിറ്റസിൽ നിന്നും ഇവരെ സബന്ധിച്ച വിവരങ്ങൾ
നമുക്ക്‌ ലഭിക്കുന്നുണ്ടു.
ജുലിയസ്സ്‌ സീസറിന്റെ കാലത്ത്‌
ജർമാനിക്‌ ഗോത്രങ്ങളുടെ മുഖ്യതൊഴിൽ
വേട്ടയാടലും മീൻ പിടുത്തവും
കന്നു കാലി വളർത്തലുമായിരുന്നു.
എന്നാൽ സീസർ ചൂണ്ടിക്കാണിച്ചതുപോലെ ,
കൃഷിയിൽ അവർക്ക്‌
വലിയ താൽപര്യമൊന്നുമില്ലായിരുന്നു.
വലിയ കുലങ്ങളുടെ ഗ്രൂപ്പുകൾ
ഭൂമിയിൽ താമസമുറപ്പിച്ച്‌
കൂട്ടായി കൃഷിചെയ്യുകയും
ഉൽ പ്പന്നം പങ്കിട്ടെടുക്കുകയും ചെയ്തു.
എങ്കിലും 150 വർഷത്തിനുള്ളിൽ
കൃഷി അവരുടെ മുഖ്യ തൊഴിലായി ത്തീർന്നു.
ഭൂമി അവർ "കുടുംബ" തുണ്ടുകളായി വിഭജിക്കാൻ തുടങ്ങി.
ഓരോ കുടുംബ യൂണിറ്റിലും മൂന്നു തലമുറകൾ ഉൾപ്പെട്ടിരുന്നു.
ഓരോ കുടുംബവും അവരുടെ പൊതു ഭൂമിയിൽ
ഒരുമിച്ചു ജോലി ചെയ്തു.
ഭൂമിയുടെ വ്യക്തിപരമായ ഉടമസ്ഥത
ജർമാനിക്‌ ഗോത്രക്കാർക്കിടയിൽ
സീസറിന്റേയോ ടാസിറ്റാസിന്റേയോകാലത്ത്‌ ഉണ്ടായിരുന്നില്ല. അവർ പിടിച്ചെടുത്ത ഭൂമി അധികവും
കാടായിരുന്നതിനാൽ ,
അവർ ആദ്യം മരങ്ങൾ ചുട്ടു നശിപ്പിക്കുകയും
പിന്നീട്‌ ഭൂമി കുടുംബ തുണ്ടുകളായി
വീതിച്ചെടുക്കുകയുമാണു ചെയ്തത്‌.
അവർ പ്രാകൃത മരക്കലപ്പകൾ ഉപയോഗിച്ചു.
ഒരേ ഭൂമി കുറേ വർഷം തുടച്ചയായി കൃഷി ചെയ്യും .
പിന്നീടത്‌ നിരവധി വർഷങ്ങൾ തുടർച്ചയായി തരിശിടും. ഇക്കാലത്തു
ഒന്നുകിൽ പുതിയ ഭൂമി തെളിച്ചെടുക്കുകയോ
അതെല്ലങ്കിൽ നേരത്തേ തെളിച്ചവയിൽ ,
വിളയിറക്കുകയും ചെയ്യും.
അവർ താസിച്ചിരുന്ന ഭൂമി അതി വിശാലമായിരുന്നു.
ജനസംഖ്യ വളരെ കുറവായിരുന്നു.
അതിനാൽ,ഒരു ഗ്രൂപ്പിന്നും ഒരിക്കലും
ഭൂമിയുടെ കമ്മി അനുഭവപ്പെട്ടില്ല
പക്ഷെ ,
അത്തരം ഒരു സ്ഥിതി വിശേഷം
എന്നന്നേക്കും നിലനിൽക്കുക സാധ്യമായിരുന്നില്ലല്ലോ.
തൽഫലമായി ഏറെ താമസിയാതെ ,
ജർമാനിക്ക്‌ ജനതകൾ പുതിയ ഭൂമി തേടിപ്പോയി .
അങ്ങിനെ അവർ റോമൻ ഭൂപ്രദേശം മുഴുവൻ
ആക്രമിക്കാൻ തുടങ്ങി.
ഈ പ്രദേശമാകട്ടെ ദീർഘകാലമായി
മുറപ്രകാരം കൃഷി ചെയ്തുവരുന്നവയുമായിരുന്നു.
ഗോത്രങ്ങൾ ഗ്രാമങ്ങളിൽ ജീവിച്ചു.
ഓരോ ഗ്രാമവും സാമുദായികാടിസ്ഥാനത്തിലായിരുന്നു.
ഗ്രാമത്തിന്റെ വകയായ കൃഷി ഭൂമി
കുടുംബ ഗ്രൂപ്പുകൾക്കിടയിൽ ഭാഗിച്ചു.
മേച്ചിൽ സ്ഥലങ്ങളും മരത്തോപ്പുകളും പുൽമേടുകളും പൊതുഭൂമിയായിരുന്നു.
ഓരോ ഗ്രാമത്തിലേയും ബഹുഭൂരിപക്ഷം അംഗവും
ഗോത്രത്തിലെ തുല്യാവകാശങ്ങൾ ഉള്ള
സ്വതന്ത്ര അംഗങ്ങളായിരുന്നു.
പക്ഷെ ,ഏറെ താമസിയാതെ
ബാർബേറിയൻ കമ്യൂണുകളിൽ
വ്യത്യസ്ഥ നിലയിലുള്ളവർ ആവിർഭവിച്ചു.
കുലാധിപരും സൈന്യാധിപരും വളർന്നു വന്നു.
ഈ ഗ്രൂപ്പുകളിൽ പെട്ടവർക്ക്‌ കുലത്തിലെ
സാധാരണ സ്വതന്ത്ര അംഗങ്ങളേക്കാൾ കൂടുതൽ
ഭൂമിയും കന്നുകാലികളും
ചിലപ്പോൾ അടിമകളും ഉണ്ടായിരുന്നു.
ഈ ബാർബേറിയൻ കമ്യൂണുകളിലെ അടിമകൾ
തങ്ങളുടെ യജനന്മാരുടെ ഭൂമിയിൽ പണിയെടുക്കുവാനും
സ്വന്തം ഉൽ പ്പന്നത്തിൽ ഒരു ഭാഗം
തങ്ങളുടെ യജമാനന്മാർക്ക്‌ നൽകുവാനും ബാധ്യസ്ഥരായിരുന്നു.
എന്നാൽ ,ഈ ബാർബേറിയൻ കമ്യൂണുകളിലെ
സമ്പത്‌ ഘടന,
അടിമത്വത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ടതായിരുന്നില്ല .
അടിമകൾ യജമാനന്മാരോടൊത്തു താമസിക്കുകയും ,
ജോലികളിൽ അവരെ സഹായിക്കുകയും ചെയ്തു.
അടിമകൾക്ക്‌ ലഭിച്ച സൗമ്യമായ പെരുമാറ്റത്തിൽ
റോമൻ നിരീക്ഷകർ അത്ഭുതപ്പെട്ടു
ടാസിറ്റസ്സിന്റെ കാലത്തു ജർമാനിക്‌ ജനത,
അവരുടെ അടിമകൾക്ക്‌ ഭൂമി നൽകുകയും
അവർക്ക്‌ സ്വന്തം ഭൂമിയും വീടും
അനുവദിച്ചുകൊടുക്കുകയും ചെയ്തു എന്നും
ഇതിന്ന് പകരമായി
അവരിൽ നിന്നും വെറും പാട്ടം മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെന്നും
ടാസിറ്റസ്സ്‌ വ്യക്തമായും പറയുന്നു.
ബാർബേറിയൻ അടിമകൾ
റോമിലെ 'കോളെനി'കളേപ്പോലെയാണ്
ജീവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കമ്യൂണുകളുടെ ഭരണം നടത്തിയത്‌
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരുന്നു.
മുഴുവൻ ഗോത്രത്തിന്റേയോ ഗ്രാമത്തിന്റേയോ
നാടുകളുടേയോ നാട്ടുകൂട്ടങ്ങളിൽ
ഈ പ്രതിനീധികൾ സമ്മേളിച്ചു.
ഈ നാട്ടു കൂട്ടങ്ങളിൽ പ്രധാനപ്പെട്ട കാര്യങ്ങൾ
പലതും ചർച്ച ചെയ്യുകയും
നിയപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
കമ്യൂണിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും
ഭൂമിയിൽ പണിയെടുക്കുക മാത്രമല്ല ചെയ്തത്‌;
അവർ എല്ലാവരും പടയാളികളുമായിരുന്നു.
ആയുധങ്ങൾ കൈവശം വെക്കുന്നത്‌
കമ്യൂണിലെ പൂർണ്ണാവകാശങ്ങളുള്ള
ഒരു സ്വതന്ത്ര അംഗത്തിന്റെ ചിഹ്നമായി കരുതപ്പെട്ടിരുന്നു. കമ്യൂണുകളിലെ കുലീനരും ധനികരുമായ അംഗങ്ങൾ
പലപ്പോഴും അവരുടെ അനുചര സംഘങ്ങളെ
ഒരുമിച്ചു കൂട്ടുകയും
ഈ ചെറിയ സേനാദളങ്ങളുടെ സഹായത്തോടു കൂടി
അയൽ ഗോത്രങ്ങളുടെ മേൽ
ഇടവിടാതെ കടന്നാക്രമണങ്ങൾ നടത്തുകയും ചെയ്തു.
മറ്റുള്ളവർ
അവരുടെ നെറ്റിയിലെ വിയർപ്പുകൊണ്ടു നേടിയതു
രക്തച്ചൊരിച്ചിൽ വഴി നേടാനാണ്
ഇപ്രകാരം ചെയ്തതെന്ന് ടാസിറ്റസ്‌ രേഖപ്പെടുത്തിയിട്ടുണ്ടു .
ഈ "കുലീനർ"അവരുടെ അനുചരന്മാരെ റിക്രൂട്ട്‌ ചെയ്തതു
അവർ ഏതു പ്രത്യേക ഗണത്തിൽ പെട്ടവരാണെന്ന
യാതോരു പരിഗണനയും കൂടാതെയാണ്.
ഇതു ഈ പ്രാകൃത സമൂഹത്തിന്റെ
കുലഘടനയുടെ ക്രമേണയുള്ള തകർച്ചക്ക്‌ വഴി തെളിച്ചു. ചിലപ്പോൾ കുലീനാധിപത്യത്തിന്റെ
അണികളി നിന്നും രാജാക്കന്മാരെ അവർ സ്വയം വാഴിക്കുകയും അവരുടെ ഭരണത്തിൻ കീഴിൽ നിരവധി ഗോത്രങ്ങളെ ഏകോപ്‌[ഇപ്പിക്കുവാൻ ശ്രമിക്കുകയും
പുതിയ ഭൂമി പിടിച്ചെടുക്കുവാൻ വേണ്ടി
വൻ തോതിലുള്ള സൈനിക പര്യടനങ്ങൾ
നടത്തുകയും ചെയ്തു.
ഇത്തരത്തിലുള്ള പിടിച്ചെടുക്കലുകൾ
ബാർബേറിയൻ ഗോത്രങ്ങളുടെ വൻ തോതിലുള്ള
കുടിയേറ്റകാലത്ത്‌ വിശേഷിച്ചും വ്യാപകമായിരുന്നു.
മൂന്നാം നൂറ്റാണ്ടിന്നും അഞ്ചാം നൂറ്റാണ്ടിന്നും ഇടയിലുണ്ടായ
ഈ കുടിയേറ്റത്തെ"ജനതകളുടെ മഹത്തായ കുടിയേറ്റ"മെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
ഇതിന്റെ ഫലമായി
മുൻ റോമാസാമ്രാജ്യത്തിന്റെ ഭൂപ്രദേശത്ത്‌ ഒട്ടനവധിബാർബേറിയൻ രാഷ്ട്രങ്ങൾ രൂപീകൃതമായി.
നാലാം നൂറ്റാണ്ടിൽ ബാർബേറിയൻ ഗോത്രങ്ങളുടെ
വലിയൊരു യൂണിയൻ ,
നീപ്പർ നദീതീരത്തു ഗോത്തുകളുടെ നേതൃത്വത്തിൽ
സ്ഥാപിതമായി .
ഇതിന്റെ നേതാവ്‌ ജർമാനാറിക്സ്‌ എന്ന ശ്രേഷ്ടനായിരുന്നു.
ഈ സഖ്യമാകട്ടെ
ഏഷ്യൻ പുൽ മേടുകളിൽ നിന്നുള്ള നാടോടികളായ
പുതിയ ബാർബേറിയൻ ഗോത്രങ്ങളുടെ
ആക്രമണത്തിന്നിരയായി തീർന്നു.
ഹൺ എന്നറിയപ്പെട്ടിരുന്ന ഇവർ ഇതിനു തൊട്ടു മുമ്പു
ചൈനയെ ആക്രമിക്കുന്നതിന്നും
അതിനെ നിലം പരിശാക്കുന്നതിലും വിജയിക്കുകയുണ്ടായി.

Varamozhi Editor: Text Exported for Print or Save

(പ്രഭാത്‌ ബുക്സിന്റെ ലോക ചരിത്രത്തിൽ നിന്ന് പകർത്തിയത്‌)






2010, ജൂൺ 26, ശനിയാഴ്‌ച

ഫ്യൂഡലിസത്തിലേക്കുള്ള പരിവർത്തനവും യൂറോപ്പിലെ ആദിമ ഫ്യൂഡൽ രാഷ്ട്രങ്ങളുടെ ആവിർഭാവവും

Varamozhi Editor: Text Exported for Print or Save

റോമാ സാമ്രാജ്യത്തിന്റെ

പതനത്തിനും അതിന്റെ ഭൂപ്രദേശങ്ങൾ

ബാർബേറിയന്മാർ പിടിച്ചെടുത്തതിന്നും ശേഷമുള്ള പ്രാരംഭകാലത്ത്‌ സാംസ്കാരികമായി

വമ്പിച്ച അധപ്പതനം നടന്നു.

ക്ലാസിക്കൽ കലയുടേയും ശാസ്ത്രത്തിന്റേയും

മുന്തിയ നേട്ടങ്ങളുടെ അംശം പോലും

പെട്ടെന്ന് കാണാനില്ലാതെയായി.

ബാർബേറിയന്മാർ-ജർമൻ കാരും സ്ലാവുകാരും -

അപ്പോഴും

പ്രാകൃത ഗോത്രാധിപത്യസമുദായങ്ങളായാണ് ജീവിച്ചത്‌.

സ്വന്തം അദ്ധ്വാനംകൊണ്ടു സൃഷ്ടിക്കാൻ കഴിയാത്തതും

അവർക്ക്‌ കഴിവില്ലാത്തതുമായ എല്ലാം ആർജ്ജിക്കുവാനുള്ള

ഒരു ഉപാധി എന്ന നിലക്കാണ്

അവർ യുദ്ധത്തെ കരു തിയത്‌.

അവർ പട്ടണങ്ങളും നഗരങ്ങളും കൊള്ളയടിച്ചു.

ധനവാന്മാരെ തടവുകാരായി പിടിച്ചു.

അവരിൽ നിന്നും വൻ തുകകൾ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു.

ചിലപ്പോൾ അവരുടെ എസ്റ്റേറ്റുകളും മേച്ചിൽ സ്ഥലങ്ങളും പിടിച്ചെടുക്കുന്നതിൻ മുൻപ്‌ അവരെ വകവരുത്തുകയും ചെയ്തിരുന്നു.

പലപ്പോഴും തദ്ദേശീയ ജനങ്ങളെ

വരുമാനത്തിന്റെ മൂന്നിൽ ഒരു ഭാഗം

തങ്ങൾക്ക്‌ നൽകുവാൻ അവർ നിർബന്ധിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ റോമാ നഗരം തന്നെ

ഒന്നിലേറെ തവണ കൊള്ളയടിക്കപ്പെടുകയും

നിലം പരിശാക്കുകയും ചെയ്തു.

ബാർബേറിയർ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളിലെ കൈത്തൊഴിലുകളും കച്ചവടവും അതിവേഗം അധ:പ്പതിച്ചു.

റോമാസാമ്രാജ്യത്തിലെ (വിശേഷിച്ചും മുൻ പ്രവിശ്യകളിലെ)പട്ടണങ്ങളും മറ്റുരാജ്യങ്ങളും

തമ്മിലുള്ള ബന്ധങ്ങളും അതി വേഗത്തിൽ അപ്രത്യക്ഷമായി.

കുടിയേറ്റക്കാർ കൂട്ടം കൂട്ടമായി വരികയും

ഓരോ അലയും സ്വയം പര്യാപ്ത കാർഷിക വ്യവസ്ഥ ആവിഷ്കരിക്കുകയും ചെയ്തു.

പശ്ചിമ സാമ്രാജ്യം ക്രമേണ ഒട്ടനവധി ബാർബേറിയൻ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.

പ്രാകൃതിക സമ്പത്‌ ഘടനയോടുകൂടിയ നിരവധി ഘടകങ്ങൾ അവിടങ്ങളിൽ രൂപം കൊള്ളുകയും ചെയ്തു.

എന്നാൽ ഈ മൗലിക മാറ്റങ്ങളെല്ലാം ഒരു ഘോര ശിക്ഷയായി കരുതപ്പെടുകയുണ്ടായില്ല

സാമ്രാജ്യം അതിന്റെ പൗരന്മാരുടെ മേൽ

ഭാരിച്ച നികുതികൾ ചുമത്തി .

ഭരണത്തിലെ എണ്ണമറ്റ ഉദ്യോഗസ്ഥന്മാരുടെ

അടിച്ചമർത്തലിന്ന് പൗരന്മാർ വിധേയരായി.

സൈനികപ്പാളയങ്ങളുടെ സ്ഥാപനവും

റോമാക്കാരുടെ ശംമ്പളം പറ്റി

പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന

തദ്ദേശ കുലീനന്മാരുടെ ഭാഗത്തുനിന്നുള്ള നിഷ്ടൂരമായ

ചൂഷണവും പൗരന്മാരുടെ മേൽ പുതിയ ഭാരങ്ങളേറ്റി.ഇക്കാരണങ്ങളാൽ പൽപ്പോഴും പ്രാദേശിക ജനങ്ങൾ ബാർബേറിയന്മാരെ വിമോചകരെന്ന നിലയിൽ സ്വാഗതം ചെയ്യുകപോലുമുണ്ടായി.

ഇതിന്ന് മറ്റുചില കാരണങ്ങൾകൂടി ഉണ്ടായിരുന്നു.

തദ്ദേശ കുലീന്മാരുമായി അവർ അവരുടെ കണക്കുകൾ

വളരെ നിർദ്ദാക്ഷിണ്യമായും ക്രൂരമായുമാണു

തീർത്തിരുന്നതെങ്കിലും മിക്കവാറും അവർ

സാധാരണ ജനങ്ങളെ ദ്രോഹിക്കാതെ വിടുകയും

അടിമകളെ മോചിപ്പിക്കുകയും Varamozhi Editor: Text Exported for Print or Save

സാമ്രജ്യ ഉദ്യോഗസ്ഥന്മാരുടെ അസഹനീയമായ

മർദ്ദനത്തിന്റെ ഭാരത്തിൽ നിന്നും അവരെ രക്ഷിക്കുകയാണ് ചെയ്തത്‌.

സാമ്രാജ്യത്തിന്റെ പതനകാലത്ത്‌ ജീവിച്ച രോമാക്കാരിലൊരാളായിരുന്ന

ഒറോഷ്യസ്സ്‌,

ബാർബേറിയന്മാരുടെ കടന്നാക്രംണത്തേപ്പറ്റി ഇപ്രകാരം പറയുകയുണ്ടായി :

"ബാർബേറിയന്മാർ അവരുടെ വാളുകൾ

താഴെ വെച്ചതിന്ന് ശേഷം

ഇപ്പോൾ കലപ്പയെടുക്കകയും അവശേഷിക്കുന്ന

റോമാക്കാരോട്‌

സഖാക്കളും സുഹൃത്തുക്കളും എന്ന രീതിയിൽ

പെരുമാറുകയും ചെയ്യുന്നു,

ഈ റോമാക്കാർക്കിടയിൽ

റോമൻ ഭരണത്തിൻ കീഴിൽ ജീവിക്കുകയും

ഭാരിച്ച നികുതികൾ നൽകുന്നതിനേക്കാൾ

തങ്ങളുടെ സ്വാതന്ത്ര്യം

നില നിർത്തിക്കൊണ്ട്ബാർബേറിയന്മാരുടെ കൂടെ

ദാരിദ്ര്യത്തിൽ ജീവിക്കുവാൻ

ഇഷ്ടപ്പെടുന്നവരെ ഇന്നു കാണാൻ കഴിയും"

(തുടർച്ച അടുത്തതിൽ)




മധ്യ യുഗങ്ങൾ

പല പണ്ഢിതന്മാരും
മധ്യയുഗങ്ങൾ എന്ന പദം ഉപയോഗിക്കുന്നത്‌
പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്റെ പതനത്തിന്നും
(എ ഡി 476)
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ
അഥവാ ബൈസാൻ തിയത്തിന്റെ പതനത്തിനും
(എ ഡി 1453)
ഇടക്കുള്ള കാലഘട്ടത്തെ ഉദ്ദേശിച്ചാണ്.
മറ്റുചിലർ കൊളംബസ്സ്‌ അമേരിക്ക കണ്ടുപിടിച്ചത്‌(1492)
ആ കാലഘട്ടത്തിന്റെ അവസാനം കുറിക്കുന്ന സംഭവമായി പരിഗണിക്കുന്നു.
പക്ഷെ മധ്യയുഗങ്ങളുടെ അന്ത്യം പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾപ്പുറത്തേക്ക്‌ വയ്കാതിരിക്കുന്നതിൽ
എല്ലാപേർക്കും യോജിപ്പാണ്.
മധ്യയുഗങ്ങൾ എന്ന സംജ്ഞ പാഠപുസ്തകങ്ങളിലും
17-ആം നൂറ്റാണ്ടിൽ മാനുഷികമൂല്യങ്ങൾക്ക്‌
പ്രാധാന്യം നൽകുന്ന എഴുത്തുകാർ രചിച്ച പോപ്പുലർ ചരിത്രങ്ങളിലുമാണ് വേരൂന്നിയത്‌.
ഇവരാകട്ടെ ഈ കാലഘട്ടത്തെ ശാസ്ത്രത്തിന്റെ പുനർജന്മത്തിനേയും ക്ലാസിക്കൽ കാലഘട്ടത്തിലെ
കലകളിലുള്ള താൽപര്യത്തിന്റെയും പുനരുജ്ജീവനത്തിന്റേയും യുഗമെന്നു വിശേഷിപ്പിച്ചു.
പുനരുത്ഥാനത്തിന്നും ക്ലാസിക്കൽ കാലത്തിന്നു മിടയിലുള്ള കാലത്തെ മധ്യയുഗങ്ങൾ എന്ന് അവർ വിളിക്കുകയും ചെയ്തു.
ഈ കാലഘട്ടത്തെ അവർ അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും
ബാർബേറിയൻ ആക്രമണങ്ങളുടേയും ഒരു കാലമായും
വമ്പിച്ച സാംസ്കാരിക അധ:പതനത്തിന്റെ
ഒരു കാലമായും ചിത്രീകർച്ചു.
സോവിയറ്റ്‌ ചരിത്രകാരന്മാർ
ഒരു നിശ്ചിത സാമൂഹ്യഘടന-ഫ്യൂഡലിസം- നിലനിന്നിരുന്ന കാലഘട്ടത്തിനേയാണ് മധ്യയുഗം എന്നു വിളിക്കുന്നതു.
ഫ്യൂഡൽ സമൂഹം;
അതിന്ന് മുമ്പുണ്ടായിരുന്ന അടിമയുടമ സമൂഹത്തേപോലെ
ഒരു വർഗ്ഗ സമൂഹമായിരുന്നു.
അധ്വാനിക്കുന്ന ജനതയുടെ
ചൂഷണത്തിൽ അധിഷ്ടിതവുമായിരുന്നു അതു.
ഫ്യൂഡലിസം അതിന്നു മുമ്പുള്ള സാമൂഹ്യഘടനയിൽനിന്നും ഭിന്നമായത്‌, ആ വ്യവസ്ഥയിൽ അധ്വാനിക്കുന്ന
ജനത അടിമകളായിരുന്നില്ല എന്നതിലല്ല,
മറിച്ച്‌ സാമ്പത്തികമായി,അവരുടെ യജമാനന്മാരുടെ ആശ്രിതരായിരുന്നു എന്നതിലാണ് ;
അതല്ലെങ്കിൽ ഭരണവർഗ്ഗമായും ഫ്യൂഡൽ പ്രഭുക്കളുമായും കെട്ടുപാടുള്ള അടിയാന്മാരായിരുന്നു.
ഫ്യൂഡൽ സമൂഹം മനുഷ്യരാശിയുടെ ചരിത്രത്തിൽ
ഒരു നിർണ്ണായക ഘട്ടത്തെക്കുറിക്കുന്നു.
അടിമത്തസമൂഹവുമായി തട്ടിച്ചു നോക്കുമ്പോൾ
അത്‌ ഒരു പുരോഗമന സമൂഹമായിരുന്നു.
ഭൗതികവും ആധ്യാത്മികവുമായ എല്ലാ സംസ്കാരത്തിന്റേയും അടിസ്ഥാനം മനുഷ്യാദ്ധ്വാനമാണ്.
മനുഷ്യരാശിയുടെ വികാസത്തേയും കൂടുതൽ
ശോഭനമായ ഭാവിയിലേക്കുള്ള പുരോഗതിയേയും നിർണ്ണയിക്കുന്നതും മനുഷ്യാധ്വാനം തന്നെ.
അടിമത്തത്തിന്റെ യുഗത്തിൽ അസ്തിത്വത്തിന്റെ ഭൗതികോപാധികളുടെ സൃഷ്ടിക്കു വേണ്ടിയുള്ള
അവശ്യ മുന്നുപാധി ശാരീരികാദ്ധ്വാനമായിരുന്നു.
ഇതു എല്ലാവിധത്തിലും അടിമയുടെ ഭാരവുമായിരുന്നു. അടിമയാകട്ടെ ,
അയാളുടെ അദ്ധ്വാനത്തെ വെറുത്തു,
ചാട്ടവാറടി ഭയന്നു മാത്രമാണ് അയാളത്‌ ചെയ്തത്‌. റോമാസാമ്രാജ്യത്വത്തിന്റെ പ്രതിസന്ധിക്കാലത്ത്‌
അടിമകളെ അവരുടെ അദ്ധ്വാനത്തിൽ
തൽപരരാക്കേണ്ടതിന്റെ ആവശ്യകത അടിമയുടമകൾ മനസ്സിലാക്കിയിരുന്നു.
അവർ,
സ്വന്തമായി ചെറുതുണ്ടു ഭൂമികൾ ഉടമസ്ഥതയിൽ
വെക്കുന്നതിന്നും അവ കൃഷിചെയ്യുന്നതിന്നും
സ്വന്തം കുടുംബങ്ങൾ പുലർത്തുന്നതിന്നും
അടിമകളെ അനുവദിച്ചു.
ഇപ്രകാരം ഭാവിയിലെ ഫ്യൂഡൽ സമൂഹത്തിന്റെ
അടിത്തറ പാകി.
ഫ്യൂഡൽകാലത്തു ഭൂമി ഫ്യൂഡൽ പ്രഭുക്കളുടെ വകയായിരുന്നു.
എന്നാൽ അവർ അത്‌ ചെറു തുണ്ടുകളായി
അവരുടെ ആൾക്കാർക്ക്‌ വിതരണം ചെയ്തു കൊടുത്തു.
ഇവരാകട്ടെ ജന്മിയോടുള്ള ബന്ധമൊഴിച്ച്‌
മറ്റ്‌ എല്ലാവിധത്തിലും സ്വതന്ത്രരായ കുടിയാന്മാർ ആയിരുന്നു. അവരുടെ ഭൂമിക്ക്‌ പ്രതിഫലമെന്നവണ്ണം
സ്വന്തം ജന്മിക്കുവേണ്ടി പണിയെടുക്കാനും
അവർ വിധേയരായിരുന്നു.
അതല്ലെങ്കിൽ അവരുടെ ഉൾപ്പന്നത്തിന്റെ ഒരു ഭാഗം
അവർക്ക്‌ നൽകണമായിരുന്നു.
എങ്കിലും ഈ അടിയാന്മാർ ,
അവരുടെ സ്വന്തം അവകാശത്തിന്റെ
അടിസ്ഥാനത്തിൽ ,ചെറു കർഷകരായിരുന്നു;
അവർക്ക്‌ സ്വന്തം കുടുംബങ്ങളുണ്ടായിരുന്നു.
ഭൂരിപക്ഷം പേരുടെ കാര്യത്തിലും കൃഷിക്കാരൻ
അവന്റെ ഉൽ പ്പന്നത്തിൽ നിന്നും അവന്റെ ജന്മിക്ക്‌
എന്തെല്ലാം നൽകണമെന്നുള്ളത്‌
ആചാര്യ മര്യാദ പ്രകാരം നിശ്ചയിക്കപ്പെട്ടിരുന്നു.
അതിനാൽ കുടിയാന്മാർക്ക്‌
ഒരു കാര്യം മുൻ കൂട്ടി അറിയാമായിരുന്നു ;
അവർ അവരുടെ ഉൽ പ്പാദനക്ഷമതാ നിലവാരം വർദ്ധിപ്പിക്കുകയാണെങ്കിൽ
അവരുടെ കൈവശം കൂടുതൽ ഉൽ പ്പന്നവുമുണ്ടായിരിക്കും,
അങ്ങനെ അവരുടെ കുടുംബത്തിന്റെ
ജീവിതോപാധികൾ മെച്ചപ്പെടുത്താനും കഴിയുമല്ലോ.
ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണു:
പഴയ അടിമയല്ല അടിയാളൻ .
അടിയാളന്ന്‌ തന്റെ ഉൽ പ്പാദനക്ഷമത
വർദ്ധിപ്പിക്കുന്നതിൽ ഒരു സ്ഥാപിത താൽപര്യമുണ്ടായിരുന്നു.
ഫൂഡൽ സമൂഹത്തിന്റെ
പുരോഗമന വശം ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌.
പിന്നീട്‌
കുറേക്കൂടി പുരോഗമിച്ച മുതളാളിത്ത
സമ്പത്ഘടനയിലേക്കുള്ള പരിവർത്തനത്തിന്ന്‌ വഴിയൊരുക്കിയതും ഇതായിരുന്നു
[പ്രഭാത്‌ ബുക്സിന്റെ"ലോക ചരിത്രത്തിൽ"നിന്ന് പകർത്തിയത്‌]