2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

- കൂലി വേലക്കാരായ ഒരു വർഗ്ഗത്തിന്റെ ഉദയം -


മുമ്പ് വിശദീകരിച്ച  മൂന്നു തരംതൊഴിൽ ശാലകളും മുതലാളിത്ത സ്ഥാപനങ്ങളായിരുന്നു.
അവയിൽ പ്രവൃത്തിച്ചിരുന്നവർ  കൂലി വേലക്കാരായിരുന്നു .
അവർ അവരുടെ  അദ്ധ്വാന ശക്തി മുതലാളിക്ക് വിറ്റ്‌ ഉപജീവനം കഴിച്ചു .
മുതലാളിയാവട്ടെ , ഈ അദ്ധ്വാനശക്തിയെ  ചൂഷണം ചെയ്ത് മിച്ച മൂല്യം ഉണ്ടാക്കി . അയാളുടെ ലാഭത്തിന്റെ പ്രധാന പങ്കും അതായിരുന്നു.
 മുതലാളിയുടെ  എല്ലാ  സംരംഭങ്ങൾക്കും  പിന്നിലുള്ള പ്രേരക ശക്തി ലാഭമോഹമായിരുന്നു. അയാൾ  അത് വർദ്ധിപ്പിക്കുവാൻ നിരന്തരം ശ്രമിച്ചു .തൊഴിലാളിക്ക് കഴിയുന്നത്ര കുറച്ചു കൊടുക്കുക ,പരമാവധി ഉത്പാദിപ്പിക്കുവാൻ അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാ ണ്   അതിന്ന് വേണ്ടി അയാൾ കൈക്കൊണ്ട മാർഗ്ഗങ്ങൾ .
ഇതിൽ ഒന്നാമത്തെ കാര്യം നടപ്പിലാക്കുക വളരെ എളുപ്പമായിരുന്നു.
സമൂഹത്തിൽ  ഉല്പാദനോപകരണങ്ങളുടെയും  ജീവനോപാദികളുടേയും  ഉടസ്ഥാവകാശം  ഇല്ലാത്തവരും  സ്വന്തമായുള്ള അധ്വാനശക്തി വിറ്റ് 
ഉപജീവനം കഴിക്കാൻ നിർബന്ധിക്കപ്പെടുന്നവരുമായ പാവപ്പെട്ടവരുടെ സംഖ്യ നിരവധിയാണെന്ന് ഉറപ്പുവരുത്തേണ്ടത്    മുതലാളിമാരുടെ നിക്ഷിപ്ത താല്പര്യമായിരുന്നു.
അത്തരക്കാരുടെ അംഗസംഖ്യ എത്ര കൂടുതലാണോ അത്രയും കുറച്ചു മാത്രമേ  കൂലിയിനത്തിൽ മുതലാളിക്ക് കൊടുക്കേണ്ടി യിരുന്നുള്ളു .
കൂലിവേലക്കാരുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കാൻ  തൊഴിൽശാലയുടെ ഉടമസ്ഥൻ വിശദമായ പ്രവൃത്തി വിഭജനം ഏർപ്പെടുത്തുമായിരിന്നു .
ഓരോതൊഴിലാളിയും ഓരോ പ്രത്യേക ജോലിമാത്രം ചെയ്‌താൽ മതി.
ഒരേ ഉപകരണങ്ങൾ കൊണ്ട്  നിർവഹിക്കാവുന്ന  ഒരൊറ്റ പ്രവൃത്തിയിൽ  പരിശീലനം നേടുകയായിരുന്നു ഇതിന്റെ ഫലം.
 ഉല്പാദന പ്രക്രിയയിലെ  അവരുടെ പ്രവൃത്തി കൂടുതൽ വേഗത്തിൽ
ചെയ്തു തീർക്കാൻ ഈ വിഭജനം മൂലം തൊഴിലാളിക്ക് കഴിഞ്ഞു.
ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ മധ്യയുഗത്തിലെ കൈത്തൊഴിലുകാർ   ചെയ്തതിനേക്കാൾ കൂടുതൽ പ്രവൃത്തികൾ ചെയ്യാൻ ഇവർക്ക് കഴിഞ്ഞു.
കൈവേലക്കാർക്ക് വ്യത്യസ്തമായ നീക്കങ്ങൾ ആവശ്യമുള്ള നിരവധി പ്രവൃത്തികളോടുകൂടിയ ഉല്പാദനപ്രക്രിയ  ഒറ്റക്ക് തന്നെ            നിർവഹിക്കേണ്ടതുണ്ടായിരുന്നു.
ഉല്പാദന ക്ഷമത ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മറ്റൊരു കാര്യമുണ്ട് ,  ഉല്പാദനത്തിന്ന്  ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ മെച്ചപ്പെടുത്തിയതാണത്. തൊഴിലാളികൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എത്രമാത്രം മെച്ചമാണോ ,
അവർ ക്ക് ചെയ്യേണ്ട പ്രവൃത്തി എത്രമാത്രം അനുയോജ്യമാണോ
അത്രയും കുറച്ചു സമയമേ  അവർക്ക് ചെലവഴിക്കേണ്ടി വരുന്നുള്ളു.
മാത്രമല്ല, ഉല്പന്നങ്ങളുടെ അളവും വർദ്ധിപ്പിക്കാൻ കഴിഞ്ഞു.
സ്വാഭാവികമായും മെച്ചപ്പെട്ട  ഉപകരണങ്ങൾ ശേഖരിച്ച്
അങ്ങനെ കൂടുതൽ ലാഭമുണ്ടാക്കെണ്ടത് മുതലാളിയുടെ സ്വന്തം താല്പര്യമായി മാറി .
പുതിയ ഉല്പാദന രീതി,
മുതൽ മുടക്കിയവർക്കെല്ലാം വലിയ ലാഭം വാഗ്ദാനം ചെയ്തു.
തൊഴിലാളികളുടെ എണ്ണം പെട്ടെന്ന് വര്ദ്ധിച്ചു.
ഓരോ തൊഴിൽ ശാലയുടെ ഉടമസ്ഥനും അയാളുമായി മത്സരിക്കുന്ന
ഒരു അയൽക്കാരൻ ഉണ്ടാവും .നല്ല സാധനങ്ങൾ കുറഞ്ഞവിലക്ക് ഉത്പാദിപ്പിക്കുവാൻ അയൽക്കാരൻ ശ്രമിച്ചിരുന്നു.
മത്സരത്തിൽ വിജയിക്കുവാനുള്ള ഏകവഴി അതുമാത്രമായിരുന്നു.
ഉല്പാദനോപകരണങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും
ഉല്പാദന സമ്പ്രദായങ്ങളിൽ ഒരു വിപ്ളവം തന്നെ വരുത്തുന്നതിലും
മുതലാളിത്ത ഉല്പാദന രീതിക്ക് കഴിഞ്ഞു.
പരമാവധി ലാഭം ലഭ്യമാക്കാൻ വേണ്ടി ആദ്യകാലത്തെ മുതലാളിമാർ  ഉപയോഗപ്പെടുത്തിയ പുതിയതും മെച്ചപ്പെട്ടതുമായ സമ്പ്രദായങ്ങൾ
ഈ ഉല്പാദന രീതിയുടെ തന്നെ ഏറ്റവും  പുരോഗമനപരമായ  ഒരു സ്വഭാവ വിശേഷമായിരുന്നു.
ഉല്പാദന പ്രക്രിയയുടെ  ഗതിവേഗം വർദ്ധിപ്പിക്കേണ്ടത് അടിയന്തിരമായപ്പോൾ മനുഷ്യന് പകരം യന്ത്ര ശക്തി ഉപയോഗപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ടവർ ആലോചിച്ചു.
മനുഷ്യൻ കൈകൊണ്ട് ചെയ്തിരുന്ന പ്രവൃത്തികൾ എല്ലാം ചെയ്യുന്നതും
എന്നാൽ അതിനേക്കാൾ വേഗതയും സൂഷ്മതയുമുള്ളതുമായ യന്ത്രങ്ങളെക്കുറിച്ച്  അവർ ചിന്തിച്ചു.
ക്രമേണ പല യന്ത്രങ്ങളും രംഗത്ത് വന്നു.
തൊഴിൽശാലകളെ ഫാക്ടറികൾ പകരം വെച്ചു.
ആധുനിക യുഗത്തിന്റെ മുഖമുദ്രയായ വമ്പിച്ച സാങ്കേതിക പുരോഗതിയായിരുന്നു ഇതിന്റെ ഫലം
കൂലിവേലക്കാരുടെ അധ്വാനം ഫലപ്രദമാക്കാൻ ആദ്യകാലത്തെ തൊഴിൽശാലാ ഉടമസ്ഥർ നിരവധി മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നു.
തൊഴിലാളികൾക്ക് നല്ല പരിശീലനം നൽകി അവർ അവരുടെ സ്ഥാപനങ്ങളുടെ ഘടന മെച്ചപ്പെടുത്തി.
ഇതിന്റെ ഫലമായി നിരവധി തൊഴിലാളികൾ  അവരുടെ തൊഴിലിൽ
വിദഗ്ദരായി തീർന്നു. മെച്ചപ്പെട്ട ഉല്പാദന ഉപകരണങ്ങളുടെ ഉപയോഗവും
അവർ പ്രയോജനപ്പെടുത്തി.
ഈ പുതിയ മുതലാളിത്ത ഉല്പാദനരീതിയുടെ ഉദയം ഐതിഹാസികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി .
മനുഷ്യരാശിയുടെ ചരിത്രത്തിൽ  ഒരു പുതിയ യുഗത്തിന്റെ
തുടക്കമായിരുന്നു അത്.
ഗ്രാമത്തിലെയും പട്ടണങ്ങളിലേയും  ചെറുകിട ഉല്പാദകരുടെ തകർച്ചയായിരുന്നു ഒന്നാമത്തെ പ്രത്യാഘാതം .
നഗരത്തിലെയും ഗ്രാമത്തിലെയും  പണിയെടുക്കുന്ന ജനങ്ങൾ ദരിദ്രരായ തൊഴിലാളികളായിത്തീർന്നു.
അതായത്,
ഉല്പാദനോപാധികളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും  ജീവനോപാധികളിൽ നിന്നും അകറ്റി നിർത്തപ്പെട്ട അവർക്ക്
തങ്ങളുടെ അധ്വാനശക്തി വിറ്റ് ഉപജീവനം കഴിക്കേണ്ടിവന്നു. 

അഭിപ്രായങ്ങളൊന്നുമില്ല: