2011, ജനുവരി 14, വെള്ളിയാഴ്‌ച

എന്താണ് പദാർത്ഥം?


1 പൗരാണിക തത്വചിന്തയിൽ പദാർത്ഥത്തെപ്പറ്റിയുള്ള ധാരണ.

രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന കപിലൻ എന്ന ഭാരതീയ തത്വജ്ഞാനിയുടെ യുകതി വാദം ഇപ്രകാരമായിരുന്നു.
യാതൊന്നും തന്നെ നിത്യമായിട്ടുള്ളതല്ല.എന്നാൽ ഒന്നുമില്ലായ്മയിൽ നിന്ന് ഒന്നിനും ജനിക്കാൻ സാദ്ധ്യമല്ല.ഒന്നിനെയും ഒന്നുമില്ലായ്മയിലേക്ക് ചുരുക്കാനും സാദ്ധ്യമല്ല.കാരണം സാധനങ്ങൾ നശിക്കുമ്പോൾ അവ അപ്പാടെ അപ്രത്യക്ഷമാവുകയല്ല,മറിച്ച് പുതിയ സാധനങ്ങൾക്ക് ജന്മം നല്കുന്ന സാമഗ്രിയായി പരിണമിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ ആവാത്ത എന്തോ സാമഗ്രി - എല്ലാവസ്തുക്കളും അതിൽ നിന്നാണ്‌ ഉണ്ടാകുന്നത്-അതായത് പദാർത്ഥം,ഉണ്ടെന്ന നിഗമനത്തിലാണ്‌ കപിലൻ ചെന്നെത്തുന്നത്.
മറ്റുപൗരാണികതത്വ ചിന്തകരും ഇതുപോലെ പദാർത്ഥം എന്ന ആശയത്തിൽ ചെന്നെത്തിയിട്ടുണ്ട്.
കപിലന്റെ ഏതാണ്ട് സമകാലീകരായ യവനതത്വചിന്തകർ പ്രകൃതിയിൽ ഒറ്റനോട്ടത്തിൽ കാണാവുന്ന വസ്തുക്കളിലാണ്‌ പദാർത്ഥം തേടിയത്.
വസ്തുക്കളുടെ പ്രാഥമികധാതു ജലം അഥവാ ഈർപ്പം ആണെന്ന് താലോസ്(Thales) കരുതി.
വായു ആയിരുന്നു അനാക്സിമെനസ്സിനെ സംബന്ധിച്ചിടത്തോളം പ്രാഥമികപദാർത്ഥം.
അഗ്നിയാണ് പ്രാഥമികമെന്ന് ഹെരാക്ലിറ്റസ് വാദിച്ചു.
മണ്ണ് ,വെള്ളം ,വായു,അഗ്നി എന്നിവയുടെ കണികകൾ ചേർന്നുള്ളതാണ്‌ ഈ പ്രപഞ്ചം എന്ന് എമ്പിഡോക്ലിസ് വിശ്വസിച്ചുപോന്നു.
നിത്യവും നാശമില്ലാത്തതും മാറ്റമില്ലാത്തതുമായ സൂഷ്മധാതുക്കൾ ,പരമാണുക്കൾ അഥവാ ആറ്റങ്ങൾ (ഗ്രീക്ക് ഭാഷയിൽ അവിഭക്തം എന്ന് അർത്ഥം വരുന്ന ആറ്റോമോസ്) -സൂഷ്മമെന്ന് പറഞ്ഞാൽ ഇനിയൊട്ടും ചെറുതാക്കാനാവാത്തതും ദർശിക്കാനോ സ്പർശിക്കാനോ പറ്റാത്തതുമായത്ര ചെറുത്-ചേർന്നതാണ്‌ പദാർത്ഥം എന്ന് ഡെമോക്രിറ്റസ് പഠിപ്പിച്ചു .
കാഠിന്യം,വലിപ്പം,ആകൃതി,ഭാരം,ചലനം എന്നിവയോടുകൂടിയതാണ്‌ ആറ്റം.പ്രത്യേകരീതികളിൽ സജ്ജമാക്കിവെച്ചിട്ടുള്ള ആറ്റങ്ങൾ എല്ലാറ്റിലും അടങ്ങിയിട്ടുണ്ട്.ആറ്റങ്ങളുടെ ഒരു പ്രത്യേകസംയോഗം - ഒരുവസ്തു - ശിഥിലമാകുമ്പോൾ ആവസ്തു നശിക്കുന്നു.ഡെമോക്രിറ്റസിന്റെ അഭിപ്രായത്തിൽ ,യഥാർത്ഥലോകത്തിന്റെ വൈവിധ്യം ആറ്റം സംയോഗങ്ങളുടെ വൈവിധ്യം മൂലമുള്ളതാണ്‌.ഒരു വസ്തുവിന്റെ ഉപരിതലത്തിൽ നിന്ന് ആറ്റം അതിസൂഷ്മമായി നിർഗ്ഗമിക്കുമ്പോൾ അത് ബോധേന്ദ്രിയങ്ങളിൽ തട്ടി സംവേദനങ്ങളും തുടർന്ന് ധാരണകളും ഉണ്ടാവുന്നു.
ഈ ധാരണകൾക്ക് ഉത്തരവാദിത്വം സംവേദനങ്ങൾക്കാണ്.സംവേദനങ്ങളും ധാരണകളും ആറ്റങ്ങളുടെ നിർഗമനത്തിൽ നിന്നും ഉളവായിട്ടുള്ള ചിത്താനുഭവങ്ങളാണ്‌.
അങ്ങിനെ ഡമോക്രിറ്റസ് പഠിപ്പിച്ച സംഗതികൾ ഇതെല്ലാമാണ്‌;
1) പദാർത്ഥം (അതിൽനിന്ന് ഉണ്ടാക്കിയ വസ്തുക്കൾ പോലെ ) യാഥാർത്ഥ്യമാണ്‌;അത് നമ്മുടെ ബോധത്തിൽ നിന്ന് സ്വതന്ത്രമായി വർത്തിക്കുന്നു;
2) സംവേദനങ്ങൾ ഉണ്ടാക്കുന്നവയാണ്‌ പദാർത്ഥം;
3) പദാർത്ഥത്താൽ ഉണ്ടാക്കപ്പെടുന്ന ചിത്താനുഭവങ്ങളാണ്‌ സംവേദനങ്ങളും ധാരണകളും;
4) പദാർത്ഥത്തിന്ന് ചില ഭൗതികഗുണങ്ങളുണ്ട്;എല്ലാവസ്തുക്കളും അതിൽ നിന്നാണ് ഉണ്ടാകുന്നത് (പ്രകൃതിയുടെ പരമമായ നിലവാരമാണത്);
5) പദാർത്ഥം മാറ്റമില്ലാത്തതാണ്‌; ഇന്നത്തെപ്പോലെ തന്നെ ആറ്റം എന്നും നിലനിന്നിരുന്നു; ഇനിയും നിലനില്ക്കുകറ്റും ചെയ്യും.

2 പ്രകൃതിശാസ്ത്രത്തിലെ വിപ്ലവവും തത്വചിന്താവാദവും

പ്രകൃതിയുടെ മാറ്റമില്ലാത്ത,പരമമായ നിലവാരത്തെ - ബലതന്ത്രനിയമങ്ങളാണ്‌ അതിനെ നിയന്ത്രിക്കുന്നത് - കുറിക്കുന്ന പരമാണുക്കൾ (ആറ്റം) ചേർന്നുള്ളതാണ്‌ പദാർത്ഥം എന്ന ധാരണ 19-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രബലമായി നില നിന്നു.
എന്നാൽ അക്കാലത്ത് വൈദ്യുതശക്തിയും കാന്തതയും (മാഗ്നറ്റിസവും) തമ്മിലുള്ള കെട്ടുപാട് കണ്ടുപിടിക്കപ്പെട്ടു.ഏറെത്താമസിയാതെ വിദ്യുത്കാന്തികമേഖലകളും ,തരംഗങ്ങളും ചാർജുകളും പ്രകാശത്തിന്റെ വിദ്യുത്കാന്തികസ്വഭാവവും കണ്ടുപിടിക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്തു.പക്ഷെ ഇതിലൊന്നും ആറ്റം ഉള്ളതായി കണ്ടില്ല.
കാലം കുറേ കഴിയുമ്പോൾ വിദ്യുത് കാന്തികപ്രതിഭാസങ്ങൾക്ക് നിദാനം ആറ്റം ആണെന്ന് കണ്ടുപിടിക്കപ്പെടുമെന്നാണ്‌ ചിലർ പ്രതീക്ഷിച്ചിരുന്നത്. എല്ലാം ആറ്റമാക്കി ചുരുക്കാൻ പറ്റില്ലെന്ന് മറ്റു ചിലർ കണ്ടു.ആറ്റം ചേർന്നുള്ള വസ്തുക്കളോടൊപ്പം,അവരുടെ ധാരണയിലുള്ള പദാർത്ഥത്തോടൊപ്പം, വിദ്യുത്കാന്തികത - അത് പദാർത്ഥീയമല്ലെന്ന് അവർ കരുതി - പോലെ തികച്ചും വ്യത്യസ്തമായ പ്രതിഭാസങ്ങൾ പ്രകൃതിയിലുണ്ടെന്ന് അവർക്ക് തോന്നാൻ തുടങ്ങി.
അതേസമയം വിദ്യുത്കാന്തിക മേഖലകളും തരംഗങ്ങളും ചാർജുകളും മറ്റും യഥർത്ഥത്തിൽ പ്രകൃതിയിലെ പ്രതിഭാസങ്ങളെല്ലെന്നും ,മറിച്ച് തങ്ങളുടെ നിരീക്ഷണങ്ങൾ കൂടുതൽ സൗകര്യമായി വിവരിക്കാൻ വേണ്ടി ഊർജ്ജതന്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുള്ള ധാരണകൾ മാത്രമാണെന്നും വിശ്വസിച്ചിരുന്ന മറ്റുചിലരും ഉണ്ടായിരുന്നു.ആറ്റങ്ങൾ ചേർന്നുള്ള വസ്തുക്കളിൽ - അവയുടെ യാഥാർത്ഥ്യത്തെ അവർ ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല - നിന്ന് വ്യത്യസ്തമായി,വിദ്യുത്കാന്തിക മേഖലകൾ,ചാർജുകൾ തുടങ്ങിയവ മനസ്സിൽ മാത്രമുള്ളതാണെന്നും,യാഥാർത്ഥ്യത്തിലുള്ളതല്ലെന്നും അവർ വാദിച്ചു.
ആസ്ട്രിയൻ ഊർജ്ജതന്ത്രജ്ഞനായ ഏണസ്റ്റ് മാഹ് വ്യത്യസ്തമായൊരു നിലപാടാണ്‌ സ്വീകരിച്ചത്.ബോധത്തിന്ന് പുറത്ത് യാതൊന്നും (വിദ്യുത്കാന്തികത എന്നല്ല, യാതൊന്നും തന്നെ) ഇല്ലെന്ന് അദ്ദേഹം വാദിച്ചു.നമ്മുടെ സംവേദനങ്ങളല്ലാതെ മറ്റു യാതൊന്നുമില്ല അദ്ദേഹം എഴുതി.ആ സ്തിതിക്ക് ആറ്റത്തിൽ വിശ്വസിക്കുന്നതും മന്ത്രവാദത്തിൽ വിശ്വസിക്കുന്നതും തമ്മിൽ യാതോരു വ്യത്യാസവുമില്ല.ഒരുപിടി പ്രകൃതി ശാസ്ത്രജ്ഞർ ഒഴികെ മറ്റെല്ലാവരും ഈ ആത്മനിഷ്ട ആശയവാദ സിദ്ധാന്തം പാടേ തിരസ്കരിച്ചു.
ചില രാസമൂലകങ്ങളുടെ ആറ്റങ്ങൾക്ക് മറ്റുചില രാസമൂലകങ്ങളുടെ ആറ്റങ്ങളായി മാറാൻ കഴിയുമെന്ന് (ഉദാഹരണത്തിന്ന് ഒരു റേഡിയം ആറ്റം ഒരു റാഡോൺ ആറ്റമായും പിന്നീട് ഈയത്തിന്റെ ആറ്റമായും മാറുന്നു) 20- ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ടുപിടിക്കപ്പെട്ടു.ആറ്റം എന്നത് വൈദ്യുതിയാൽ ചാർജിതമായ കണികകളു (ഇലക്ടോണുകളു) ടേയും വിദ്യുത് കാന്തികമേഖലകളുടേയും ഒരു ക്രമമാണെന്നും ക്ലാസിക്കൽ ബലതന്ത്രനിയമങ്ങൾക്ക് വിപരീതമായി ഇലക്ട്രോണുകളുടെ ദ്രവ്യമാനത്തിന്ന് (mass) അവയുടെ പ്രവേഗം (velocity) അനുസരിച്ച് മാറ്റം ഉണ്ടാകുമെന്നും ഇതോടൊപ്പം കണ്ടിരുന്നു.
പദാർത്ഥം (ആറ്റം) എന്ന് ശാസ്ത്രജ്ഞർ വിവക്ഷിച്ചിരുന്നത് വെറും വിദ്യുത്കാന്തികപ്രതിഭാസങ്ങളായി,വൈദ്യുതി അഥവാ ഊർജ്ജം എന്നതുകൊണ്ട് വിവക്ഷിക്കപ്പെട്ട സംഗതിയായി, പദാർത്ഥമില്ലാത്തതെന്ന് ഗണിക്കപ്പെട്ടിരുന്ന ഒന്നായി ,ചുരുക്കപ്പെട്ടു. ഈ കണ്ടുപിടുത്തങ്ങൾക്ക്ശേഷം ഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും പദാർത്ഥം ആറ്റങ്ങൾ അടങ്ങിയതല്ല ഇലക്ട്രോണുകൾ അടങ്ങിയതാണ്‌ എന്ന് കരുതാൻ തുടങ്ങി .
എന്നാൽ മുമ്പ് ആറ്റങ്ങൾ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നെങ്കിലും വിദ്യുത്കാന്തിക പ്രതിഭാസങ്ങളുടെ യാഥാർത്ഥ്യത്തെ നിഷേധിച്ചിരുന്ന ചില ശാസ്ത്രജ്ഞർ ഇപ്പോൾ പുതിയ അഭിപ്രായം ഉന്നയിച്ചു;
അതായത്,ആറ്റം തന്നെ മേഖലകളും ചാർജുകളും തരംഗങ്ങളും മറ്റും ആയ സ്തിതിക്ക് ,അതിന്റെ അർത്ഥം പദാർത്ഥം എന്ന ഒന്നില്ലെന്നും ഉള്ളത് ശാസ്ത്രജ്ഞർ കെട്ടിച്ചമച്ച ഭൗതികധാരണകൾ മാത്രമാണെന്നും അവർ അഭിപ്രായപ്പെട്ടു.പ്രകൃതിശാസ്ത്രം സാമാന്യമായി അംഗീകരിച്ചിരിച്ചിരുന്ന എല്ലാ ചിന്താഗതികളും ഇതോടെ നിശിതമായി വിമർശനത്തിന്ന് പാത്രമായി. പ്രകൃതിശാസ്ത്രം ഒരു കുഴപ്പത്തിന്റെ നടുവിലായി.
ആശയവാദക്കാർ ഈ അവസരം ഒട്ടും പാഴാക്കിയില്ല.പുതിയകണ്ടുപിടുത്തങ്ങൾ അവരുടെ ആശയ വാദ ചിന്താഗതിയെ ശരിവെക്കുകയാണ്‌ ചെയ്തിട്ടുള്ളതെന്ന് അവർ അവകാശപ്പെട്ടു.ഈ പുതിയ തരം ആശയവാദം തെറ്റാണെന്ന് തെളിയിക്കുകയും, ഈ പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിൽ നിന്ന് തത്വശാസ്ത്രപരമായ നിഗമനങ്ങൾ സ്വീകരിച്ച് മാർക്സിസ്റ്റ്
ത്വ ചിന്തയെ സമ്പുഷ്ടമാക്കിക്കൊണ്ട് പ്രപഞ്ചശാസ്ത്രത്തിലെ കുഴപ്പത്തിന്ന് ഒരു പരിഹാര മാർഗ്ഗം കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടത് ഒരു അടിയന്തിരാവശ്യമായിത്തീർന്നു.
ലെനിൻ ആ കടമ ഉജ്ജ്വലമായ രീതിയിൽ നിർവ്വഹിക്കുകയും ചെയ്തു.

3,ലെനിൻ ആവിഷ്കരിച്ച,പദാർത്ഥത്തെക്കുറിച്ചുള്ള പുതിയ ധാരണ..

മാഹിന്റെ “പുതിയ” പ്രമാണം വാസ്തവത്തിൽ ബർക്കിലിയുടെ,ശാസ്ത്രത്തിന്ന് ഒരു വിധത്തിലും നിരക്കാത്ത പഴയ പ്രമാണംതന്നെയാണെന്ന് ലെനിൻ തന്റെ “ഭൗതികവാദവും എമ്പീരിയോക്രിട്ടിസസവും” എന്നകൃതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രകൃതി (ആറ്റം) മാറ്റമില്ലാത്തതാണെന്നും,വ്യാപ്തിയിൽ അനന്തമെങ്കിലും ആഴത്തിൽ അന്തമുള്ളതാണെന്നും അനുശാസിക്കുകയും സർവ്വതിനേയും ബലതന്ത്രപരമായ ചലനമായിക്കാണുകയും ചെയ്തിരുന്ന ആത്മീയ ഭൗതികവാദത്തിന്റെ പൊള്ളത്തരത്തെ പുതിയ കണ്ടുപിടുത്തങ്ങൾ തുറന്നു കാട്ടുന്നുണ്ടെന്ന് ലെനിൻ എഴുതി.
ശാ
സ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ വൈരുദ്ധ്യാധിഷ്ടിതഭൗതിക വാദത്തെ ശരിവെച്ചുവെന്നു മാത്രമല്ല,ആ കണ്ടുപിടുത്തങ്ങളിൽ നിന്ന് ലെനിൻ നടത്തിയ തത്വശാസ്ത്രപരമായ അനുമാനങ്ങളിലൂടെ വൈരുദ്ധ്യാധിഷ്ടിതഭൗതികവാദത്തെ സമ്പുഷ്ടമാക്കുന്നതിന് സാദ്ധ്യത ഉണ്ടാക്കുകയും ചെയ്തു.ആഴത്തിലെന്നപോലെതന്നെ പരപ്പിന്റെ കാര്യത്തിലും പ്രകൃതി അനന്തമാണെന്നും,“ആറ്റത്തെപോലെതന്നെ അക്ഷയമാണ് ഇലക്ട്രോൺ എന്നും ,പ്രകൃതി അനന്തമാണ്..” (ലെനിൻ സമാഹൃതകൃതികൾ വാല്യം 14,പേജ് 262) എന്നും, പ്രകൃതിക്ക് “പരമം”എന്നൊരു നിലവാരമില്ലെന്നും അദ്ദേഹം സംശയരഹിതമായി തെളിയിച്ചു.
അതിനാൽ പദാർത്ഥം ആറ്റത്തെകൊണ്ടുള്ളതല്ല, ഇലക്ട്രോണുകളെക്കൊണ്ടുള്ളതാണ്‌എന്ന് പറഞ്ഞാൽ പദാർത്ഥത്തെക്കുറിച്ചുള്ള ആത്മീയവാദധാരണ കൈവിടാതിരിക്കുകയെന്നാണർത്ഥം..പ്രകൃതിയുടെ ഒരു നിലവാരത്തിൽ നിന്ന് കുറേക്കൂടി ആഴമേറിയ മറ്റൊരു നിലവാരത്തിലേക്കുള്ള അവസ്ഥാന്തരത്തിനിടയിൽ പഴയതിന്റെ പല ഗുണങ്ങളും തിരോഭവിക്കുകയും തൽസ്ഥാനത്ത്,പഴയതിന് ഇല്ലാതിരുന്ന പുതിയ പല ഗുണങ്ങളും ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവത്തിൽ സംഗതി..
എല്ലാ നിലവാരത്തിലുമുള്ള ചലനങ്ങൾക്ക് മൊത്തത്തിൽ നിർവചിക്കാവുന്ന മാറ്റമില്ലാത്ത വസ്തുക്കളോ ഗുണങ്ങളോ,അങ്ങനെയൊരു ചലനരൂപമോ ഇല്ല.ആറ്റത്തിന്റെ വിദ്യുത്കാന്തികഘടന അത് “പദാർത്തീയമല്ലാതാകുന്ന”തിന് തെളിവല്ല;പ്രത്യുത പദാർത്ഥത്തെക്കുറിച്ചുള്ള മനുഷ്യന്റെ പരിജ്ഞാനം കൂടുതൽ ആഴമേറിയതാന്നുവെന്നതാണ്‌ അത് കാണിക്കുന്നത്, ബലതന്ത്രപരവും ആത്മീയവാദപരവുമല്ലാത്ത ഒരു ഭൗതികവാദത്തെക്കുറിച്ച് അവർക്കറിയില്ലായിരുന്നുവെന്നതാണ് ഊർജ്ജ തന്ത്രജ്ഞരുടെ പ്രയാസം.
അതുകൊണ്ടാണ് ബലതന്ത്രസമ്പ്രദായത്തിന്റേയും ആത്മീയവാദത്തിന്റേയും തകർച്ചയെ അവർ ഭൗതികവാദത്തിന്റെ തകർച്ചയായി കണ്ടത്.

“ അറിവായിട്ടുള്ള മൂലകങ്ങളുടേയും പദാർത്ഥഗുണങ്ങളുടേയും മാറ്റമില്ലായ്മയെ നിഷേധിച്ച അവർ പദാർത്ഥത്തെ തന്നെ നിഷേധിക്കുന്നതിലാണ് ചെന്നെത്തിയത്”(ലെനിൻ, അതേകൃതി,പേജ് 262)

പ്രകൃതിശാസ്ത്രം “..എല്ലാകുഴപ്പങ്ങളും തരണം ചെയ്യും ”ലെനിൻ എഴുതുകയുണ്ടായി.“പക്ഷെ ആത്മീയഭൗതികവാദത്തിന്ന് പകരം വൈരുദ്ധ്യാധിഷ്ടിതഭൗതികവാദം അംഗീകരിച്ചാൽ മാത്രമേ - ഇത് ഒഴിച്ചുകൂടാനാവാത്തതുമാണ്‌ - ഇത് സാധിക്കൂ; (ലെനിൻ,അതേകൃതി,പേജ്306)
എല്ലാറ്റിലുമുപരി,പദാർത്ഥത്തെക്കുറിച്ചുള്ള ഇടുങ്ങിയ (ആറ്റങ്ങളെ മാത്രം ഉൾക്കൊള്ളുന്നു എന്ന ) ധാരണക്ക് പകരം വിശാലമായ വൈരുദ്ധ്യാത്മകധാരണ അംഗീകരിച്ചാൽ മാത്രമേ ഇത് സാധിക്കൂ.
”..മനുഷ്യമനസ്സിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നതും മനസ്സിനാൽ പ്രതിഫലിപ്പിക്കപ്പെടുന്നതുമായ വസ്തുനിഷ്ടയാഥാർത്ഥ്യമാണ്‌“പദാർത്ഥം;”..നമ്മുടെ ബോധേന്ദ്രിയങ്ങളിന്മേലുള്ള കരണത്തിലൂടെ നമുക്ക് സംവേദനങ്ങൾ ഉളവാക്കുന്നത് എന്താണോ അതാണ് പദാർത്ഥം“ (ലെനിൻ അതേകൃതി306)
ഈ വിധത്തിലാണ്‌ ലെനിൻ പദാർത്ഥത്തെ നിർവ്വചിച്ചിട്ടുള്ളത്.
മൂന്ന് പോയിന്റുകളാണ്‌ ഇതിലടങ്ങിയിട്ടുള്ളത്; അതായത്
1, ബോധത്തിൽ നിന്ന് വ്യതിരിക്തമായും സ്വതന്ത്രമായും നിലനില്ക്കുന്നതെന്തോ അതാണ് പദാർത്ഥം;
2, നമ്മിൽ സംവേദനങ്ങൾ ഉളവാക്കുന്നതെന്തോ അതാണ് പദാർത്ഥം;
3, നമ്മുടെ സംവേദനങ്ങളും ബോധവും പൊതുവിൽ പ്രതിഫലിപ്പിക്കുന്നതെന്തോ അതാണ് പദാർത്ഥം.

സംവേദനങ്ങൾ ഉളവാക്കുന്നതായിട്ട് എന്തെല്ലാമുണ്ടോ അതെല്ലാം യഥാർത്ഥമായിട്ടുള്ളതാണ്‌.എന്നാൽ യഥാർത്ഥമായിട്ടുള്ളതെല്ലാം സംവേദനങ്ങൾ ഉളവാക്കുന്നില്ല.ഉദാഹരണത്തിന്ന് അൾട്രാവയലറ്റ് രശ്മികളോ ,സൂര്യന്റെ മദ്ധ്യത്തിൽ നടക്കുന്ന പ്രക്രിയകളോ, അതുപോലുള്ള മറ്റെത്രയോ പ്രതിഭാസങ്ങളോ നമുക്കനുഭവപ്പെടുന്നില്ല. പദാർത്ഥത്തിന്റെ രണ്ടാമ
ത്തേയും മൂന്നാമത്തേയും ഗുണവിശേഷങ്ങൾ
പ്രധാനമാണെന്ന് വരികില്ക്കൂടിയും പദാർത്ഥീയമായതിൽ നിന്ന് പദാർത്ഥമല്ലാത്തതിനെ വേർതിരിച്ചു നിർത്തുന്ന പ്രധാന സംഗതി ആദ്യത്തേത് ബോധമനസ്സിന്ന് പുറത്ത് നിലനില്ക്കുന്നുവെന്നതാണ്‌.

“...പദാർത്ഥം ഒരു വസ്തുനിഷ്ടയാഥാർത്ഥ്യമാണെന്ന,അത് മനസ്സിന്ന് പുറത്ത് നിലനില്ക്കുന്നുവെന്ന,ഒരേ ഒരു ഗുണവിശേഷത്തിന്റെ അംഗീകാരമാണ് തത്വശാസ്ത്രപരമായ ഭൗതികവാദത്തെ സംബന്ധിച്ചിടത്തോളം പദാർത്ഥ‘ഗുണ’ങ്ങളിൽ പരമപ്രധാനമായിട്ടുള്ളത്”
ലെനിൻ എഴുതുകയുണ്ടായി (അതേകൃതിപേജ്260) പദാർത്ഥങ്ങളെക്കുറിച്ചുള്ള ലെനിന്റെ ധാരണയെ വേർതിരിച്ചു നിർത്തുന്ന സവിശേഷതയും അതു തന്നെയാണ്.ലെനിനെ സംബന്ധിച്ചിടത്തോളം ഭൗതികമായിട്ടുള്ളതെല്ലാം വസ്തു നിഷ്ടമായി നിലനില്ക്കുന്നുവെന്ന് മാത്രമല്ല ,വസ്തു നിഷ്ടമായി നിലനില്ക്കുന്നതെല്ലാം ഭൗതികമായിട്ടുള്ളതാണ്.
അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം“നിഴൽ പദാർത്ഥീയമാണോ”എന്ന് ,
“ഉപരിതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശരശ്മികളുടെ അഭാവം ഭൗതികമാണോ ”എന്ന്.
ദൈനംദിന ജീവിതത്തിൽ നിന്ന് എടുത്ത ഒരു ഉദാഹരണത്തിലൂടെ നമുക്കിത് പരിശോധിക്കാം.എന്റെ കൈവശം കുറച്ചു പണം ഉണ്ടെന്നത് നിസ്സംശയമായും ഒരു ഭൗതികപ്രതിഭാസമാണല്ലോ.അപ്പോൾ എന്റെ കൈവശം പണം ഇല്ലേന്നതോ ?
ഒരു ചില്ലിക്കാശു പോലും കൈവശം ഇല്ലാത്തവന്നറിയാം കയ്യിൽ കാശില്ലാത്ത അവസ്ഥ കാശുള്ളത് പോലെ ,മനസ്സിൽ നിന്ന് സ്വതന്ത്രമായിട്ടുള്ള ഒരു യാഥാർത്ഥ്യം ആണെന്ന്.അങ്ങിനെ ഈ രണ്ട് പ്രതിഭാസങ്ങളും ഒരേപോലെ തന്നെ ഭൗതികമായിട്ടുള്ളതാണ്.
കൂടാതെ ഈ ലോകം തയ്യാർ ചെയ്ത വസ്തുക്കളുടെ ഒരു സമാഹാരമല്ല ,മറിച്ച് പ്രക്രിയകളുടേയും ബന്ധങ്ങളുടേയും സാകല്യമാണ്‌ എന്നകാര്യം നാം കണക്കിലെടുക്കുകയാണെങ്കിൽ പദാർത്ഥം പഞ്ചഭൂതാത്മകമാണെന്ന ആത്മീയ ഭൗതികവാദവീക്ഷണം മറ്റൊരു വീക്ഷണത്തിന്ന് ,ഗുരുത്വാകർഷണ മണ്ഡലത്തേയും വിദ്യുത്കാന്തികതരംഗപ്രസരണത്തേയും ,മനസ്സിന്ന് പുറത്തു നില്ക്കുന്ന എല്ലാവിധത്തിലുള്ള കെട്ടുപാടുകളേയും (സമൂഹ്യ ബന്ധങ്ങൾ ഉൾപ്പെടേ) ഭൗതിക പ്രതിഭാസങ്ങളായി കണക്കാക്കുന്ന മറ്റൊരു വീക്ഷണത്തിന്ന്,വഴിമാറിക്കൊടുക്കേണ്ടിവരുമെന്ന് നമുക്ക് കാണാൻ കഴിയും.
പദാർത്ഥത്തെക്കുറിച്ചുള്ള ധാരണ ശരിയാണെന്ന് ആധുനികശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ തെളിയിക്കുന്നുണ്ട്.പ്രകൃതിയിലുള്ള എല്ലാം തന്നെ വെവ്വേറേയുള്ള സൂഷമകണികകൾ (ദ്രവ്യം,substance) അടങ്ങിയതോ തുടർച്ചയായ വിദ്യുത്കാന്തികമേഖലകൾ (Fields) അടങ്ങിയതോ ആണെന്നാണ്‌ ഇരുപതാം ശതകത്തിന്റെ തുടക്കത്തിൽ വിശ്വസിച്ചുപോന്നിരുന്നത്. ദ്രവ്യമാനവും പ്രവേഗവുമുള്ള വസ്തുക്കളെ - നാം സാധാരണകണ്ടുവരുന്ന സ്ഥൂലവസ്തുക്കളെ - നിയന്ത്രിക്കുന്ന അതേ നിയമങ്ങൾ സാമാന്യമായി ഇവക്ക് രണ്ടിനും ബാധകമാണെന്നും കരുതിയിരുന്നു.
തുടർച്ചയില്ലാത്ത ദ്രവ്യം ( ഇവിടെ ചലനം ഒരു നിശ്ചിതരേഖയിലൂടെയാണ്‌ നടക്കുന്നത്;രേഖയിലെ ഓരോ ബിന്ദുവിലും ഒരു നിശ്ചിത ആവേഗം-impuls-ആയിരിക്കുംലഭിക്കുക) തുടർച്ചയായ മേഖലക്ക് ( ഇവിടെ ചലനം തരംഗപ്രസാരണത്തിലൂടേയാണ്‌ ) വിപരീതമാണെങ്കിൽ ,ഒരേ വസ്തുവിന്ന് ഒരിക്കലും ഒരേ സംയത്ത് ദ്രവ്യവും മേഖലയും ആകാൻ സാദ്ധ്യമല്ലല്ലൊ.
അപ്രകാരമുള്ള മേഖലകളേയും ഏതാണ്ട് പ്രകാശ വേഗതയിൽ ചലിക്കുന്ന,ഒരു ഗ്രാമിന്റെ കോടാനുകോടി അംശത്തോളം മാത്രം വരുന്ന കണികകളേയും പരിശോധിച്ചപ്പോൾ ശാസ്ത്രജ്ഞരുടെ മുമ്പിൽ ഒരു അത്ഭുതലോകം,സൂഷ്മജഗത്ത് (microcosm) തുറന്നുകിട്ടി.
ആ വിചിത്ര ലോകത്തിൽ ക്ലാസിക്കൽ ബലതന്ത്രത്തിന്റെ ചില നിയമങ്ങൾക്ക് പ്രാബല്യമില്ലാതാവുകയും മറ്റുനിയമങ്ങൾ അവയുടെ സ്ഥാനം ഏറ്റെടുക്കുകയുംചെയ്യുന്നു.അപ്പോൾ ഒരേ വസ്തുവിൽ തന്നെ ദ്രവ്യവും മേഖലയും ഒത്തു ചേരുന്നതായിവരുന്നു.കണികകൾക്ക് ഒരേ സമയത്ത് ഒരു നിശ്ചിത ആവേഗവും നിശ്ചിതസ്ഥാനവും ഉണ്ടാവുക സാദ്ധ്യമല്ലെന്നും വരുന്നു.വാസ്തവത്തിൽ ഒരു കണികയുടെ സ്ഥാനം എത്ര നിശ്ചിതമാകുന്നുവോ അത്രയും അനിശ്ചിതമാകുന്നു അതിന്റെ ആവേഗം ; അതുപോലെ മറിച്ചും.

ഇരുപതാം ശതകത്തിന്റെ മദ്ധ്യത്തിൽ സൂഷ്മജഗത്തിന്റെ ഇത്തരം അസാധാരണ നിയമങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ ഊർജ്ജതന്ത്രത്തിൽ ശാസ്ത്രജ്ഞർ ക്വാണ്ടം എന്നൊരു പുതിയ ശാഖക്ക് ജന്മം നല്കി. ആശയവാദികൾ ഈ അവസരവും പാഴാക്കിയില്ല.ഈ ശസ്ത്രശാഖയുടെ അസാധാരണത്തിന്റെ മറപറ്റി നിന്നുകൊണ്ട് ,ക്വാണ്ടം വസ്തുക്കളും പ്രക്രിയകളും യാഥാർത്ഥ്യത്തിലുള്ളതല്ലെന്നും ശാസ്ത്രജ്ഞർ തങ്ങളുടെ പരീക്ഷണങ്ങൾ വിശദീകരിക്കാൻ വേണ്ടി കണ്ടുപിടിച്ച ധാരണകൾ മാത്രമാണവയെന്നും ഇക്കൂട്ടർ ശഠിച്ചു.
എന്നാൽ പ്രമുഖരായ ഊർജ്ജതന്ത്രജ്ഞർ ഈ വാദം തള്ളിക്കളയുകയാണ്‌ ചെയ്തത്.പഠിക്കുന്ന വിഷയം സ്ഥൂല വസ്തുവായാലും സൂഷ്മ വസ്തുവായാലും,ശരി, ഒരു ഊർജ്ജതന്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം അതിന്റെ വസ്തുനിഷ്ടമായ നിലനില്പിന്റെ കാര്യത്തിൽ ലവലേശം സംശയമില്ല,
ക്വാണ്ടം സിദ്ധാന്തത്തിന്റെ പ്രണേതാക്കളിൽ ഒരാളായ ലൂയി ദെ ബ്രൊലി എഴുതുകയുണ്ടായി ;എന്തെന്നാൽ,“വസ്തുനിഷ്ടയാഥാർത്ഥ്യത്തിലുള്ള സർവ്വ വിശ്വാസവും ദൂരെയെറിഞ്ഞുകൊണ്ട് അയാൾക്ക് ( ഊർജ്ജ തന്ത്രജ്ഞന്ന്-വിവർത്തകൻ) തന്റെ ഗവേഷണം ഉപയോഗപ്രദമായി തുടരാൻ കഴിയുമോ എന്നകാര്യം സംശയമാണ്‌” ( Louis de Broglie,"sur les sentiers de ls science"പാരീസ് 1960,പേജ്൨൦൩ )
ബാഹ്യപ്രപഞ്ചം ഗവേഷകനിൽ നിന്ന് സ്വതന്ത്രമായി നിലനില്ക്കുന്നുണ്ടെന്ന ഉറപ്പാണ്‌ പ്രകൃതിശാസ്ത്രത്തിന്നാകെ നിദാനമായിട്ടുള്ളതെന്ന് ഐൻസ്റ്റൈൻ പലവുരു ചൂണ്ടിക്കാട്ടി.ക്വാണ്ടം സിദ്ധാന്തത്തിന്ന് കനത്ത സംഭാവനകൾ നല്കിയ പ്ലാൻ ക്,ബോൺ എന്നിവർക്ക് ഇതേ അഭിപ്രായം തന്നെയായാണ്‌ ഉണ്ടായിരുന്നത്.
സൂഷ്മകണികകളെപ്പറ്റി ബോൺ ഇപ്രകാരം എഴുതി;“ഈ കണികകൾ യാഥാർത്ഥ്യമാണെന്ന്,സാധാരണ ഈ വാക്ക് ഉപയോഗിക്കുന്ന അർത്ഥത്തിൽ നിന്ന് സാരാംശത്തിൽ വ്യത്യാസമില്ലാത്ത അർത്ഥത്തിൽ തന്നെ യഥാർത്ഥമാണെന്ന്,കരുതാൻ നമുക്ക് ന്യായമുണ്ടെന്ന് ഞാൻ കരുതുന്നു,” ( Max Born,"Physics in My generation"ന്യൂയോർക്ക് 1956പേജ്160) സൂഷ്മജഗത്തിന്റെ വസ്തുക്കളെ നിഷേധിച്ച്കൊണ്ട് ദൈനംദിനാനുഭവങ്ങളിൽ കാണുന്ന വസ്തുക്കളുടെ ( സ്ഥൂലജഗത്തിന്റെ വസ്തുക്കൾ ) യാഥാർത്ഥ്യം അംഗീകരിക്കുന്ന വഴുവഴുക്കൻ അഭിപ്രായത്തെ പരാമർശ്ശിച്ച് ബോൺ എഴുതിയത് ഇങ്ങനെയാണ്‌;
രണ്ട് ജഗത്തുക്കൾക്കിടയിൽ “..നിരന്തരമായ അവസ്ഥാന്തരമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്....പരീക്ഷണം നടത്തുന്ന ആൾ ജീവിക്കുന്ന സ്ഥൂലരൂപത്തിലുള്ള യാഥാർത്ഥ്യത്തിന്റെ ലോകം അവസാനിക്കുന്നതും....യാഥാർത്ഥ്യം എന്ന ആശയത്തെ മിഥ്യ എന്നനിലക്ക് വിലക്കപ്പെട്ടതായി കാണുന്ന ആ പരമാണുലോകം ആരംഭിക്കുന്നതും എവിടെയാണ്‌ ? അങ്ങിനെയൊരു അതിർത്തി വരമ്പ് ഇല്ലതന്നെ.പരീക്ഷണങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന ശാസ്ത്രീയോപകരണങ്ങളും സാമഗ്രികളും ഉൾപ്പെടേ ദൈനംദിനജീവിതത്തിൽ കാണുന്ന വസ്തുക്കൾ യാഥാർത്ഥ്യമാണെന്ന് സമ്മതിക്കേണ്ടിവന്നാൽ ഉപകരണങ്ങളുടെ സഹായത്തായതോടെ മാത്രം നിരീക്ഷിക്കാൻ കഴിയുന്ന വസ്തുക്കളെ സംബന്ധിച്ചും അത് സമ്മതിച്ചുകൊടുക്കേണ്ടിവരും” “ഭൗതികലോകത്തെ വിവരിക്കുന്നതിനുള്ള പുതിയമാർഗ്ഗങ്ങൾ ആരായാനാണ്‌,അതിന്റെ യാഥാർത്ഥ്യം നിഷേധിക്കാനല്ല ”ക്വാണ്ടം സിദ്ധാന്താം ആവ്ശ്യപ്പെടുന്നതും.ബോൺ ഉപസംഹരിക്കുന്നു
( അതേകൃതി153,159 )
പ്രമുഖരായ സമകാലിക ഊർജ്ജതന്ത്രജ്ഞരുടെ അഭിപ്രായം അതാണ്.ബോധപൂർവ്വം മാർക്സിസ്റ്റ് തത്വചിന്തയെ അനുകൂലിക്കുന്നില്ലെങ്കിലും,അവരുടെ ഗവേഷണത്തിന്റെ ഫലങ്ങൾ വൈരുദ്ധ്യ്യതിഷ്ടിതഭൗതികവാദത്തിന്റെ ചിലപ്രമേയങ്ങളിൽ അവരെ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ടു.മാത്രവുമല്ല ഉന്നതശീർഷരായ പലേ ഊർജ്ജതന്ത്രജ്ഞരും ബോധപൂർവ്വം തന്നെ ആധുനിക ശാസ്ത്രത്തിന്ന് നിരക്കുന്ന ഒരേയൊരു തത്വ തത്വശാസ്ത്രമായി വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തെ അംഗീകരിച്ചിട്ടുമുണ്ട്.പി ലന്ഴെവേൻ,എഫ് ജൂലിയോക്യൂറി,ജെപിവിജ്യോ,സക്കാത്തസെയിത്തി എന്നിവരൊക്കെ ഈ വിഭാഗത്തിൽ പെടുന്നു.
പ്രകൃതിശാസ്ത്രത്തിൽ തന്നെ അന്തർലീനമായിട്ടുള്ള ഭൗതികവാദത്തിന്റെ സ്പിരിറ്റ് എല്ലാകുഴ്പ്പങ്ങളേയും തരണം ചെയ്യാൻ അതിനെ
( പ്രകൃതിശാസ്ത്രത്തെ ) സഹായിക്കുമെന്ന ലെനിന്റെ പ്രവചനം എത്ര ശരിയാണെന്ന് ഇപ്പറഞ്ഞതെല്ലാം തെളിയിക്കുകയാണ്‌

അഭിപ്രായങ്ങളൊന്നുമില്ല: