2009, ഡിസംബർ 29, ചൊവ്വാഴ്ച

റോം:-അടിമ ഉടമ കാലഘട്ടത്തിൽ

റോം എന്ന അപ്രദാനമായ ഒരു ചെറു രാഷ്ട്രത്തെ
ഒരു ലോകശക്തിയാക്കി തീർത്തത്‌
ഏതാണ്ട്‌ ഒരു നൂറ്റാണ്ടിലധികം വരുന്ന
കാലയളവിൽ മെഡിറ്ററേനിയൻ തടത്തിൽ കടന്നാക്രമണങ്ങളും കിരാതയുദ്ധങ്ങളും നടത്തിക്കൊണ്ടുമാണ്.
റോമൻ സാമൂഹ്യഘടനയിൽ ഇത്‌
പല പ്രധാന സാമ്പത്തികമാറ്റങ്ങൾക്കും വഴിവെച്ചു.
റോമിന്റെ കടന്നാക്രമണയുദ്ധങ്ങൾ,
വെട്ടിപ്പിടുത്തങ്ങൾ വഴി സമ്പത്തിന്റേയു,
വിലപിടിച്ച വസ്തുക്കളുടേയും അനുസ്യൂതമായ
പ്രവാഹം നഗരത്തിലുണ്ടായിത്തീർന്നു.
ഒന്നാം പ്യൂണിക്ക്‌ യുദ്ധത്തിന്ന് ശേഷം റോമൻ ഖജാനാവിലേക്ക്‌
3200 ടാലന്റുകൾ ലഭിച്ചു.
രണ്ടാം പ്യൂണീക്ക്‌ യുദ്ധത്തിന്ന് ശേഷം നഷ്ടപരിഹാരം
മൊത്തം പതിനായിരം ടാലന്റായിരുന്നു.
ആന്റിയോക്കസ്സിൽ നിന്ന് 15,000 ടാലന്റ്‌ കപ്പവും ലഭിച്ചു.
കൂടാതെ വിജയം വരിച്ചു തിരിച്ചുവരുന്ന സൈന്യാധിപന്മാർ
എണ്ണമറ്റ കൊള്ളമുതലുകളും
റോമിലേക്ക്‌ കടത്തി യതിൽ1280 ആനക്കൊമ്പുകൾ,
234 സ്വർണ്ണമാലകൾ,
187,000 റാത്തൽ സ്വർണ്ണം-വെള്ളിനാണയങ്ങൾ
1000 ത്തിൽ പരം വരുന്ന രക്നങ്ങൾ
എന്നിവയും ഉണ്ടായിരുന്നു.
മാർസ്സിഡോണിയൻ രാജാവ്‌
പെർസ്സിയസ്സിന്റെ മേൽ വിജയം കൈ വരിച്ചതിന്ന്
ശേഷം റോമിന്റെ നഗരത്തിലേക്ക്‌ സൈന്യാധിപൻ
ഏമിലിയസ്സ്‌ പൗലൂസ്‌ നടത്തിയ
വിജയാഘോഷ പ്രവേശന പ്രകടനം നടത്തിയിരുന്നു.
സൈനികരുടെ ഈ പ്രകടനത്തിൽ
കൊള്ളയടിക്കപ്പെട്ട കലാവസ്തുക്കൾ,
വിലയേറിയ ആയുധങ്ങൾ,
സ്വർണ്ണ-വെള്ളിനാണയങ്ങൾ നിറച്ച കൂറ്റൻ ഭരണികൾ
എന്നിവ വഹിക്കുന്ന രഥങ്ങൾ വലിച്ചുകൊണ്ടുള്ള
പ്രകടം 3 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്‌.
2ആം നൂറ്റാണ്ട്‌ വരെ റോമിന്ന് നാണയമടിക്കാനുള്ള
വെള്ളികമ്മി നിലനിന്നിരുന്നു.ആ കമ്മി പരിഹരിക്കുകയും
ഭീമമായ ശേഖരം നിലവിൽണ്ടാവുകയും ചെയ്തു.
റോമിന്റെ സാമ്പത്തിക-വ്യാപാര പ്രവർത്തനങ്ങളിൽ
ഇതൊക്കെ വൻ മുന്നേറ്റത്തിന്ന് കാരണമായി തീർന്നു.
നികുതികൾ നേരിട്ട്‌ പിരിക്കുന്ന കർഷകരുടെ സംഘങ്ങൾ
ഈ ഘട്ടത്തിൽ ഉയർന്നു വന്നു.
ഇറ്റലിയിലെ സാമൂഹ്യസേവനങ്ങളുടെ വിവിധരൂപങ്ങളിൽ നിന്ന്
ഇവർ കാർഷിക വൃത്തി ഒന്നുകിൽ സ്വയം ഏറ്റെടുത്തു ;
അല്ലെങ്കിൽ റോമൻ പ്രവിശ്യകളിൽ നികുതി സംഭരണത്തിൽ ഏർപ്പെട്ടു.
ഈ വിഭാഗങ്ങൾ പണം പലിശക്ക്‌ കൊടുക്കുന്നതും വ്യാപകമായി.
നികുതിയുടേയും വ്യാപാരത്തിന്റേയും വളർച്ച
വൻ തോതിൽ അടിമകളുടേയും എണ്ണത്തിൽ വർദ്ധനവുണ്ടാക്കി.
അടിമകളുടെ ഉറവിടം യുദ്ധങ്ങൾ മാത്രമായിരുന്നില്ല.
എങ്കിലും തുടരെ തുടരേയുള്ള യുദ്ധം
കമ്പോളത്തിൽ അടിമകച്ചവടത്തെ സമൃദ്ധമാക്കി.
അഗ്രിജെന്റം
പിടിച്ചടക്കിയ ഒന്നാം പ്യൂണിക്ക്‌ യുദ്ധത്തിൽ
25,000 അടിമകളെയാണ് ലഭിച്ചത്‌.
കാർത്തേജുകാരുടെ മേൽ വിജയം നേടിയ യുദ്ധത്തിൽ
റോമൻ കോൺസലായ റേഗുലസ്സ്‌
2000 അടിമകളെ റോമിലേക്ക്‌ അയച്ചുകൊടുത്തു.
ടാറെന്റം പിടിച്ചടക്കിയതിന്ന് ശേഷം പട്ടണത്തിൽ പാർത്തിരുന്ന
30,000 പേരെ അടിമകളാക്കി വിൽപന നടത്തി.
എപ്പറസ്സിലെ നഗരങ്ങളെ നശിപ്പിച്ചതിന്ന് ശേഷം
150,000 ആളുകളെ അടിമകളാക്കി വിൽപന നടത്തുകയുണ്ടായി.
ഇവിടെ കൊടുത്ത കണക്കെല്ലാം ഏകദേശകണക്കാണ്. യഥാർത്ഥ ചിത്രം ഇവ നൽകുന്നില്ല. എന്നാലും അക്കാലത്ത്‌ അക്ഷരാർത്ഥത്തിൽ തന്നെ റോമിലേക്ക്‌ ഒഴുകിവന്നിരുന്ന ലക്ഷക്കണക്കിന്ന് അടിമകളുടെ വമ്പിച്ച സമൂഹത്തെപ്പറ്റി ഒരു ചെറിയ ധാരണയെങ്കിലും നൽകാൻ ഈ കണക്കുകൾ സഹായിക്കുന്നുണ്ടു.റോമിലെ അടിമക്കമ്പോളങ്ങൾക്ക്‌ പുറമെ
റോമൻ രാഷ്ട്രത്തിലെ മിക്ക പ്രധാന നഗരങ്ങളിലും
അടിമക്കമ്പോളങ്ങൾ ഉണ്ടായിരുന്നു.
അടിമക്കച്ചവടത്തിന്റെ ഒരു പ്രധാന കേന്ദ്രം
ഡെലോസ്‌ ദ്വീപായിരുന്നു.
അവിടെ ചില ദിവസങ്ങളിൽ 10,000 അടിമകളെ വരെ വിറ്റിരുന്നു.
അടിമകളുടെ ലഭ്യതയനുസരിച്ചു വിലയിൽ ഏറ്റിറക്കമുണ്ടായി.
"ഒരു സാർഡീനിയക്കാരനെപ്പോലെ വിലകുറഞ്ഞത്‌"
എന്ന ഒരു ചൊല്ലു തന്നെ സാർഡീനിയ പിടിച്ചടക്കപ്പെട്ടതിനെ തുടർന്ന്
റോമിൽ പ്രചരിക്കുകയുണ്ടായി.
പക്ഷെ വിദ്യാസമ്പന്നരായ അടിമകളുടെ അഥവാ പ്രത്യേക യോഗ്യതയുള്ളവരുടെ
[ഉദാഹരണത്തിന്ന് അധ്യാപകർ,നടന്മാർ,ഭക്ഷണം പാകം ചെയ്യുന്നവർ,നർത്തകന്മാർ]
വില വളരെ അധികമായിരുന്നു. ഇത്തരക്കാർക്ക്‌ വേണ്ടി
ആയിരക്കണക്കിന്ന് പണം നൽകാൻ
ധനികരായ റോമൻ പൗരന്മാർ തയ്യാറായിരുന്നു.
ഒരു കാർഷിക രാജ്യം മാത്രമായിരുന്ന ഇറ്റലിയിൽ
അടിമകളെ ഉപയോഗിച്ചിരുന്നത്‌
ഭൂമിയിൽ പണിചെയ്യുന്നതിന്നതിന്ന് വേണ്ടിയായിരുന്നു.
ലാറ്റിഫൂണ്ടിയ എന്നപേരിൽ അറിയപ്പെട്ടിരുന്ന
വലിയ എസ്റ്റേറ്റുകളിലും ഭൂവുടമകളുടെ ഗ്രാമീണ സുഖവാസ കേന്ദ്രങ്ങളിലും പണീയെടുത്തിരുന്ന അടിമകൾ പ്രത്യേകിച്ചും അസഹ്യമായ സാഹചര്യങ്ങളിലാണ് കഴിഞ്ഞത്‌.
റോമൻ ഗ്രന്ഥകാരനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന
കാറ്റേ [ജേഷ്ടൻ] കാർഷിക വൃത്തിയേക്കുറിച്ചെഴുതിയ തന്റെ
പ്രത്യേക കൃതിയിൽ,യജമാനന്മാർക്ക്‌ ഏറ്റവും പ്രയോജനകരമായി
എങ്ങിനെ അടിമകളെ ചൂഷണം ചെയ്യണം
എന്നതിനെപ്പറ്റി വിശദമായ ഉപദേശം നൽകിയിരുന്നു.
മഴ ദിവസങ്ങളിലും വെയിലുള്ള ദിവസങ്ങളിലെന്നപോലെ തന്നെ അവരെക്കൊണ്ട്‌ ജ്യോലിചെയ്യിപ്പിക്കണമെന്നായിരുന്നു കാറ്റോവിന്റെ ഉപദേശം.ബിസി മൂന്നും രണ്ടും നൂറ്റാണ്ടുകളിൽ നടന്ന യുദ്ധങ്ങൾ മിക്കവാറും ഇറ്റലിയിൽ വച്ചായിരുന്നു.
ഈ യുദ്ധങ്ങൾ കാർഷിക സമ്പട്‌ വ്യവസ്ഥക്ക്‌ തുരങ്കം വയ്ക്കുകയുണ്ടായി.
വിദേശ രാജ്യങ്ങളിലേക്ക്‌ സൈനിക പര്യടനങ്ങൾക്കായി തുടർച്ചയായി,മാസക്കണക്കിനും ചിലപ്പോൾ വർഷക്കണക്കിന്നും
സ്വന്തം ഭൂമികളിൽ നിന്ന് കൃഷിക്കാരെ കൊണ്ടുപോയിരുന്നു.
ഇത്‌ കൃഷിയുടെ ആധ:പതനത്തിന്ന് വഴിവെച്ചു. കൃഷിക്കാർ ദരിദ്രരായി. പട്ടണത്തിൽ ജോലികിട്ടാൻ വേണ്ടി അവർ നാട്ടിൻപുറം വിട്ടുപോയി. അതേസമയം അടിമവേല റോമൻ കാർഷികരംഗത്തെ പ്രവർത്തനത്തിന്റെ നട്ടെല്ലായി തീരുകയും ചെയ്തു.കൂടാതെ ചെറു കൃഷിക്കാർക്കും ഇടത്തരം കൃഷിക്കാർക്കും അടിമവേല ഉപയോഗപ്പെടുത്തിയിരുന്ന വലിയ എസ്റ്റേറ്റുകളോട്‌ മത്സരിക്കാൻ സാധ്യമല്ലാത്ത നില വന്നു.കൃഷിക്കാരെ അഭിമുഖീകരിക്കുന്ന ദാരിദ്ര്യവും ഭൂദാഹവും വേഗംതന്നെ റോമൻ രാഷ്ട്രത്തെ അഭിമുഖീകരിക്കുന്ന ഏറ്റവും തീഷ്ണമായ പ്രശ്നങ്ങളിലൊന്നാവുകയും ചെയ്തുവ്യാപാരം ,സാമ്പത്തിക ഇടപാടുകൾ എന്നിവയുടെ വളർച്ചയും അടിമക്കമ്പോളത്തിന്റെ വികസനവും,കൃഷിക്കാർ ദരിദ്രരായി തീർന്നതും ഒരു കാര്യം സൂചിപ്പിക്കുന്നു .
റോമൻ രാഷ്ട്രം പുരോഗമിച്ചുവരുന്ന ഒരു അടിമയുടമ സമൂഹമായി തീരുകയായിരുന്നു.
അതായത്‌ നാടകീയമായി പരസ്പരം എതിർക്കുന്ന
രണ്ടൂ പ്രധാന വർഗ്ഗങ്ങളുള്ള ഒരു സമുദായ മായി തിർന്നിരിക്കുന്നു
എന്നതിന്നു തെളിവായിരുന്നു ഇതെല്ലാം.
അടിമകളും ഉടമകളുമായിരുന്ന ഈ രണ്ടു വർഗ്ഗങ്ങൾ.
സാമൂഹ്യ വൈരുദ്ധ്യങ്ങൾ കൂടുതൽ തീഷ്ണമാവാനിടയുണ്ടെന്നും
അവസാനം രൂക്ഷമായ
വർഗ്ഗസമരത്തിന്ന് അത്‌ ഇടനൽകുമെന്നതാണ് സ്പാർട്ടാക്കസ്സ്‌ കലാപമുൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടുന്നത്‌.

2009, ഡിസംബർ 28, തിങ്കളാഴ്‌ച

സ്പാർട്ടാക്കസ്സ്‌ കലാപം..[ബിസി 73-71 ]

സ്പാർട്ടാക്കസ്സിന്റെ നേതൃത്വത്തിലുള്ള
അടിമകളുടെ കലാപം
പുരാതന ലോകചരിത്രത്തിലെ ഏറ്റവും നാടകീയവും
വൻ തോതിലുള്ളതുമായ അടിമക്കളുടെ കലാപവുമായിരുന്നു.
ബിസി 73 മുതൽ 71 വരെയാണ് ഈ കലാപം നടന്നത്‌....
ഏകദേശം 200 പേരുടെ പ്രാഥമിക ഗൂഢാലോചന
കാപ്പുവ എന്ന പട്ടണത്തിലെ
ഗ്ലാഡിയേറ്റർ മാരുടെ സ്ക്കൂളിൽ വെച്ചാണ് നടന്നത്‌.
ആ ഗൂഢാലോചന കണ്ടുപിടിക്കപ്പെട്ടു
80 പേരുള്ള അടിമകളുടെ ഒരു ചെറു സംഘം അതിൽ നിന്ന് രക്ഷപ്പെട്ടു.
അവർ വെസ്സൂവിയസ്സ്‌ കുന്നിൽ ക്യാമ്പ്‌ സ്ഥാപിച്ചു;
തങ്ങളുടെ നേതാവായി സ്പാർട്ടാക്കസ്സിനെ തെരഞ്ഞെടുത്തു.
അയാൾ യഥാർത്ഥത്തിൽ സമർത്തനായ ഒരു നേതാവായിരുന്നു;
ബുദ്ധിമാനായ ഒരു സംഘാടകനും സൈനിക നേതാവുമായിരുന്നു.
ത്രേസിൽ നിന്നാണ` അദ്ധേഹം വന്നത്‌.
ഒളിച്ചോടിപ്പോയതിന്ന് ശിക്ഷയെന്നനിലയിൽ
അടിമയായി വിൽക്കപ്പെടുന്നതിന് മുമ്പ്‌ അദ്ദേഹം
റോമൻ സഹായസേനയിൽ സേവനമനുഷ്ടിച്ചിരുന്നതായും പറയപ്പെടുന്നു.
ആദ്യം ഈ ഗൂഢാലോചനക്കും
ഗ്ലാഡിയേറ്റർ മാരുടെ രക്ഷപ്പെടലിനും
വളരെ കുറച്ചു പ്രാധാന്യം മാത്രമേ നൽകപ്പെട്ടിരുന്നുള്ളു.
ഏതായാലും സ്പാർട്ടാക്കസ്സിന്റെ സൈന്യം
അതിവേഗം വളർന്നു.
അവസാനമായി അദ്ദേഹത്തിന്നെതിരെ റോമാക്കാർ
3000 പേർ വരുന്ന ഒരു സൈനിക ദളത്തെ അയക്കുകയുണ്ടായി.
ഈ സേനാദളം വെസ്സൂവിയസ്സിൽ നിന്ന് താഴോട്ടിറങ്ങുന്ന
ഏകമാർഗ്ഗം കൈവശപ്പെടുത്തി.
അങ്ങിനെ അടിമസൈന്യത്തിന്റെ
എല്ലാ വാർത്താവിനിമയ മാർഗങ്ങളും വിച്ഛേദിച്ചു.
ഏതായാലും ആദ്യമായി ഒരു സൈനിക കമാണ്ടറെന്ന നിലയിൽ
തന്റെ കഴിവുകൾ പരീക്ഷണവിധേയമാക്കുന്നതിന്ന്
ഇത്‌ സ്പാർട്ടാക്കസ്സിന്ന് ഒരു അവസരം നൽകി.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടിമകൾ
മുന്തിരി വള്ളികൾ കൊണ്ടു ഒരു വാറുണ്ടാക്കുകയും
രാത്രിയുടെ മറവിൽ ഒരു ചെറുവിഭാഗമാളുകൾ ശത്രുക്യാമ്പിന്റെ
പിൻ നിരയിൽ എത്തുകയും റോമൻസേനയെ
തുരത്തുന്ന കാര്യത്തിൽ വിജയിക്കുകയും ചെയ്തു.
വേഗം തന്നെ സ്പാർട്ടാക്കസ്സിന്റെ സൈന്യം
ആയിരക്കണക്കിന്നാളുകൾ ഉള്ളതായിതീർന്നു.
വളരെ താമസിയാതെ തന്നെ അടിമകൾ
തെക്കൻ ഇറ്റലി മുഴുവൻ അധീനപ്പെടുത്തി.
ഈ സന്ദർഭത്തിൽ കലാപകാരികളായ അടിമകളുടെ സേനയിൽ
ഒരു പിളർപ്പുണ്ടായി.
ഇതിന്ന് കാരണം സ്പാർട്ടാക്കസ്സിന്റെ സൈന്യത്തിൽ
വിവിധ ദേശീയ ജനവിഭാഗങ്ങളിൽപെട്ട അടിമകളാണ് ഉണ്ടായിരുന്നത്‌ എന്നതാണ്.ത്രേസ്യക്കാർ,ഗ്രീക്കുകാർ,ഗാളുകൾ,ജർമൻ കാർ എന്നിവരായിരുന്നു അതിൽ ഉണ്ടായിരുന്നത്‌.
രണ്ടു സേനാദളങ്ങൾ സൈന്യത്തിൽ നിന്ന് വിട്ടുപോയി.
അവരെ വേഗം തന്നെ റോമാക്കാർ തോൽപ്പിക്കയും ചെയ്തു.
ഇതിന്നിടയ്ക്ക്‌ സ്പാർട്ടാക്കസ്സ്‌ വടക്കോട്ട്‌ നീങ്ങി.
തുടർന്ന് മ്യൂട്ടിന എന്ന സ്ഥലത്ത്‌ വെച്ചു
വിഖ്യാതമായ ഒരു വിജയം കൂടി അദ്ദേഹം കൈവരിച്ചു. അദ്ദേഹം നേടിയ വിജയങ്ങളിൽ അത്യുന്നതമായിരുന്നു ഇത്‌.
വിജയാനന്തരം അദ്ദേഹത്തിന്റെ സൈന്യത്തിൽ
മൊത്തത്തിൽ 120,000 ആളുകളുണ്ടായിരുന്നു.
മ്യൂട്ടിനാ യുദ്ധത്തിന്ന് ശേഷം സ്പാർട്ടാക്കസ്സ്‌ റോമിന്റെ നേർക്ക്‌ തിരിച്ചു. നഗരത്തിലാകെ പരിഭ്രാന്തി പരന്നു.
ഹാനിബലിന്റെ കാലത്തിന്ന് ശേഷം ഇത്തരത്തിലൊരു പരിഭ്രാന്തി
അവർക്ക്‌ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലായിരുന്നു.
അത്യതികം സമ്പന്നനായ
മാർക്കസ്സ്‌ ക്രാസസ്‌ ഒരു അടിമയുടമക്ക്‌ സേനറ്റ്‌ അടിയന്തിരാധികാരങ്ങൾ നൽകുകയും സ്പാർട്ടാക്കസ്സിന്റെ നേരെ സേനകളെ അയക്കാൻ
അയാളെ നിയോഗിക്കുകയും ചെയ്തു.
ഏതായാലും സ്പാർട്ടക്കസ്സ്‌ റോമിനെ തൊടാതെ തെക്കോട്ട്‌ നീങ്ങി.
ഒരു പക്ഷെ അദ്ദേഹം സിസിയിലേക്ക്‌ കപ്പൽ കയറാൻ ശ്രമം നടത്തുകയായിരുന്നുരിക്കാം.
എന്നാൽ കപ്പലുകൾ ഇല്ലാതിരുന്നതിനാൽ ഇത്‌ അസാധ്യമായിതീർന്നു. ഇതിലേക്കായി അടിമകൾ പ്രത്യേകം കെട്ടിയുണ്ടാക്കിയ
ചങ്ങാടങ്ങൾ കൊടുങ്കാറ്റിൽ പെട്ടു തകർന്നുപോയി.
ഇതിനിടക്ക്‌ ക്രാസസിനും സേനയ്കും
അടിമകളുടെ അടുത്തെത്താൻ കഴിഞ്ഞു.
തുടർന്നുണ്ടായ നിർണ്ണായക യുദ്ധം
ബിസി 71 ൽ തെക്കൻ ഇറ്റലിയിൽ വെച്ചു നടന്നു.
യുദ്ധം ആരഭിക്കുന്നതിന്ന് മുമ്പ്‌ സ്പാർട്ടാക്കസ്സിന്റെ ആളുകൾ
അവരുടെ നേതാവിന്നായി ഒരു കുതിരയെ കൊണ്ടു വന്നു കൊടുത്തു.
പക്ഷെ അതിനെ അദ്ദേഹം വാളുകൊണ്ടു വെട്ടികൊല്ലുകയാണുണ്ടായത്‌.
താൻ അപ്പോൾ വിജയിക്കുകയാണെങ്കിൽ തനിക്ക്‌
ഏറ്റവും നല്ല കുതിരയെ ധാരാളമായി കിട്ടുമെന്നും
പരാജയപ്പെടുകയാണെങ്കിൽ പിന്നെ തനിക്ക്‌
കുതിരയുടെ ആവശ്യമില്ലെന്നും
അദ്ദേഹം ഈ സന്ദർഭത്തിൽ പ്രഖ്യാപിച്ചുവത്രെ.
ഇരുഭാഗത്തിനും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തിയ
രക്തത്തിൽ കുതിർന്ന ഒരു യുദ്ധത്തിന്ന് ശേഷം
അടിമകൾ തോൽപ്പിക്കപ്പെട്ടു.
വീരോചിതമായ ഒരു പോരാട്ടത്തിന്ന് ശേഷം
യുദ്ധഭൂമിയിൽ വെച്ചു സ്പാർട്ടാക്കസ്സ്‌ കൊല്ലപ്പെട്ടു.
അടിമകളുടെ കലാപം മൃഗീയമായി അടിച്ചമർത്തപ്പെട്ടു.
ഒരു പ്രതീകാരമെന്ന നിലയിലും വിജയാഘോഷത്തിന്റെ ഭാഗമായും
വിജയികൾ കാപ്പുവായിൽ നിന്നുംവരുന്ന വഴിയരുകിൽ
ആറായിരം അടിമകളെ കുരിശിൽ തറച്ചു നിർത്തി
കലാപം തുടങ്ങിയത്‌ ഇവിടെ നിന്നായിരുന്നു എന്നതാണ്
ആ സ്ഥലത്തിന്റെ പ്രാധാന്യം.
റോമൻ സമൂഹത്തിലെ രണ്ടു പ്രധാനവർഗ്ഗങ്ങൾ തമ്മിൽ ,
അതായത്‌ അടിമകളും അടിമയുടമകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ
എത്ര മാത്രം തീഷ്ണമാണെന്ന്
സ്പാർട്ടാക്കസ്സിന്റെ കലാപം വെളിപ്പെടുത്തി......... [ലോക ചരിത്രത്തിലെ പേജുകളിൽനിന്ന്]

ഇന്ത്യയിൽ സിനിമയുടെ തുടക്കം

ലൂമിയർ സഹോദരന്മാരുടെ
സിനിമാറ്റോഗ്രാഫെ 6 ഹൃസ്വചിത്രങ്ങൾ
ബോംബേയിലെ വാട്ട്സൺ ഹോട്ടലിൽ അനാവരണം ചെയ്യുകയും
തുടർന്നു ആ കാലഘട്ടത്തിലെ
നോവൽറ്റിസേറ്റജ്‌ തിയേറ്ററിൽ സ്ഥിരം പ്രദർശനം നടത്തുകയും
ചെയ്ത 1896 ലാണ് ഭാരതം ആദ്യമായി ചലച്ചിത്രങ്ങൾക്ക്‌ തുടക്കമിട്ടത്‌.
ഒരു ഭാരതീയൻ ക്യാമറയിലെ സെല്ലുലോയിഡ്‌
ആദ്യമായിപ്രകാശനം ചെയ്തതും
തുടർന്ന് പ്രദർശ്ശിപ്പിച്ചു തുടങ്ങിയതും,
"ഹരിശ്ചന്ദ്ര ","ഭട്‌ വാഡെക്കർ"[സാവെ ദാ ദാ]
2ഹൃസ്വചിത്രങ്ങൾ ഷൂട്ട്ചെയ്തു
അവ എഡിസന്റെ പ്രോജക്ടിംഗ്‌ കിനറ്റെസ്കോപ്പിൽ
1899ൽ പ്രദർശ്ശിപ്പിച്ചതോടെയാണ്.
സിനിമാ പ്രദർശ്ശനത്തിന്റേയും നിർമ്മാണത്തിന്റേയും
'പ്രാരംഭ' സ്തംഭങ്ങളായിരുന്നു ഇവ.
നമ്മുടെ രാജ്യം സിനിമയുടെ ശതാബ്ദി
1996-നും 1999നും മധ്യേയല്ലേ ആഘോഷിക്കേണ്ടതെന്ന സംശയം
ആർക്കും ന്യായമായും ഉണ്ടാവുന്നതാണ്.
എങ്കിലും സിനിമയുടെ ശതാബ്ദി 1995ൽ ആഘോഷിച്ച്‌
മറ്റ്‌ ലോകരാജ്യങ്ങളോടൊപ്പം ചുവടൊപ്പിക്കാനുള്ള
നമ്മുടെ ഉദ്യമം,
1894-95ൽ പ്രതിബിംബങ്ങൾ ചലിപ്പിക്കുവാൻ
നടത്തപ്പെട്ട പാതവെട്ടിതെളിയിച്ചൊരു പരീക്ഷണം
കണക്കിലെടുത്ത്‌ ന്യായീകരിക്കാവുന്നതാണ്.
ത്രീസ്ലൈഡ്‌ പ്രോജക്റ്ററുകൾ,ഡബിൾ കളർ പ്ലേറ്റുകൾ
ചലിക്കുന്നതായുള്ള പ്രതീതി സൃഷ്ടിച്ചുകൊണ്ട്‌
മഹാദേവ്‌ പട്‌'വർദ്ധനനും അദ്ദേഹത്തിന്റെ രണ്ട്‌ പുത്രന്മാരും നടത്തിയ"ഷംബറിക്‌ ഖറോലിക"[കാന്തിക വിളക്ക്‌]
എന്ന പ്രദർശ്ശനമായിരുന്നു ഇത്‌.
വിവരണം,സംഗീതം എന്നീബാഹ്യ സഹായികൾ മുഖേന
ഒരുകഥയും അതിൽ കൂട്ടിചേർത്തിരുന്നതിനാൽ,
പ്രതിബിംബങ്ങൾ ചലനാൽമകമാക്കുന്ന
പ്രതിഭാസത്തിലെ ഭാരതത്തിന്റെ ആദ്യകാൽ വെപ്പായി
ഇതിനെ കണക്കാക്കാവുന്നതാണ്.
പട്ട്‌'വർദ്ധനൻ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള
പൊതുപ്രദർശ്ശനങ്ങൾ ആരംഭിച്ചത്‌ 1894 അവസാനമായ്‌രുന്നു.
പൂനൈയിൽ 1895 ഡിസംബറിൽ
11 ആം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ സമ്മേളനത്തിൽ
നടത്തിയ പ്രദർശ്ശനം ഇതിലെ ഒരു നാഴികക്കല്ലായിരുന്നു.
അതിവിശിഷ്ടമായ രീതിയിൽ പെയിന്റുചെയ്ത
കളർ സ്ലൈഡുകൾ നാഷണൽ ഫിലിം ആർക്കൈവിൽ
കേടുകൂടാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌.
അന്ന് പ്രേക്ഷകരെ വളരെ ഏറെ ആകർഷിച്ചിരുന്ന
ഹൃസ്വ മൂക ചലച്ചിത്രങ്ങൾക്ക്‌ സമാന്തരമായി
ഈ പ്രദർശ്ശനം ഓടുകയുണ്ടായി.
എന്നാൽ ഭാരതത്തിൽ ആഖ്യാനചലച്ചിത്രങ്ങൾ വന്നതോടെ
ഈ പ്രദർശ്ശനത്തിന്ന് കെട്ട്കെട്ടേണ്ടിവന്നു.
"അറൈവൽ ഓഫ്‌ എ ട്രൈൻ",
"ബേബീസ്‌ ഡിന്നർ" എന്നീ ലൂമിയർ ചിത്രങ്ങളോടെ
1896 ജൂലൈയിൽ ആരംഭിക്കുകയും,
"ദി റസ്ലേഴ്സ്‌","മാൻ ആന്റ്‌ മങ്കി" എന്നീചിത്രങ്ങൾ
1899 നവംമ്പറിൽ ഭട്‌'വാഡേക്കർക്ക്‌[സാവോ ദാദ]നിർമ്മിക്കാൻ
വഴി ഒരുക്കുകയും ചെയ്തു.
താമസിയാതെ തന്നെ ,വാസ്തവികത നിറഞ്ഞ
ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കുന്ന കൊച്ചു വ്യവസായമായി വളരുകയും ഭാരതീയചിത്രങ്ങളോടൊപ്പം ഇറക്കുമതിചെയ്ത ചിത്രങ്ങളും
നാടക തിയേറ്ററുകൾ,ഹാളുകൾ,മൈതാനങ്ങളിൽ കെട്ടിപ്പൊക്കിയ ടെന്റുകളിൾ എന്നിവകളിൽ പ്രദർശ്ശിപ്പിച്ചു തുടങ്ങുകയും ചെയ്തു.

2009, മേയ് 3, ഞായറാഴ്‌ച

*കിം കി ഡൂക്ക്‌:-കാൽപനികതയെ അശ്ലീലമാക്കിയ ചലച്ചിത്രകാരൻ* സി വി സത്യൻ

ചലച്ചിത്ര അക്കാദമി
സമീപകാല ചലച്ചിത്ര മേളകളിലൂടെ
മലയാളി സമൂഹത്തിന്ന് പരിചയപ്പെടുത്തിയ
കൊറിയൻ ചലച്ചിത്രകാരനാണ്.
കിം കി ഡൂക്ക്‌ .
ചലച്ചിത്ര മേളകളിൽ കിം കി ഡൂക്കിന്റെ പടം കണ്ടില്ലേ
എന്ന ചോദ്യവുമായി നടക്കുന്ന ആരാധകരെ കണ്ടുമുട്ടിയിട്ടുണ്ട്‌.
ഇദ്ദേഹത്തിന്റെ പുതിയ ചിത്രമായ
'ബ്രീത്ത്‌'കാണാനായി
തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ ചെന്നപ്പോൾ
യുവതീ യുവാക്കളുടെ തള്ളിക്കയറ്റം കൊണ്ട്‌
നിന്ന് തിരിയാൻപോലും ഇടം കിട്ടിയില്ല .
കേരളത്തിൽ പ്രാദേശികമായി നടത്തിവരുന്ന
ചലച്ചിത്രമേളകളിൽ പോലും
കിംകിഡൂക്കിന്റെ ഒരു സിനിമയെങ്കിലും
ഉൾപ്പെടുത്തുക പതിവായിട്ടുണ്ട്‌.
ഇത്രയധികം ആരാധകർ ഇദ്ദേഹത്തിന്റെ ചിത്രത്തിലേക്ക്‌
ആകർഷിക്കപ്പെടാൻ കാരണമെന്തെന്ന്
കിംകിഡൂക്കിന്റെ ബ്രീത്ത്‌ കണ്ട അനുഭവത്തെ
മുൻ നിർത്തികൊണ്ടുള്ളൊരു ആസ്വാദന കുറിപ്പാണിത്‌ .
മുൻ ചലച്ചിത്രങ്ങളെ പോലെ തന്നെ
കഥയും സവിശേഷ ഭുപ്രകൃതിയും ,
കഥാപാത്രങ്ങളും കടന്നു പോകുന്നത്‌ ലളിതവും ആകർഷണീയവുമായിരുന്നു .വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്ജയിലിൽ കഴിയുന്ന
യാങ്ങ്‌ യിൻ,
കൂർപ്പിച്ചെടുത്ത ടൂത്ത്‌ ബ്രഷ്‌ കഴുത്തിൽ കുത്തിയിറക്കി
ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു.
ഈ സംഭവം ടെലിവിഷനിലൂടെ കാണുന്ന
യീൻ എന്നസ്ത്രീ ജയിലിൽ പോയി ഇയാളെ കാണുന്നു.
ഭർത്താവും മക്കളുമൊത്ത്‌ കഴിയുന്ന യീൻ
യാങ്ങ്യിനുമായി അടുപ്പത്തിലും പ്രണയത്തിലുമാകുന്നു.
തടവറയിൽ പലകുറിയായി ഇവർ കണ്ടുമുട്ടുന്നതിലൂടെ
കഥയുടെ ഗതിമാറുന്നു.
ഒടുവിൽ ഇവർ ഇണചേരുന്ന ദൃശ്യത്തോടെ
ചിത്രം അവസാനഭാഗത്തേക്ക്‌ കടക്കുന്നു.
തുടർന്ന് പ്രേക്ഷകന്റെ ശരീരത്തിലേക്ക്‌ പ്രവഹിച്ച
രക്തവും ഊർജ്ജവും ഒരു നീലച്ചിത്രത്തിന്റെ
അനുഭവപരിസരമാണ് എന്നത്‌ ഏറ്റവും ദുഖകരമാണ്.
രതിയെ ഒളിഞ്ഞു നോക്കുന്നൊരു സമൂഹത്തിൽ
ഇത്തരം കാഴ്ച്ചകൾ ആഹ്ലാദകരമായി കൊണ്ടാടപ്പെടുന്നതിന്റെ
സൂചനകളാണ് തിയേറ്ററുകളിലെ തള്ളിക്കയറ്റം.
കഥാപാത്രങ്ങൾ സിനിമക്കകത്ത്‌ സഞ്ചരിക്കുമ്പോൾ
സ്ഥലകാല ബോധം അതിനെ ചുറ്റിപ്പറ്റിയുണ്ടായിരിക്കണം.
അപ്പോൾ മാത്രമേ സിനിമ മനുഷ്യജീവിതത്തെ
യാഥാർത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കുന്ന ഒന്നാവുകയുള്ളൂ .
കൊറിയൻ ജയിലിൽ കഴിയുന്ന നായകന്റെ ശരീരചലനങ്ങളും ,മനോവിഭ്രാന്തികളും തടവറയിൽ പൂത്തുവന്നപ്രണയവും
അയഥാർത്ഥ്യമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്‌.
ഈ സാഹചര്യം കൊറിയയിലെന്നല്ല
ഭുമിയിലൊരിടത്തുമുള്ള തടവറയിൽ അസാധ്യമായ കാര്യമാണ്.
പ്രണയവും കഥാനായകന്റെ സ്വഭാവവും തടവറയിൽ
സാധ്യമാക്കി മാറ്റണമെങ്കിൽ അതിന്നുള്ള പരിസരവും
ചലച്ചിത്രകാരൻ ഒരുക്കേണ്ടതുണ്ടു.
ഹോളീവുഡ്‌ ചിത്രങ്ങളിൽ
കഥാപാത്രങ്ങളുടെ വരവിനും പോക്കിനും സ്ഥലകാല ബോധമോ
കൃത്യതയോ ബാധകമല്ല.
കാരണം നായകൻ ഏത്‌ തരത്തിലുള്ള
സാഹസിക കൃത്യങ്ങൾ പ്രകടിപ്പിച്ചാലും അത്‌ സാദ്ധ്യമാണോ
എന്ന ചോദ്യമുയരാറില്ല.
നല്ലസിനിമയുടെ ലോകത്ത്‌ മറ്റൊരു വ്യാകരണമാണ് പ്രവർത്തിക്കുന്നത്‌
കാൽപനികത ചലച്ചിത്ര മാധ്യമത്തിൽ
നൂറു വർഷങ്ങൾക്ക്‌ മുമ്പ്തന്നെ പരീക്ഷിച്ച
മഹാനായ ചാർളി ചാപ്ലിന്റെ
'മോഡേൺ ടൈംസി'ലെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം .
കമ്യൂണിസ്റ്റ്‌ നേതാവായി മുദ്രകുത്തി തടവറയിലിടുന്ന
സഹതടവുകാരനോടൊന്നിച്ച്‌ ആഹാരം കഴിക്കവേ
അബദ്ധത്തിൽ കൂടെയുള്ള തടവുകാരന്റെ ലഹരിപദാർത്ഥം
ഭക്ഷണത്തിൽ കൂട്ടിക്കലർത്തി കഴിക്കുന്നൊരു ദൃശ്യമുണ്ട്‌.
ലഹരി തലക്ക്പിടിച്ച ചാപ്ലിന് സെല്ലിലേക്കുള്ള മടക്കയാത്ര
നേരാംവണ്ണം പറ്റുന്നില്ല.
വട്ടം കറങ്ങി കറങ്ങിയാണ് ചാപ്ലിൻ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.
ചടുലമായ നൃത്തത്തിലൂടെയുള്ള വട്ടം കറങ്ങുന്ന ദൃശ്യത്തിൽ
ജയിൽ വാർഡന്മാരെയും കാണിക്കുന്നുണ്ട്‌.
ജയിൽ നിയമലംഘനം നടത്തി
ചാപ്ലിനെ പിടിച്ചു കൊണ്ടു പോയിക്കൂടെ എന്ന ചോദ്യത്തെ മറികടക്കാൻ
ചാപ്ലിൻ സിനിമയിലൊരുക്കിയിരിക്കുന്ന അതിസൂഷ്മ സാഹചര്യം വിസ്മയകരമാണ്.
ജയിൽ വാർഡർമ്മാരുടെ ശ്രദ്ധയിൽ
പെടാതിരിക്കത്തക്ക വിധത്തിലുള്ള ചുറ്റിക്കറങ്ങലുകളാണ്
സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്‌.
തടവറക്കകത്തെ സ്ഥലകാല ബോധത്തെ സൂചിപ്പിക്കുന്നതിന്റെ
ഏറ്റവും നല്ല ഉദാഹരണങ്ങളായിട്ടാണ് ഈ കാര്യം ഇവിടെ പരാമർശ്ശിച്ചത്‌. ഇദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിലെല്ലാം തന്നെ
ഉടുതുണിയില്ലാതെ തടാകത്തിൽ നീന്തുകയും ഇണചേരുകയുംചെയ്യുന്ന
ദൃശ്യങ്ങൾ ധാരാളിത്തത്തോടെ കാണാം.
ഇത്തരം ദൃശ്യാവിഷ്ക്കാരങ്ങൾ നിഷിദ്ധമാണെന്ന അർത്ഥമല്ല ഉദ്ദേശിക്കുന്നത്‌.
രതി ചലച്ചിത്രത്തിന്നകത്ത്‌ അനിവാര്യമായി വരേണ്ട സമയത്ത്‌
ആവിഷ്ക്കരിച്ചേ പറ്റൂ
കിം കി ഡൂക്കിന്റെ ചിത്രങ്ങളിൽ രതി പച്ചയായി കടന്നുവരുന്നത്‌
രതിക്ക്‌ വേണ്ടി രതി എന്നമട്ടിൽ
ഏച്ചുകെട്ടിയപോലെ യാണ് ആവിഷ്ക്കരിക്കുന്നത്‌.
ഇത്‌ അപകടകരമായ ഒരു അവസ്ഥയെയാണ് ഓർമ്മപ്പെടുത്തുന്നത്‌.
കൊറിയൻ സാമൂഹ്യ സാഹചര്യത്തിൽ
വിവാഹിതയായി കഴിയുന്ന സ്ത്രീ
മറ്റൊരു പ്രണയത്തിലേക്ക്‌ വഴുതി പോവുമ്പോൾ
ഇവരുടെ കുടുംബ ജീവിതത്തിൽ അന്തർഭവിച്ചിരിക്കുന്ന
പൊരുത്തക്കേടുകളും സ്നേഹരാഹിത്യവും
പ്രശ്നവൽക്കരിക്കാൻ ചലച്ചിത്രകാരൻ കൂട്ടാക്കുന്നില്ല.
യാങ്ങിയിനും യിനും തമ്മിലുള്ള ബന്ധത്തെ ആത്മബന്ധത്തിന്റെയും പ്രണയത്തിന്റെയും ഉയരങ്ങളിലേക്ക്‌ കൊണ്ടു പോകാതെ
ശാരീരികതയുടെ അതിപ്രസരം ചാർത്തി രതിയെ വസ്തു വൽക്കരിക്കുന്ന
കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രത്തിലേക്ക്‌ ചുരുങ്ങുകയാണ്
കിം കിഡൂക്ക്‌.
നല്ല സിനിമയുടെ ലോകത്ത്‌ നമ്മുടെ ചലച്ചിത്ര ബുദ്ധിജീവികളും
ചലച്ചിത്ര അക്കാഡമിയും മാതൃകാപരമായി ഉയർത്തിപിടിക്കുന്ന
ഇദ്ദേഹത്തിന്റെ രചനകൾ നമ്മുടെ
സമൂഹത്തിന്റെ തന്നെ ലൈംഗികമായ നിരക്ഷരതയുടെയും
ഹിപ്പോക്രസിയുടെയും പ്രതിഫലനമായി നിരീക്ഷിക്കപ്പെടാം