2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

സൂഷ്മ നിരീക്ഷണവും പഠനവും.

                  മാവോ സേ തൂങ്ങ്‌.

പ്രായോഗിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഏതൊരാളും താഴുന്ന നിലവാരങ്ങളിലുള്ള സ്ഥിതി ഗതികളേപ്പറ്റി സൂഷ്മമായി അന്യേഷിച്ച്‌ അറിയണം .
സിദ്ധാന്തമറിയുന്നവരും പക്ഷെ ,യഥാര്‍ത്ഥസ്ഥിതിഗതികള്രിയാത്തവരുമായവര്‍ക്ക്‌ ഇത്തരം നിരീക്ഷണം പ്രത്യേകമായും ആവശ്യമാണ്‌.
അല്ലെങ്കില്‍ അവര്‍ക്ക്‌ സിദ്ധാന്തത്തെ പ്രായോഗികപ്രവര്‍ത്തനവുമായി കണ്ണിചേര്‍ത്തൊന്നിപ്പിക്കാന്‍ കഴിയുന്നതല്ല.
"സൂഷ്മമായി അന്യേഷിച്ചില്ലായെങ്കില്‍ സംസാരിക്കാനുള്ള അവകാശവുമില്ല" എന്ന എന്റെ വാദം "ഇടുങ്ങിയ എമ്പിരിസിസം"(ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ പഠിക്കാതെ വെറും അനുഭവത്തേയും പരീക്ഷണ നിരീക്ഷണങ്ങളേയും മാത്രമാശ്രയിച്ചുള്ള പദ്ധതി) ആണെന്നും പറഞ്ഞു നിന്ദിക്കപ്പെട്ടിരുന്നുവെങ്കിലും അങ്ങിനെ ഒരു വാദം ഉന്നയിച്ചതില്‍ എനിക്കിന്നും വ്യസനമില്ല;
വ്യസനമില്ലെന്ന് മാത്രമല്ല,ഞാനിപ്പോഴും ഊന്നിപ്പറയുന്നു,സൂഷ്മമായി അന്യേഷിച്ചില്ലെങ്കില്‍ സംസാരിക്കാനുള്ള യാതൊരു അവകാശവുമുണ്ടാവാന്‍ സാദ്ധ്യമല്ലെന്ന്‌."
ഔദ്യോഗിക വാഹനത്തില്‍നിന്ന് താഴെ ഇറങ്ങിയ ഉടനെ" വമ്പിച്ച സബ്ദകോലാഹലങ്ങളുണ്ടാക്കുകയും ,അഭിപ്രായങ്ങള്‍ അനായസേന വിളമ്പുകയും ഒന്നിനെ വിമര്‍ശിക്കുകയും മറ്റൊന്നിനെ ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന ധാരാളം പേര്‍ നമ്മുടെ യിടയിലുണ്ട്‌.
പക്ഷെ ,വാസ്തവത്തില്‍ ഇക്കൂട്ടര്‍ പത്തില്‍ പത്തുപേരും പരാജയമടയുകതന്നെ ചെയ്യും.
കാരണം,കൂലുങ്കുഷമായ അന്യേഷണത്തിലടിസ്ഥാനമാക്കാതെ അത്തരം അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വെറും മൂഢതയില്‍നിന്നും വരുന്ന പുലമ്പലുകളെല്ലാതെ മറ്റൊന്നുമല്ല.
അവിടെയും ഇവിടെയും മറ്റ്‌ എല്ലായിടത്തും തിരക്കിട്ടു പായുന്ന ഇത്തരം"രാജകീയദൂതന്മാരുടെ" കൈകളില്‍പ്പെട്ട്‌ നമ്മുടെ പാര്‍ട്ടി എണ്ണമറ്റ തവണ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌..
സ്റ്റാലിന്‍ തികച്ചും ശരിയായി പറയുകയുണ്ടായി;" വിപ്ലവ പ്രവര്‍ത്തനവുമായി ബന്ധിക്കപ്പെട്ടില്ലെങ്കില്‍ സിദ്ധാന്തം ഉദ്ദേശരഹിതമായി തീരുന്നു."
മാത്രമോ,അദ്ദേഹം ന്യായമായും തുടരുന്നു" വിപ്ലവസിദ്ധാന്തത്താല്‍ അതിന്റെ പാത പ്രകാശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ പ്രവര്‍ത്തനം ഇരുളില്‍ തപ്പിതടഞ്ഞു നീങ്ങുകയേ ഉള്ളൂ".
തപ്പിത്തടഞ്ഞു നീങ്ങുന്നവരേയും വിദൂര കാഴ്ചപ്പാടും വീണ്ടു വിചാരവുമില്ലാത്ത"പ്രായോഗിക പ്രവര്‍ത്തകരെ"യുമല്ലാതെ മറ്റാരേയും തന്നെ
"ഇടുങ്ങിയ എമ്പിരിസിസ്റ്റുകള്‍"എന്നു മുദ്രകുത്താന്‍ പാടുള്ളതല്ല.
(നാട്ടിന്‍ പുറങ്ങളിലെ കൂലുങ്കുഷമായ പരിശോധനകള്‍ എന്ന ലേഖനത്തിന്റെ ആമുഖവും അനുബന്ധവും.(1941 മാര്‍ച്ച്‌-ഏപ്രില്‍) സെലക്റ്റഡ്‌ വര്‍ക്ക്സ്‌,വാള്യം 3.പേജ്‌13.)

അത്തരമൊരു നിലപാടെടുക്കുകയെന്നത്‌ വസ്തുതകളില്‍ നിന്നു സത്യത്തെ തേടിപ്പിടിക്കുന്നതിന്നു തുല്യമാണ്‌.
വസ്തു നിഷ്ടമായി നില നില്‍ക്കുന്ന എല്ലാകാര്യങ്ങളും"വസ്തുതകള്‍" ആണ്‌.
'സത്യ്‌'മെന്നു വച്ചാല്‍ അവയുടെ ആന്തരികബന്ധങ്ങളാണ്‌,
അതായത്‌,അവയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍.
"തേടിപ്പിടിക്കുക"യെന്നു വെച്ചാല്‍ പഠനം നടത്തുകയെന്നതാണ്‌.
രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും പ്രവിശ്യ അല്ലെങ്കില്‍ ജില്ലയുടേയും ഉള്ളിലും പുറത്തുമുള്ള യഥാര്‍ത്ഥ സ്തിതിഗതികളില്‍ നിന്നായിരിക്കണം നാം ആരംഭിക്കേണ്ടത്‌.
പ്രവര്‍ത്തനത്തിന്ന് നമുക്ക്‌ മാര്‍ഗ്ഗദര്‍ശനം ചെയ്യാനുതകുമാറ്‌ അവയില്‍ അന്തര്‍ലീനമായ-അല്ലാതെ നമ്മുടെ ഭാവനയില്‍ നിന്നു ഉടലെടുത്തതല്ല-നിയമങ്ങളെ അനുമാനിച്ചെടുക്കുകയാണ്‌ നാം വേണ്ടത്‌.
അതായത്‌, നമുക്കു ചുറ്റുപാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ആന്തരിക ബന്ധങ്ങള്‍ കണ്ടെത്തുകയാണ്‌ നാം വേണ്ടത്‌.
ഇത്‌ ചെയ്യാന്‍ കഴിയണമെങ്കില്‍ ആത്മനിഷ്ടമായ സങ്കല്‍പങ്ങളിലോ ക്ഷണികങ്ങളായ ആവേശത്തള്ളിച്ചകളിലോ നിര്‍ജീവങ്ങളായ പുസ്തകങ്ങളിലോ അല്ല നാമാശ്രയിക്കേണ്ടത്‌.
നേരെമറിച്ച്‌ വസ്തുനിഷ്ടമായ നിലവിലുള്ള വസ്തുതകളിന്മേലാണ്‌.
വസ്തുതകളെ സവിസ്തരം നാം വിനിയോഗിക്കേണ്ടതും മാര്‍ക്സിസം-ലെനിനിസത്തിന്റെ പൊതു തത്വങ്ങളുടെ വെളിച്ചത്തില്‍ അവയില്‍ നിന്ന് ശരിയായ നിഗമനങ്ങളിലെത്തിച്ചേരേണ്ടതുമാണ്‌
("നമ്മുടെ പഠനം പരിഷ്കരിക്കുക"(1941മെയ്‌)സെലക്റ്റഡ്‌ വര്‍ക്സ്‌,വാള്യം 3 പേജ്‌22-23)

"കണ്ണുകള്‍കെട്ടി കുരുവികളെ പിടിക്കുന്ന ആളെ"പ്പോലെയോ
അല്ലെങ്കില്‍"മീനിന്നുവേണ്ടി തപ്പിത്തിരയുന്ന കുരുടനെ"പ്പോലെയോ പെരുമാറുകയെന്നതും,
പരുഷമായുംസൂഷ്മക്കുറവോടെയും പെരുമാറുക എന്നതും,വായാടികളാവുക എന്നതും,നിസ്സരമായ അറിവുകൊണ്ട്‌ സംതൃപ്തനാവുക എന്നതുമൊക്കെ നമ്മുടെ പാര്‍ട്ടിയില്‍ ഇന്നും ധാരാളം സഖാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന അങ്ങേയറ്റം ചീത്തയായ പ്രവര്‍ത്തന രീതികളാണ്‌.
മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാന സ്പിരിറ്റിന്‌ തികച്ചും എതിരായ രീതികളാണ്‌ ഇത്‌.
സ്ഥിതിഗതികള്‍ ആത്മാര്‍ത്ഥതയോടെ പഠിക്കേണ്ടതും,ആത്മനിഷ്ടമായ ആഗ്രഹങ്ങള്‍ക്ക്‌ പകരം വസ്തുനിഷ്ടമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തുടങ്ങേണ്ടതും ആവശ്യമാണെന്ന്
മാര്‍ക്സും,എംഗല്‍സും,ലെനിനും,സ്റ്റാലിനും നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌.പക്ഷെ നമ്മുടെ മിക്ക സഖാക്കളും ഈ സത്യത്തിന്ന് കടകവിരുദ്ധമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
(അതേ കൃതിയില്‍ നിന്ന്,പേജ്‌ 18.)

നിങ്ങള്‍ക്കു ഒരു പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ലേ?
എങ്കില്‍ അതിന്റെ വര്‍ത്തമാനവസ്തുതകളിലേക്കും ഭൂതകാല ചരിത്രത്തിലേക്കും ചുഴിഞ്ഞു കടന്നൊന്നു പരിശോധിക്കൂ!
ആപ്രശ്നത്തെ നിങ്ങള്‍ പൂര്‍ണ്ണമായും പരിശോധിച്ചുകഴിഞ്ഞാല്‍ അതെങ്ങനെ പരിഹരിക്കാമെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലാകും.
നിഗമനങ്ങളില്‍ നിസ്തര്‍ക്കമായും എത്തിച്ചേരുന്നത്‌ സൂഷ്മ നിരീക്ഷണത്തിന്നു ശേഷമാണ്‌.അല്ലാതെ അതിന്നുമുമ്പല്ല.
പരിശോധനകളൊന്നും നടത്താതെ തനിയായോ അല്ലെങ്കില്‍ ഒരു ഗ്രൂപ്പായി ഒത്തുചേര്‍ന്നോ"ഒരു പരിഹാരം കണ്ടെത്താന്‍ വേണ്ടി"അല്ലെങ്കില്‍"ഒരാശയം ആവിഷ്കരിക്കാന്‍ വേണ്ടി"ഒരു മഠയന്‍ മാത്രമേ തന്റെ തല പുണ്ണാക്കുകയുള്ളു.
ഇത്‌ ഫലപ്രദമായ ഒരു പരിഹാര മാര്‍ഗ്ഗത്തിലേക്കോ ഏതെങ്കിലും നല്ലൊരാശയത്തിലേക്കോ ഒരിക്കലും എത്തിക്കുന്നതല്ലെന്ന് ശക്തിയായി പറയേണ്ടിയിരിക്കുന്നു.("പുസ്തകാരാധനയെ ചെറുക്കുക"(1930മെയ്‌).ഒന്നാം പോക്കറ്റ്‌ പതിപ്പ്‌,പേജ്‌3)

സൂഷ്മ നിരീക്ഷണത്തെ നീണ്ട ഗര്‍ഭകാല മാസങ്ങളോടും പ്രശ്ന പരിഹാരത്തെ പ്രസവദിനത്തോടും ഉപമിക്കാവുന്നതാണ്‌.
പ്രശ്നത്തെ സൂഷ്മമായി നിരീക്ഷിക്കുകയെന്നു വെച്ചാല്‍ നിശ്ചയമായും അതിന്ന് പരിഹാരം കണ്ടെത്തുകയെന്നണര്‍ത്ഥം.
(അതേകൃതിയില്‍ നിന്ന്,പേജ്‌3)

മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ നിലപാടുള്ള ഒരാള്‍ ചുറ്റുപാടുകളെ മുറപ്രകാരവും പൂര്‍ണ്ണമായും ആരാഞ്ഞറിയാനും അതിനെപ്പറ്റി പഠനം നടത്താനും വേണ്ടി മാര്‍ക്സിസം-ലെനിനിസത്തിന്റെ സിദ്ധാന്തവും പ്രവര്‍ത്തനക്രമവും ഉപയോഗിക്കുന്നു.
സ്റ്റാലിന്‍ പറഞ്ഞതു പോലെ വെറും ആവേശം കൊണ്ടുമാത്രമല്ല അയാള്‍ പ്രവര്‍ത്തിക്കുന്നത്‌,മറിച്ച്‌ പ്രായോഗികതയെ വിപ്ലവാവേശവുമായി കൂട്ടിച്ചേര്‍ക്കുകയാണ്‌ അയാള്‍ ചെയ്യുന്നത്‌.
("നമ്മുടെ പഠനം പരിഷ്കരിക്കുക"(1941മെയ്‌)സെലക്റ്റഡ്‌ വര്‍ക്ക്സ്‌,വാള്യം 3.പേജ്‌27)

സാമൂഹ്യസ്ഥിതികളേപ്പറ്റി അന്യേഷണം നടത്തുക,
അതായത്‌ യഥാര്‍ത്ഥ ജീവിതത്തില്‍ ഓരോ സാമൂഹ്യവര്‍ഗ്ഗത്തിന്റേയും സ്ഥിതിഗതികളേപ്പറ്റി ആരാഞ്ഞറിയുക എന്നതാണ്‌ സ്ഥിതിഗതികള്‍ അറിയാനുള്ള ഒരേയൊരു മാര്‍ഗ്ഗം.
പ്രവര്‍ത്തനം നയിക്കാന്‍ ഉത്തരവാദിത്വം ഏറ്റവര്‍ക്ക്‌ സ്ഥിതിഗതികളെന്താണെന്ന് അറിയാനവശ്യമായ അടിസ്ഥാനപരമായ പ്രവര്‍ത്തന ക്രമം ഒരു പ്ലാനനുസരിച്ച്‌ കുറച്ചു ചില നഗരങ്ങളിലോ ഗ്രാമങ്ങളിലോ കേന്ദ്രീകരിക്കുകയും മാര്‍ക്സിസത്തിന്റെ മൗലിക വീക്ഷണമുപയോഗിച്ചുകൊണ്ട്‌ അതായത്‌ വര്‍ഗ്ഗവിശകലനത്തിന്റെ സമ്പ്രദായമുപയോഗിച്ചുകൊണ്ട്‌ കുറേയേറെ പൂര്‍ണ്ണമായ അന്യേഷണങ്ങള്‍ നടത്തുകയും ചെയ്യുകയെന്നതാണ്‌.
(നാട്ടിന്‍ പുറങ്ങളിലെ കൂലങ്കുഷമായ പരിശോധനകള്‍ എന്ന ലേഖനത്തിന്റെ ആമുഖവും അനുബന്ധവും(1941മാര്‍ച്ച്‌-ഏപ്രില്‍)സെലക്റ്റഡ്‌ വര്‍ക്സ്‌ വാള്യം3,പേജ്‌11)

അഭിപ്രായങ്ങളൊന്നുമില്ല: