റോമാ സാമ്രാജ്യത്തിന്റെ
പതനത്തിനും അതിന്റെ ഭൂപ്രദേശങ്ങൾ
ബാർബേറിയന്മാർ പിടിച്ചെടുത്തതിന്നും ശേഷമുള്ള പ്രാരംഭകാലത്ത് സാംസ്കാരികമായി
വമ്പിച്ച അധപ്പതനം നടന്നു.
ക്ലാസിക്കൽ കലയുടേയും ശാസ്ത്രത്തിന്റേയും
മുന്തിയ നേട്ടങ്ങളുടെ അംശം പോലും
പെട്ടെന്ന് കാണാനില്ലാതെയായി.
ബാർബേറിയന്മാർ-ജർമൻ കാരും സ്ലാവുകാരും -
അപ്പോഴും
പ്രാകൃത ഗോത്രാധിപത്യസമുദായങ്ങളായാണ് ജീവിച്ചത്.
സ്വന്തം അദ്ധ്വാനംകൊണ്ടു സൃഷ്ടിക്കാൻ കഴിയാത്തതും
അവർക്ക് കഴിവില്ലാത്തതുമായ എല്ലാം ആർജ്ജിക്കുവാനുള്ള
ഒരു ഉപാധി എന്ന നിലക്കാണ്
അവർ യുദ്ധത്തെ കരു തിയത്.
അവർ പട്ടണങ്ങളും നഗരങ്ങളും കൊള്ളയടിച്ചു.
ധനവാന്മാരെ തടവുകാരായി പിടിച്ചു.
അവരിൽ നിന്നും വൻ തുകകൾ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു.
ചിലപ്പോൾ അവരുടെ എസ്റ്റേറ്റുകളും മേച്ചിൽ സ്ഥലങ്ങളും പിടിച്ചെടുക്കുന്നതിൻ മുൻപ് അവരെ വകവരുത്തുകയും ചെയ്തിരുന്നു.
പലപ്പോഴും തദ്ദേശീയ ജനങ്ങളെ
വരുമാനത്തിന്റെ മൂന്നിൽ ഒരു ഭാഗം
തങ്ങൾക്ക് നൽകുവാൻ അവർ നിർബന്ധിക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ റോമാ നഗരം തന്നെ
ഒന്നിലേറെ തവണ കൊള്ളയടിക്കപ്പെടുകയും
നിലം പരിശാക്കുകയും ചെയ്തു.
ബാർബേറിയർ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളിലെ കൈത്തൊഴിലുകളും കച്ചവടവും അതിവേഗം അധ:പ്പതിച്ചു.
റോമാസാമ്രാജ്യത്തിലെ (വിശേഷിച്ചും മുൻ പ്രവിശ്യകളിലെ)പട്ടണങ്ങളും മറ്റുരാജ്യങ്ങളും
തമ്മിലുള്ള ബന്ധങ്ങളും അതി വേഗത്തിൽ അപ്രത്യക്ഷമായി.
കുടിയേറ്റക്കാർ കൂട്ടം കൂട്ടമായി വരികയും
ഓരോ അലയും സ്വയം പര്യാപ്ത കാർഷിക വ്യവസ്ഥ ആവിഷ്കരിക്കുകയും ചെയ്തു.
പശ്ചിമ സാമ്രാജ്യം ക്രമേണ ഒട്ടനവധി ബാർബേറിയൻ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
പ്രാകൃതിക സമ്പത് ഘടനയോടുകൂടിയ നിരവധി ഘടകങ്ങൾ അവിടങ്ങളിൽ രൂപം കൊള്ളുകയും ചെയ്തു.
എന്നാൽ ഈ മൗലിക മാറ്റങ്ങളെല്ലാം ഒരു ഘോര ശിക്ഷയായി കരുതപ്പെടുകയുണ്ടായില്ല
സാമ്രാജ്യം അതിന്റെ പൗരന്മാരുടെ മേൽ
ഭാരിച്ച നികുതികൾ ചുമത്തി .
ഭരണത്തിലെ എണ്ണമറ്റ ഉദ്യോഗസ്ഥന്മാരുടെ
അടിച്ചമർത്തലിന്ന് പൗരന്മാർ വിധേയരായി.
സൈനികപ്പാളയങ്ങളുടെ സ്ഥാപനവും
റോമാക്കാരുടെ ശംമ്പളം പറ്റി
പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന
തദ്ദേശ കുലീനന്മാരുടെ ഭാഗത്തുനിന്നുള്ള നിഷ്ടൂരമായ
ചൂഷണവും പൗരന്മാരുടെ മേൽ പുതിയ ഭാരങ്ങളേറ്റി.ഇക്കാരണങ്ങളാൽ പൽപ്പോഴും പ്രാദേശിക ജനങ്ങൾ ബാർബേറിയന്മാരെ വിമോചകരെന്ന നിലയിൽ സ്വാഗതം ചെയ്യുകപോലുമുണ്ടായി.
ഇതിന്ന് മറ്റുചില കാരണങ്ങൾകൂടി ഉണ്ടായിരുന്നു.
തദ്ദേശ കുലീന്മാരുമായി അവർ അവരുടെ കണക്കുകൾ
വളരെ നിർദ്ദാക്ഷിണ്യമായും ക്രൂരമായുമാണു
തീർത്തിരുന്നതെങ്കിലും മിക്കവാറും അവർ
സാധാരണ ജനങ്ങളെ ദ്രോഹിക്കാതെ വിടുകയും
അടിമകളെ മോചിപ്പിക്കുകയും
സാമ്രജ്യ ഉദ്യോഗസ്ഥന്മാരുടെ അസഹനീയമായ
മർദ്ദനത്തിന്റെ ഭാരത്തിൽ നിന്നും അവരെ രക്ഷിക്കുകയാണ് ചെയ്തത്.
സാമ്രാജ്യത്തിന്റെ പതനകാലത്ത് ജീവിച്ച രോമാക്കാരിലൊരാളായിരുന്ന
ഒറോഷ്യസ്സ്,
ബാർബേറിയന്മാരുടെ കടന്നാക്രംണത്തേപ്പറ്റി ഇപ്രകാരം പറയുകയുണ്ടായി :
"ബാർബേറിയന്മാർ അവരുടെ വാളുകൾ
താഴെ വെച്ചതിന്ന് ശേഷം
ഇപ്പോൾ കലപ്പയെടുക്കകയും അവശേഷിക്കുന്ന
റോമാക്കാരോട്
സഖാക്കളും സുഹൃത്തുക്കളും എന്ന രീതിയിൽ
പെരുമാറുകയും ചെയ്യുന്നു,
ഈ റോമാക്കാർക്കിടയിൽ
റോമൻ ഭരണത്തിൻ കീഴിൽ ജീവിക്കുകയും
ഭാരിച്ച നികുതികൾ നൽകുന്നതിനേക്കാൾ
തങ്ങളുടെ സ്വാതന്ത്ര്യം
നില നിർത്തിക്കൊണ്ട്ബാർബേറിയന്മാരുടെ കൂടെ
ദാരിദ്ര്യത്തിൽ ജീവിക്കുവാൻ
ഇഷ്ടപ്പെടുന്നവരെ ഇന്നു കാണാൻ കഴിയും"
(തുടർച്ച അടുത്തതിൽ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ