അടിമകളുടെ കലാപം
പുരാതന ലോകചരിത്രത്തിലെ ഏറ്റവും നാടകീയവും
വൻ തോതിലുള്ളതുമായ അടിമക്കളുടെ കലാപവുമായിരുന്നു.
ബിസി 73 മുതൽ 71 വരെയാണ് ഈ കലാപം നടന്നത്....
ഏകദേശം 200 പേരുടെ പ്രാഥമിക ഗൂഢാലോചന
കാപ്പുവ എന്ന പട്ടണത്തിലെ
ഗ്ലാഡിയേറ്റർ മാരുടെ സ്ക്കൂളിൽ വെച്ചാണ് നടന്നത്.
ആ ഗൂഢാലോചന കണ്ടുപിടിക്കപ്പെട്ടു
80 പേരുള്ള അടിമകളുടെ ഒരു ചെറു സംഘം അതിൽ നിന്ന് രക്ഷപ്പെട്ടു.
അവർ വെസ്സൂവിയസ്സ് കുന്നിൽ ക്യാമ്പ് സ്ഥാപിച്ചു;
തങ്ങളുടെ നേതാവായി സ്പാർട്ടാക്കസ്സിനെ തെരഞ്ഞെടുത്തു.
അയാൾ യഥാർത്ഥത്തിൽ സമർത്തനായ ഒരു നേതാവായിരുന്നു;
ബുദ്ധിമാനായ ഒരു സംഘാടകനും സൈനിക നേതാവുമായിരുന്നു.
ത്രേസിൽ നിന്നാണ` അദ്ധേഹം വന്നത്.
ഒളിച്ചോടിപ്പോയതിന്ന് ശിക്ഷയെന്നനിലയിൽ
അടിമയായി വിൽക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം
റോമൻ സഹായസേനയിൽ സേവനമനുഷ്ടിച്ചിരുന്നതായും പറയപ്പെടുന്നു.
ആദ്യം ഈ ഗൂഢാലോചനക്കും
ഗ്ലാഡിയേറ്റർ മാരുടെ രക്ഷപ്പെടലിനും
വളരെ കുറച്ചു പ്രാധാന്യം മാത്രമേ നൽകപ്പെട്ടിരുന്നുള്ളു.
ഏതായാലും സ്പാർട്ടാക്കസ്സിന്റെ സൈന്യം
അതിവേഗം വളർന്നു.
അവസാനമായി അദ്ദേഹത്തിന്നെതിരെ റോമാക്കാർ
3000 പേർ വരുന്ന ഒരു സൈനിക ദളത്തെ അയക്കുകയുണ്ടായി.
ഈ സേനാദളം വെസ്സൂവിയസ്സിൽ നിന്ന് താഴോട്ടിറങ്ങുന്ന
ഏകമാർഗ്ഗം കൈവശപ്പെടുത്തി.
അങ്ങിനെ അടിമസൈന്യത്തിന്റെ
എല്ലാ വാർത്താവിനിമയ മാർഗങ്ങളും വിച്ഛേദിച്ചു.
ഏതായാലും ആദ്യമായി ഒരു സൈനിക കമാണ്ടറെന്ന നിലയിൽ
തന്റെ കഴിവുകൾ പരീക്ഷണവിധേയമാക്കുന്നതിന്ന്
ഇത് സ്പാർട്ടാക്കസ്സിന്ന് ഒരു അവസരം നൽകി.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടിമകൾ
മുന്തിരി വള്ളികൾ കൊണ്ടു ഒരു വാറുണ്ടാക്കുകയും
രാത്രിയുടെ മറവിൽ ഒരു ചെറുവിഭാഗമാളുകൾ ശത്രുക്യാമ്പിന്റെ
പിൻ നിരയിൽ എത്തുകയും റോമൻസേനയെ
തുരത്തുന്ന കാര്യത്തിൽ വിജയിക്കുകയും ചെയ്തു.
വേഗം തന്നെ സ്പാർട്ടാക്കസ്സിന്റെ സൈന്യം
ആയിരക്കണക്കിന്നാളുകൾ ഉള്ളതായിതീർന്നു.
വളരെ താമസിയാതെ തന്നെ അടിമകൾ
തെക്കൻ ഇറ്റലി മുഴുവൻ അധീനപ്പെടുത്തി.
ഈ സന്ദർഭത്തിൽ കലാപകാരികളായ അടിമകളുടെ സേനയിൽ
ഒരു പിളർപ്പുണ്ടായി.
ഇതിന്ന് കാരണം സ്പാർട്ടാക്കസ്സിന്റെ സൈന്യത്തിൽ
വിവിധ ദേശീയ ജനവിഭാഗങ്ങളിൽപെട്ട അടിമകളാണ് ഉണ്ടായിരുന്നത് എന്നതാണ്.ത്രേസ്യക്കാർ,ഗ്രീക്കുകാർ,ഗാളുകൾ,ജർമൻ കാർ എന്നിവരായിരുന്നു അതിൽ ഉണ്ടായിരുന്നത്.
രണ്ടു സേനാദളങ്ങൾ സൈന്യത്തിൽ നിന്ന് വിട്ടുപോയി.
അവരെ വേഗം തന്നെ റോമാക്കാർ തോൽപ്പിക്കയും ചെയ്തു.
ഇതിന്നിടയ്ക്ക് സ്പാർട്ടാക്കസ്സ് വടക്കോട്ട് നീങ്ങി.
തുടർന്ന് മ്യൂട്ടിന എന്ന സ്ഥലത്ത് വെച്ചു
വിഖ്യാതമായ ഒരു വിജയം കൂടി അദ്ദേഹം കൈവരിച്ചു. അദ്ദേഹം നേടിയ വിജയങ്ങളിൽ അത്യുന്നതമായിരുന്നു ഇത്.
വിജയാനന്തരം അദ്ദേഹത്തിന്റെ സൈന്യത്തിൽ
മൊത്തത്തിൽ 120,000 ആളുകളുണ്ടായിരുന്നു.
മ്യൂട്ടിനാ യുദ്ധത്തിന്ന് ശേഷം സ്പാർട്ടാക്കസ്സ് റോമിന്റെ നേർക്ക് തിരിച്ചു. നഗരത്തിലാകെ പരിഭ്രാന്തി പരന്നു.
ഹാനിബലിന്റെ കാലത്തിന്ന് ശേഷം ഇത്തരത്തിലൊരു പരിഭ്രാന്തി
അവർക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലായിരുന്നു.
അത്യതികം സമ്പന്നനായ
മാർക്കസ്സ് ക്രാസസ് ഒരു അടിമയുടമക്ക് സേനറ്റ് അടിയന്തിരാധികാരങ്ങൾ നൽകുകയും സ്പാർട്ടാക്കസ്സിന്റെ നേരെ സേനകളെ അയക്കാൻ
അയാളെ നിയോഗിക്കുകയും ചെയ്തു.
ഏതായാലും സ്പാർട്ടക്കസ്സ് റോമിനെ തൊടാതെ തെക്കോട്ട് നീങ്ങി.
ഒരു പക്ഷെ അദ്ദേഹം സിസിയിലേക്ക് കപ്പൽ കയറാൻ ശ്രമം നടത്തുകയായിരുന്നുരിക്കാം.
എന്നാൽ കപ്പലുകൾ ഇല്ലാതിരുന്നതിനാൽ ഇത് അസാധ്യമായിതീർന്നു. ഇതിലേക്കായി അടിമകൾ പ്രത്യേകം കെട്ടിയുണ്ടാക്കിയ
ചങ്ങാടങ്ങൾ കൊടുങ്കാറ്റിൽ പെട്ടു തകർന്നുപോയി.
ഇതിനിടക്ക് ക്രാസസിനും സേനയ്കും
അടിമകളുടെ അടുത്തെത്താൻ കഴിഞ്ഞു.
തുടർന്നുണ്ടായ നിർണ്ണായക യുദ്ധം
ബിസി 71 ൽ തെക്കൻ ഇറ്റലിയിൽ വെച്ചു നടന്നു.
യുദ്ധം ആരഭിക്കുന്നതിന്ന് മുമ്പ് സ്പാർട്ടാക്കസ്സിന്റെ ആളുകൾ
അവരുടെ നേതാവിന്നായി ഒരു കുതിരയെ കൊണ്ടു വന്നു കൊടുത്തു.
പക്ഷെ അതിനെ അദ്ദേഹം വാളുകൊണ്ടു വെട്ടികൊല്ലുകയാണുണ്ടായത്.
താൻ അപ്പോൾ വിജയിക്കുകയാണെങ്കിൽ തനിക്ക്
ഏറ്റവും നല്ല കുതിരയെ ധാരാളമായി കിട്ടുമെന്നും
പരാജയപ്പെടുകയാണെങ്കിൽ പിന്നെ തനിക്ക്
കുതിരയുടെ ആവശ്യമില്ലെന്നും
അദ്ദേഹം ഈ സന്ദർഭത്തിൽ പ്രഖ്യാപിച്ചുവത്രെ.
ഇരുഭാഗത്തിനും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തിയ
രക്തത്തിൽ കുതിർന്ന ഒരു യുദ്ധത്തിന്ന് ശേഷം
അടിമകൾ തോൽപ്പിക്കപ്പെട്ടു.
വീരോചിതമായ ഒരു പോരാട്ടത്തിന്ന് ശേഷം
യുദ്ധഭൂമിയിൽ വെച്ചു സ്പാർട്ടാക്കസ്സ് കൊല്ലപ്പെട്ടു.
അടിമകളുടെ കലാപം മൃഗീയമായി അടിച്ചമർത്തപ്പെട്ടു.
ഒരു പ്രതീകാരമെന്ന നിലയിലും വിജയാഘോഷത്തിന്റെ ഭാഗമായും
വിജയികൾ കാപ്പുവായിൽ നിന്നുംവരുന്ന വഴിയരുകിൽ
ആറായിരം അടിമകളെ കുരിശിൽ തറച്ചു നിർത്തി
കലാപം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു എന്നതാണ്
ആ സ്ഥലത്തിന്റെ പ്രാധാന്യം.
റോമൻ സമൂഹത്തിലെ രണ്ടു പ്രധാനവർഗ്ഗങ്ങൾ തമ്മിൽ ,
അതായത് അടിമകളും അടിമയുടമകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ
എത്ര മാത്രം തീഷ്ണമാണെന്ന്
സ്പാർട്ടാക്കസ്സിന്റെ കലാപം വെളിപ്പെടുത്തി......... [ലോക ചരിത്രത്തിലെ പേജുകളിൽനിന്ന്]
വളരെ താമസിയാതെ തന്നെ അടിമകൾ
തെക്കൻ ഇറ്റലി മുഴുവൻ അധീനപ്പെടുത്തി.
ഈ സന്ദർഭത്തിൽ കലാപകാരികളായ അടിമകളുടെ സേനയിൽ
ഒരു പിളർപ്പുണ്ടായി.
ഇതിന്ന് കാരണം സ്പാർട്ടാക്കസ്സിന്റെ സൈന്യത്തിൽ
വിവിധ ദേശീയ ജനവിഭാഗങ്ങളിൽപെട്ട അടിമകളാണ് ഉണ്ടായിരുന്നത് എന്നതാണ്.ത്രേസ്യക്കാർ,ഗ്രീക്കുകാർ,ഗാളുകൾ,ജർമൻ കാർ എന്നിവരായിരുന്നു അതിൽ ഉണ്ടായിരുന്നത്.
രണ്ടു സേനാദളങ്ങൾ സൈന്യത്തിൽ നിന്ന് വിട്ടുപോയി.
അവരെ വേഗം തന്നെ റോമാക്കാർ തോൽപ്പിക്കയും ചെയ്തു.
ഇതിന്നിടയ്ക്ക് സ്പാർട്ടാക്കസ്സ് വടക്കോട്ട് നീങ്ങി.
തുടർന്ന് മ്യൂട്ടിന എന്ന സ്ഥലത്ത് വെച്ചു
വിഖ്യാതമായ ഒരു വിജയം കൂടി അദ്ദേഹം കൈവരിച്ചു. അദ്ദേഹം നേടിയ വിജയങ്ങളിൽ അത്യുന്നതമായിരുന്നു ഇത്.
വിജയാനന്തരം അദ്ദേഹത്തിന്റെ സൈന്യത്തിൽ
മൊത്തത്തിൽ 120,000 ആളുകളുണ്ടായിരുന്നു.
മ്യൂട്ടിനാ യുദ്ധത്തിന്ന് ശേഷം സ്പാർട്ടാക്കസ്സ് റോമിന്റെ നേർക്ക് തിരിച്ചു. നഗരത്തിലാകെ പരിഭ്രാന്തി പരന്നു.
ഹാനിബലിന്റെ കാലത്തിന്ന് ശേഷം ഇത്തരത്തിലൊരു പരിഭ്രാന്തി
അവർക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലായിരുന്നു.
അത്യതികം സമ്പന്നനായ
മാർക്കസ്സ് ക്രാസസ് ഒരു അടിമയുടമക്ക് സേനറ്റ് അടിയന്തിരാധികാരങ്ങൾ നൽകുകയും സ്പാർട്ടാക്കസ്സിന്റെ നേരെ സേനകളെ അയക്കാൻ
അയാളെ നിയോഗിക്കുകയും ചെയ്തു.
ഏതായാലും സ്പാർട്ടക്കസ്സ് റോമിനെ തൊടാതെ തെക്കോട്ട് നീങ്ങി.
ഒരു പക്ഷെ അദ്ദേഹം സിസിയിലേക്ക് കപ്പൽ കയറാൻ ശ്രമം നടത്തുകയായിരുന്നുരിക്കാം.
എന്നാൽ കപ്പലുകൾ ഇല്ലാതിരുന്നതിനാൽ ഇത് അസാധ്യമായിതീർന്നു. ഇതിലേക്കായി അടിമകൾ പ്രത്യേകം കെട്ടിയുണ്ടാക്കിയ
ചങ്ങാടങ്ങൾ കൊടുങ്കാറ്റിൽ പെട്ടു തകർന്നുപോയി.
ഇതിനിടക്ക് ക്രാസസിനും സേനയ്കും
അടിമകളുടെ അടുത്തെത്താൻ കഴിഞ്ഞു.
തുടർന്നുണ്ടായ നിർണ്ണായക യുദ്ധം
ബിസി 71 ൽ തെക്കൻ ഇറ്റലിയിൽ വെച്ചു നടന്നു.
യുദ്ധം ആരഭിക്കുന്നതിന്ന് മുമ്പ് സ്പാർട്ടാക്കസ്സിന്റെ ആളുകൾ
അവരുടെ നേതാവിന്നായി ഒരു കുതിരയെ കൊണ്ടു വന്നു കൊടുത്തു.
പക്ഷെ അതിനെ അദ്ദേഹം വാളുകൊണ്ടു വെട്ടികൊല്ലുകയാണുണ്ടായത്.
താൻ അപ്പോൾ വിജയിക്കുകയാണെങ്കിൽ തനിക്ക്
ഏറ്റവും നല്ല കുതിരയെ ധാരാളമായി കിട്ടുമെന്നും
പരാജയപ്പെടുകയാണെങ്കിൽ പിന്നെ തനിക്ക്
കുതിരയുടെ ആവശ്യമില്ലെന്നും
അദ്ദേഹം ഈ സന്ദർഭത്തിൽ പ്രഖ്യാപിച്ചുവത്രെ.
ഇരുഭാഗത്തിനും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തിയ
രക്തത്തിൽ കുതിർന്ന ഒരു യുദ്ധത്തിന്ന് ശേഷം
അടിമകൾ തോൽപ്പിക്കപ്പെട്ടു.
വീരോചിതമായ ഒരു പോരാട്ടത്തിന്ന് ശേഷം
യുദ്ധഭൂമിയിൽ വെച്ചു സ്പാർട്ടാക്കസ്സ് കൊല്ലപ്പെട്ടു.
അടിമകളുടെ കലാപം മൃഗീയമായി അടിച്ചമർത്തപ്പെട്ടു.
ഒരു പ്രതീകാരമെന്ന നിലയിലും വിജയാഘോഷത്തിന്റെ ഭാഗമായും
വിജയികൾ കാപ്പുവായിൽ നിന്നുംവരുന്ന വഴിയരുകിൽ
ആറായിരം അടിമകളെ കുരിശിൽ തറച്ചു നിർത്തി
കലാപം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു എന്നതാണ്
ആ സ്ഥലത്തിന്റെ പ്രാധാന്യം.
റോമൻ സമൂഹത്തിലെ രണ്ടു പ്രധാനവർഗ്ഗങ്ങൾ തമ്മിൽ ,
അതായത് അടിമകളും അടിമയുടമകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ
എത്ര മാത്രം തീഷ്ണമാണെന്ന്
സ്പാർട്ടാക്കസ്സിന്റെ കലാപം വെളിപ്പെടുത്തി......... [ലോക ചരിത്രത്തിലെ പേജുകളിൽനിന്ന്]
2 അഭിപ്രായങ്ങൾ:
മനുഷ്യന്റെ കലാപചരിത്രം തുടങ്ങുന്നത് സ്പാര്‍ട്ടക്കസിലൂടെയാണ്.ഭൂമുഖത്തുള്ള എല്ലാ അടിമജനതയ്ക്കും ഓര്‍മ്മകളില്‍ താലോലിക്കാനുള്ള ആപേരിലുള്ള ചെറുകുറിപ്പിനു പ്രസക്തിയുണ്ട് .നന്ദി.നോവല്‍ വായിച്ചിരുന്നു.സൂര്യകാന്തിയുടെ നാടകം കണ്ടിരുന്നു.
പുതുവത്സരാശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ