രാഷ്ട്രീയം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 4, ഞായറാഴ്‌ച

1970ലെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സു മുതല്‍ 2011 ലെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ വരെ.

1970ലെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സു മുതല്‍ 2011 ലെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ വരെ.

1970മേയ്‌:കല്‍ക്കത്തയില്‍ വെച്ച്‌ സിപിഐ (എംഎല്‍ )ന്റെ ഒന്നാം (അഥവാ എട്ടാം)പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ നടക്കുന്നു.ഇന്ത്യന്‍ ഭരണകൂടത്തിന്റേയും ഇന്ത്യന്‍ സമൂഹത്തിന്റേയും സ്വഭാവം അര്‍ദ്ധകോളാണിയല്‍,അര്‍ദ്ധഫ്യൂഡല്‍ ആണെന്ന് അത്‌ വിലയിരുത്തി.ജനകീയയുദ്ധപാതയെന്ന ചൈനീസ്‌ പാതയാണ്‌ വിപ്ലവത്തിന്റെ പാതയെന്ന് അംഗീകരിച്ചു.ഗറില്ലാ യുദ്ധമുറയുടെ പ്രാരംഭമെന്നനിലക്ക്‌ വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയെന്ന ലൈന്‍ അത്‌ അംഗീകരിച്ചു.ഇത്തരത്തിലുള്ള ദിശാബോധത്തിന്‌ അടിസ്ഥാനം നല്‍കുന്ന പാര്‍ട്ടി പരിപാടി,ഭരണഘടന,രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്‌ എന്നിവ അംഗീകരിച്ചു സ:ചാരുമജൂംദാര്‍ ജനറല്‍ സെക്രട്ടറിയായി പൊളിറ്റ്‌  ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്‌ പ്രവര്‍ത്തിച്ചില്ല.

1971:സ: സത്യനാരായണ സിംഗിന്റെ നേതൃത്വത്തില്‍ ആദ്യത്തെ പിളര്‍പ്പ്‌ നടക്കുന്നു.ഉന്മൂലനവാദം തിരസ്കരിക്കുകയും ജനകീയലൈന്‍ അംഗീകരിക്കുകയും ചെയ്തു    കൊണ്ട്‌ പൊളിറ്റ്ബ്യൂറോ അംഗമായ നിരവധി കേന്ദ്രക്കമ്മിറ്റി അംഗങ്ങളോടൊപ്പം പാര്‍ട്ടി വിടുന്നു.എന്നാല്‍,ഒരു ബദല്‍ ലൈന്‍ മുന്നോട്ട്‌ വെക്കാന്‍ സ:സത്യനാരായണസിംഗ്‌ പരാജയപ്പെടുന്നു.

1972:ജൂലൈ 28ന്‌ കല്‍ക്കത്തയിലെ ലാല്‍ബസാര്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ വെച്ച്‌ സ:ചാരുമജുംദാര്‍ രക്തസാക്ഷിയാവുന്നു.കേന്ദ്രക്കമ്മിറ്റിയിലും മറ്റ്‌ ഉന്നതസ്ഥാനങ്ങളിലും ഉള്ളവരടക്കം ആയിരക്കണക്കിന്ന് സഖാക്കള്‍ രക്തസാക്ഷികളാവുന്നു. പതിനായിരക്കണക്കിന്ന് പാര്‍ട്ടിയംഗങ്ങള്‍ ജയിലഴിക്കുള്ളിലാവുന്നു. അതോടെ പാര്‍ട്ടി ബന്ധങ്ങള്‍ നഷ്ടപ്പെടുന്നു.ശക്തവും ക്രൂരവുമായ ഭരണകൂട അടിച്ചമര്‍ത്തലുകളുടെ ഭാഗമായി പാര്‍ട്ടി നിരവധി വിഭാഗങ്ങളായി ശിഥിലീകരിക്കപ്പെടുന്നു.എന്നിട്ടും ഭരണകൂടത്തോടുള്ള ചെറുത്ത്‌ നില്‍പ്‌ തുടര്‍ന്നു.താമസിയാതെ കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ വിവിധ വിഭാഗങ്ങളുടെ മുന്‍ കയ്യില്‍ പ്രത്യായശാസ്ത്രപരമായ ചര്‍ച്ചകള്‍,ഐക്യശ്രമങ്ങള്‍ കമ്യൂണിസ്റ്റ്‌ വിപ്ലവകാരി ഗ്രൂപ്പുകളുടെ പുനസംഘാടനം എന്നീ പ്രക്രിയകള്‍ ആരംഭിക്കുന്നു.

1979 ഒക്ടോബര്‍:ചൈനയില്‍ അധികാരത്തിലേറിയ മുതലാളിത്ത  ശക്തികളേയും അവരുടെ മൂന്നുലോകസിദ്ധാന്തത്തേയും എന്‍വര്‍ഹോജ യുടെ അവസരവാദപരമായ നിലപാടുകളേയും തള്ളിപ്പറഞ്ഞുകൊണ്ട്‌ സിപിഐ (എംഎല്‍ )ന്റെ കേരള സംസ്ഥാന കമ്മിറ്റിയും ആന്ധ്ര യിലെ സി ഒ സി-സിപിഐ (എംഎല്‍ )ന്റെ  ഒരു വിഭാഗവും തമ്മില്‍ ലയിച്ച്‌ കൊണ്ട്‌ സി അര്‍ സി സിപിഐ (എംഎല്‍ )രൂപീകരിക്കുന്നു.

1982 ജനവരി:മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വെച്ച്‌ സി ആര്‍ സി സിപിഐ (എംഎല്‍ )ന്റെ ആദ്യ ആദ്യ കോണ്‍ഫ്രന്‍സ്   നടക്കുന്നു.സഹോദരപാര്‍ട്ടികളുമായി അന്താരാഷ്ട്ര ബന്ധങ്ങള്‍ ആരംഭിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തര വര്‍ഷങ്ങളില്‍ ആരംഭിച്ച പുത്തന്‍ കൊളോണിയല്‍ വല്‍ക്കരണത്തിന്ന്‌ കീഴിലുള്ള ഇന്ത്യന്‍ സാഹചര്യത്തെ ക്കുറിച്ചുള്ള സമൂര്‍ത്തമായ പഠനം നടത്താന്‍ സി ആര്‍ സി സിപിഐ (എംഎല്‍ )തീരുമാനിക്കുന്നു. വസന്തത്തിന്റെ ഇടിമുഴക്കം എന്ന വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള ഉന്മൂലന സിദ്ധാന്തം അത്‌ തള്ളിക്കളയുകയും വിപ്ലവ ജനകീയ ലൈന്‍ അംഗീകരിക്കുകയും ചെയ്യുന്നു.

1984: പുത്തന്‍ കൊളോണിയല്‍ പ്രക്രിയയെ കുറിച്ച്‌ വിശദീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കേന്ദ്രസംഘാടനകമ്മിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍ കീഴില്‍ തയാറാക്കിയ ഇന്ത്യ വികസനം അഥവാ വിനാശം എന്ന വിഷയത്തെ ആധാരമാക്കി അഖിലേന്ത്യാ പഠനക്യാമ്പ്‌ സംഘടിക്കപ്പെട്ടു. പുത്തന്‍ കൊളോണിയലിസത്തെ കുറിച്ച്‌ തീഷ്ണമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വന്നു.

1985:പശ്ചിമ ബംഗാളിലെ പടിഞ്ഞാരന്‍ മിഡ്നാപ്പൂരില്‍ വെച്ച്‌ അഖിലേന്ത്യാ പ്ലീനം നടക്കുന്നു.പുത്തന്‍ കൊളോണിയല്‍ പ്രക്രിയയോടുള്ള വിഭിന്ന സമീപനങ്ങള്‍ ഉയര്‍ന്നു വരുന്നു. റവലൂഷണറി ഇന്റര്‍നാഷണല്‍ മൂവുമെന്റില്‍ നിന്നും വിട്ടുപോരാന്‍ പ്ലീനം തീരുമാനിക്കുന്നു.

1987: വിവിധദേശീയതകള്‍ വേര്‍തിരിഞ്ഞു നടത്തുന്ന പുത്തന്‍ ജനാധിപത്യ വിപ്ലവപ്രക്രിയകളുടെ ഒത്തു ചേരലാണ്‌ ഇന്ത്യയിലെ പുത്തന്‍ ജനാധിപത്യ വിപ്ലവം എന്ന വിശകലനത്തിനുമേല്‍ സി ആര്‍ സി സിപി-ഐ (എംഎല്‍ )ഔപചാരികമായി പിളരുന്നു. ഈ വിഭാഗം 1989-ല്‍ പിരിച്ചു വിടുന്നു.സി ആര്‍ സി സിപിഐ (എംഎല്‍ )സിപിഐ (എംഎല്‍ )റെഡ്‌ ഫാളാഗായി പുനസംഘടിക്കപ്പെടുന്നു.

1988: അഖിലേന്ത്യാ സ്പെഷല്‍ കോണ്‍ഫ്രന്‍സ്‌ കോഴിക്കോട്‌ വെച്ച്‌ നടക്കുന്നു. പുതിയ കേന്ദ്ര സംഘാടന കമ്മിറ്റിയേ തെരഞ്ഞെടുക്കുന്നു. കേന്ദ്ര മുഖപത്രമായി 1973-മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മാസ്‌ ലൈനു പകരം റെഡ്സ്റ്റാര്‍ ആരംഭിക്കുന്നു.

1989: ഛത്തീസ്ഗഢിലെ (അന്നത്തെ മധ്യപ്രദേശിലെ) ബിലാസ് പൂരില്‍ അഖിലേന്ത്യാ പ്ലീനം നടക്കുന്നു. വിഭാഗീയതയോട്‌ പോരാടിക്കൊണ്ട്‌ രാഷ്ട്രീയ സംഘടനാ പുനസംഘടന അംഗീകരിക്കുന്നു. കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ വേദിക്കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്യുന്നു.

1991: രണ്ടാം അഖിലേന്ത്യാ കോണ്‍ഫ്രന്‍സ്‌  കോട്ടയത്ത്‌ നടക്കുന്നു. 1982 ലെ ആദ്യസമ്മേളനത്തിന്‌ ശേഷമുള്ള പുരോഗതി വിലയിരുത്തുന്നു. പാര്‍ട്ടികെട്ടിപ്പടുക്കല്‍ ശക്തിപ്പെടുത്താനും വര്‍ഗ്ഗബഹുജനസംഘടനകള്‍ ആര്‍ംഭിക്കാനും തീരുമാനിക്കുന്നു.

1993: പുത്തന്‍ കൊളോണിയല്‍ സാഹചര്യത്തില്‍ ഇന്ത്യയിലെ ദേശീയപ്രശ്നത്തേക്കുറിച്ചുള്ള സമീപന രേഖയടക്കം വര്‍ഗ്ഗ ബഹുജനസംഘടനകള്‍ കെട്ടിപ്പടുക്കാനുള്ള സമീപനരേഖകളോടൊപ്പം സംഘടനാപരവും അടവുപരവുമായ ഒരു രേഖ അഖിലേന്ത്യാ പ്ലീനം അംഗീകരിക്കുന്നു.

1994: മൂന്നാം അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്‌ വെച്ച് നടക്കുന്നു. വിഭാഗീയതക്കെതിരേ എന്തു വിലകൊടുത്തും പോരാടാന്‍ ആഹ്വാനം ചയ്യപ്പെടുന്നു. കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുമായി പ്രശ്നാധിഷ്ടിതമായ ഐക്യമുന്നണികള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു. ഈ ശ്രമങ്ങളുടെ ഫലമായി1995-ല്‍ ആറു സംഘടനകളുടെ വേദി രൂപീകരിക്കപ്പെട്ടു.

1997:സ:സൗരന്‍ ബോസ്‌ പാര്‍ട്ടിയില്‍ ചേരുന്നു നാലാമത്‌ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്‌ വെച്ച്‌ നടക്കുന്നു. പുത്തന്‍ കൊളോണിയല്‍ സംഭവ വികാസങ്ങളുടെ വിശകലനത്തെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ സാര്‍വദേശീയ സംഭവ വികാസങ്ങളും മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ ശക്തികളുട്‌ ദൗത്യങ്ങളും എന്ന രേഖ അംഗീകരിക്കുന്നു. സാര്‍വ്വ ദേശീയ തലത്തില്‍ എം എല്‍ ശക്തികളുടെ ഐക്യത്തിനായി ആഹ്വാനം ചെയ്യുന്നു.

1999:ഭോപ്പാലില്‍ വെച്ച്‌ കേന്ദ്രക്കമ്മിട്ടിയുടെ അഖിലേന്ത്യാ വിപുലീകൃതയോഗം കൂടുന്നു. ബോള്‍ഷെവിക്ക്‌ ശൈലിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന്ന് തടസ്സമായ വിഭാഗീയ സ്വാധീനങ്ങളെ അടിമുതല്‍ മുടിവരെ തിരുത്താന്‍ യോഗം ആഹ്വാനം ചെയ്യുന്നു. തെരഞ്ഞെടുപ്പുകളില്‍ വിപ്ലവകരമായി പങ്കെടുത്ത്‌ കൊണ്ട്‌ വര്‍ഗ്ഗ സമരം വികസിപ്പിക്കുന്നതിന്ന്‌ വേണ്ടി പാര്‍ലമെന്ററി സമരരൂപങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുന്നു.

2000: അഞ്ചാമത്‌ അഖിലേന്ത്യാ സമ്മേളനം കര്‍ണ്ണാടകയിലെ റായിച്ചൂരില്‍ വെച്ച്‌ നടന്നു. ഇന്ത്യന്‍ ഭരണ കൂടവും സമൂഹവും, അര്‍ദ്ധകോളനി,അര്‍ദ്ധഫൂഡല്‍ ആണെന്ന നിലപാടും ദീര്‍ഘകാല ജനകീയ യുദ്ധവും തള്ളിക്കളയുന്നു. പുത്തന്‍ കോളോണിയല്‍ നിലപാടിനെ അടിസ്ഥാനപ്പെടുത്തി പുതിയ പാര്‍ട്ടി പരിപാടി അംഗീകരിക്കുന്നു.പാര്‍ട്ടി പുനസംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് അത്‌ ആഹ്വാനം ചെയ്യുന്നു.

2003: ആറാം അഖിലേന്ത്യാ സമ്മേളനം ബാംഗ്ലൂരില്‍ വെച്ച്‌ നടക്കുന്നു.സിഓഐ(എംഎല്‍)ഉം സിപിഐ(എംഎല്‍) യൂണിറ്റി ഇനീഷ്യേറ്റീവും ആയിട്ടുള്ള ഐക്യപ്രമേയം അത്‌ അംഗീകരിക്കുന്നു. പ്രത്യായ ശാസ്ത്രപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്‍പാര്‍ട്ടി സമരത്തിലൂടെ പരിഹരിക്കാമെന്ന നിലപിലാണ്‌ ഐക്യപ്രമേയം അംഗീകരിക്കുന്നത്‌.

2005 ജനുവരി:സിഓഐ(എംഎല്‍) സിപിഐ (എംഎല്‍ )യൂണിറ്റി ഇനിഷ്യേറ്റീവ്‌ എന്നീ സംഘടനകള്‍ ചേര്‍ന്നുണ്ടായ സിപിഐ (എംഎല്‍) വര്‍ഗ്ഗസമരവും സിപിഐ (എംഎല്‍ )രെഡ്‌ ഫ്ലാഗും തമ്മില്‍ പാര്‍ട്ടി പരിപാടി രൂപരേഖയേയും ഭരണഘടനയേയും ഐക്യപ്രമേയത്തേയും അടിസ്ഥാനപ്പെടുത്തി ലയിക്കുന്നു.അഖിലേന്ത്യാ തലത്തില്‍ സംഘടനയുടെ വികാസത്തിനും കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ പുനസംഘടക്കും ഇത്‌ സാദ്ധ്യതകള്‍ തുറന്നിടുന്നു.

2009ജനുവരി: അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള പ്രത്യയ ശാസ്ത്രസമരത്തോടും സാര്‍വ്വദേശീയ തലത്തില്‍ എംഎല്‍ ശക്തികളുടെ ഐക്യത്തിലുള്ള മുന്‍ കൈ എടുക്കുന്നതിനോടും അഖിലേന്ത്യാ തലത്തില്‍ ബോള്‍ഷെവിക്ക്‌ ശൈലിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനോടും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിനോടുംസിഓഐ (എംഎല്‍),സിപിഐ (എംഎല്‍)സിപിഐ യൂണിറ്റി ഇനിഷ്യേറ്റീവ്‌ വിഭാഗങ്ങള്‍ എടുത്ത വിഭാഗീയ നിലപാടുകള്‍ മൂലം വിഭജനത്തിലേക്ക്‌ നയിക്കുന്നു.അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സിപിഐ (എംഎല്‍ )കേന്ദ്രക്കമ്മിറ്റി പുനസംഘടിപ്പിക്കപ്പെടുന്നു.

2009 നവംബര്‍ ഭോപ്പാലില്‍ വെച്ച്‌ അഖിലേന്ത്യാ സ്പെഷല്‍ കോണ്‍ഫ്രന്‍സ്‌ നടക്കുന്നു. സാര്‍വ്വദേശീയ സാഹചര്യങ്ങളും നമ്മുടെ ദൗത്യങ്ങളും,ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തേപ്പറ്റി,മുഖ്യവൈരുദ്ധ്യത്തെപ്പറ്റി,വിപ്ലവത്തിന്റെ പാത എന്നീ നാലു രേഖകള്‍ സമ്മേളനം അംഗീകരിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയുടേയും വര്‍ഗ്ഗ ബഹുജനസംഘടനകളുടേയും മൊത്തത്തിലുള്ള വികാസത്തിന്‌ അത്‌ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു..സാര്‍വ്വദേശീയ,ദേശീയ തലത്തില്‍ നടത്തിയ സമൂര്‍ത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള പ്രത്യായശാസ്ത്ര -രാഷ്ട്രീയ ലൈന്‍ മറ്റു വിപ്ലവസംഘടനകളോടൊപ്പം ചേര്‍ന്ന് ഐസിഓ ആര്‍ രൂപീകരിക്കുന്നതിലും ഏതാണ്ടെല്ലാം സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിലും വര്‍ഗ്ഗ ബഹുജനസംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലും മുന്‍കൈ എടുക്കുന്നതിന്ന്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കി.അഖിലേന്ത്യാ തലത്തില്‍ നിരവധി പ്രചാരണങ്ങളടക്കം വിവിധ മുന്നണികളില്‍ നിരവധി പോരാട്ടങ്ങള്‍ വികസിപ്പിക്കുന്നതിനോടൊപ്പമാണ്‌ ഇതൊക്കെ.

2011നവംബര്‍: 7-ന്‌ മുതല്‍ ഭുബനേസ്വറില്‍ വെച്ച്‌ പാര്‍ട്ടിയുടെ ഒമ്പതാം പാര്‍ട്ടി നടന്നു.

2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച

പണിശാലകള്‍:-



ആദ്യകാല മുതലാളികള്‍ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നു നോക്കാം .ആദ്യം അവര്‍ ചെയ്തത്‌ വ്യക്തികളായ ഉല്‍പാദകരില്‍ നിന്ന് പൂര്‍ത്തിയായ ഉല്‍പന്നങ്ങള്‍ വാങ്ങുകയാണ്‌.അതിനുശേഷം ശില്‍പികള്‍ക്ക്‌ അസംസ്കൃതസാധനങ്ങളും പണിയായുധങ്ങളും കൊടുക്കാന്‍ തുടങ്ങി. ഒടുവില്‍ ഉല്‍പാദന മേല്‍നോട്ടത്തില്‍ അവര്‍ നേരിട്ട്‌ പങ്കെടുക്കാന്‍ തുടങ്ങി. ഈ മേല്‍ നോട്ടം പല രീതിയിലായിരുന്നു.ഉദാഹരണത്തിന്‌,കരാറുകാരന്‍ അയാളുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ തന്റെ കെട്ടിടത്തില്‍ വെച്ചു തന്നെ വസ്ത്രത്തില്‍ ചായം മുക്കല്‍ പോലുള്ള കൂടുതല്‍ വിലപിടിച്ചതോ സങ്കീര്‍ണ്ണമോ ആയ പ്രവൃത്തികള്‍ ചെയ്യാന്‍ ശില്‍പികളെ പ്രേരിപ്പിച്ചിരുന്നു.പിനീട്‌ ഒരു പ്രത്യേക കെട്ടിടത്തില്‍ തന്നെ അയാള്‍ കേന്ദ്രീകരിച്ചു നടത്തി. ഇതിന്റെ ഫലമായി തൊഴില്‍ശാലകള്‍ ഉദയം ചെയ്തു.15- ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ യൂറോപ്പിലാകെ വ്യാപിപ്പിച്ചതും 18- ആം നൂറ്റാണ്ടു വരെ പ്രാമാണ്യം നേടിയതുമായ ഒരു ആദ്യകാല മുതലാളിത്ത ഉല്‍പാദന സ്ഥാപനമായിരുന്നു ഇത്‌. അതിന്റെ ഫലമായി ഈ കാലഘട്ടം"പണിശാലകളുടെ കാലഘട്ടം" എന്ന് അറിയപ്പെട്ടു.മാനുഫാസിയോ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്‌ ഇതിന്റെ ഉദയം "ഞാന്‍ കൈകൊണ്ട്‌ നിര്‍മ്മിക്കുന്നു"എന്നാണിതിന്റെ അര്‍ത്ഥം.ഇത്തരം പണിശാലകളില്‍ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളും കൈകൊണ്ട്‌ തന്നെയാണ്‌ തൊഴിലാളികള്‍ നിര്‍വ്വഹിച്ചിരുന്നത്‌. കൈകൊണ്ട്‌ ഉപയോഗിക്കാവുന്ന ചെറിയ ചില ഉപകരണങ്ങള്‍മാത്രമേ അവര്‍ സഹായത്തിന്ന്‌ ഉപയോഗിച്ചിരുന്നുള്ളൂ . ഒരു പ്രത്യേക ഉല്‍പന്നത്തിന്റെ നിര്‍മ്മാണത്തിന്ന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും മുതലാളിയുടെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ ഒരു കെട്ടിടത്തില്‍ വെച്ചു നടത്തുന്ന തൊഴില്‍ശാലകളെയാണിവിടെ കേന്ദ്രീകൃതം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ മുതലാളിയുടെ കൂലിക്കാര്‍ അവരുടേതന്നെ പണിശാലകളില്‍ പണിയെടുക്കുന്നത്‌ ശിഥിലീകൃതമായ (ചിന്നിച്ചിതറിയ) രീതിയിലാണ്‌.അവസാനമായി,മൂന്നാമതൊരുതരം ഉല്‍പാദനരീതിയും നിലവിലുണ്ടായിരുന്നു.ചില ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ ശില്‍പിയുടെ പണിശാലകളിലും ബാക്കി കരാറുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേള്‍നോട്ടത്തിലും അയാളുടെ കെട്ടിടത്തിലും നടത്തുന്ന ഒരു തരം ഇരട്ട രീതിയായിരുന്നു ഇത്‌.
                                                               -കൂലിവേലക്കാരയ ഒരു വര്‍ഗ്ഗത്തിന്റെ ഉദയം-
മുകളില്‍ വിവരിച്ച മൂന്നുതരം തൊഴില്‍ ശാലകളും മുതലാളിത്ത സ്ഥാപനങ്ങളായിരുന്നു..അവയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ കൂലിവേലക്കാരായിരുന്നു.അവര്‍ അവരുടെ അദ്ധ്വാനശക്തി  മുതലാളിക്ക്‌ വിറ്റ്‌ ഉപജീവനം കഴിച്ചു. മുതലാളിയാകട്ടെ,ഈ അധ്വാനശക്തിയെ ചൂഷണം ചെയ്ത്‌ മിച്ച മൂല്യമുണ്ടാക്കി.അയാളുടെ ലാഭത്തിന്റെ പ്രധാന പങ്കും അതായിരുന്നു.മുതലാളികളുടെ എല്ലാ സംരംഭങ്ങള്‍ക്കും പിന്നിലുള്ള പ്രേരകശക്തി ലാഭമായിരുന്നു.അയാള്‍ അത്‌ വര്‍ദ്ധിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു. തൊഴിലാളിക്ക്‌ കഴിയുന്നത്ര കുറച്ചു കൂലികൊടുക്കുക,പരാമവധി ഉല്‍പാദിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ്‌. അതിന്നുവേണ്ടി അയാള്‍ കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍.ഇതില്‍ ഒന്നാമത്തെ കാര്യം നടപ്പിലാക്കുക വളരെ എളുപ്പമായിരുന്നു.സമൂഹത്തില്‍ ഉല്‍പാദനോ പകരണങ്ങളുടേയും ജീവനോപാധികളുടേയും ഉടസ്ഥാവകാശം ഇല്ലാത്തവരും സ്വന്തമായുള്ള അധ്വാനശക്തി വിറ്റ്‌ ഉപജീവനം കഴിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നവരുമായ പാവപ്പെട്ടവരുടെ സംഖ്യ നിരവധിയാണെന്ന് ഉറപ്പ്‌ വരുത്തേണ്ടത്‌ മുതലാളിയുടെ നിക്ഷിപ്ത താല്‍പര്യമായിരുന്നു.അത്തരക്കാരുടെ അംഗസംഖ്യ എത്രകൂടുതലാണോ അത്രയും കുറച്ചു മാത്രമേ കൂലിയിനത്തില്‍ മുതലാളിക്ക്‌ കൊടുക്കേണ്ടിയിരുന്നുള്ളു.കൂലിവേലക്കാരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ തൊഴില്‍ശാലയുടെ ഉടമസ്ഥന്‍ വിശദമായ പ്രവൃത്തി വിഭജനം ഏര്‍പ്പെടുത്തുമായിരുന്നു.ഓരോ തൊഴിലാളിയും ഓരോ പ്രത്യേക ജോലിമാത്രം ചെയ്താല്‍ മതി. ഒരേ ഉപകരണങ്ങള്‍കൊണ്ട്‌ നിര്‍വ്വഹിക്കാവുന്ന ഒരൊറ്റ പ്രവൃത്തിയില്‍ പരിശീലനം നേടുകയായിരുന്നു ഇതിന്റെ ഫലം.

ഉല്‍പാദനപ്രക്രിയയിലെ അവരുടെ പ്രവൃത്തി കൂടുതല്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഈ വിഭജനം മൂലം തൊഴിലാളിക്ക്‌ കഴിഞ്ഞു.ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ മധ്യയുഗത്തിലെ കൈത്തൊഴില്‍കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു.കൈവേലക്കാര്‍ക്ക്‌ വ്യത്യസ്തമായ നീക്കങ്ങള്‍ ആവശ്യമുള്ള നിരവധി പ്രവൃത്തികളോടുകൂടിയ ഉല്‍പാദന പ്രക്രിയ ഒറ്റയ്കുതന്നെ നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നു.

ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരു കാര്യമുണ്ടു  ഉല്‍പാദനത്തിനു ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ മെച്ചപ്പെടുത്തിയതാണത്‌..തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മെച്ചപ്പെടുത്തിയാണത്‌.തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എത്രമാത്രം മെച്ചമാണോ  അവര്‍ക്ക് ചെയ്യേണ്ട  പ്രവൃത്തി  എത്രമാത്രം  അനുയോജ്യമാണോ അത്രയും കുറച്ചു സമയമേ അവര്‍ക്ക്‌ ചെലവഴിക്കേണ്ടി വരുന്നുള്ളു.മാത്രമല്ല,ഉല്‍പന്നങ്ങളുടെ അളവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.സ്വാഭാവികമായും മെച്ചപ്പെട്ട ഉപകരണങ്ങള്‍ ശേഖരിച്ച്‌ അങ്ങനെ കൂടുതല്‍ ലാഭമുണ്ടാക്കേണ്ടത്‌ മുതലാളിയുടെ സ്വന്തം താല്‍പര്യമായി മാറി.

പുതിയ ഉല്‍പാദനരീതി,മുതല്‍ മുടക്കിയവര്‍ക്കെല്ലാം വലിയ ലാഭം വാഗ്ദാനം ചെയ്തു.തൊഴില്‍ശാലകളുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചു.ഓരോ തൊഴില്‍ശാലയുടെ ഉടമസ്ഥനും അയാളുമായി മത്സരിക്കുന്ന ഒരു അയല്‍ക്കാരന്‍ ഉണ്ടാവും .നല്ല സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്‌ ഉല്‍പാദിപ്പിക്കുവാന്‍ അയല്‍ക്കാരന്‍ ശ്രമിച്ചിരുന്നു. മത്സരത്തില്‍ വിജയിക്കാനുള്ള ഏകവഴി അതുമാത്രമായിരുന്നു. ഉല്‍പാദന ഉപകരണങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും ഉല്‍പാദന സമ്പ്രദായങ്ങളില്‍ ഒരു വിപ്ലവം തന്നെ നടത്തുന്നതിലും മുതലാളിത്ത ഉല്‍പാദനരീതിക്ക്‌ കഴിഞ്ഞു.പരമാവധി ലാഭം ലഭ്യമാക്കാന്‍ വേണ്ടി ആദ്യകാലത്തെ മുതലാളിമാര്‍ ഉപയോഗപ്പെടുത്തിയ പുതിയതും മെച്ചപ്പെട്ടതുമായ സമ്പദായങ്ങള്‍ ഈ ഉല്‍പാദനരീതിയുടെ തന്നെ ഏറ്റവും പുരോഗമനപരമായ സ്വഭാവവിശേഷമായിരുന്നു. ഉല്‍പാദനപ്രക്രിയയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കേണ്ടത്‌ അടിയന്തിരമായപ്പോള്‍ മനുഷ്യനു പകരം യന്ത്രശക്തി ഉപയോഗപ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിച്ചു. മനുഷ്യന്‍ കൈകൊണ്ട്‌ ചെയ്തിരുന്ന പ്രവൃത്തികള്‍ എല്ലാം ചെയ്യുന്നതും എന്നാല്‍ അതിനേക്കാള്‍ വേഗതയും സൂഷ്മതയുമുള്ളതുമായ യന്ത്രങ്ങളേക്കുറിച്ച്‌ അവര്‍ ചിന്തിച്ചു. ക്രമേണ പലയന്ത്രങ്ങളും രംഗത്തു വന്നു. തൊഴില്‍ശാലകളെ ഫാക്റ്ററികള്‍ക്ക്‌ പകരം വെച്ചു.ആധുനിക യുഗത്തിന്റെ മുഖമുദ്രയായ വമ്പിച്ച സാങ്കേതിക പുരോഗതിയായിരുന്നു.ഇതിന്റെ ഫലം കൂലിവേലക്കാരുടെ അധ്വാനം ഫലപ്രദമാക്കാന്‍ ആദ്യകാലത്തെ തൊഴില്‍ശാലാ ഉടമകള്‍ നിരവധിമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. തൊഴിലാളികള്‍ക്ക്‌ നല്ല പരിശീലനം നല്‍കി അവര്‍ അവരുടെ സ്ഥാപനങ്ങളുടെ ഘടനമെച്ചപ്പെടുത്തി.ഇതിന്റെ ഫലമായി നിരവധിതൊഴിലാളികള്‍ അവരുടെ തൊഴിലില്‍ വിദഗ്ദരായിത്തീര്‍ന്നു.മെച്ചപ്പെട്ട ഉല്‍പാദന ഉപകരണങ്ങളുടെ ഉപയോഗവും അവര്‍ പ്രയോജനപ്പെടുത്തി.

ഈ പുതിയ മുതലാളിത്ത ഉല്‍പാദനരീതിയുടെ ഉദയം ഐതിഹാസികമായപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി.മനുഷ്യരാശിയുടെ ചരിത്രത്തിലൊരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു.ഗ്രാമത്തിലേയും പട്ടണത്തിലേയും ചെറുകിട ഉല്‍പാദകരുടെ തകര്‍ച്ചയായിരുന്നു ഒന്നാമത്തെ പ്രത്യാഘാതം.നഗരത്തിലേയും ഗ്രാമത്തിലേയും പണിയെടുക്കുന്ന ജനങ്ങള്‍ ദരിദ്രരായ തൊഴിലാളികളായിത്തീര്‍ന്നു.അതായത്‌,ഉല്‍പാദനോപാധികളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ജീവനോപാധികളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടു അവര്‍ക്ക്‌ തങ്ങളുടെ അദ്ധ്വാന ശക്തി വിറ്റ്‌ ഉപജീവനം കഴിക്കേണ്ടി വന്നു.

2012 ഫെബ്രുവരി 22, ബുധനാഴ്‌ച

പശ്ചിമ യൂറോപ്പില്‍ ആദ്യകാല മുതലാളിത്തത്തിന്റെ ഉദയം:

                                            
മധ്യയുഗത്തിന്റെ മൂന്നാം ഘട്ടമാണ്‌ ഈ അധ്യായത്തിലെ പ്രതിപാദ്യം.നാടുവാഴിത്ത ഉല്‍പാദന ബന്ധങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു പുതിയ മുതലാളിത്ത ഉല്‍പാദനരീതിയുടെ അംശങ്ങള്‍ കണ്ടുതുടങ്ങിയത്‌ ഈ കാലത്താണ്‌.ഉല്‍പാദന സമ്പ്രദായത്തിലും സംഘടനയിലും ഉണ്ടായ പുരോഗതികളില്‍ നിന്നാണ്‌ ഇത്തരമൊരു പ്രക്രിയ രൂപപ്പെട്ടു തുടങ്ങിയത്‌.

കൃഷിക്കും വ്യവസായത്തിനും ഒരു പോലെ ഒഴിച്ചു കൂടാനാവാത്ത ലോഹമാണല്ലോ ഇരുമ്പ്‌.ഇരുമ്പ്‌ ഖനനത്തിലുണ്ടായ പുരോഗതി മുകളില്‍ പറഞ്ഞ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു.ബ്ലാസ്റ്റ്‌ ഫര്‍ണസ്സും ആദ്യമായി ഉപയോഗിക്കപ്പെട്ടു.വാര്‍പ്പിരുമ്പ്‌ നിര്‍മ്മിക്കാനും അതിനെ വീണ്ടും ഇരുമ്പും ഉരുക്കുമാക്കി മാറ്റിയെടുക്കാനും ഇതു മൂലം കഴിഞ്ഞു.പുതിയതും പ്രാധാന്യമര്‍ഹിക്കുന്നതുമായ നിരവധി ഖനനമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കപ്പെട്ടു. ആഴമേറിയ തുരങ്കങ്ങള്‍ ഉണ്ടാക്കാനും ഉപയോഗപ്പെടുത്താനും ജനങ്ങള്‍ പഠിച്ചു. ജലം പുറത്തേക്ക്‌ കളഞ്ഞിട്ട്‌ അതില്‍ വായു നിറക്കാനുള്ള മാര്‍ഗങ്ങളും കണ്ടുപിടിച്ചു. ജലശക്തികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളും ജലചക്രങ്ങളും ഇക്കാലത്ത്‌ കണ്ടുപിടിച്ച്‌ ഉപയോഗിക്കാന്‍ തുടങ്ങി.

ഗതാഗതത്തിലും ഗണ്യമായ പുരോഗതിയുണ്ടായി.വടക്ക്‌ നോക്കിയന്ത്രത്തിന്റെ സഹായത്തോടെ കരയില്‍ നിന്ന് വളരെ അകലെക്കൂടി ദീര്‍ഘമായ സമുദ്ര യാത്രകള്‍ ചെയ്യാന്‍ കഴിഞ്ഞു. കാറ്റിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന പുതിയ പായ്കപ്പലുകള്‍ പ്രയോഗത്തില്‍ വന്നു.ഈ പുതിയ കണ്ടുപിടു     ത്തങ്ങളും സൃഷ്ടികളും 15-ആം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 17-ആം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലഘട്ടത്തിലുണ്ടായ മഹത്തായ ഭൂമി ശാസ്ത്ര കണ്ടുപിടിത്തങ്ങളിലേക്ക്‌ വഴി തെളിച്ചു.

                                                       ഭൂമിശാസ്ത്രത്തിലെ മഹത്തായ കണ്ടുപിടുത്തങ്ങള്‍.
ഈ കാലഘട്ടത്തിലാണ്‌ യൂറോപ്യന്മാര്‍ നിരവധി പുതിയ രാജ്യങ്ങള്‍ കണ്ടുപിടിച്ചത്‌. ഭൂഗോളത്തിന്റെ വിദൂര മേഖലകളിലേക്ക്‌ പോകാന്‍ ,അതുവരെ അജ്ഞാതമായിരുന്ന പുതിയ വഴികള്‍ അവര്‍ കണ്ടെത്തി.1492-ല്‍ സ്പെയിനിലെ രാജാവിന്റെ സര്‍വീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ്സ്‌ എന്ന ജനോവക്കാരനായ നാവികന്‍ അമേരിക്ക കണ്ടു പിടിച്ചു.ഇങ്ങനെ ഒരു പുതിയ ഭൂഗണ്ഡത്തെ ആദ്യമായി രേഖപ്പെടുത്തിയ മറ്റൊരു ജനോവക്കാരന്‍ നാവികനായ അമേരിഗോ വെസ്‌പൂചിയുടെ നാമധേയത്തിലാണ്‌ ആ പ്രദേശം അറിയപ്പെട്ടത്‌. 1497-1498-ല്‍ പോര്‍ച്ചുഗീസുകാരനായ വാസ്കോഡിഗാമ'ഗുഡ്‌ഹോപ്‌ മുനമ്പ്‌' വഴി ഇന്ത്യിലെത്തി.

1519-ല്‍ സ്പെയിനിലെ രാജാവിന്റെ ഉത്തരവനുസരിച്ച്‌ പോര്‍ച്ചുഗീസ്‌ നാവികനായ മഗല്ലന്‍ ലോകം ചുറ്റിയുള്ള തന്റെ ആദ്യത്തെ യാത്ര പൂര്‍ത്തിയാക്കി.സ്പെയിനില്‍ നിന്ന് പടിഞ്ഞാറേക്ക്‌ യാത്രതിരിച്ച അദ്ദേഹം തെക്കേ അമേരിക്കയേയും ടിയറ ഡെഫ്യുഗോയെയും (മഗല്ലന്‍ കടലിടുക്ക്‌) തമ്മില്‍ വേര്‍തിരിക്കുന്ന കടലിടുക്ക്‌ യാദ്രുശ്ചികമായി കണ്ടെത്തി.ശാന്തസമുദ്രത്തില്‍ കൂടി യാത്ര ചെയ്ത അദ്ദേഹം ഫിലിപ്പൈന്‍ ദ്വീപസമൂഹത്തില്‍ എത്തിച്ചേര്‍ന്നു. തദ്ദേശവാസികളുടെ ഒരു സംഘട്ടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.ഡെല്‍കാനോയുടെ നേതൃത്വത്തില്‍ മറ്റുള്ളവര്‍ യാത്ര തുടര്‍ന്നു. 1522 സെപ്തംബറില്‍ അവര്‍ സ്പെയിനില്‍ തിരിച്ചെത്തി.പട്ടിണിയും രോഗവും മൂലം അവരുടെ സംഘത്തിലെ നിരവധി പേര്‍ മരിച്ചു പോയിരുന്നു.( 234-ല്‍ 218 പേര്‍) 17-ആം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ ആസ്ത്രേലിയ കണ്ടു പിടിച്ചു.-

                                                              മുതലാളിത്ത ഉല്‍പാദനരീതിയുടെ തുടക്കം-
പുതിയ നിരവധി ഉല്‍പാദന സമ്പ്രദായങ്ങള്‍ പ്രയോഗത്തില്‍ വന്നു. ഇത്‌ അധ്വാനക്ഷമതയുടെ നിലവാരം ഉയര്‍ത്തി. മധ്യയുഗത്തില്‍ സാധാരണയായിരുന്ന ചെറുകിട ഉല്‍പാദനം ഉല്‍പാദന ഉപകരണങ്ങളുടെ പൂര്‍ണ്ണത കൈവരുത്താന്‍ സഹായകമായിരുന്നില്ല. മധ്യയുഗത്തിലെ ഗില്‍ഡുകള്‍ ഉല്‍പാദനസമ്പ്രദായവും അധ്വാനം ഉപയോഗപ്പെടുത്തുന്ന രീതിയും മെച്ചപ്പെടുത്തുന്നതിനെ എങ്ങനെയും തടഞ്ഞിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച്‌ ചിലര്‍ സമ്പന്നരായിതീരുമെന്ന് അവര്‍ ഭയപ്പെട്ടു. അതേസമയത്ത്‌ ഉല്‍പാദനം വിപുലപ്പെടുത്തേണ്ടത്‌ കൂടുതല്‍ ആവശ്യമായി വന്നു. തുണി പോലുള്ള വ്യവസായങ്ങളില്‍ ഇത്‌ പ്രത്യേകിച്ചും ശരിയായിരുന്നു.കാരണം,നേരത്തേതന്നെ ആഭ്യന്തര- വിദേശ വിപണികളില്‍ തുണിത്തരങ്ങള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു.ഫ്ലോറന്‍സിലും തുണി വ്യവസായ കേന്ദ്രങ്ങളായ ജെന്റ്‌,ബ്രജസ്സ്‌,വൈപ്രസ്സ്‌ എന്നിവിടങ്ങളിലും പട്ടും കമ്പിളിയും വലിയതോതില്‍ നിര്‍മ്മിക്കപ്പെട്ടു. ഇവിടെയാണ്‌ മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ആദ്യത്തെ സ്വഭാവ വിശേഷങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌.

ഭാവിയിലെ വലിയമാറ്റങ്ങള്‍ക്ക്‌ വഴിതെളിച്ചുകൊണ്ട്‌ ഗില്‍ഡ്‌ വ്യവസ്ഥയില്‍ പുതിയ സ്വഭാവവിശേഷണങ്ങള്‍ ക്രമേണ രൂപം കൊണ്ടു.വിവിധ വ്യവസായങ്ങളിലെ ഉയര്‍ന്ന ഉല്‍പാദന ക്ഷമതയും ഉല്‍പാദനത്തിന്റെ അളവിലുണ്ടായ ഗണ്യമായ വര്‍ധനവും ഉല്‍പാദന പ്രക്രിയയുടെ വിഭജനത്തിലേക്ക്‌ നയിച്ചു. പ്രത്യേക ഗില്‍ഡുകള്‍ നിരവധി പ്രത്യേക പ്രവൃത്തികള്‍ ചെയ്തിരുന്നു.പല പ്രക്രിയകളായി അത്‌ വിഭജിക്കപ്പെടുകയും ചെയ്തിരുന്നു.ഫ്ലോറന്‍സിലെ തുണിവ്യവസായത്തില്‍ നെയ്തുകാരുടേയും,തയ്യല്‍കാരുടേയും ,ചായം മുക്കുന്നവരുടേയും പ്രത്യേക ഗില്‍ഡുകള്‍  രൂപീകരിച്ചു .  വിവിധ ഗില്‍ഡുകള്‍ തമ്മിലുള്ള പ്രവൃത്തി വിഭജനത്തിന്റെ ഒരു ഉദാഹരണമായിരുന്നു ഇത്‌.

ഇതോടൊപ്പം മറ്റു ചില പരിവര്‍ത്തനങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു.വേണ്ടത്ര സാമഗ്രികള്‍ കൈകാര്യം ചെയ്തിരുന്ന കച്ചവടക്കാര്‍ ഒന്നോ രണ്ടോ ഗില്‍ഡുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ മൊത്തമായി വാങ്ങിയിരുന്നു.അതിന്റെ വില്‍പ്പന നടത്തിയിരുന്നത്‌ അവര്‍ തന്നെയാണ്‌.വില്‍പന സ്ഥലത്തേക്കും ഉപയോഗിക്കപ്പെടുന്ന സ്ഥലത്തേക്കും അവശ്യമായ ഗതാഗത സൗകര്യങ്ങളും അവര്‍ തന്നെ ഏര്‍പ്പെടുത്തി.ക്രമേണ അസംസ്കൃത സാധനങ്ങളുടേയും തുടര്‍ന്ന് ഉല്‍പ്പാദന ഉപകരണങ്ങളുടേയും വിതരണം അവര്‍ തന്നെ ഏറ്റെടുത്തു.ഗില്‍ഡിലെ അംഗങ്ങള്‍ക്ക്‌ ഈ കച്ചവടക്കാരെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു.
മധ്യയുഗത്തിലെ ഗില്‍ഡുകള്‍ ഈ ആശ്രിതത്വത്തിന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.അതുകൊണ്ട്‌ കച്ചവടക്കാര്‍ അവരുടെ പ്രവര്‍ത്തന മേഖല ഗ്രാമങ്ങളിലേക്ക്‌ മാറ്റി.ഓര്‍മ്മയായ നാള്‍ മുതല്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും തന്റേയും കുടുംബത്തിന്റേയും ആവശ്യത്തിന്ന് വേണ്ടിയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ (തുണിത്തരങ്ങള്‍ ഉള്‍പ്പെടേ) ഉല്‍പ്പാദിക്കുന്നവരുമായ കൃഷിക്കാരായിരുന്നു ഗ്രാമ വാസികള്‍.കച്ചവടക്കാര്‍ ഗ്രാമത്തിലെ കൈവേലക്കാര്‍ക്ക്‌ അസംസ്കൃത സാധനങ്ങളും പണിയായുധങ്ങളും വിതരണം ചെയ്തു. തയ്യല്‍ യന്ത്രം,,നെയ്തു യന്ത്രം,ചായം മുക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ അതി ഉള്‍പ്പെടും.ഗ്രാമ വാസികള്‍ക്ക്‌ പൂര്‍ണ്ണമായും ഇവരെ ആശ്രയിക്കേണ്ടി വന്നു. ഈ കൈത്തൊഴിലുകാര്‍ക്ക്‌ കച്ചവടക്കാര്‍ ഏറ്റവും കുറഞ്ഞ പ്രതിഫലമേ നല്‍കിയിള്ളു. അതേസമയം അവര്‍ വിതരണം ചെയ്തിരുന്ന അസംസ്കൃതസാധനങ്ങള്‍ക്കും പണിയായുധങ്ങള്‍ക്കും മറ്റു സൗകര്യങ്ങള്‍ക്കും ഉയര്‍ന്ന പലിശ ഈടാക്കുകയും ചെയ്തിരിന്നു. ഉല്‍പ്പന്നങ്ങള്‍ പരമാവധി വിലയ്ക്‌ അവര്‍ വിറ്റിരുന്നു. കച്ചവടക്കാര്‍ തന്നെ ഉല്‍പാദനത്തിന്ന് നേരിട്ട്‌ മേല്‍നോട്ടം വഹിക്കാന്‍ തുടങ്ങി.ഗ്രാമത്തിലെ കൈത്തൊഴിലുകാര്‍ക്ക്‌ ഈ കച്ചവടത്തിലുള്ള വര്‍ധിച്ച ആശ്രിതത്വം പെട്ടെന്ന് തന്നെ മനസ്സിലായി.

കച്ചവടക്കാര്‍ കൈത്തൊഴിലുകാര്‍ക്ക്‌ അസംസ്കൃതസാധനങ്ങളും പണിയായുധങ്ങളും വായ്പയായി നല്‍കി. ഒരു വ്യവസ്ഥമാത്രം ഉണ്ടായിരുന്നു. ഉല്‍പ്പന്നങ്ങള്‍ ഇവര്‍ക്കു മാത്രമേ വില്‍ക്കാന്‍ പാടുള്ളു. വായ്പയായി കൊടുത്ത സാമഗ്രികള്‍ക്ക്‌ യഥര്‍ത്ഥത്തിലൊ ചെലവായതിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴ്യുമെന്ന് അവര്‍ക്ക്‌ അറിയാമായിരുന്നു.അധികം താമസിയാതെ കൈത്തൊഴിലുകാര്‍ക്ക്‌ വിതരണം ചെയ്ത വസ്തുക്കളുടെ വിലയും പലിശയും മാത്രമല്ല പൂര്‍ത്തിയായ ഉല്‍പന്നത്തിന്ന് അത്‌ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച അസംസ്കൃത സാധനത്തേക്കാള്‍ വിലവരുമല്ലോ.പൂര്‍ത്തിയായ ഉല്‍പന്നത്തിന്റെ വിലയില്‍ അസംസ്കൃത സാധനങ്ങളുടെ വിലയും പണിയായുധങ്ങളുടെ വിലയുടെ ഒരു ഭാഗവും അടങ്ങിയതു കൊണ്ട്‌ മാത്രമായിരുന്നില്ല ഇത്‌ ,മറിച്ച്‌ പ്രഥമവും പ്രധാനവുമായി ഉല്‍പാദനത്തിന്‌ ആവശ്യമായ മനുഷ്യാധ്വാനത്തിന്റെ അളവാണ്‌ ഇതിന്ന് കാരണം .

കൈത്തൊഴിലുകാര്‍ ഉല്‍പാദനത്തില്‍ ചെലവഴിച്ച അധ്വാനത്തിന്റെ ഒരു ഭാഗത്തിന്‌ മാത്രമേ കരാറുകാര്‍ പ്രതിഫലം നല്‍കിയിരുന്നുള്ളു. ബാക്കി ഭാഗം അവര്‍ സ്വന്തമാക്കി.ഇപ്രകാരം കരാറുകാരന്‍ സ്വന്തമാക്കുന്ന അധ്വാനത്തിന്ന്‌ മിച്ച അധ്വാനം എന്നു പറയുന്നു. മിച്ച അധ്വാനം കൊണ്ട്‌ ഉല്‍പാദിപ്പിക്കപ്പെടുന്നതും പിന്നീട്‌ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നതുമായ പൂര്‍ത്തിയായ ഉല്പന്നം കരാറുകാരന്ന് മിച്ച മൂല്യം അഥവാ ലാഭം ഉണ്ടാക്കി കൊടുക്കുന്നു. ഇതിന്ന്‌ വേണ്ടിയാണ്‌ കരാറുകാരന്‍ പണിയെടുക്കുന്ന ആളുകളുടെ മേല്‍ കരാറുകാലത്ത്‌ തന്റെ അധികാരം ചെലുത്തുന്നത്‌. സാമൂഹ്യ വികസനത്തിന്റെ ഈ ഘട്ടത്തില്‍ ഉല്‍പാദനമേല്‍ നോട്ടത്തില്‍ അയാള്‍ പ്രകടമായ ഒരു പങ്കുവഹിച്ചില്ല.അതുവരെ നില നിന്ന രൂപത്തില്‍തന്നെ അത്തരം കാര്യങ്ങള്‍ തുടരാന്‍ അനുവദിക്കപ്പെട്ടു. എന്നാല്‍ അധ്വാനശക്തിയുടെ വിലയേക്കാള്‍ കൂടുതല്‍ മൂല്യം ഉല്‍പാദിപ്പിക്കുന്ന തൊഴിലാളികള്‍ക്കും അയാള്‍ ശമ്പളം കൊടുത്തിരുന്നു. മിച്ചമൂല്യം ലഭിക്കാന്‍ വേണ്ടി അയാള്‍ കൂലി വേലക്കാരെ ചൂഷണം ചെയ്തു. കരാറുകാരന്‍,പണിയെടുക്കുന്ന മനുഷ്യന്റെ അധ്വാനശക്തിയുടെ മേല്‍ നേടുന്ന നിയന്ത്രണത്തിന്റെ വിലയായിരുന്നു തൊഴിലാളിയുടെ കൂലി. ശില്‍പികളുടേയും കൈ വേലക്കാരുടേയും അധ്വാനത്തിന്‌ കരാറുകാരന്‍ മുടക്കുന്ന തുകയാണ്‌ മൂലധനം
.ഇതാണ്‌ മിച്ചമൂല്യമുണ്ടാക്കുന്നത്‌.മൂലധനം മുടക്കുന്ന ആളാണ്‌ മുതലാളി .മുതലാളിത്ത ഉല്‍പാദന രീതിയുടെ അനുപേക്ഷണീയമായ ഒരു സ്വഭാവ വിശേഷമാണ്‌ മിച്ച മൂല്യം.മുതലാളിയുടെ പ്രവ്ര്ത്തിയെ തിരിച്ചു വിടുന്നതും അയാളുയ്യെ പ്രവൃത്തിക്ക്‌ അര്‍ത്ഥമുണ്ടാക്കുന്നതും ഈ ലക്ഷ്യത്തിലാണ്‌..രാഷ്ട്രീയം

2011 ഫെബ്രുവരി 25, വെള്ളിയാഴ്‌ച

5,ബോധത്തിൽ കർത്താവും കർമ്മവും.


ഒരു ജന്തുവിന്റെ ശാരീരികസ്ഥിതിയും മാനസികാനുഭവങ്ങൾക്കും പ്രതികരണങ്ങൾക്കും അവയുടെ ഫലങ്ങൾക്കും ഒരു പൂർണ്ണ വസ്തു എന്ന നിലയിൽ,ഒരു നിശ്ചിതസമയത്ത് നിലനില്ക്കുന്ന ഒരു അസ്തിത്വം എന്നനിലയിൽ,ജന്തുവിന്റെ മേൽ സ്വാധീനമുണ്ടെന്ന് സോവിയറ്റുയൂണിയനിലും മറ്റു രാജ്യങ്ങളിലുമുള്ള ശ്സത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
അന്റി വാലോൻ (ഫ്രാൻസ്) എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ,ഈ അസ്തിത്വത്തിൽ “ആത്മ (കർത്തൃ) നിഷ്ടവും വസ്തു(കർമ്മ) നിഷ്ടവുമായ ഘടകങ്ങൾക്ക് അവിഭക്തമായ ഒരു ഐക്യമുണ്ട്”(Henri Wallon,"del'acte a pensee"- കർമ്മത്തിൽ നിന്ന് ചിന്തയിലേക്ക്-പാരീസ്,1942,പേജ്17)

ആ ജന്തു ഈ സ്ഥിതിയിൽ നിന്ന് ചുറ്റുപാടുകളേയോ തന്നെത്തന്നേയോ ഒറ്റപ്പെടുത്തുന്നില്ലെന്നതിനാൽ, ചുറ്റുപാടുകളും താനുമായുള്ള ബന്ധത്തെ അത് മാനസികമായി പ്രതിഫലിപ്പിക്കുന്നില്ല.
ഈ വിധത്തിൽ “...ജന്തു എന്തെങ്കിലുമായും ഒരു ബന്ധത്തിലും ഏർപ്പെടുന്നില്ല...ആ ജന്തുവിനെസംബന്ധിച്ചിടത്തോളം മറ്റുള്ളവരുമായ തന്റെ ബന്ധം ഒരു ബന്ധം എന്ന നിലയിൽ നിലനില്ക്കുന്നില്ല.” (മാർക്സ്,എംഗൽസ്,“ജർമ്മൻ പ്രത്യായ ശാസ്ത്രം”പേജ് 42)
ജന്തുവിന്റെ അഭിവിന്യാസ (orientation) പ്രവർത്തനവും - ഏറ്റവും പറ്റിയ അടവ് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള താണ് ഇത് - അങ്ങിനെ കണ്ടെത്തിയ സമ്പ്രദായത്തിന്റെ നിലനിർത്തലും,ചുറ്റുപാടുകൾ, ജന്തുവിന്റെ സ്ഥിതി,അതിന്റെ പ്രതിചേഷ്ഠ,ഐക്യത്തെ പ്രതിഫലിക്കുക മാത്രമേ ചെയ്യുന്നുള്ളു.
എന്നാൽ മനുഷ്യനാകട്ടെ , അദ്ധ്വാനപ്രക്രിയക്കിടയിൽ ബാഹ്യലോകത്തിന്റെ ചില അന്വയങ്ങളും, തന്റെ പ്രയത്നവും അദ്ധ്വാനത്തിലെ മറ്റു പങ്കാളികളുടെ പ്രത്നവും തമ്മിലുള്ള ചില അന്വയങ്ങളും കണ്ടെത്തുന്നുണ്ട്.
നമ്മുടെ പൂർവ്വികർ ഈ അന്വയങ്ങൾ കണ്ടെത്താൻ തുടങ്ങിയത് മുതല്ക്ക് അവ മനുഷ്യമനസ്സിൽ കൂടുതൽ കൂടുതലായി പതിഞ്ഞുവന്നിട്ടുണ്ട്. ചുറ്റുപാടുകളുടെ പ്രതിഫലനവും തന്റെ തന്നെ പ്രതിഫലനവും തമ്മിൽ (അങ്ങിനെ താനും ചുറ്റുപാടുകളുമായ ബന്ധത്തെ) വിവേചിച്ചറിയാനുള്ള കഴിവ് ഇത്തരുണത്തിൽ വളരെ പ്രധാനമായിരുന്നു.
ചുറ്റുപാടുകളുടെ ഈ പ്രതിഫലനം വസ്തുക്കളുടേയും ആളുകളുടേയും അവരുടെ ബന്ധങ്ങളുടേയും പ്രവൃത്തികളുടേയും പ്രതിച്ഛായകളുമായി കീറിമുറിക്കപ്പെട്ടു; സ്വന്തം പ്രതിഫലനമാകട്ടെ സ്വന്തം ശരീരത്തിന്റേയും അതിന്റെ ഭാഗങ്ങളുടേയും അവയുടെ പരസ്പര കരണങ്ങളുടേയും പ്രതിച്ഛായകളായി,അവസാനമായി തന്റെ തന്നെ ബോധപൂർവ്വമായ അനുഭവങ്ങളുടെ പ്രതിച്ഛായകളായി,കീറിമുറിക്കപ്പെട്ടു.
ഈ പ്രതിച്ഛായകൾ തമ്മിൽ മനസ്സിൽ പ്രതിഫലിച്ചു നില്ക്കുന്ന ബന്ധങ്ങൾ യഥാർത്ഥത്തിലുള്ള അവയുടെ ആദിരൂപങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയാണ്‌ പ്രതിഫലിപ്പിക്കുന്നത്.ഇത്തരത്തിൽ ജന്തുക്കളുടെ മാനസികത മനുഷ്യന്റെ മാനസികതയായി,ബോധമായി, മാറുന്നു.“ബോധം തുടക്കത്തിൽ തൊട്ടു ചുറ്റുമുള്ള ഇന്ദ്രിയഗോചരമായ ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും സ്വാത്മബോധവാനായിക്കൊണ്ടിരിക്കുന്ന വ്യക്തിക്ക് പുറത്തുള്ള മറ്റാളുകളും വസ്തുക്കളുമായുള്ള പരിമിതമായ അന്വയത്തേക്കുറിച്ചുള്ള ബോധവും മാത്രമായിരിക്കും”(മാർക്സ്,എംഗൽസ്“ജർമ്മൻ പ്രത്യശാസ്ത്രം”അതേ പേജ്)

മറ്റെല്ലാറ്റിനുമുപരിയായി സാമൂഹ്യബന്ധങ്ങളാണ് മനുഷ്യന് ചുറ്റുപാടുകളിൽ നിന്ന് വേറിട്ടു നില്ക്കാനുള്ള കഴിവു നല്കുന്നത്. തന്റേത് മാത്രമായ സംഗതികളേയെല്ലാം സ്ഥിതിഗതികളിൽ നിന്ന് വേർപെടുത്തുകയും തന്നെപ്പറ്റിയും ബാഹ്യമായ നിലനില്പ്പിനോടുള്ള തന്റെ നിലപാടിനേപ്പറ്റിയും ബോധവാനാവുകയും ചെയ്യണമെങ്കിൽ മനുഷ്യന് മറ്റു സഹജീവികളുമായി സഹകരിക്കേണ്ടിയിരിക്കുന്നു. അദ്ധ്വാനപ്രക്രിയക്കിടയിലാണ് അവൻ അവരുമായി ബന്ധം സ്ഥാപിക്കുന്നത്.

തന്നെപ്പറ്റിയുള്ള ബോധവും ബാഹ്യലോകത്തോടുള്ള ബോധപൂർവ്വമായ ഒരു സമീപനവുമാണ് മനുഷ്യന്റെ ബുദ്ധിശക്തിയെ മൃഗങ്ങളിൽ നിന്ന് വേര്‍തിരിച്ചു നിർത്തുന്നത് എന്നു പറയുന്നത് ശരിയാണെങ്കിൽ, സ്വന്തം ആശയങ്ങളേയും സംവേദനങ്ങളേയും വികാരങ്ങളേയും അഭിലാഷങ്ങളേയും മറ്റും പറ്റി ചിന്തിക്കാനുള്ള അവന്റെ കഴിവും അത്രതന്നെ പ്രധാനമാണെന്നതും അത്രതന്നെ ശരിയാണ്.
ചുറ്റുപാടുകളിലും മനുഷ്യന്റെ തന്നെ ശരീരത്തിനുള്ളിലും നടക്കുന്ന സംഗതികൾ മാത്രമല്ല. മനസ്സിൽ തന്നെ ഉണ്ടാകുന്ന ആശയപ്രതിഭാസങ്ങളും ബോധത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ബോധത്തിനു സ്വയം സങ്കല്പിക്കാൻ , “ ഒരു പ്രതിഫലനത്തിന്റെ പ്രതിഫലന” മാവാൻ കഴിയും.
ഒരു പർവ്വതത്തിന്റെ മുകൾ ഭാഗം മുഴുവൻ മഞ്ഞുമൂടിയിരിക്കുന്ന കാഴ്ച ദൂരെ നിന്ന് കണ്ടപ്പോഴത്തെ എന്റെ അനുഭൂതിയെപ്പറ്റി ആലോചിക്കുമ്പോൾ ഞാൻ എന്റെ തന്നെ അവബോധത്തെപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇന്നലെ കണ്ട ഒരുവനേപ്പറ്റി എനിക്കുണ്ടായിട്ടുള്ള അഭിപ്രായം അപഗ്രഥിക്കുമ്പോൾ ഞാൻ എന്റെ സ്വന്തം ചിന്തകളേപ്പറ്റിയാണ് ആലോചിക്കുന്നത്.
ഇത് ചെയ്യുമ്പോൾ എന്റെ അവബോധം ഒരു ഏകദേശപ്രതിഫലനം മാത്രമാണെന്നും മലമുകളിൽ കണ്ട മഞ്ഞ് ദൂരെ നിന്നപ്പോൾ തോന്നിയത്ര വെളുത്തതല്ലെന്ന് വന്നേക്കുമെന്നുള്ളതിനേപ്പറ്റി ഞാൻ ബോധവാനാണ്; ഇന്നലെ കണ്ട മനുഷ്യനെപ്പറ്റിയുള്ള എന്റെ വിലയിരുത്തൽ വാസ്തവത്തിൽ അയാൾ എങ്ങിനെയായിരിക്കുമെന്നതിന്റെ ഒരു ഏകദേശപ്രതിഫലനം മാത്രമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്.
ബാഹ്യലോകത്തിലെ ബന്ധങ്ങളേയും താനും ബാഹ്യലോകവും തമ്മിലുള്ള ബന്ധങ്ങളേയും മാത്രമല്ല ഒരുവന്റെ ബോധം പ്രതിഫലിപ്പിക്കുന്നത്;ഒരു വശത്ത് അവന്റെ തന്നെ സംവേദനങ്ങളും സങ്കല്പങ്ങളും മറു വശത്ത് ഇതെല്ലാം ഏതിന്റെയൊക്കെ പ്രതിഫലനങ്ങളും പകർപ്പുകളുമാണോ അവയും തമ്മിലുള്ള ബന്ധങ്ങളേകൂടി അവന്റെ ബോധം പ്രതിബിംബിപ്പിക്കുന്നുണ്ട്.
തന്റെ മനസ്സിലുള്ള പ്രതിച്ഛായകളേയും അവയുടെ മൂലമാതൃകകളേയും (archetypes) പകർപ്പും മൂലവും പോലെയാണ് മനുഷ്യൻ ബന്ധപ്പെടുത്തി കാണുന്നത്.

സ്വന്തം ആവശ്യങ്ങളുടേയും വൈകാരികപ്രതിചേഷ്ടകളുടേയും സ്വാധീനത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു ജന്തുവിനു രണ്ടാമത് പറഞ്ഞസംഗതിയെപ്പറ്റി ബോധമില്ല ; കാരണം, അതിന്ന് “ ആത്മപ്രതിഫലന” ത്തിനുള്ള കഴിവില്ല.
മനുഷ്യനും അഭിപ്രേരണകൾ (ഉദാ:ആകർഷണവും വികർഷണവും ) ഉണ്ടാകാം ; അവന്റെ പെരുമാറ്റം അവയുടെ ഒട്ടധികം സ്വാധീനത്തിനു വിധേയമാണെങ്കിലും അവൻ അവയേപ്പറ്റി ഒട്ടും തന്നെ ബോധവാനായിരിക്കില്ലെന്ന് മാത്രം.
എങ്കിലും തന്റെ പലേ ആവശ്യങ്ങളും അഭിലാഷങ്ങളും താൻ സ്വയം നിശ്ചയിച്ച് ബോധപൂർവ്വം എത്തിച്ചേരാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങളാണെന്ന് അവന് അറിയാം.
പ്രതിഫലനത്തിനുള്ള കഴിവ് മൃഗങ്ങൾക്കുണ്ടെങ്കിലും,മനുഷ്യനിൽ അത് വളരെ ഉയർന്ന നിലവാരത്തിൽ എത്തിയിട്ടുണ്ട്.

ബാഹ്യവസ്തുവും അവയുടെ ബന്ധങ്ങളും ,ബോധവാനായ വ്യക്തിയും വസ്തുക്കളോടുള്ള അവന്റെ മനോഭാവവും എല്ലാം മനസ്സിൽ പ്രതിഫലിപ്പിച്ച്കൊണ്ട് മൂല്യനിർണ്ണയവും ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള കർമ്മപരിപാടിയുടെ ആവിഷ്കരണവും മേല്പ്പറഞ്ഞ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നത്.
ഈ ആദേശങ്ങളുടെ ഭൗതികമൂലകങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമോ അതേരീതിയിൽ തന്നെ ഈ ആദേശങ്ങളെ (മോഡലുകളെ) മാനസികമായി ഉപയോഗപ്പെടുത്താൻ മനുഷ്യനു കഴിയും
ലക്ഷ്യപ്രാപ്തിയെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്തേക്കാവുന്ന ഏതെങ്കിലും പ്രായോഗികനടപടി സ്വീകരിക്കുന്നതിനുമുമ്പായി മനുഷ്യന് മനസ്സിൽ അവന്റെ പ്രവൃത്തികളുടെ ഒരു റിഹേഴ്സൽ നടത്താനും അതിന്റെ ഫലം എന്തെന്ന് കണ്ട് ഏറ്റവും മെച്ചമായ കർമ്മപദ്ധതി തിരഞ്ഞെടുക്കാനും കഴിയും.

(അടുത്തത് ഈ ലേഖനത്തിന്റെ അവസാന ഭാഗമായ ആറാംഭാഗം “പ്രതിഫലനത്തിന്റെ ഏറ്റവും ഉയർന്ന രൂപം”. വിവർത്തനം:-എം എസ്സ് രാജേന്ദ്രൻ )