2011, ഏപ്രിൽ 20, ബുധനാഴ്‌ച

മാർക്സിസവും റിവിഷനിസവും-

-ലെനിന്‍ -
ജ്യാമിതീയ സ്വയം പ്രമാണങ്ങള്‍ മനുഷ്യന്റെ താല്പര്യങ്ങളെ ബാധിക്കുമായിരുന്നെങ്കില്‍ അവയെ ഖണ്ഡിക്കാന്‍ തീര്‍ച്ചയായും ശ്രമം നടക്കുമായിരുന്നുവെന്ന് സുവദിതമായൊരു ചൊല്ലുണ്ട്. മതതത്വജ്ഞാനത്തിന്റെ പഴഞ്ചന്‍ മുന്‍വിധികളുമായി പൊരുത്തപ്പെടാത്ത പ്രാകൃതിക-ചരിത്രസിദ്ധാന്തങ്ങള്‍ ഏറ്റവും രൂക്ഷമായ എതിര്‍പ്പുളവാക്കി,
ഇന്നും ഉളവാക്കിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ട്, ആധുനിക സമൂഹത്തിലെ മുന്നണി വര്‍ഗ്ഗത്തെ ഉല്ബുദ്ധമാക്കാനും സംഘടിപ്പിക്കാനും നേരിട്ട് ഉപകരിക്കുന്നതും,ആ വര്‍ഗ്ഗത്തെ നേരിടുന്ന കടമകള്‍ ചൂണ്ടിക്കാട്ടുന്നതും, സാമ്പത്തിക വികാസത്തിന്റെ ഫലമായി ഇന്നത്തെ വ്യവസ്ഥയുടെ സ്ഥാനത്ത് പുതിയൊരു ക്രമം അനിവാര്യമായും ഉടലെടുക്കുമെന്ന് സ്ഥാപിക്കുന്നതുമായ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന് അതിന്റെ വികാസ ഗതിയില്‍ മുന്നോട്ടുള്ള ഓരോ ചുവടിനു വേണ്ടിയും പൊരുതേണ്ടിവന്നതില്‍ അത്ഭുതമില്ല.

സ്വത്തുടമാ വര്‍ഗ്ഗത്തില്‍ പെട്ട യുവതലമുറയില്‍ ചിന്താകുഴപ്പം ഉളവാക്കാനും ആഭ്യന്തര വൈദേശിക ശത്രുക്കള്‍ക്കെതിരെ‘ഒരുക്കി നിര്‍ത്താ’നും വേണ്ടി ഔദ്യോഗിക പ്രൊഫസര്‍മാര്‍ ഔദ്യോഗികമായി പഠിപ്പിക്കുന്ന ബൂര്‍ഷ്വാ ശാസ്ത്രത്തിന്റേയും തത്വശാസ്ത്രത്തിന്റേയും കാര്യം പറയേണ്ടതായില്ല.
ഈ ശാസ്ത്രം മാര്‍ക്സിസത്തിന്റെ പേരുപോലും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

മാര്‍ക്സിസം ഖണ്ഡിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു,ഉന്മൂലനംചെയ്യപ്പെട്ടിരിക്കുന്നു,എന്നാണ് അത് പ്രഖ്യാപിക്കുന്നത്.
സോഷ്യലിസത്തെ ഖണ്ഢിച്ചുകൊണ്ടു മേല്‍ഗതിനേടാന്‍ നോക്കുന്ന യുവ പണ്ഡിതന്മാരും പഴകിതേഞ്ഞിട്ടുള്ള സര്‍വ്വവിധ ‘തത്വ സംഹിതകളു’ടെയും പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്ന ജരബാധിതമായ വൃദ്ധന്മാരും തുല്യ വീറോടെയാണ് മാര്‍ക്സിനെ എതിര്‍ക്കുന്നത്.
മാര്‍ക്സിസത്തിന്റെ പുരോഗതി,തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ അതിന്റെ ആശയങ്ങള്‍ പടര്‍ന്ന് പിടിക്കുകയും വേരൂന്നുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്ന വസ്തുത,മാര്‍ക്സിസത്തിന്റെ നേര്‍ക്കുള്ള ഈ ബൂര്‍ഷ്വാ ആക്രമങ്ങളുടെ ആവൃത്തിയേയും തീവ്രതയേയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നത് അനിവാര്യമാണ്. മാര്‍ക്സിസമാകട്ടെ,ഔദ്യോഗികശാസ്ത്രത്താല്‍‘നാമാവശേഷമാക്കപ്പെടുന്ന’ഓരോ തവണയും കൂടുതല്‍ സുശക്തവും സദൃഡവും ഊര്‍ജ്വസ്വലവുമായിത്തീരുകയുമാണ് ചെയ്യുന്നത്.

എന്നാല്‍,തൊഴിലാളി വര്‍ഗ്ഗസമരവുമായി ബന്ധപ്പെട്ടതും മുഖ്യമായും തൊഴിലാളി വര്‍ഗ്ഗ മദ്ധ്യത്തില്‍ പ്രചാരമുള്ളതുമായ സിദ്ധാന്തങ്ങള്‍ക്കിടയില്‍ പോലും ഒറ്റയടിക്ക് സ്ഥാനമുറപ്പിക്കാന്‍ മാര്‍ക്സിസത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.
ഉടലെടുത്തതിനു ശേഷം(1840 കള്‍ തൊട്ടിങ്ങോട്ട്) ആദ്യത്തെ അര നൂറ്റാണ്ട് കാലത്ത് മാര്‍ക്സിസം,മൗലികമായി അതിനു വിരുദ്ധമായിട്ടുള്ള സിദ്ധാന്തങ്ങളോട് മല്ലിടുന്നതില്‍ മുഴുകിയിരുന്നു.
നാല്പതുകളുടെ പ്രാരംഭവര്‍ഷങ്ങളില്‍ മാര്‍ക്സും എംഗല്‍സും തത്വശാസ്ത്രപരമായ ആശയവാദത്തിന്റെ വീക്ഷണം വച്ചുപുലര്‍ത്തിയ തീവ്രവാദികളായ യുവഹെഗലിയന്മാരുമായുള്ള കണക്ക് തീര്‍ത്തു.
നാല്പതുകളുടെ അവസാനത്തില്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ തുറയിലുള്ള സമരം - പ്രുദോനിസത്തിന്നെതിരായ സമരം - ആരംഭിച്ചു.
1848 ലെ പ്രചണ്ഡവര്‍ഷത്തില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടികളുടേയും സിദ്ധാന്തങ്ങളുടേയും നേര്‍ക്കുള്ള വിമര്‍ശനത്തോടെ ഈ സമരം അമ്പതുകളില്‍ പൂര്‍ത്തിയായി.
അറുപതുകളില്‍ സമരം സാമാന്യ സിദ്ധാന്തത്തിന്റെ രംഗത്തുനിന്ന് പ്രായോഗിക തൊഴിലാളിപ്രസ്ഥാനത്തോട് കൂടുതലടുത്ത ഒന്നിലേക്ക് നീങ്ങി - ഇന്റര്‍നാഷനില്‍ നിന്ന് ബക്കുനിനസത്തെ പുറന്തള്ളുകയെന്നതിലേക്ക്.

എഴുപതുകളുടെ തുടക്കത്തില്‍ ചുരുങ്ങിയ കാലത്തേക്ക് പ്രൂദോനിസ്റ്റായ മ്യൂല്ബര്‍ഗ്ഗറും എഴുപതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ പോസിറ്റീവിസ്റ്റായ ഡ്യൂറിംഗും ജര്‍മ്മനിയിലെ രംഗം കയ്യടക്കിയിരുന്നു.
എന്നാല്‍ അതിനകം തന്നെ തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ രണ്ടുകൂട്ടരുടേയും സ്വാധീനം തികച്ചും അപ്രധാനമായിത്തീര്‍ന്നു കഴിഞ്ഞിരുന്നു. തൊഴിലാളിപ്രസ്ഥാനത്തിലെ മറ്റെല്ലാ പ്രത്യായശാസ്ത്രങ്ങളുടേയും മേല്‍ മാര്‍ക്സിസം അവിതര്‍ക്കിതമായി വിജയം വരിച്ചുകൊണ്ടിരുന്നു.

തൊണ്ണൂറുകളോടെ ഈ വിജയം പ്രായേണ പൂര്‍ത്തിയായി. പ്രൂദോനിസത്തിന്റെ പാരമ്പര്യങ്ങള്‍ ഏറ്റവുമധികം കാലം പിടിച്ചു നിന്ന ലത്തീന്‍ രാജ്യങ്ങളില്‍ പോലും ഫലത്തില്‍ മാര്‍ക്സിസ്റ്റ് അടിത്തറകളിന്മേലാണ് തൊഴിലാളി പാര്‍ട്ടികള്‍ അവയുടെ പരിപാടികളും അടവുകളും പടുത്തുയര്‍ത്തിയത്.
പുനരുദ്ധരിക്കപ്പെട്ട തൊഴിലാളി പ്രസ്ഥാനത്തിന്റെ സാര്‍വ്വദേശീയ സംഘടന - ആനുകാലിക സാര്‍വ്വദേശീയ കോണ്‍ഗ്രസ്സുകളുടെ രൂപത്തില്‍ - തുടക്കം തൊട്ടു തന്നെ മിക്കവാറും യാതൊരു എതിര്‍പ്പും കൂടാതെ എല്ലാ പ്രധാന കാര്യങ്ങളിലും മാര്‍ക്സിസ്റ്റ്നിലപാട് അംഗീകരിച്ചു
എന്നാല്‍ മാര്‍ക്സിസം ഏറെക്കുറെ സമഗ്രമായിരുന്ന വിരുദ്ധതത്വസംഹിതകളെ തുരത്തിക്കഴിഞ്ഞപ്പോള്‍ ആ തത്വസംഹിതകളില്‍ പ്രകടമായിരുന്ന പ്രവണതകള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ തുടങ്ങി.
സമരത്തിന്റെ രൂപങ്ങളും കാരണങ്ങളും മാറി.പക്ഷെ സമരം തുടര്‍ന്നു.മാര്‍ക്സിസത്തിന്റെ നിലനില്പ്പിന്റെ രണ്ടാം അര്‍ദ്ധശതകം(തൊണ്ണൂറുകളില്‍) ആരംഭിച്ചത് മാര്‍ക്സിസത്തിന്നകത്തു തന്നെയുള്ള ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രവണതയുടെ സമരത്തോടെയാണ്.

ഒരുകാലത്ത് അടിയുറച്ച ഒരു കമ്യൂണിസ്റ്റ് ആയിരുന്ന ബേണ്‍ഷ്ടൈന്റെ പേരാണ് ഈ പ്രവണതയ്ക്ക് കിട്ടിയത്.
കാരണം,അദ്ദേഹമാണ് ഏറ്റവും വലിയ ഒച്ചപ്പാടോടെ മുന്നോട്ട് വന്ന് മാര്‍ക്സിസത്തില്‍ ഭേദഗതിവരുത്തുന്നതിനുവേണ്ടി,റിവിഷനിസത്തിനുവേണ്ടി അങ്ങേയറ്റത്തെ നിശ്ചയദാര്‍ഡ്യത്തോടെ വാദിച്ചത്.
നാടിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ മൂലവും അടിയാമയുടെ അവശിഷ്ടങ്ങളാല്‍ ഞെരിച്ചമര്‍ത്തപ്പെട്ട കര്‍ഷക ജനതയുടെ ബാഹുല്യം മൂലവും മാര്‍ക്സിസ്റ്റിതര സോഷലിസം സ്വാഭാവികമായും ഏറ്റവുമധികം കാലം പിടിച്ചുനിന്ന റഷ്യയില്‍ പോലും അത് നമ്മുടെ കണ്‍ മുമ്പില്‍ തന്നെ വ്യകതമായും മാറിക്കൊണ്ടിരിക്കുകയാണ്.
കാര്‍ഷികപ്രശ്നത്തിലും (എല്ലാ ഭൂമിയും മുനിസിപ്പാലിറ്റികളുടെ വകയാക്കണമെന്ന പരിപാടി) പരിപാടിയും അടവും സംബന്ധിച്ച പൊതുപ്രശ്നങ്ങളിലും നമ്മുടെ സോഷ്യല്‍ നരോദിനിക്കുകള്‍ അവരുടെ പഴയ സംഹിതയുടെ ജീര്‍ണ്ണിച്ച് കാലഹരണം വന്ന അവശിഷ്ടങ്ങളുടെ സ്ഥാനത്ത്‘ഭേദഗതി ചെയ്ത’മാര്‍ക്സിസത്തെ കൂടുതല്‍ കൂടുതല്‍ അവരോധിച്ചു വരികയാണ്
തനതായ ഒരു സമഗ്ര സ്വഭാവമുണ്ടായിരുന്ന ആ പഴയ സംഗതി മൗലികമായും മാര്‍ക്സിസത്തിനെതിരായിരുന്നു.

മാര്‍ക്സിസത്തിനു മുമ്പുള്ള സോഷ്യലിസം പരജയപ്പെട്ടിരിക്കുന്നു.സ്വന്തം കളരിയില്‍ നിന്നുകൊണ്ടല്ല.മാര്‍ക്സിസത്തിന്റെ പൊതുകളരിയില്‍ നിന്നുകൊണ്ട് റിവിഷനിസത്തിന്റെ രൂപത്തിലാണ് അതിപ്പോള്‍ സമരം തുടരുന്നത്.
നമുക്കതുകൊണ്ട് റിവിഷനിസത്തിന്റെ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കമെന്താണെന്നു പരിശോധിക്കാം.

തത്വശാസ്ത്രത്തിന്റെ തുറയില്‍ ബൂര്‍ഷ്വാ പ്രൊഫസര്‍മാരുടെ“ശാസ്ത്ര”ത്തേയാണ് റിവിഷനിസം പിന്തുടരുന്നത്.
പ്രൊഫസര്‍മാര്‍“കാന്റിലേക്ക്തിരിച്ച്”പോയപ്പോള്‍ റിവിഷനിസം അഭിനവ കാന്റിയന്മാരുടെ പുറകെ ഇഴഞ്ഞു നീങ്ങി.
ദാര്‍ശനിക ഭൗതികവാദത്തിനെതിരെ പുരോഹിതന്മാര്‍ ഒരായിരം തവണ പറഞ്ഞിട്ടുള്ള പൊള്ളവാക്കുകള്‍ പ്രൊഫസര്‍മാര്‍ ആവര്‍ത്തിച്ചു.
റിവിഷനിസ്റ്റുകളാവട്ടെ, സൗമനസ്യത്തോടെ പുഞ്ചിരി തൂകിക്കൊണ്ടു പിറുപിറുത്തു, ഭൗതികവാദം പണ്ടേ ഖണ്ഡിക്കപ്പെട്ടിരിക്കുന്നുവെന്നു.
ഏറ്റവും ഒടുവിലത്തെ ഹാന്‍ഡ്ബുക്കില്‍ പറഞ്ഞിട്ടുള്ളത് പദാനുപദം ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്.
പ്രൊഫസര്‍ മാര്‍ ഹെഗലിനെ ഒരു ചത്ത പട്ടിയായി പരിഗണിച്ചു.
അവര്‍തന്നെ ആശയവാദം പ്രചരിപ്പിച്ചിരുന്നു ഹെഗലിന്റേതിനേക്കാള്‍ ആയിരം മടങ്ങ് ക്ഷുദ്രവും കഴമ്പില്ലാത്തതുമായ ആശയവാദവുമായിരുന്നു അതെന്ന് മാത്രം.
അതേ സമയം അവര്‍ വൈരുദ്ധ്യവാദത്തിന്റെ നേരെ അവജ്ഞയോടെ തോളിളക്കി. അവരുടെ പിന്നാലെ ചെന്ന റിവിഷനിസ്റ്റുകളാവട്ടെ“കൗശലം നിറഞ്ഞ”(വിപ്ലവകരമായ) വൈരുദ്ധ്യത്തിന്റെ സ്ഥാനത്ത്‘ലളിതമായ(സമാദാനപരമായ)“പരിണാമത്തെ”പ്രതിഷ്ഠിച്ച് കൊണ്ട് ശാസ്ത്രത്തെ തത്വശാസ്ത്രപരമായി ആഭാസപ്പെടുത്തുകയെന്ന ചെളിക്ക്കു
ണ്ടില്‍ ചെന്ന് ചാടുകയാണുണ്ടായത്.
ആശയവാദപരവും വിമര്‍ശനാത്മകവുമായ തങ്ങളുടെ സംഹിതകളെ പ്രാബല്യത്തിലുള്ള മദ്ധ്യകാലിക തത്വശാസ്ത്രവുമായി (അതായത്,മത തത്വ ചിന്തയുമായി) പൊരുത്തപ്പെടുത്തിക്കൊണ്ട് പ്രൊഫസര്‍മാര്‍ ഔദ്യോഗിക ശമ്പളം പറ്റി,
റിവിഷനിസ്റ്റ്കളാവട്ടെ,മതത്തെ ഒരു സ്വകാര്യവിഷയമാക്കാന്‍ ശ്രമിച്ചുകൊണ്ട് അവരോടടുത്ത്-“സ്വകാര്യ”മെന്നത് ആധുനിക ഭരണകൂടവുമായുള്ള ബന്ധത്തിലല്ല,മുന്നണി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍-

മാര്‍ക്സിനെ ഇത്തരത്തില്‍ ഭേദഗതി ചെയ്യുന്നതിന്റെ യഥാര്‍ത്ഥ വര്‍ഗ്ഗപ്രാധാന്യമെന്താണെന്ന് എടുത്തുപറയേണ്ട കാര്യമില്ല.
അത് സ്വയംവിദിതമാണ്.സാര്‍വ്വദേശീയ സോഷ്യല്‍ഡമോക്രാറ്റിക്ക് പ്രസ്ഥാനത്തില്‍,
റിവിഷനിസ്റ്റുകളുടെ അവിശ്വസനീയമായ പൊള്ളവാദങ്ങളെ വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തിന്റെ അടിയുറച്ച നിലപാടില്‍ നിന്നുകൊണ്ട് വിമര്‍ശ്ശിച്ച ഒരേയൊരു മാര്‍ക്സിസ്റ്റ് പ്ലെഹാനോവായിരുന്നുവെന്ന് മാത്രം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.
അടവുകളെ സബന്ധിച്ച പ്ലെഹാനോവിന്റെ അവസരവാദത്തെ വിമര്‍ശിക്കുകയാണെന്ന വ്യാജേന പഴഞ്ചനും പിന്തിരിപ്പനുമായ തത്വശാസ്ത്രച്ചവറുകളെ അകത്തുകടത്തിവിടാനുള്ള തികച്ചും തെറ്റായ ശ്രമങ്ങള്‍ ഇക്കാലത്ത് നടന്നത്കൊണ്ടാണ് ഇക്കാര്യം വിശേഷിച്ചും ഊന്നിപ്പറയേണ്ടിയിരിക്കുന്നത്.

അര്‍ത്ഥശാസ്ത്രത്തിലേക്ക് കടക്കുമ്പോള്‍,
ഈ തുറയില്‍ റിവിഷനിസ്റ്റുകള്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതികള്‍ കൂടുതല്‍ സമഗ്രവും സാഹചര്യാസ്പദവുമായിരുന്നു വെന്ന് ആദ്യമേ പറയേണ്ടിയിരിക്കുന്നു.
“സാമ്പത്തിക വികാസത്തെ സംബന്ധിച്ച പുതിയ വിവരങ്ങള്‍” നല്കി പൊതുജനത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.
കേന്ദ്രീകരണം,വന്‍ കിട ഉല്പ്പാദനം ചെറുകിട ഉല്പ്പാദനത്തെ ആട്ടിപുറത്താക്കല്‍ ഇതൊന്നും കൃഷിയില്‍ നടക്കുന്നേയില്ലെന്നും വ്യാപാരത്തിലും വ്യവസായത്തിലും തന്നെ അവ വളരെ സാവധാനത്തിലെ പുരോഗമികുന്നുള്ളൂ എന്നും റിവിഷനിസ്റ്റ്കള്‍ പറഞ്ഞു .സാമ്പത്തിക പ്രതിസന്ധികള്‍ ഇപ്പോഴും കൂടുതല്‍ വിരളങ്ങളും ദുര്‍ബ്ബലവുമായി തീര്‍ന്നിട്ടുണ്ടെന്നും കാര്‍ട്ടലുകളുടേയും ട്രസ്റ്റുകളുടേയും സഹായത്തോടെ മൂലധനത്തിന് ഒരുപക്ഷെ അവയെ നിശ്ശേഷം ഒഴിവാക്കാന്‍ കഴിഞ്ഞെന്നു വരുമെന്നും
അവര്‍ പറഞ്ഞു.
വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ മയപ്പെടുത്താനും അവയുടെ തീക്ഷണത കുറയാനുമുള്ള പ്രവണത കാണുന്നത് കൊണ്ട് മുതലാളിത്തം“തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന സിദ്ധാന്തം” അബദ്ധമാണെന്ന് അവര്‍ പറഞ്ഞു.
അവസാനമായി, മാര്‍ക്സിന്റെ മൂല്യസിദ്ധാന്തത്തെ ബെം ബവേര്‍ക്കിന്റെ വീ
ക്ഷണത്തിന്നനുസൃതമായി തിരുത്തിയാല്‍ തെറ്റില്ലെന്നും അവര്‍ പറഞ്ഞു.

ഈ പ്രശ്നങ്ങളില്‍ റിവിഷനിസ്റ്റുകള്‍ക്കെതിരായി നടന്ന സമരം ,
ഇരുപത്വര്‍ഷം മുമ്പ് ഡ്യൂറിംഗുമായുള്ള എംഗല്‍സിന്റെ വിവാദത്തോളം തന്നെ,സാര്‍വ്വദേശീയ സോഷ്യലിസത്തില്‍ സൈദ്ധാന്തിക ചിന്തയുടെ ഫലപ്രദമായ പുനരുത്ഥാനത്തില്‍ കലാശിച്ചു.
വസ്തുതകളുടേയും കണക്കുകളുടേയും സഹായത്തോടെ റിവിഷനിസ്റ്റുകളുടെ വാദമുഖങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു.
ആധുനിക ചെറുകിട ഉല്പാദനത്തിന്റെ ഒരു വശ്യമായ ചിത്രം വരച്ചുകാട്ടുകയെന്നതാണ് റിവിഷനിസ്റ്റുകള്‍ ചിട്ടയായി ചെയ്യുന്നതെന്ന് സ്ഥാപിക്കപ്പെട്ടു.
വന്‍ കിട ഉല്പാദനത്തിന് ചെറുകിട ഉല്പാദനത്തെ സാങ്കേതികവും വാണിജ്യപരവുമായ മേന്മ വ്യവസായത്തില്‍ മാത്രമല്ല കൃഷിയിലുമുണ്ടെന്ന് അനിഷേദ്ധ്യമായ വസ്തുതകളാല്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ചരക്കുല്പാദനം താരതമ്യേന വളരെക്കുറച്ചേ കൃഷിയില്‍ വളര്‍ന്നിട്ടുള്ളു.ലോകസമ്പദ് വ്യവസ്ഥയിലെ വിനിമയ പ്രക്രിയയിലേക്ക് കൃഷിക്രമേണ വലിച്ചിടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന പ്രത്യേക ശാഖകള്‍ (ചിലപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പോലും) കാര്‍ഷികരംഗത്ത് കണ്ടെത്താന്‍ ഇന്നത്തെ സ്ഥിതിവിവരക്കണക്ക് വിദഗ്ദന്മാരും ധനശാസ്ത്രജ്ഞന്മാരും പൊതുവേ അത്ര സമര്‍ത്ഥരല്ല.
ഭക്ഷണക്രമം നിരന്തരം വഷളാക്കല്‍,ഒരിക്കലും മാറാത്ത പട്ടിണി, തൊഴില്‍ ദിവസം ദീര്‍ഘിപ്പിക്കല്‍,കന്നുകാലികളുടെ ഗുണവും സംരക്ഷണവും മോശമാക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളീലൂടെയാണ് പ്രകൃതി സഹജമായ സമ്പദ് വ്യവസ്ഥയുടെ നാശാവശിഷ്ടങ്ങളിന്മേല്‍ ചെറുകിട ഉല്പാദനം നിലനില്ക്കുന്നത്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍, മുതലാളിത്തപരമായ നിര്‍മ്മാണത്തൊഴിലിനെതിരെ കൈത്തൊഴിലുല്പാദനം പിടിച്ചു നിന്ന അതേ മാര്‍ഗ്ഗത്തിലൂടെ.ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുള്ള ഓരോ മുന്നേറ്റവും മുതലാളിത്ത സമൂഹത്തില്‍ ചെറുകിട ഉല്പാദനത്തിന്റെ അടിത്തറകളെ അനിവാര്യമായും നിര്‍ദ്ദാക്ഷിണ്യമായും തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണ്.
 പലപ്പോഴും കുഴഞ്ഞു മറിഞ്ഞതും സങ്കീര്‍ണ്ണവുമായ ഈ പ്രക്രിയയുടെ എല്ലാ രൂപങ്ങളും അന്വേഷിച്ചു പഠിക്കുകയെന്നതാണ്,
മുതലാളിത്തത്തിന്‍ കീഴില്‍ പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ലെന്നും മുതലാളിത്തത്തിന്‍ കീഴില്‍ ഒറ്റതിരിഞ്ഞ കൃഷിപ്പണി വ്യര്‍ത്ഥമാണെന്നും കര്‍ഷകന്‍ തൊഴിലാളിയുടെ നിലപാടു സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ചെറുകിട ഉല്‍പാദകനു കാണിച്ചു കൊടുക്കുകയെന്നതാണ്,സോഷ്യലിസ്റ്റ് അര്‍ത്ഥശാസ്ത്രത്തിന്റെ കടമ.
മുതലാളിത്തത്തെ മൊത്തത്തില്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമായി തിരഞ്ഞെടുത്ത വസ്തുതകളെ ആധാരമാക്കി ഉപരിപ്ലവമായി സാമാന്യ തത്വങ്ങള്‍ ആവിഷ്കരിച്ചുവെന്നതാണ് റിവിഷനിസ്റ്റുകള്‍ ഈ പ്രശ്നത്തില്‍ ശാസ്ത്രീയാര്‍ത്ഥത്തില്‍ ചെയ്ത അപരാധം.
വിപ്ലവകാരിയായ തൊഴിലാളിയുടെ വീക്ഷണം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനു പകരം ചെറുകിട സ്വത്തുടമയുടെ മനോഭാവം(അതായത്,ബുര്‍ഷ്വാസിയുടെ മനോഭാവം) സ്വീകരിക്കാന്‍ അവര്‍ കല്പിച്ചുകൂട്ടിയാണെങ്കിലും അല്ലെങ്കിലും കര്‍ഷകനെ അനിവാര്യമായും ക്ഷണിച്ചു അഥവാ പ്രേരിപ്പിച്ചു എന്നതാണ് രാഷ്ട്രീയ വീക്ഷണ കോണിലൂടെ നോക്കിയാല്‍ അവര്‍ ചെയ്ത അപരാധം.

സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ച സിന്ധാന്തത്തിന്റേയും തകര്‍ച്ചാസിദ്ധാന്തത്തിന്റേയും കാര്യത്തില്‍ റിവിഷനിസത്തിന്റെ സ്ഥിതി ഇതിലും കഷ്ടമാണ്
ഏതാനും വര്‍ഷത്തെവ്യാവസയിക മുന്നേറ്റത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സ്വാധീനത്തില്‍ പെട്ട് മാര്‍ക്സിന്റെ സിദ്ധാന്തത്തിന്റെ അടിത്തറകളെ ഉടച്ചുവാര്‍ക്കണമെന്ന് ചിന്തിക്കാന്‍ ആളുകള്‍ക്ക് വളരെ കുറച്ചുകാലത്തേക്കേ സാധിച്ചുള്ളു. അതു തന്നെ, തീരെ ദീര്‍ഘദൃഷ്ടിയില്ലാത്ത വര്‍ക്ക്മാത്രം.
സാമ്പത്തിക പ്രതിസന്ധികളുടെ കാലം കഴിഞ്ഞുപോയില്ലെന്നും സമ്പല്‍ സമൃദ്ധിയെ തുടര്‍ന്ന് പ്രതിസന്ധിയുണ്ടാവുന്നുണ്ടെന്നും യാഥാര്‍ത്ഥ്യങ്ങള്‍ വളരെ വേഗം റിവിഷനിസ്റ്റുകള്‍ക്ക് വ്യക്തമാക്കികൊടുത്തു.
ഓരോ പ്രത്യേക പ്രതിസന്ധിയുടേയും രൂപത്തിലുംക്രമത്തിലും പൊതു ചിത്രത്തിലും മാറ്റമുണ്ടാകുന്നുണ്ട് .പക്ഷെ,പ്രതിസന്ധികള്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ ഒരു അനിവാര്യഘടകമായി തുടരുന്നു.
ഉല്പാദനത്തെ ഏകീകരിക്കുമ്പോള്‍ തന്നെ കാര്‍ട്ടെലുകളും ട്രസ്റ്റുകളും ഉല്പാദനത്തിലെ അരാജകത്വത്തേയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ അരക്ഷിതാവസ്ഥയേയും മൂലധന മര്‍ദ്ദനത്തേയും എല്ലാവര്‍ക്കും സ്പഷ്ടമായി കാണത്തക്കവണ്ണം മൂര്‍ഛിപ്പിക്കുകയും അങ്ങിനെ വര്‍ഗ്ഗവൈരുദ്ധ്യങ്ങളെ അഭൂതപൂര്‍വ്വമായ തോതില്‍ തീവ്രമാക്കുകയും ചെയ്തു.
ഒറ്റക്കൊറ്റയ്ക്കുള്ള രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികള്‍ എന്ന അര്‍ത്ഥത്തിലും മുഴുവന്‍ മുതലാത്തവ്യവസ്ഥയുടേയും പരിപൂര്‍ണ്ണ തകര്‍ച്ച എന്ന അര്‍ത്ഥത്തിലും മുതലാളിത്തം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വിശേഷിച്ചും വ്യകതമാക്കിയിട്ടുള്ളത്.
അതുതന്നെ വിശേഷിച്ചും വിപുലമായ തോതില്‍ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ പടുകൂറ്റന്‍ ട്രസ്റ്റുകളല്ലാതെ മറ്റൊന്നുമല്ല. അമേരിക്കയില്‍ ഈയിടെ ഉണ്ടായ ധനകാര്യ പ്രതിസന്ധി യൂറോപ്പ് ഒട്ടുക്ക് ഭയങ്കരമായി വര്‍ദ്ധിച്ചിട്ടുള്ള തൊഴിലില്ലായ്മ(ഒരു വ്യാവസായിക പ്രതിസന്ധി ആസന്നമാണെന്നതിന്റെ ലക്ഷണങ്ങള്‍ പലതും കാണുന്നുണ്ടെന്നകാര്യം പിന്നെ പറയാനില്ലല്ലോ) ഇതിന്റെയെല്ലാം ഫലമായി റിവിഷനിസ്റ്റുകളുടെ സമീപകാല‘സിദ്ധാന്തങ്ങളെ’സകലരും മറന്നു പോയിരിക്കയാണ്.

മൂല്യ സിദ്ധാന്തത്തെ സംബന്ധിച്ചാണെങ്കില്‍,ബെം-ബവേര്‍ക്കിന്റെ മട്ടിലുള്ള അങ്ങേയറ്റം അവ്യക്തമായ ചില സൂചനകളും നെടുവീര്‍പ്പുകളും ഒഴിച്ചാല്‍, റിവിഷനിസ്റ്റുകള്‍ യാതൊന്നും സംഭാവന ചെയ്തിട്ടില്ല.
ശാസ്ത്രീയ ചിന്തയുടെ വികാസത്തില്‍ യാതൊരു മുദ്രയും പതിപ്പിച്ചിട്ടില്ല.

രാഷ്ട്രീയത്തിന്റെ തുറയില്‍ റിവിഷനിസം മാര്‍ക്സിസത്തിന്റെ അടിത്തറയെ-അതായത് വര്‍ഗ്ഗസിദ്ധാന്തത്തെ- തിരുത്തിയെഴുതാന്‍ യഥാര്‍ത്ഥത്തില്‍ ശ്രമം നടത്തുകതന്നെ ചെയ്തു.
രാഷ്ട്രീയസ്വാതന്ത്ര്യവും ജനാധിപത്യവും സാര്‍വ്വത്രികവോട്ടവകാശവും വര്‍ഗ്ഗസമരത്തിനുള്ള അടിസ്ഥാനമില്ലാതാക്കിയിരിക്കുന്നുവെന്നും
പണിയെടുക്കുന്നവര്‍ക്ക് നാടില്ലെന്ന‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’വിലെ പഴയ പ്രമേയത്തെ അവാസ്തവമാക്കിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ജനാധിപത്യവ്യവസ്ഥയില്‍ ഭൂരിപക്ഷഹിതം നടപ്പാക്കുന്നുവെന്നത്കൊണ്ട്,ഭരണകൂടത്തെ വര്‍ഗ്ഗഭരണത്തിന്റെ ഉപകരണമായി കരുതാനോ പിന്തിരിപ്പന്മാര്‍ക്കെതിരെ പുരോഗനോന്മുഖരും സാമൂഹ്യപരിഷ്കരണ വാദികളുമായ ബൂര്‍ഷ്വാസിയുമായി സഖ്യമുണ്ടാക്കുന്നതിനെ നിരാകരിക്കാനോ പാടില്ലെന്ന് അവര്‍ പറഞ്ഞു.

റിവിഷനിസ്റ്റുകളുടെ ഈ വാദമുഖങ്ങള്‍ ഏറെക്കുറെ അടുക്കും ചിട്ടയുമുള്ള ഒരു വീക്ഷണക്രമമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.
പഴക്കമേറിയതും സുവിദിതവുമായ ലിബറല്‍ ബൂര്‍ഷ്വാ വീക്ഷണഗതിയല്ലാതെ മറ്റൊന്നുമല്ല ഇത്.
വോട്ടവകാശവും രാജ്യഭരണത്തില്‍ പങ്കെടുക്കാനുള്ള അവകാശവും യാതൊരു വ്യത്യാസവും ഇല്ലാതെ എല്ലാപൗരന്മാര്‍ക്കുമുള്ളതു കൊണ്ട് ബൂര്‍ഷ്വാപാര്‍ലമെന്ററി സമ്പ്രദായം വര്‍ഗ്ഗങ്ങളേയും വര്‍ഗ്ഗവിഭജനങ്ങളേയും നശിപ്പിക്കുന്നുവെന്ന് ലിബറലുകാര്‍ എന്നും പറഞ്ഞിട്ടുള്ളതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെ യൂറോപ്പിന്റെ ചരിത്രമാകേയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ റഷ്യയുടെ റഷ്യന്‍ വിപ്ലവത്തിന്റെ ചരിത്രമാകേയും ഇത്തരം വീക്ഷണങ്ങള്‍ എത്രമാത്രം അസംബന്ധമാണെന്നു വ്യക്തമായി കാട്ടിതരുന്നു.
‘ജനാധിപത്യപരമായ’മുതലാളിത്തത്തിന്റെ സ്വാതന്ത്ര്യത്തിന്‍ കീഴില്‍ സാമ്പത്തിക വൈജാത്യങ്ങള്‍ കുറയുകയല്ല,ഗുരുതരമാവുകയും കൊടുപിരികൊള്ളുകയുമാണ് ചെയ്യുന്നത്. ഏറ്റവും ജനാധിപത്യപരമായ ബൂര്‍ഷ്വാ റിപ്പബ്ലിക്കുകള്‍ പോലും വഗ്ഗമര്‍ദ്ദനത്തിനുള്ള ഉപകരണങ്ങളാണ്.
അവയുടെ ഈ സഹജസ്വഭാവത്തെ പാര്‍ലമെന്ററിസമ്പ്രദായം ഇല്ലാതാക്കുകയല്ല,തുറന്നുകാട്ടുകയാണ് ചെയ്യുന്നത്.
മുമ്പ് രാഷ്ട്രീയ സംഭവങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നവരേക്കാള്‍ എത്രയോ കൂടുതല്‍ വിപുലമായ തോതില്‍ ബഹുജനങ്ങളെ ഉല്‍ബുദ്ധരാക്കാനും സംഘടിക്കാനും സഹായിച്ചുകൊണ്ട് പാര്‍ലമെന്ററി സമ്പ്രദായം ഉപകരിക്കുന്നത്. പ്രതിസന്ധികളും രാഷ്ട്രീയ വിപ്ലവങ്ങളും ഇല്ലാതാക്കാനല്ല,
നേരെ മറിച്ച് അത്തരം വിപ്ലവങ്ങള്‍ക്കിടയില്‍ ആഭ്യന്തരയുദ്ധത്തെ പരമാവധി മൂര്‍ച്ഛിപ്പിക്കാനാണ്.
ഈ മൂര്‍ച്ഛിക്കല്‍ എത്രമാത്രം അനിവാര്യമായിട്ടാണ് സംഭവിക്കുന്നതെന്ന്1871 വസന്തത്തില്‍ പാരീസില്‍ നടന്ന സംഭവങ്ങളും 1905 ഹേമന്തത്തില്‍ റഷ്യയില്‍ നടന്ന സംഭവങ്ങളും ആവുന്നത്ര വ്യക്തമായി കാണിച്ചു തന്നിട്ടുണ്ട്.
തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനായി ഫ്രഞ്ച് ബൂര്‍ഷ്വാസി നിമിഷ നേരംപോലും ശങ്കിച്ചു നില്‍‘ക്കാതെ മുഴുവന്‍ രാഷ്ട്രത്തിന്റേയും ശത്രുവുമായി - സ്വന്തം രാജ്യത്തെ നശിപ്പിച്ച വിദേശസൈന്യവുമായി-കരാറിലേര്‍പ്പെടുകയാണ് ചെയ്തത്.
പാര്‍ലമെന്ററി വ്യവസ്ഥയിലും ബൂര്‍ഷ്വാ ജനാധിപത്യത്തിലും അനിവാര്യമായും അന്തര്‍ലീനമായിട്ടുള്ള വൈരുദ്ധ്യാത്മകത,
ബഹുജനങ്ങളുടെ ബലപ്രയോഗം വഴി മുമ്പത്തേതിലും കൂടുതല്‍ നിശിതമായ വിധത്തില്‍ തര്‍ക്കം തീരുമാനിക്കപ്പെടുന്നതിലേക്ക് വഴിതെളിയിക്കുന്നു.
ഈ വൈരുദ്ധ്യാത്മകത മനസ്സിലാകാത്തവര്‍ക്ക് ഈ പാര്‍ലന്ററി സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ തത്വനിഷ്ടയോടെ പ്രചരണവും പ്രക്ഷോഭവും നടത്താനോ ഇത്തരം ’തര്‍ക്കങ്ങളില്‍‘ വിജയകരമായി പങ്കെടുക്കാന്‍ തൊഴിലാളി ബഹുജനങ്ങളെ യഥാര്‍ത്ഥത്തില്‍ തയ്യാറെടുപ്പിക്കാനോ ഒരിക്കലം സാദ്ധ്യമാവുകയില്ല.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സോഷ്യല്‍ പരിഷ്കരണവാദികളായ ലിബറലുകളുമായും റഷ്യന്‍ വിപ്ലവത്തിന്നിടക്ക് ലിബറല്‍ പരിഷ്കരണ വാദികളുമായും(കാഡറ്റുകള്‍)ഉണ്ടാക്കിയിട്ടുള്ള സഖ്യങ്ങളുമായും കരാറുകളുടേയും കൂട്ടുകെട്ടുകളുടേയും അനുഭവം ഒരു കാര്യം വിശ്വസനീയമാം വണ്ണം തെളിയിച്ചു കാട്ടിയിട്ടുണ്ട്.
ഈ കറാറുകള്‍ ബഹുജന ബോധത്തിന്റെ മൂര്‍ച്ച കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത്.ഏറ്റവും കുറച്ചു സമരശേഷിയും ഏറ്റവുമധികം ചാഞ്ചാട്ടവും വഞ്ചനയും കാട്ടുന്നവരുമായി പോരാളികളെ കൂട്ടിയിണക്കിക്കൊണ്ട് അവ ബഹുജന സമരത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം കൂട്ടുകയല്ല കുറക്കുകയാണ് ചെയ്യുന്നത്.
വിപുലവും യഥാര്‍ത്ഥത്തില്‍ ദേശവ്യാപകവുമായ തോതില്‍ റിവിഷനിസ്റ്റ് രഷ്ട്രീയ അടവുകള്‍ പ്രയോഗിച്ച് നോക്കിയിട്ടുള്ള ഏറ്റവും വലിയ പരീക്ഷണമാണ് ഫ്രാന്‍സിലെ മില്യെണാറിസം.

റിവിഷനൈസത്തെക്കുറിച്ച് അതില്‍ നിന്ന് പ്രയോഗികമായി ലഭിച്ച വിലയിരുത്തല്‍ ലോകമാസകലമുള്ള തൊഴിലാളിവര്‍ഗ്ഗം ഒരിക്കലും മറക്കുകയില്ല.
റിവിഷനിസത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പ്രവണതകള്‍ക്ക് സ്വഭാവികമായും അനുപൂരകമായിട്ടുള്ള ഒന്നായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്തിമലക്ഷ്യത്തോടുള്ള അതിന്റെ മനോഭാവം.
‘പ്രസ്ഥാനമാണ് സര്‍വ്വതും, അന്തിമലക്ഷ്യം ഒന്നുമല്ല’ബെണ്‍ഷ്ടൈന്റെ ഈ മുദ്രാവാക്യം അനേകം സുദീര്‍ഘ പ്രസംഗങ്ങളേക്കാള്‍ ഭംഗിയായി റിവിഷനിസത്തിന്റെ സാരാംശം വെളിപ്പെടുത്തുന്നുണ്ട്.
ഓരോ സന്ദര്‍ഭവും നോക്കി അപ്പോള്‍ നയം തീരുമാനിക്കുക.അതാത്കാലത്തെ സംഭവവികാസങ്ങളും ശുദ്ധമായ രാഷ്ട്രീയത്തിന്റെ തിരിമറികളുമായി പൊരുത്തപ്പെട്ടു പോവുക,താല്‍പ്പര്യങ്ങളും മുതലാളിത്ത വ്യവസ്ഥയുടെ ആകെ, മുതലാളിത്തപരിണാമത്തിന്റെയാകെ,മൗലികമായ സവിശേഷതകളും വിസ്മരിക്കുക,ഉള്ളതോ ഉണ്ടെന്ന് സങ്കല്പ്പിക്കുന്നതോ ആയ താല്‍ക്കാലിക മെച്ചങ്ങള്‍ക്ക് വേണ്ടി ഈ പ്രാധമിക താല്‍പ്പര്യങ്ങളെ ബലികഴിക്കുക- ഇതാണ് റിവിഷനിസത്തിന്റെ നയം.
ഈ നയം അസംഖ്യ വിവിധരൂപങ്ങള്‍ കൈക്കൊണ്ടേക്കാമെന്നത് അതിന്റെ സ്വഭാവത്തിനു തന്നെ സിദ്ധമാണ്.
ഏറെക്കുറെ‘പുതുതായ’ ഓരോ പ്രശ്നവും,ഏറെക്കുറെ അപ്രത്യക്ഷമായും മുന്‍കൂട്ടികാണാതേയും നടക്കുന്ന ഓരോ സംഭവവും-മൗലികമായ വികാസഗതിയില്‍ അതേറ്റവും നിസ്സാരമായ തോതിലും ഏറ്റവും കുറഞ്ഞകാലത്തേക്കും മാത്രമേ മാറ്റം വരുത്തുന്നുള്ളുവെങ്കില്‍ പോലും-ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള റിവിഷനിസത്തിനാണ് എപ്പോഴും ഇടനല്‍കുന്നതെന്ന് അനിവാര്യമാണ്.

ആധുനിക സമൂഹത്തില്‍ റിവിഷനിസത്തിനുള്ള വര്‍ഗ്ഗ വേരുകളാണ് അതിന്റെ അനിവാര്യതയെ നിര്‍ണ്ണയിക്കുന്നത്. റിവിഷനിസം ഒരു സാര്‍വ്വദേശീയ പ്രതിഭാസമാണ്.
ജര്‍മ്മനിയില്‍ യാഥാസ്ഥിതികരും ബെണ്‍ഷ്ടൈന്‍ പക്ഷക്കാരും ഫ്രാന്‍സില്‍ ഗോദിസ്റ്റുകളും ജൊറേസിസ്റ്റുകളും(ഇപ്പോള്‍ വിശേഷിച്ച് ബ്രൂസിസ്റ്റുകളും),ഗ്രേറ്റ്ബ്രിട്ടനില്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് ഫെഡറേഷനും ഇന്റിപെന്റന്റ് ലേബര്‍പാര്‍ട്ടിയും,
ബെല്‍ജിയത്തില്‍ ബ്രൂക്കറും വാന്‍ഡര്‍വെല്‍ഡേയും,ഇറ്റലിയില്‍ ഇന്റഗ്രലിസ്റ്റുകളും,പരിഷ്കരണ വാദികളും
റഷ്യയില്‍ ബോള്‍ഷെവിക്കുകളും മെന്‍ഷേവിക്കുകളും ഇവര്‍ തമ്മിലുള്ള ബന്ധം
-ഈ രാജ്യങ്ങളിലെല്ലാം ഇന്നത്തെ സ്ഥിതിയിലെ ദേശീയ സാഹചര്യങ്ങളും ചരിത്രപരമായ ഘടകങ്ങളും എത്രതന്നെ വൈവിദ്ധ്യമാര്‍ന്നതായാലും ശരി-
സാരാംശത്തില്‍ എല്ലായിടത്തും ഒരുപോലെയാണെന്നതിനേക്കുറിച്ച് ചിന്താശക്തിയും അല്‍പമെങ്കിലും വിവരമുള്ള ഒരൊറ്റ സോഷ്യലിസ്റ്റിനും നേരിയൊരു സംശയം പോലുമുണ്ടാവില്ല.
യഥാര്‍ത്ഥത്തില്‍, ഇന്നത്തെ സാര്‍വ്വദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനകത്തെ ഈ ‘ചേരി തിരിവ്’ ലോകത്തുള്ള വിവിധരാജ്യങ്ങളിലെല്ലാം തന്നെ ഓരോ വഴിക്കാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ഒരൊറ്റ സാര്‍വ്വദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനകത്ത് വിവിധരാജ്യങ്ങളിലെ വിഭിന്ന പ്രവണതകള്‍ പരസ്പരം പൊരുതിക്കൊണ്ടിരിക്കുന്ന മുപ്പതോ നാല്പതോ വര്‍ഷത്തിനു മുമ്പുള്ള സ്ഥിതിയെ അപേക്ഷിച്ച് വമ്പിച്ചൊരു പുരോഗതിയാണ് ഇത് കുറിക്കുന്നത്.
‘വിപ്ലവസിന്‍ഡിക്കലിസ’ത്തിന്റ് രൂപത്തില്‍ ലാറ്റിന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള ‘ഇടതുപക്ഷത്തു നിന്നുള്ള റിവിഷനിസവും’മാര്‍ക്സിസത്തില്‍‘ഭേദഗതി’ വരുത്തിക്കൊണ്ട് അതുമാത്രമായി പൊരുത്തപ്പെട്ടു വരികയാണ്.തെറ്റായി ധരിക്കപ്പെട്ട മാര്‍ക്സിന്റെ നിലപാടില്‍ നിന്ന് കൊണ്ട് ശരിയായി ധരിക്കപ്പെട്ട മാര്‍ക്സിന്റെ നേരെ ഇറ്റലിയിലെ ലാബ്രിയോളയും ഫ്രാന്‍സിലെ ലഗര്‍ദേലും പലപ്പോഴും ഉത്ബോധനങ്ങള്‍ നടത്താറുണ്ട്.

ഈ റിവിഷനിസത്തിന്റെ പ്രത്യായശസ്ത്രപരമായ ഉള്ളടക്കത്തെ വിശകലനം ചെയ്യുന്നതിലേക്ക് കടക്കാന്‍ നമുക്കിപ്പോള്‍ നിര്‍വ്വാഹമില്ല.
അവസരവാദപരമായ റിവിഷനിസം വളര്‍ന്നിട്ടുള്ളതിന്റെ അടുത്തെങ്ങും അത് ഇനിയും എത്തിയിട്ടില്ല. അത് ഇനിയും സാര്‍വ്വദേശീയമായിട്ടില്ല.
ഒരൊറ്റരാജ്യത്തും അത് സോഷ്യലിസ്റ്റ് പാര്‍ട്ടിയോട് പ്രായോഗികരംഗത്ത് ഒരു പോരാട്ടമെങ്കിലും നടത്തി ജയിച്ചിട്ടില്ല.
അതുകൊണ്ട്,മുകളില്‍ വിവരിച്ച‘വലതുപക്ഷത്ത് നിന്നുള്ളറിവിഷനിസ’ത്തില്‍ നാം ഒതുങ്ങി നില്‍ക്കുകയാണ്.
മുതലാളിത്ത സമൂഹത്തില്‍ അത് അനിവാര്യമാക്കുന്നത് എന്തുകൊണ്ടാണ്?
അത് മുതലാളിത്ത വളര്‍ച്ചയുടെ ദേശീയ സവിഷേതകളേക്കാളും തോതുകളേക്കാളും കൂടുതല്‍ അഗാതമാകാന്‍ കാരണമെന്താണ്.
ഏതൊരു മുതലാളിത്തരാജ്യത്തും തൊഴിലാളി വര്‍ഗ്ഗത്തോടൊപ്പം തന്നെ പെറ്റി ബൂര്‍ഷ്വാസിയുടെ-ചെറുകിട സ്വത്തുടമകളുടെ- വിപുലമായ ഒരു വിഭാഗം എപ്പോഴും ഉണ്ടെന്നതാണു കാരണം.
മുതലാളിത്തം ഉത്ഭവിച്ചതും സദാ ഉത്ഭവിച്ചു കൊണ്ടിരിക്കുന്നതും ചെറുകിട ഉല്‍പാദനത്തില്‍ നിന്നാണ്.
മുതലാളിത്തം അനിവാര്യമായും പല പുതിയ‘ഇടത്തരം വിഭാഗങ്ങ’ളേയും വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.(ഫാക്റ്ററിയുടെ അനുബന്ധങ്ങള്‍,വീട്ടില്‍ വെച്ചു ചെയ്യുന്ന ചില്ലറപണികള്‍,സൈക്കിള്‍ വ്യവസായം പോലെയും മോട്ടോര്‍ വാഹനവ്യവസായം പോലെയുള്ള വന്‍കിട വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തുടനീളം ചിന്നിചിതറിക്കിടക്കുന്ന ചെറുകിട വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ)
ഈ പുതിയ ചെറുകിട ഉല്‍പ്പാദകര്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അണികളിലേക്ക് വീണ്ടും വലിച്ചെറിയപ്പെടുന്നുണ്ടെന്നും അത്രതന്നെ അനിവാര്യമാണ്.
വിശാലമായ തൊഴിലാളി പാര്‍ട്ടികളുടെ അണികളില്‍ പെറ്റിബൂര്‍ഷ്വാ ലോകവീക്ഷണം വീണ്ടുംവീണ്ടും തലപൊക്കുന്നത് തികച്ചും സ്വാഭാവികമാണ്
ഇത് അങ്ങനെ തന്നെ ആയിരിക്കുമെന്നത്,തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തില്‍ നടക്കുന്ന ഭാഗ്യവിപര്യായങ്ങളുടെ സമയം വരെ എപ്പോഴും അങ്ങിനെതന്നെ ആയിരിക്കുമെന്നത്,തികച്ചും സ്വാഭാവികമാണ്.
കാരണം,അതുപോലൊരു വിപ്ലവം നടത്താന്‍ ജനസംഖ്യയിലെ ഭൂരിപക്ഷത്തേയും‘തികച്ചും’തൊഴിലാളി വര്‍ഗ്ഗമാക്കി മാറ്റിയേ കഴിയൂ എന്നുകരുതുന്നത് ഗുരുതരമായ ഒരു തെറ്റായിരിക്കും.
നമുക്കിപ്പോള്‍ പ്രത്യായശാസ്ത്രത്തിന്റെ രംഗത്ത്മാത്രം പലപ്പോഴും അനുഭവപ്പെടുന്ന കാര്യങ്ങള്‍,അതായത് മാര്‍ക്സിന് സൈദ്ധാന്തിക ഭേദഗതികള്‍ വരുത്തുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ,
പ്രായോഗികരംഗത്ത് ഇപ്പോള്‍ തൊഴിലാളി പ്രസ്ഥാനത്തിലെ ഒറ്റപ്പെട്ട,
രണ്ടാംകിട പ്രാധാന്യമുള്ള പ്രശ്നങ്ങളില്‍ മാത്രം റിവിഷനിസ്റ്റുകളുമായുള്ള അടവുകളെ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളും ആ അടിസ്ഥാനത്തിലുള്ള ഭിന്നിപ്പുകളായും പൊന്തിവരുന്നകാര്യങ്ങള്‍- ഇവ,താരതമ്യപ്പെടുത്താനാവാത്തവിധം കൂടുതല്‍ വിപുലമായ തോതില്‍ തൊഴിലാളി വര്‍ഗ്ഗത്തിനു അനുഭവപ്പെടാതെ തരമില്ല.
തൊഴിലാളി വര്‍ഗ്ഗ വിപ്ലവം എല്ലാ തര്‍ക്കങ്ങളേയും മൂര്‍ച്ചിപ്പിക്കുമ്പോഴായിരിക്കും അത് സംഭവിക്കുക. ആ വിപ്ലവം അന്ന്,അഹുജനങ്ങളുടെ പെരുമാറ്റത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങളില്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളേയും കേന്ദ്രീകരിക്കുന്നതാണ്.
സമരത്തിന്റെ ചൂടില്‍ ശത്രുക്കളേയും മിത്രങ്ങളേയും വേര്‍തിരിച്ച് അറിയാമെന്നത്,ശത്രുവിന്റെമേല്‍ നിര്‍ണ്ണായകമായ പ്രഹരങ്ങള്‍ ഏല്പിക്കാന്‍ വേണ്ടി കൊള്ളരുതാത്ത ബന്ധങ്ങളെ തഴഞ്ഞു കളയണമെന്നത്,ആവശ്യമാക്കിതീര്‍ക്കുന്നതാണ്.

വിപ്ലകരമായ മാര്‍ക്സിസം പത്തൊന്‍മ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ റിവിഷനിസത്തിന്നെതിരായി നടത്തിയ ആശയസമരം തൊഴിലാളി വര്‍ഗ്ഗത്തിന്റെ വമ്പിച്ച വിപ്ലവപോരാട്ടങ്ങളുടെ മുന്നോടി മാത്രമാണ്.പെറ്റി ബൂര്‍ഷ്വാസി എന്തെല്ലാം ചാഞ്ചാട്ടങ്ങളും ദൗര്‍ഭല്യങ്ങളും പ്രകടിപ്പിച്ചാലും അതൊന്നും വകവെക്കാതെ തൊഴിലാളി വര്‍ഗ്ഗം അതിന്റെ ലക്ഷ്യത്തിന്റെ പരിപൂര്‍ണ്ണ വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്.